ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി: ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതികൾ അറസ്റ്റിൽ

ബെംഗളൂരു : യുവാവിനെ തട്ടികൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടി പോലീസ്. ശനിയാഴ്ച രാത്രിയിലാണ് വിജയനഗറിൽ യുവാവിനെ തട്ടികൊണ്ടുപോയത്. റിയൽ എസ്റ്റേറ്റ് വ്യാപാരിയായ വിജയനഗർ നാലാം സ്റ്റേജിലെ താമസക്കാരനായ ലോകേഷിനെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ മൈസൂരിലെ മെറ്റഗള്ളി, ശ്രീരംഗപട്ടണ താലൂക്കിലെ പാലഹള്ളി, നഞ്ചൻകോട് എന്നിവിടങ്ങളിൽ നിന്നുള്ള നാല് പേരെയാണ് അറസ്റ്റ് ചെയ്തത്്. ശനിയാഴ്ച രാത്രി 8.30 ഓടെ വിജയനഗർ മൂന്നാം സ്റ്റേജിലുള്ള ഹെറിറ്റേജ് ക്ലബിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ലോകേഷിനെ ടാറ്റാ സുമോ വാഹനത്തിലെത്തിയ അഞ്ച് പേർ ബലമായി വാഹനത്തിലേക്ക് വലിച്ചിഴച്ച് തട്ടികൊണ്ട് പോകുകയായിരുന്നു.…

Read More

വനംവകുപ്പ് രക്ഷിച്ച നാല് കടുവക്കുഞ്ഞുങ്ങളും ചത്തു

ബെംഗളൂരു : നാഗർഹോളെ കടുവ സംരക്ഷണ കേന്ദ്രത്തിന്റെ അതിർത്തിയിലുള്ള ഹുൻസൂർ ഗ്രാമത്തിൽനിന്ന് പിടിയിലായ കടുവക്കുഞ്ഞുങ്ങൾ വൈറസ് ബാധമൂലം ചത്തു. അഞ്ച് മാസം പ്രായമുള്ള നാല് കടുവക്കുട്ടികളെയാണ് കഴിഞ്ഞമാസം 27-ന് വനം വകുപ്പ് പിടികൂടിയത്. തുടർന്ന് മൈസുരുവിലെ കൂർഗള്ളി മൃഗസംരക്ഷണ പുനരധിവാസ കേന്ദ്രത്തിൽ സംരക്ഷിച്ച് വരുകയായിരുന്നു. ഫെലൈൻ പാൻ ലൂക്കോപീനിയ വൈറസ് മൂലമാണ് കുഞ്ഞുങ്ങൾ ചത്തതെന്ന് വനപാലകർ സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിലാണ് നാല് കടുവക്കുട്ടികളും ചത്തത്. കാട്ടിൽ അമ്മയിൽനിന്ന് വേർപിരിഞ്ഞ് മൂന്ന് ദിവസത്തിനിടെ കടുവക്കുട്ടികൾക്ക് വൈറസ് ബാധയുണ്ടായിട്ടുണ്ടാകാമെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു. തള്ളക്കടുവ കൂട്ടിലായി നാല്…

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന നിരവധി ട്രെയിനുകൾ റദ്ദാക്കി.

ബെംഗളൂരു  :തുംകൂർ, മല്ലസാന്ദ്ര സ്റ്റേഷനുകൾക്കിടയിൽ ആവശ്യമായ എഞ്ചിനീയറിംഗ് ജോലികൾ നടക്കുന്നതിന്റെ ഭാഗമായി, ഭീമസാന്ദ്ര ലിമിറ്റഡ് ഹൈറ്റ് സബ്‌വേയിലെ ഗർഡർ മാറ്റിസ്ഥാപിക്കൽ, ഭീമസാന്ദ, മുദ്ദലിംഗനഹള്ളി ഹാൾസ് സ്റ്റേഷനുകളിൽ കാൽനട മേൽപ്പാലത്തിന്റെ നിർമ്മാണം, നിഡവണ്ടയ്ക്കും ഹിരേഹള്ളിക്കും ഇടയിലുള്ള ലെവൽ ക്രോസിംഗ് -28 എന്നിവയുടെ ജോലികൾ നടന്നുവരികയാണ്. ഈ പശ്ചാത്തലത്തിൽ, ചില ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. കൂടാതെ, ചില ട്രെയിനുകളുടെ ഓട്ട റൂട്ടുകളിൽ മാറ്റം വരുത്തിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു . റദ്ദാക്കിയ ട്രെയിനുകൾ ട്രെയിൻ നമ്പർ (16239) ചിക്കമഗളൂരു-യശ്വന്ത്പൂർ…

Read More

വിദ്വേഷ പ്രസംഗ ബില്ലിനെ എതിര്‍ത്ത് ബിജെപി; കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പിഴയും 10 വര്‍ഷം വരെ തടവും

