‘ഫുട്പാത്തുകളുടെ ടിൻഡർ’ ആപ്പുമായി ബെംഗളൂരുവിലെ കൗമാരക്കാരൻ; ആപ്പ് നിർമിച്ചത് ഇക്കാര്യം അറിയാൻ

ബെംഗളൂരു: നഗരത്തിലെ തകർന്ന ഫുട്പാത്തുകളുടെ അവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ ‘ഫുട്പാത്തുകളുടെ ടിൻഡർ’ (Tinder for footpaths) എന്നറിയപ്പെടുന്ന ഒരു പുതിയ മൊബൈൽ ആപ്ലിക്കേഷനുമായി 14-കാരനായ ബെംഗളൂരു വിദ്യാർത്ഥി രംഗത്ത്. എട്ടാം ക്ലാസ് വിദ്യാർത്ഥിയായ സൂര്യ ഉത്കർഷയാണ് ‘രാസ്തേ’ (RASTHE) എന്ന് പേരിട്ടിരിക്കുന്ന ഈ മൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്തത്. നടപ്പാതകളുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനും അവയുടെ ഗുണനിലവാരം വിലയിരുത്തി റേറ്റിംഗ് നൽകാനും ഇതിലൂടെ പൊതുജനങ്ങൾക്ക് സാധിക്കും. ഈ വിവരങ്ങൾ നേരിട്ട് ബൃഹത് ബെംഗളൂരു മഹാനഗര പാലികയ്ക്ക് (BBMP) ലഭ്യമാകുന്ന രീതിയിലാണ് ആപ്പിന്റെ ക്രമീകരണം. നഗരത്തിലെ തിരക്കേറിയ…

Read More

അപൂർവ പ്രസവം; അഞ്ച് ദിവസത്തിനുള്ളിൽ നാല് കുട്ടികൾക്ക് ജന്മം നൽകി 31-കാരി;

മൊറാദാബാദ് : ഉത്തർപ്രദേശിലെ സാംബാൽ ജില്ലയിൽ നിന്നുള്ള മുപ്പത്തിയൊന്നുകാരി അഞ്ച് ദിവസത്തെ ഇടവേളയിൽ നാല് കുട്ടികൾക്ക് ജന്മം നൽകി. തീർത്ഥങ്കർ മഹാവീർ യൂണിവേഴ്സിറ്റി (TMU) ആശുപത്രിയിൽ നടന്ന അതിസങ്കീർണ്ണവും അപൂർവ്വവുമായ സാധാരണ പ്രസവത്തിലൂടെയാണ് യുവതി രണ്ട് ആൺകുട്ടികളെയും രണ്ട് പെൺകുട്ടികളെയും പ്രസവിച്ചത്. ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണമായിരുന്നിട്ടും സിസേറിയൻ ഇല്ലാതെ സാധാരണ പ്രസവം സാധ്യമായത് മെഡിക്കൽ ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. നിലവിൽ അമ്മയും നാല് നവജാതശിശുക്കളും പൂർണ്ണ ആരോഗ്യവാൻമാരായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. സാംബാൽ ജില്ലയിലെ ഒവാരി ഗ്രാമവാസിയായ ആമിന എന്ന യുവതിയാണ് ഈ അപൂർവ…

Read More

മൂന്ന് ദിവസത്തെ ചർച്ച; മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ:അറിയാൻ വായിക്കാം

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. പ്രോടെം സ്പീക്കറുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി വി.ഡി സതീശൻ മന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ അന്തിമ പട്ടിക ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കൈമാറി.മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. പ്രോടെം സ്പീക്കറുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി വി.ഡി സതീശൻ മന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ അന്തിമ പട്ടിക ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കൈമാറി. മന്ത്രിമാരും അവരുടെ വകുപ്പുകളും മുഖ്യമന്ത്രി വി…

