ബംഗളൂരു: സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി കന്നട നടി രന്യ റാവുവിൻ്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് അടുത്തയാഴ്ചത്തേയ്ക്ക് നീട്ടി കർണാടക ഹൈകോടതി.
നടിക്ക് ജാമ്യം അനുവദിക്കരുതെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ശക്തമായി വാദിച്ചിരുന്നു.
സ്വർണക്കടത്ത് കേസിൽ രന്യ റാവുവടക്കം മൂന്നു പ്രതികൾക്കെതിരെയും വിദേശനാണ്യ സംരക്ഷണ – കള്ളക്കടത്ത് തടയൽ നിയമം (കോഫെപോസ) പ്രകാരമാണ് കേസ്.
ഡി.ആർ.ഐ ശുപാർശയെത്തുടർന്ന് സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയാണ് നടിക്കും തരുൺ രാജു, സാഹിൽ സക്കറിയ ജെയിൻ എന്നിവർക്കുമെതിരെ കോഫെപോസ നിയമം ചുമത്തിയത്. കോഫെപോസ ചുമത്തുന്ന സാഹചര്യത്തിൽ നടിക്ക് ഒരു വർഷത്തേയ്ക്ക് ജാമ്യവും ലഭിക്കില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.