ബെംഗളൂരു: വിദ്വഷ പ്രസംഗങ്ങളും അനുബന്ധ കുറ്റകൃത്യങ്ങളും തടയാനുളള ബില്‍ ബിജെപി ബഹളത്തിനെതിരെ സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചു. കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ പിഴയും 10 വര്‍ഷം വരെ തടവും നിര്‍ദേശിക്കുന്ന കര്‍ണാടക ഹെയ്റ്റ് ക്രൈം പ്രിവന്‍ഷന്‍ ബില്ലാണിത്. ആദ്യ തവണ കുറ്റം ചെയ്യുന്നവര്‍ക്ക് 50000 രൂപ വരെ പിഴയും ഒരു വര്‍ഷത്തില്‍ കുറയാതെയുളള തടവും ബില്‍ നിര്‍ദേശിക്കുന്നുണ്ട്. കഴിഞ്ഞ 4ന് മന്ത്രിസഭാ യോഗം അംഗീകീരം നല്‍കിയതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രി ജി പരമേശ്വര ബില്‍ സഭയില്‍ വച്ചത്‌

Read More

പേടിക്കണ്ട കേരള ആര്‍ടിസി വഴിയില്‍ കുടുങ്ങില്ല; കുടുങ്ങിയ തന്നെ പകരം ബസ് ഉറപ്പ് നല്‍കി കേരള ആര്‍ടിസി

ksrtc

ബെംഗളൂരു: ക്രിസ്മസ് പുതുവര്‍ഷ യാത്രയ്ക്കുളള ബസുകള്‍ വഴിയില്‍ തകരാറിലായാല്‍ പകരം സ്‌പെയര്‍ ബസ് ഒരുക്കാൻ കേരള ആര്‍ടിസി . സംസ്ഥാന അതിര്‍ത്തികളായ പാലക്കാട്, ബത്തേരി ഡിപ്പോകള്‍ക്ക് പുറമേ േേസലത്തും സ്‌പെയര്‍ ബസ് സൗകര്യം ഏര്‍പ്പെടുത്തും. ഹൊസൂര്‍, വഴി തെക്കന്‍ കേരളത്തിലെക്കുളള സര്‍വ്വീസുകള്‍ തകരാറിലായാല്‍ സേലത്ത് നിനിന്നുളള സ്‌പെയര്‍ ബസ് ഉപയോഗിക്കാം. കൂടാതെ ബെംഗളൂരു സാറ്റലൈറ്റ് ടെര്‍മിനലില്‍ സ്‌പെയര്‍ ബസിന്റെ ലഭ്യത ഉറപ്പുവരുത്തും. പുതിയ ബസ് ലഭിക്കാന്‍ യാത്രക്കാര്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കുന്നതായി പരാതി വ്യാപകമായതോടെയാണ് അടിയന്തിര നടപടി സ്വീകരിച്ചത്. വാരാന്ത്യങ്ങളിലും ഉത്സവസീസണുകളിലും സ്‌പെഷ്യല്‍ ബസുകള്‍ ഉള്‍പ്പടെ…

Read More

സ്വിഗ്ഗി, സൊമാറ്റോ ഡെലിവറി ഏജന്റ്സിന് ലിഫ്റ്റ് ഉപയോഗിക്കാൻ പാടില്ലെന്ന് ബോർഡ് സ്ഥാപിച്ച് റെസ്റ്റോറന്റ്; കമന്റ് ബോക്സിൽ പൊങ്കാലയിട്ട് നെറ്റിസെൻസ്

ബെംഗളൂരു; സ്വിഗ്ഗിയും സൊമാറ്റോ ജീവനക്കാരും തങ്ങളുടെ റെസ്റ്റോറന്റിലെ ലിഫ്റ്റ് ഉപയോഗിക്കരുതെന്ന് പറയുന്ന ഒരു പോസ്റ്റർ മേഘന ഫുഡ്‌സ് സ്ഥാപിച്ചു . ഈ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ വിവാദത്തിന് കാരണമായിരുന്നു. റെസ്റ്റോറന്റിന്റെ ഈ പോസ്റ്ററിനെതിരെ നെറ്റിസൺമാരും രോഷം പ്രകടിപ്പിച്ചു. ഭക്ഷണ വിതരണ തൊഴിലാളികൾ ലിഫ്റ്റ് ഉപയോഗിക്കുന്നത് വിലക്കുന്ന ഒരു പോസ്റ്റർ മേഘന ഫുഡ്‌സ് അവരുടെ ഒരു സ്റ്റോറിൽ സ്ഥാപിച്ചിരുന്നു . എന്നാൽ ഇപ്പോൾ, വലിയ പ്രതിഷേധത്തെത്തുടർന്ന്, റെസ്റ്റോറന്റ് ക്ഷമാപണം നടത്തി. ഈ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാകുകയും വലിയ വിമർശനങ്ങൾക്ക് കാരണമാവുകയും ചെയ്തു. സ്വിഗ്ഗി,…

