കോഴിക്കോട്: പുതിയ സ്റ്റാൻഡില്‍ വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ വൻ തീപിടിത്തം. കാലിക്കറ്റ് ടെക്സ്റ്റൈല്‍സ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. സമീപത്തെ കടകള്‍ക്കും തീപിടിച്ചു. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സ്റ്റാൻഡില്‍ നിർത്തിയിട്ടിരുന്ന ബസുകള്‍ മുഴുവൻ മാറ്റിയിട്ടുണ്ട്. തീപിടിച്ച കെട്ടിടത്തില്‍ നിന്ന് ആളുകളെ മാറ്റുകയും സമീപത്തെ കടകള്‍ ഒഴിപ്പിക്കുകയും ചെയ്തു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് തീപടർന്നത്. കാലിക്കറ്റ് ടെക്സ്റ്റൈല്‍സ് എന്ന സ്ഥാപനത്തിനാണ് ആദ്യം തീപിടിച്ചത്. തുടർന്ന് അടുത്തുള്ള മറ്റു കടകളിലും തീ വ്യാപിക്കുകയായിരുന്നു. നാല് യൂണിറ്റ്…
Read MoreMonth: May 2025
തുമക്കൂരുവിലേക്ക് ഗ്രീൻലൈൻ ; സാധ്യതാ പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ച് ബിഎംആർസി
ബെംഗളൂരു : മെട്രോ ഗ്രീൻലൈൻ, മാധവാര മുതൽ തുമക്കൂരു വരെ നീട്ടുന്നത് സംബന്ധിച്ചുള്ള ബെംഗളൂരു നഗര, ഗ്രാമ പ്രദേശങ്ങളെയും തുമക്കൂരു ജില്ലകൾ എന്നിവയെ ബന്ധിപ്പിച്ച് 59.60 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ 26 സ്റ്റേഷനുകളാണ് ഉണ്ടാവുക. മെട്രോയുടെ ഏറ്റവും ദൈർഘ്യമേറിയ പാതയെന്ന പ്രത്യേകത കൂടെ ഇതിനുണ്ട്. റോഡ്, ട്രെയിൻ മാർഗം നിലവിൽ 70 കിലോമീറ്റർ ദൂരമുണ്ട് തുമക്കൂരുവിലേക്ക്. 1.25 കോടിരൂപ ചെലവിൽ ഹൈദരാബാദ് ആസ്ഥാനമായ ഏജൻസിയാണ് പഠനം പൂർത്തിയാക്കിയത്. ദാസനപുര, നെലമംഗല, മക്കാലി, നെലമംഗല വീവേഴ്സ് കോളനി, നെലമംഗല ബസ് ടെർമിനൽ, വിശേശ്വരപുര, ടി.ബേഗൂർ,…
Read Moreറോഡിൽ ഭീമൻ കുഴി രൂപപ്പെട്ടത് പെട്ടന്ന് ; പിന്നാലെ കുഴിയിലേയ്ക്ക് മറിഞ്ഞ് കാര്‍, സംഭവം ചെന്നൈയിൽ
ചെന്നൈ: തിരുവാണ്‍മിയൂര്‍ – തരമണി റോഡില്‍ പെട്ടെന്ന് രൂപപ്പെട്ട കുഴിയിലേയ്ക്ക് മറിഞ്ഞ് കാർ. കാറിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീർഘ നേരത്തെ പരിശ്രമത്തിനൊടുവിൽ കാർ പുറത്തെടുത്തു. തരമണിയില്‍നിന്ന് തിരുവാണ്‍മിയൂരിലേക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. സംഭവം നടന്നതിന് സമീപം മെട്രോ റെയില്‍വേയ്ക്കായി തുരങ്കപ്പാത നിര്‍മാണം നടക്കുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് പെട്ടെന്ന് കുഴി രൂപപ്പെട്ടതെന്ന് സമീപവാസികള്‍ ആരോപിക്കുന്നു. അതെസമയം നടുറോഡില്‍ കുഴി രൂപപ്പെട്ടത് സമീപത്ത് മെട്രോ റെയില്‍വേയുടെ നിര്‍മാണം നടക്കുന്നതുകൊണ്ടല്ലെന്ന് വ്യക്തമാക്കി മെട്രോ റെയില്‍ അധികൃതരും രംഗത്തെത്തി. സംഭവം നടന്നതിന് 300 മീറ്റര്‍ അകലെയാണ്…
Read More100 രൂപ ചോദിച്ചിട്ട് നൽകിയില്ല; മുത്തശ്ശിയെ അമ്മിക്കല്ല് തലയിലിട്ട് കൊലപ്പെടുത്തി
