ബെംഗളൂരു : ബെംഗളൂരു ബാബുസപാളയയിൽ നിർമാണത്തിലിരുന്ന ആറുനിലക്കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം എട്ടായി. നിർമാണത്തൊഴിലാളികളായ ഹർമൻ (26), ത്രിപാൽ (35), മുഹമ്മദ് സഹിൽ (19), സത്യ രാജു (25), ശങ്കർ എന്നിവരും തിരിച്ചറിയാത്ത മൂന്നുപേരുമാണ് മരിച്ചത്. ബിഹാർ, ആന്ധ്രാപ്രദേശ്, യാദ്ഗീർ എന്നിവിടങ്ങളിൽനിന്നുള്ള 21 തൊഴിലാളികളാണ് കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയത്. 13 പേരെ രക്ഷപ്പെടുത്തി. ഇതിൽ ആറുപേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം. ദേശീയ, സംസ്ഥാന ദുരന്തനിവാരണസേനാ ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. തൊഴിലാളികൾക്കായി സമീപത്ത് നിർമിച്ച ഷെഡ്ഡിന്റെ മുകളിലേക്കാണ് കെട്ടിടം…
Read MoreCategory: LATEST NEWS
മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ചു: 2 മലയാളികൾക്ക് ദാരുണാന്ത്യം
അബുദാബി∙ അബുദാബിയിൽ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് 2 മലയാളികൾ മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്കുമാർ (38) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന പഞ്ചാബ് സ്വദേശിയുടെ നില ഗുരുതരമാണ്. അൽറീം ഐലൻഡിലെ സിറ്റി ഓഫ് ലൈറ്റ്സ് കെട്ടിടത്തിൽ ഇന്നലെ ഉച്ചയ്ക്ക് 2.20നായിരുന്നു അപകടം.
Read Moreബെംഗളൂരുവിൽ ഇന്ന് യെല്ലോ അലർട്ട് ; സ്കൂളുകൾക്ക് അവധി, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു
ബെംഗളൂരു: കർണാടകയിലെ വിവിധ ജില്ലകളിൽ ഇന്ന് (വ്യാഴം) ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി. ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ബെംഗളൂരുവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾക്കും ബെംഗളൂരുവിലെ ചില സ്കൂളുകൾക്കും സ്വകാര്യ കമ്പനികളിലെ ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. ദക്ഷിണ കന്നഡ, ബിജാപൂർ, ബെല്ലാരി, ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ സിറ്റി, ചിക്കബല്ലാപ്പൂർ, ചിക്കമംഗളൂരു, കോലാർ, കുടക്, ഷിമോഗ, തുംകൂർ എന്നിവിടങ്ങളാണ് കർണാടകയിലെ മഴ ബാധിത പ്രദേശങ്ങൾ. കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ കൊടുങ്കാറ്റ് ഡ്രെയിനുകൾ…
Read Moreബിബിഎംപിയിൽ നിന്ന് പ്രതികരണമില്ല; റോഡിലെ കുഴികൾ നികത്തി ട്രാഫിക് പോലീസുകാർ
ബെംഗളൂരു : നഗരത്തിലെ റോഡുകളിൽ രൂപപ്പെട്ട കുഴികൾ സ്വയം നികത്തി ട്രാഫിക് പോലീസ്. കനത്ത മഴ മൂലം വെള്ളക്കെട്ടുള്ള റോഡുകൾ രൂപപെട്ടതോടെ രൂക്ഷമാകുന്ന നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി. കുഴികൾ നികത്തുന്നതിനുള്ള അടിസ്ഥാന ഉപകരണങ്ങളും വസ്തുക്കളുമായി എത്തിയ ട്രാഫിക് ഉദ്യോഗസ്ഥർ, പ്രാദേശിക കരാറുകാരിൽ നിന്ന് ചരൽ, സിമൻ്റ്, മണൽ, മറ്റ് സാമഗ്രികൾ എന്നിവ ലഭ്യമാക്കിയാണ് കുഴികൾ താൽക്കാലികമായി നികത്തിയത്. കനത്ത ട്രാഫിക് ഉള്ള ഭാഗമായതിനാൽ കുഴികൾ അപകടത്തിന് കാരണമാകുമെന്നും അതിനാലാണ് കുഴികൾ സ്വന്തം നികത്താൻ തയ്യാറായതുമെന്ന് രാംപുര തടാകത്തിന് സമീപം അടുത്തിടെ…