Read More

ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആന ദുബാരെ ക്യാമ്പിൽ ചരിഞ്ഞു

മടിക്കേരി: കുടക് ജില്ലയിലെ കുശാലനഗർ ദുബാരെ ആന ക്യാമ്പിൽ വെച്ച് ‘കഞ്ചൻ’ എന്ന ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ‘മാർത്താണ്ഡൻ’ എന്ന ആന ചൊവ്വാഴ്ച ചരിഞ്ഞു. ആക്രമണത്തിൽ മാർത്താണ്ഡന് ശരീരമാസകലം ഗുരുതരമായ പരിക്കേറ്റിരുന്നതായും വിദഗ്ദ്ധ പരിചരണം നൽകി വരികയായിരുന്നുവെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു. എന്നാൽ, തുടർച്ചയായ വൈദ്യസഹായം നൽകിയിട്ടും ആന മരുന്നുകളോട് പ്രതികരിച്ചില്ലെന്നും ഒടുവിൽ പരിക്കുകൾക്ക് കീഴടങ്ങുകയായിരുന്നുവെന്നും റേഞ്ച് ഫോറസ്റ്റ് ഓഫീസർ രക്ഷിത് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ക്യാമ്പിൽ വെച്ച് മാർത്താണ്ഡനെ കുളിപ്പിക്കുന്നതിനിടെ, സഞ്ചാരികൾ നോക്കിനിൽക്കെയായിരുന്നു കഞ്ചൻ പെട്ടെന്ന് ആക്രമണം നടത്തിയത്. ഈ…

Read More

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും: മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദ് ചെയ്യാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി ഉപേക്ഷിച്ചതിനാല്‍ നിരവധി വര്‍ഷങ്ങളായി ഭൂമി വില്‍ക്കാനോ വാങ്ങാനോ പണയപ്പെടുത്താനോ മകളുടെ വിവാഹത്തിന് ലോണ്‍ എടുക്കാന്‍ പോലും കഴിയാതെ സാധാരണക്കാര്‍ ബുദ്ധിമുട്ടുകയാണ്. അതിനാലാണ് നിലവിലെ തീരുമാനമെന്നും വി ഡി സതീശന്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ സമരവുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലും പൊലീസ് സ്റ്റേഷനിലും നിലനില്‍ക്കുന്ന കേസുകള്‍ സ്വഭാവമനുസരിച്ച്…

Read More

കെഎസ്ആർടിസിയിലെ സൗജന്യ സ്ത്രീയാത്ര; സതീശൻ സർക്കാർ വിളിച്ച നിർണായക യോഗം ഇന്ന്

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന ആദ്യ മന്ത്രിസഭാ യോഗത്തിലെ തീരുമാനം എങ്ങനെ നടപ്പാക്കണമെന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വി. ഡി. സതീശന്റെ നേതൃത്വത്തിൽ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ നിർണായക യോഗം ഇന്ന് ചേരും. ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ് സർക്കാർ പ്രാഥമികമായി ആലോചിക്കുന്നത്. ഈ തീരുമാനത്തിൽ ശക്തമായ എതിർപ്പുമായി രംഗത്തുള്ള സ്വകാര്യ ബസുടമകളുമായും സർക്കാർ പ്രതിനിധികൾ ചർച്ച നടത്തും. പദ്ധതിയുടെ തുടക്കമെന്നോണം വരുന്ന ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യയാത്ര നടപ്പാക്കുമെന്നാണ് മന്ത്രിസഭാ യോഗത്തിന്…

Read More

മാളങ്ങളിൽ വെള്ളം കയറി, കൂടുകൾ തകർന്നു; ബെം​ഗളൂരുവിൽ സഹായം തേടി ജനവാസ കേന്ദ്രങ്ങളിലേക്ക് മിണ്ടാപ്രാണികളുടെ പ്രവാഹം.

ബെംഗളൂരു: നഗരത്തിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ആലിപ്പഴ വീഴ്ചയും കനത്ത മഴയും ജനജീവിതത്തെ മാത്രമല്ല, നഗരത്തിലെ വന്യജീവികളെയും സാരമായി ബാധിച്ചു. പ്രകൃതിക്ഷോഭത്തിന് പിന്നാലെ പരിക്കേറ്റും വാസസ്ഥലം നഷ്ടപ്പെട്ടും സഹായം തേടുന്ന പക്ഷികളുടെയും ഉരഗങ്ങളുടെയും എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാനസവാടിയിലെ ഏവിയൻ ആൻഡ് റെപ്റ്റൈൽ റീഹാബിലിറ്റേഷൻ സെന്ററിൽ (ARRC) മാത്രം 24 മണിക്കൂറിനുള്ളിൽ 130-ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത് കേന്ദ്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ്. ശക്തമായ കാറ്റിലും മഴയിലും വലിയ മരങ്ങൾ കടപുഴകി വീണതോടെ പക്ഷിക്കൂടുകൾ തകരുകയും കുഞ്ഞുങ്ങൾ മാതാപിതാക്കളിൽ…