Read More

ബെംഗളൂരുവിൽ മലയാളിയായ എം ബി എ വിദ്യാർഥി മരിച്ച നിലയിൽ

ബെംഗളൂരു : മലയാളിവിദ്യാർഥിയെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വടകര വൈക്കിലിശ്ശേരി ശിവദം ഭവനത്തിൽ മുരളീധരന്റെയും സുമതിയുടെയും മകൻ ജഗൻ മോഹനാണ്(24) മരിച്ചത്. സോലദേവനഹള്ളിയിലെ സ്വകാര്യ കോളേജിൽ എംബിഎ വിദ്യാർഥിയായിരുന്നു. ഫോണിൽ വിളിച്ച് കിട്ടാത്തതിനെത്തുടർന്ന് ബെംഗളൂരുവിലെ ബന്ധുവെത്തി നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

Read More

മദ്യപാനികൾ രോഗബാധിതരായാൽ ചികിത്സയ്ക്കായി സർക്കാർ പണം നീക്കിവയ്ക്കണം; ബിജെപി

ബെംഗളൂരു : മദ്യപിക്കുന്നവരിൽ കരൾ തകരാറുകൾ വർദ്ധിച്ചുവരികയാണ്. കുടുംബാംഗങ്ങളെ ഉപേക്ഷിച്ച് മദ്യപാനികൾ മരിക്കുന്നു. കുട്ടികൾ അനാഥരാകുകയും ഭാര്യമാർ വിധവകളാകുകയും ചെയ്യുന്നു. വിക്ടോറിയ ആശുപത്രിയിൽ മാത്രമാണ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നത്. കരൾ മാറ്റിവയ്ക്കലിന് ലക്ഷക്കണക്കിന് പണം ആവശ്യമാണ്. അതിനാൽ, എക്സൈസ് വകുപ്പ് വരുമാനത്തിന്റെ 20% മദ്യപാനികൾക്ക് ചികിത്സയ്ക്കായി മാറ്റിവെക്കണം  മാറ്റിവയ്ക്കണം. മദ്യപാനികൾ രോഗബാധിതരായാൽ, ചികിത്സയ്ക്കായി പണം നീക്കിവയ്ക്കണം. മദ്യം മൂലമുള്ള മരണങ്ങളും കഷ്ടപ്പാടുകളും തടയാൻ നടപടിയെടുക്കണമെന്ന് ബിജെപി അംഗം കെ.എസ്. നവീൻ സർക്കാരിനോട് അഭ്യർത്ഥിച്ചു.

Read More

പുതുവത്സരാഘോഷങ്ങൾക്ക് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ ഏർപ്പെടുത്തി പോലീസ് വകുപ്പ്

ബെംഗളൂരു: പുതുവത്സരാഘോഷ വേളയിൽ കലാപങ്ങൾ, ഗുണ്ടായിസം, സ്ത്രീകൾക്കെതിരായ പീഡനം തുടങ്ങിയ സംഭവങ്ങൾ ഒഴിവാക്കാൻ പബ്ബുകൾ, ബാറുകൾ, റസ്റ്റോറന്റുകൾ എന്നിവയുടെ ഉടമകളുമായി യോഗം ചേർന്ന പോലീസ് വകുപ്പ്. തുടർന്ന് ഈ വർഷവും കർശനമായ മുൻകരുതൽ നടപടികൾ സ്വീകരിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കി. ബിബിഎംപിയും ചില നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങൾ ബെംഗളൂരു പോലീസ് കമ്മീഷണർ പങ്കുവെക്കുകയും മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കുകയും ചെയ്തു. ബെംഗളൂരുവിൽ പുതുവത്സരാഘോഷ വേളയിൽ കടകളിൽ കലാപങ്ങളും സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളും തടയുന്നതിന് എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. അടുത്തിടെ തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.…

Read More

പല്ലു കൂട്ടിയിടിക്കാൻ സാധ്യത; നഗരത്തിലെ തണുപ്പ് ഇനിയും ഉയരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

ബെംഗളൂരു: വരും ദിവസങ്ങളില്‍ ബെംഗളൂരുവിലെ രാത്രികാല താപനില 12 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുന്ന് നഗരം തണുത്തു വിറയ്ക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഇതിന് മുന്‍പ് നഗരത്തിലെ താപനില 12 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നത് 2016 ഡിസംബര്‍ 11 നാണ്. ഞായറാഴ്ച നഗരത്തിലെ കുറഞ്ഞ താപനില 16 ഡിഗ്രി സെല്‍ഷ്യസായിരുന്നു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം ഡിസംബറില്‍ സാധാരണ ബെംഗളൂരുവില്‍ രേഗപ്പെടുത്തുന്ന കുറഞ്ഞ താപനില ശരാശരി 16.4 ഡിഗ്രി സെല്‍ഷ്യസാണ്

Read More
Click Here to Follow Us