Read Moreഇത് അവസാന വിവാഹമെന്ന് നടൻ ബാല
ഇത് തന്റെ അവസാനത്തെ വിവാഹമെന്ന് നടൻ ബാല. പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കാനെത്തിയപ്പോഴാണ് ഭാര്യയെ വേദിയില്‍ നിർത്തി താരം പൊട്ടിച്ചിരിയോടെ സെല്‍ഫ് ട്രോളടിച്ചത്. സോഷ്യല്‍ മീഡിയയിലെ ട്രോളുകളെല്ലാം കണ്ടെന്നും. ഭാര്യയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അവള് പ്രശ്നമൊന്നും ഇല്ലന്നാണ് പറഞ്ഞതെന്നും നടൻ വ്യക്തമാക്കി. കാരണമായി അവള് പറഞ്ഞത് “മാമ എനക്ക് മലയാളം പുരിയാത് ഇല്ലേ” എന്നാണ്- ബാല പറഞ്ഞു. ഇതിനിടെ ടൈറ്റില്‍ ലോഞ്ചിനെത്തിയ ശ്രീനിവാസനുമായി ബാല സൗഹൃദം പങ്കിട്ടു. ശ്രീനിവാസനോട് തന്റെ വിവാഹം കഴിഞ്ഞെന്ന് പറഞ്ഞ ബാല ഭാര്യയെ പരിചയപ്പെടുത്തികൊടുത്തു. എന്നാല്‍ ഭാര്യ എവിടെ എന്ന…
Read Moreരഹസ്യങ്ങൾ എല്ലാം മുൻ കാമുകൻ കണ്ടെത്തി ചോദ്യം ചെയ്യുന്നു; ഒടുവിൽ സംഭവം യുവതി കണ്ടെത്തി
ബെംഗളൂരു: ഇന്റർനെറ്റും അതുമായി ബന്ധപ്പെട്ട സേവനങ്ങളും എല്ലാ രംഗത്തും വ്യാപകമായതോടെ വ്യക്തികളുടെ സ്വകാര്യത സംബന്ധിച്ചുള്ള ആശങ്കകളും വർധിച്ചു. ഇപ്പോഴിതാ ബെംഗളൂരു നിന്നുള്ള ഒരു യുവതി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച തന്റെ അനുഭവം ഇത്തരത്തിലെ ആശങ്കകള്‍ വർദ്ധിപ്പിക്കുന്നതാണ്. താനുമായി ബന്ധം അവസാനിപ്പിച്ച് പിരിഞ്ഞുപോയ മുൻ കാമുകൻ തന്റെ എല്ലാ വിവരങ്ങളും അപ്പപ്പോള്‍ അറിയുന്നു എന്നായിരുന്നു യുവതിയുടെ പോസ്റ്റ്. ബംബ്ള് ഡേറ്റിങ് അപ്പിലൂടെയാണ് യുവതി ഒരു യുവാവിനെ പരിചയപ്പെടുന്നത്. ഒരു ഫുഡ് ഡെലിവറി ആപ്പില്‍ ജോലി ചെയ്യുകയായിരുന്നു അയാള്‍. പിന്നീട് ബന്ധം അവസാനിപ്പിച്ചു.…
Read Moreറൊട്ടിയിൽ തുപ്പുന്ന വീഡിയോ വൈറലായതിന് പിന്നാലെ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ
ലഖ് നൗ: മൂത്രം കലർത്തി ചപ്പാത്തി ചുടുന്ന വിഡിയോയുടെ ഞെട്ടല്‍ മാറുന്നതിന് മുമ്പേ , യു.പിയില്‍ റൊട്ടിയില്‍ തുപ്പുന്ന ഹോട്ടല്‍ ജീവനക്കാരന്റെ വിഡിയോ വൈറലാകുന്നു. ബാരാബങ്കിയിലാണ് പുതിയ സംഭവം. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരിച്ചതിന് പിന്നാലെ ഹോട്ടല്‍ ജീവനക്കാരനായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർ പ്രദേശിലെ വഴിയോര ഭക്ഷണശാലയിലെ തൊഴിലാളിയാണ് റൊട്ടി ചുടുന്നതിനിടെ തുപ്പിയത്. വൈറലായ വിഡിയോ ശ്രദ്ധയില്‍പ്പെട്ട് ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ടീം ഭക്ഷണശാല സീല്‍ ചെയ്യുകയും തുടർ നടപടിയെടുക്കുകയും ചെയ്തു. സംഭവത്തില്‍ ഇർഷാദ് എന്ന യുവാവിനെതിരെ…