Read More

ബെംഗളൂരു – തുമകൂരു റൂട്ടിൽ ഏറ്റവും ദൈർഘ്യമേറിയ എസി ബസ് സർവീസുമായി ബിഎംടിസി

ബെംഗളൂരു: സ്വകാര്യ ബസുകളെയും സ്വന്തം വാഹനങ്ങളെയും ആശ്രയിക്കുന്ന യാത്രികർക്ക് കൂടുതൽ സുഖകരമായ യാത്രാസൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (BMTC) തങ്ങളുടെ ശൃംഖലയിലെ ഏറ്റവും ദൈർഘ്യമേറിയ എസി ബസ് സർവീസിന് തുടക്കം കുറിച്ചു. ബെംഗളൂരു നഗരത്തെ തുമകൂരുവുമായി ബന്ധിപ്പിക്കുന്നതാണ് ഈ പുതിയ വജ്ര വിസ്താര (Vajra Vistara) എസി വോൾവോ സർവീസ്. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) പരിധിക്ക് പുറത്ത് 40 കിലോമീറ്റർ വരെ സർവീസ് നടത്താൻ സർക്കാരിന്റെ അനുമതി ലഭിച്ചതിനെ തുടർന്നാണ് ബിഎംടിസി തങ്ങളുടെ പ്രവർത്തന പരിധി നഗര അതിർത്തികൾക്കും…

Read More

കുട്ടി കള്ളനും ‘ലേഡി’ ഇടനിലക്കാരും; ബെംഗളൂരുവിൽ വീട് കുത്തിത്തുറന്ന സംഘത്തെ കുടുക്കി പോലീസ്

ബെംഗളൂരു: തെക്കൻ ബെംഗളൂരുവിലെ കോണനകുണ്ടെയിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഘത്തെ പോലീസ് പിടികൂടി. ഒരാൾ പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ നാലുപേരാണ് പിടിയിലായത്. രണ്ട് വ്യത്യസ്ത മോഷണക്കേസുകളിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഏകദേശം 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ പോലീസ് വീണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഏപ്രിൽ 5-നാണ് മൂന്ന് പ്രതികളെ പോലീസ് സംഘം പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, പ്രായപൂർത്തിയാകാത്ത ഒരാളുടെ സഹായത്തോടെയാണ് മോഷണം നടത്തിയതെന്ന് ഇവർ സമ്മതിച്ചു. ഇതിനെത്തുടർന്ന് കസ്റ്റഡിയിലെടുത്ത കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുകയും നിരീക്ഷണ…

Read More

ന​ഗരത്തിലെ ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം

tree road

ബെംഗളൂരു: വേനൽച്ചൂടിന് വിരാമമിട്ട് നഗരത്തിൽ കാലവർഷം എത്താറായിട്ടും മുൻകരുതൽ നടപടികൾ സ്വീകരിക്കാതെ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയും (ജി.ബി.എ) കോർപ്പറേഷൻ ഉദ്യോഗസ്ഥരും നിസ്സംഗത തുടരുന്നതായി ആക്ഷേപം. മഴക്കാലത്തിന് മുന്നോടിയായി അടിയന്തര സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ കമ്മീഷണർമാർക്കും ഉദ്യോഗസ്ഥർക്കും കർശന നിർദ്ദേശം നൽകിയിരുന്നെങ്കിലും ഭൂരിഭാഗം ഇടങ്ങളിലും ഇതൊന്നും നടപ്പിലായിട്ടില്ല. കോർപ്പറേഷന്റെ ഈ അനാസ്ഥ കാരണം നഗരത്തിലെ പല പ്രദേശങ്ങളിലും അപകടാവസ്ഥയിലായ മരങ്ങൾ ജനങ്ങളുടെ ജീവന് ഭീഷണിയായി നിൽക്കുകയാണ്. രാജാജിനഗറിലെ പതിമൂന്നാം പ്രധാന റോഡിൽ വലിയ മരക്കൊമ്പുകൾ ഏതുനിമിഷവും ഒടിഞ്ഞുവീഴാവുന്ന രീതിയിൽ റോഡിലേക്ക് തൂങ്ങിക്കിടക്കുന്നത് ഇതിനൊരു ഉദാഹരണമാണ്. ഭയത്തോടെയും…

Read More
Click Here to Follow Us