ബെംഗളൂരു: നൂറുരൂപ ചോദിച്ചിട്ട് നല്‍കാത്തതിന് യുവാവ് മുത്തശ്ശിയെ അമ്മിക്കല്ല് തലയിലിട്ട് കൊന്നു. കർണാടകയിലെ കൊപ്പാള്‍ കനകഗിരിയിലാണ് സംഭവം. കനകഗിരി സ്വദേശിയായ ചേതൻ കുമാർ(34) ആണ് മുത്തശ്ശിയായ കനകമ്മ നാഗപ്പ(82)യെ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. തൊഴില്‍രഹിതനായ ചേതൻകുമാർ വീട്ടുകാരില്‍നിന്ന് പതിവായി പണം വാങ്ങിയിരുന്നു. വെള്ളിയാഴ്ച ഇയാള്‍ മുത്തശ്ശിയോടും നൂറുരൂപ ചോദിച്ചു. എന്നാല്‍, ജോലിക്കൊന്നും പോകാത്ത ചേതൻകുമാറിന് പണം നല്‍കാൻ മുത്തശ്ശി തയ്യാറായില്ല. അച്ഛനോട് പണം ചോദിക്കാനും നിർദേശിച്ചു. ഇതോടെ പ്രകോപിതനായ പ്രതി അമ്മിക്കല്ല് തലയിലിട്ട് മുത്തശ്ശിയെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
Read Moreഅറ്റകുറ്റ പണി; മംഗളൂരു-ബംഗളൂരു റൂട്ടിൽ ആറ് ട്രെയിനുകൾ റദ്ദാക്കി
ബംഗളൂരു: അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളെ തുടർന്ന് ആറ് ട്രെയിനുകൾ റദ്ദാക്കി സൗത്ത് വെസ്റ്റേൺ റെയിൽവേ. ബംഗളൂരു-മംഗളൂരു, ബംഗളൂരു-കാർവാർ റൂട്ടുകളിലെ ട്രെയിൻ സർവിസുകളെ അടുത്ത അഞ്ച് മാസത്തേക്കിത് സാരമായി ബാധിക്കും. ജൂൺ ഒന്ന് മുതൽ നവംബർ ഒന്ന് വരെ സകലേശ്പുർ-സുബ്രഹ്മണ്യ റോഡ് പാതയിൽ സുരക്ഷ, വൈദ്യുതീകരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. ശനിയാഴ്ചകളിൽ സർവിസ് നടത്തുന്ന യശ്വന്ത്പുർ-മംഗളൂരു ജങ്ഷൻ വീക്ക്ലി എക്സ്പ്രസ് (16539) മേയ് 31 മുതൽ നവംബർ ഒന്ന് വരെ റദ്ദാക്കും. ഞായറാഴ്ചകളിൽ സർവിസ് നടത്തുന്ന മംഗളൂരു ജങ്ഷൻ-യശ്വന്ത്പുർ വീക്ക്ലി എക്സ്പ്രസ് (16540) ജൂൺ ഒന്ന്…
Read Moreമെഡിക്കൽ, ഡെന്റൽ കോഴ്സ് ഫീസ് കൂട്ടില്ല -മന്ത്രി ശരൺ പ്രകാശ് പാട്ടീൽ
ബംഗളൂരു: വരാനിരിക്കുന്ന അധ്യയന വർഷത്തിൽ മെഡിക്കൽ, ഡെന്റൽ കോഴ്സുകളുടെ ഫീസ് ഘടനയിൽ വർധന ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കർണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ. സ്വകാര്യ മെഡിക്കൽ കോളജുകളുടെ സമ്മർദം വകവെക്കാതെയാണ് തീരുമാനം. സ്വകാര്യ മെഡിക്കൽ, ഡെന്റൽ കോളജ് മാനേജ്മെന് ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി, സർക്കാർ നിലപാട് വ്യക്തമാക്കിയതെന്ന് അദ്ദേഹത്തിൻ്റെ ഓഫീസ് പുറത്ത് വിട്ട വാർത്തക്കുറിപ്പിൽ സൂചിപ്പിക്കുന്നു. സ്വകാര്യ കോളജുകൾ 10 മുതൽ 15 വരെ ശതമാനം ഫീസ് വർധനക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം സർക്കാർ 10 ശതമാനം…
Read Moreഫ്ലാറ്റിൻ്റെ ഇടനാഴിയിൽ ഷൂറാക്ക് സൂക്ഷിച്ച സംഭവം; ബംഗളൂരു സ്വദേശിക്ക് 24,000 രൂപ പിഴ
ബംഗളൂരു: ഫ്ലാറ്റിൻ്റെ ഇടനാഴിയിൽ ഷൂറാക്ക് വെച്ച സംഭവത്തിൽ ബംഗളൂരു സ്വദേശിക്ക് 24,000 രൂപ പിഴ. എട്ട് മാസത്തോളം റസിഡൻസ് അസോസിയേഷൻ്റെ നിർദേശം അവഗണിച്ച് ഫ്ലാറ്റിൻ്റെ ഇടനാഴിയിൽ തന്നെ സൂക്ഷിച്ചതിനാണ് വൻ തുക പിഴ. ഇലക്ട്രോണിക് സിറ്റിയിലെ സൺറൈസ് പാർക്ക് ഫേസ് വണ്ണിൽ താമസിക്കുന്നയാൾക്കാണ് പിഴ ചുമത്തിയത് .ഷൂറാക്ക് ഇടനാഴിയിൽ നിന്നും മാറ്റാത്ത കാരണം ചൂണ്ടികാണിച്ച് പ്രതിദിനം 100 രൂപയാണ് പിഴയിട്ടത്. എന്നാൽ, പിഴശിക്ഷക്ക് ശേഷവും ഇയാൾ ഷൂറാക്ക് അവിടെ നിന്ന് മാറ്റാൻ തയാറായില്ല. പിഴതുകയ്ക്ക് പുറമേ ഇനി ഭാവിയിൽ വരുന്ന പിഴശിക്ഷക്ക് വേണ്ടി 15,000…