Read Moreപെൺകുട്ടികളെ പ്രസവിച്ചതിന്റെ പേരിൽ മർദ്ദനം; യുവതി ജീവനൊടുക്കി
ബെംഗളൂരു: ഭർത്താവിന്റെ നിരന്തരമായ ക്രൂര ഉപദ്രവത്തിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. കൊപ്പാള്‍ ജില്ലയിലെ ചല്ലേരി ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടികളെ മാത്രം പ്രസവിച്ചതിയിരുന്നു നിരന്തരമുള്ള ഭർത്താവിന്റെ ക്രൂരത. സംഭവത്തില്‍ 26കാരിയായ ഹനുമവ്വ ഗുമ്മഗേരിയാണ് മരിച്ചത്. യുവതിയുടെ പിതാവിന്റെ പരാതിയില്‍ ഗണേഷ് ഗുമ്മഗേരി എന്നയാളെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പെണ്‍കുട്ടികളെ പ്രസവിച്ചതിന് ഹനുമവ്വ ഭർത്താവ് നിരന്തര മർദനത്തിനിരയായിരുന്നതായും ഇതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നും പിതാവ് ബസപ്പ കൊപ്പാള്‍ റൂറല്‍ പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നു. രണ്ടാമത്തെ പ്രസവ ശേഷം മുതലായിരുന്നു പ്രശ്നങ്ങള്‍ക്ക് തുടക്കം.…
Read Moreസഫലമായത് കുഞ്ഞുനാളിലെ ആഗ്രഹം; മനസ്സ് തുറന്ന് ബാലയും വധുവും
ചെറുപ്പം മുതലേ ബാലയെ ഇഷ്ടമായിരുന്നുവെന്നും ആ ഇഷ്ടങ്ങളെല്ലാം എഴുതി ഒരു ഡയറി താൻ സൂക്ഷിച്ചിട്ടുണ്ടെന്നും ബാലയുടെ ഭാര്യ കോകില. വിവാഹശേഷം മാധ്യമങ്ങളോടു പ്രതികരിക്കവെയാണ് പണ്ടുമുതലേയുള്ള ഇഷ്ടത്തെക്കുറിച്ച് കോകില തുറന്നുപറഞ്ഞത്. ഇപ്പോഴത്തെ വിവാഹബന്ധത്തിന് മുൻകൈ എടുത്തത് കോകിലയായിരുന്നുവെന്ന് ബാലയും വെളിപ്പെടുത്തി. കോകിലയ്ക്ക് തന്നോട് ഇഷ്ടമുണ്ടെന്ന് മുൻപ് അറിഞ്ഞിരുന്നില്ലെന്ന് ബാല പറഞ്ഞു. ”എന്റെ ബന്ധുവാണ് കോകില. ചെറുപ്പം മുതലേ എനിക്കൊപ്പമാണ് വളർന്നത്. പക്ഷേ ഇങ്ങനെയൊരു ഇഷ്ടം മനസിലുണ്ടെന്ന് ഞാനറിഞ്ഞിരുന്നില്ല. എന്റെ അമ്മയ്ക്ക് ഇപ്പോള്‍ 74 വയസായി. ഈ അവസ്ഥയില്‍ അമ്മയ്ക്ക് വരാൻ സാധിച്ചില്ല. അമ്മയോടാണ് ഇവള് ഈ…
Read More50 പൈസ തിരികെ നൽകിയില്ല; തപാൽ വകുപ്പിന് പിഴ
ചെന്നൈ: ഉപയോക്താവിന് 50 പൈസ തിരികെ നല്‍കാതിരുന്ന തപാല്‍ വകുപ്പിന് പിഴയിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്. തുക തിരികെ നല്‍കുന്നതിനൊപ്പം ഉപയോക്താവിന് 10,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചു. കോടതിച്ചെലവായി 5,000 രൂപ നല്‍കാനും കാഞ്ചീപുരം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് തപാല്‍ വകുപ്പിനു നിര്‍ദേശം നല്കി. 2023 ഡിസംബര്‍ 13ന് പൊഴിച്ചാലൂര്‍ പോസ്റ്റ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത കത്തിന് 30 രൂപ പണമായി നല്‍കിയെങ്കിലും രസീതില്‍ 29.50 രൂപ എന്നായിരുന്നുവെന്ന് പരാതിക്കാരിയായ എ മാനഷ പറഞ്ഞു. യുപിഐ വഴി…
Read More