ബെംഗളൂരു: ബസുകള്‍ കാലിയായ ഓടുന്നതിന്റെ നഷ്ടം കുറയ്ക്കാന്‍ സംസ്ഥാനന്തര റൂട്ടുകളില്‍ സ്വകാര്യ ബസുകളെപോലെ കേരള ആര്‍ടിസിയിലും ഡൈനാമിക് ടിക്കറ്റ് പ്രൈസിങ് സംവിധാനം. ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ നിന്നുളള പ്രീമിയം എസി ബസുകളിലാണ് പ്രീമിയം എസി ബസുകളിലാണ് ആദ്യഘട്ടത്തില്‍ ഇതുണ്ടാവുക. കഴിഞ്ഞ ദിവസം കേരള ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് ഡൈനാമിക് ടിക്കറ്റ് പ്രൈസിങിന് അനുമതി നല്‍കിയിരുന്നു. എന്ന് നിലവില്‍ വരുമെന്ന പ്രഖ്യാപനം പിന്നീടുണ്ടാകും. പ്രവര്‍ത്തി ദിവസങ്ങളില്‍ ബസുകള്‍ ഒരുഭാഗത്ത് ആളില്ലാതെ ഓടുന്നതിന്റെ നഷ്ടം കുറയ്്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇടദിവസങ്ങളില്‍ കേരള ആര്‍ടിസിയുടെ എസി ബസുകളെ…
Read MoreCategory: LATEST NEWS
കടം വാങ്ങിയ പണം തിരികെ വാങ്ങാൻ വന്ന യുവതിക്ക് മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്തു; സുഹൃത്ത് ഉള്‍പ്പടെ നാല് പേര്‍ പിടിയില്‍
ബെംഗളൂരു: കടം വാങ്ങിയ പണം നല്‍കാനെന്ന പേരില്‍ വിളിച്ചുവരുത്തിയ ശേഷം ജ്യൂസ് ആണെന്ന് പറഞ്ഞ് മദ്യംനല്‍കി ബോധരഹിതയാക്കിയ ശേഷം ബലാത്സംഗത്തിന് ഇരയാക്കിയെന്ന് യുവതിയുടെ പരാതി. കര്‍ണാകടകയില്‍ 39കാരിയെ നാലുപേര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ യുവതിയുടെ സുഹൃത്ത് ഉള്‍പ്പടെ നാലുപേരെ കൊപ്പള പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തായ ലക്ഷ്മണന്‍ കടം വാങ്ങിയ അയ്യായിരം രൂപ തിരികെ നല്‍കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തുകയായിരുന്നു. ഹോം ഗാര്‍ഡായി ജോലി ചെയ്യുന്ന യുവതി ഡ്യൂട്ടിക്ക് പോകുകയാണെന്നാണ് ഭര്‍ത്താവിനെ അറിയിച്ചത്. കുസ്താഗിയിലെത്തിയ യുവതിയെ ലക്ഷ്മണന്‍ ബൈക്കില്‍ കയറ്റി കൊണ്ടുപോകുകയും ചെയ്തു.…
Read Moreഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ രചിച്ച പുസ്തകം മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രകാശനം ചെയ്യും
ബെംഗളൂരു : കോൺഗ്രസിലെ അധികാരക്കൈമാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ തുടരുന്നതിനിടെ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ രചിച്ച പുസ്തകം പ്രകാശനം ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനങ്ങൾ തമ്മിലുള്ള നദീജലത്തർക്കത്തിന്റെ പശ്ചാത്തലത്തിൽ ഡി.കെ.ശിവകുമാർ രചിച്ച നീരിന ഹെജ്ജെ (ജലത്തിന്റെ കാൽപാട്) എന്ന പുസ്തകമാണ് വെള്ളിയാഴ്ച സിദ്ധരാമയ്യ പ്രകാശനം ചെയ്യുന്നത്. പുസ്തകപ്രകാശനം സിദ്ധരാമയ്യ നിർവഹിക്കുമെന്ന് ശിവകുമാർ തന്നെയാണ് അറിയിച്ചത്. ജലത്തിനുവേണ്ടി കർണാടകം നടത്തിയ യാത്രയെ അടയാളപ്പെടുത്താനുള്ള ശ്രമമാണ് പുസ്തകമെന്ന് ശിവകുമാർ പറഞ്ഞു. അതിന്റെ ചരിത്രവും സമരവും ഭാവിയിലെ സാധ്യതകളും വിവരിക്കാനാണ് ശ്രമിച്ചത്. ജലവിഭവ വകുപ്പിന്റെ ചുമതലയുള്ള മന്ത്രികൂടിയാണ് ശിവകുമാർ. വിധാൻസൗധയിലെ ബാങ്ക്വറ്റ്…