Read Moreഇന്ത്യയെ വീണ്ടും ആക്രമിച്ചാൽ പാക്കിസ്ഥാൻ നേരിടുക കനത്ത തിരിച്ചടി; അമിത് ഷാ
ന്യൂഡൽഹി: പാകിസ്ഥാനുള്ളിൽ 100 കിലോ മീറ്റർ കടന്ന് കയറി തീവ്രവാദ ക്യാമ്പുകളിൽ ആക്രമണം നടത്തിയതായി വെളിപ്പെടുത്തി കേന്ദ്ര മന്ത്രി അമിത് ഷാ. ഓപ്പറേഷൻ സിന്ദൂറിനെ അഭിനന്ദിച്ച് സംസാരിക്കുന്നതിനിടെയാണ് അമിത് ഷായുടെ പരാമർശം. ആർമി, നേവി, എയർഫോഴ്സ് വിഭാഗങ്ങളുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചാണ് ഇന്ത്യ രംഗത്തെത്തിയത്. ഗാന്ധിനഗറിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അമിത് ഷായുടെ പരാമർശം. ഭീഷണിക്കും ആക്രമണങ്ങൾക്കും മുൻപിൽ ഇന്ത്യ പരാജയപ്പെടുമെന്നാണ് ഭീകരവാദികൾ കരുതിയതെന്നും എന്നാൽ, നമ്മുടെ സേനകൾ ഒരുമിച്ച് അവർക്ക് ശക്തമായ മറുപടി നൽകിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. പാകിസ്ഥാനിലെ പ്രദേശങ്ങളിൽ (100…
Read Moreസിഗരറ്റിനെച്ചൊല്ലി തർക്കം; എഞ്ചിനീയറെ കാറിടിപ്പിച്ച് കൊലപ്പെടുത്തി
ബെംഗളൂരു: സിഗരറ്റിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സോഫ്റ്റ് വയർ എഞ്ചിനീയറെ കാറിടിപ്പിച്ച് കൊലപ്പെടുത്തി. വജരഹള്ളി സ്വദേശിയായ എച്ച്‌എൻ സഞ്ജയ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സഹപ്രവർത്തകനായ ചേതന് ആക്രമണ ശ്രമത്തില്‍ പരുക്കേറ്റു. ഇരുവരും രാത്രി ഷിഫ്റ്റില്‍ പുലർച്ചെ 4 മണിയോടെ ഇടവേള എടുത്ത് റോഡരികിലെ കടയില്‍ ചായ കുടിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. ചായ കുടിച്ചു നില്‍ക്കവേ, ഭാര്യയോടൊപ്പം പ്രതീക് എന്നയാള്‍ കാറില്‍ എത്തുകയും ഇരുവരോടും സിഗരറ്റ് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഇയാളുടെ ആവശ്യം നിരസിച്ച ഇരുവരും സ്വന്തമായി വാങ്ങാൻ പറഞ്ഞതോടെ തർക്കം ഉടലെടുക്കുകയായിരുന്നു. തുടർന്ന് സമീപത്തുണ്ടായിരുന്നവർ ഇടപെട്ട്…
Read Moreനടി രന്യ റാവുവിൻ്റെ ജാമ്യഹർജി നീട്ടിവെച്ച് കർണാടക ഹൈക്കോടതി
ബംഗളൂരു: സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി കന്നട നടി രന്യ റാവുവിൻ്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് അടുത്തയാഴ്ചത്തേയ്ക്ക് നീട്ടി കർണാടക ഹൈകോടതി. നടിക്ക് ജാമ്യം അനുവദിക്കരുതെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ശക്തമായി വാദിച്ചിരുന്നു. സ്വർണക്കടത്ത് കേസിൽ രന്യ റാവുവടക്കം മൂന്നു പ്രതികൾക്കെതിരെയും വിദേശനാണ്യ സംരക്ഷണ – കള്ളക്കടത്ത് തടയൽ നിയമം (കോഫെപോസ) പ്രകാരമാണ് കേസ്. ഡി.ആർ.ഐ ശുപാർശയെത്തുടർന്ന് സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയാണ് നടിക്കും തരുൺ രാജു, സാഹിൽ സക്കറിയ ജെയിൻ എന്നിവർക്കുമെതിരെ കോഫെപോസ നിയമം ചുമത്തിയത്. കോഫെപോസ ചുമത്തുന്ന സാഹചര്യത്തിൽ നടിക്ക്…
Read More