Read More320 കിലോമീറ്റർ ചുറ്റളവുള്ള കെആർഎസ് ജലസംഭരണിയിൽ കൈയേറ്റം; സർവേക്ക് ഉത്തരവിട്ട് സർക്കാർ
മൈസൂരു : മാണ്ഡ്യ ജില്ലയിലെ കെആർഎസ് ജലസംഭരണി പരിസരത്തെ കായൽ ഭൂമിയിൽ കൈയേറ്റം വ്യാപകം. ഇതോടെ ഭൂമിയുടെ സർവേക്ക് ഉത്തരവിട്ട് സർക്കാർ. കായൽപ്രദേശങ്ങളിൽ കൂടിവരുന്ന കൈയേറ്റം സംബന്ധിച്ച് ശ്രീരംഗപട്ടണ എംഎൽഎ എ.ബി. രമേശ് ബന്ദിസിദ്ദെ ഗൗഡയും എംഎൽസി ദിനേശ് ഗൂളി ഗൗഡയും നൽകിയ പരാതിയിലാണ് സർക്കാർ സർവേക്ക് ഉത്തരവിട്ടത്. ജലവിഭവമന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് സർവേനടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശംനൽകിയത്. കൈയേറ്റങ്ങൾ നീക്കംചെയ്യുന്നതിനും കെആർഎസ് കായൽപ്രദേശങ്ങളുടെ അതിർത്തി നിർണയിച്ച് കല്ലുകൾ സ്ഥാപിക്കുന്നതിനും അദ്ദേഹം നിർദേശിച്ചു. പാണ്ഡവപുര സബ് ഡിവിഷനിലെ അസി.…
Read Moreസിദ്ധരാമയ്യയും ശിവകുമാറും ഡൽഹിയിൽ; മന്ത്രിസഭാ പുന സംഘടന ചര്‍ച്ചയായെന്ന് സൂചന
ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും ഡൽഹി സന്ദർശനത്തോടെ കർണാടകത്തിൽ അധികാരമാറ്റച്ചർച്ച വീണ്ടും സജീവമായി. സിദ്ധരാമയ്യ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനരാഷ്ട്രീയം ചർച്ചയായില്ലെന്നാണ് കൂടിക്കാഴ്ചയ്ക്കുശേഷം സിദ്ധരാമയ്യ പ്രതികരിച്ചത്. കപിൽ സിബലിന്റെ പുസ്തകപ്രകാശനച്ചടങ്ങിൽ സിദ്ധരാമയ്യയും ശിവകുമാറും ഒരുമിച്ച് പങ്കെടുക്കുകയുംചെയ്തു. കർണാടകത്തിലെ കോൺഗ്രസ് സർക്കാർ ഈയാഴ്ചയാണ് രണ്ടരവർഷം പൂർത്തിയാക്കുന്നത്. മുൻധാരണപ്രകാരം സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞ് ശിവകുമാറിനെ മുഖ്യമന്ത്രിയാക്കേണ്ടതാണ്. എന്നാൽ, അഞ്ചുവർഷവും മുഖ്യമന്ത്രിയായി തുടരുമെന്നാണ് സിദ്ധരാമയ്യ പ്രഖ്യാപിച്ചത്. ഇതിനിടെ, അടുത്ത മുഖ്യമന്ത്രി ദളിത്‌വിഭാഗത്തിൽനിന്ന് വേണമെന്ന ആവശ്യവുമായി ഒരുവിഭാഗവും എത്തി. ഇതോടെ മുഖ്യമന്ത്രിസ്ഥാനത്ത് ഇപ്പോൾ…
Read Moreമുഡ ഭൂമി കൈമാറ്റക്കേസ്; തത്‌സ്ഥിതി റിപ്പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിച്ച് ലോകായുക്ത
ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിയായ മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമി കൈമാറ്റക്കേസിൽ അന്വേഷണത്തിന്റെ തത്‌സ്ഥിതി റിപ്പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിച്ച് ലോകായുക്ത പോലീസ്. ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ മൈസൂരുവിലെ സാമൂഹിക പ്രവർത്തകൻ സ്നേഹമയി കൃഷ്ണ നൽകിയ കേസിന്റെ വാദം നടക്കുന്നതിനിടെയാണ് ലോകായുക്ത പോലീസിനുവേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാരനായ സ്നേഹമയി കൃഷ്ണയ്ക്ക് കൈമാറി. അന്വേഷണത്തിന്റെ ഒരു പ്രധാനഭാഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. കൂടുതൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽസമയം ആവശ്യപ്പെട്ടു.…
Read Moreറെയിൽവേ സ്റ്റേഷനിൽ മനുഷ്യന്റെ കാൽ; പരിശോധന ആരംഭിച്ചു
ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷന്റെ ട്രാക്കിൽ മനുഷ്യന്‍റെ കാൽപ്പാദം കണ്ടെത്തി. എറണാകുളം – ആലപ്പുഴ മെമു ട്രാക്കിൽ നിന്നും മാറ്റിയപ്പോഴാണ് കാലിന്റെ അവശിഷ്ടം കണ്ടത്. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. റെയിൽവേ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. മെമു ട്രെയിൻ യാര്‍ഡിലേക്ക് മാറ്റിയശേഷം ട്രാക്കിലെത്തിയ ശുചീകരണ തൊഴിലാളികളാണ് കാലിന്‍റെ ഭാഗം കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. റെയിൽവെ ട്രാക്കിൽ വെച്ച് ട്രെയിൻ ഇടിച്ചശേഷം കാൽ ഭാഗം ട്രെയിനിൽ കുടുങ്ങിയതായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.
Read Moreശബരിമലയിൽ ഭക്ത കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം: ശബരിമലയിൽ ഭക്ത കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സതി (58) ആണ് മരിച്ചത്. മലകയറവെ അപ്പാച്ചിമേട് ഭാഗത്ത് വെച്ച് സതി കുഴഞ്ഞു വീഴുകയായിരുന്നു. അതേസമയം, ദർശനത്തിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം ഭക്തരാണ്. ഒന്നര ദിവസത്തിനിടെ 1,63,000 ൽ അധികം പേർ മല ചവിട്ടി. ദർശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് 10 മണിക്കൂർ വരെ നീണ്ടുനിന്നതായിരുന്നു. തീർത്ഥാടക പ്രവാഹം തുടരുകയാണ്. മണിക്കൂറുകൾ വരി നിന്നാണ് തീർത്ഥാടകർ അയ്യനെ തൊഴുതു മടങ്ങുന്നത്. സന്നിധാനത്ത് തിരക്ക് കൂടുന്നത് നിയന്ത്രിക്കാൻ…
Read Moreഹൃദയം ഗതാഗതം 7 മിനിറ്റിൽ; മെട്രോയുടെ സഹായത്തോടെ വീണ്ടും അവയവദാന ഗതാഗതം നടത്തി
ബെംഗളൂരു: നഗരത്തിൽ അഞ്ചാം തവണയും മെട്രോ ട്രെയിനിൽ മനുഷ്യ ഹൃദയം സുരക്ഷിതമായി എത്തിക്കുന്നതിൽ ഉദ്യോഗസ്ഥർ വിജയിച്ചു. യെല്ലോ ലൈൻ മെട്രോയിൽ വെറും 7 മിനിറ്റിനുള്ളിൽ ആണ് ഹൃദയം എത്തിച്ച് സുരക്ഷിതമായി കൈമാറിയത്. ആസ്റ്റർ ആർ.വി. ആശുപത്രിയിൽ ശേഖരിച്ച ഹൃദയം, നാരായണ ഹൃദയാലയയിലെ ഒരു രോഗിയുടെ അടിയന്തര ആവശ്യം കണക്കിലെടുത്ത് ഇന്നലെ വൈകുന്നേരം 7.26 ന് ഒരു മെഡിക്കൽ സംഘം റാഗിഗുദ്ദ മെട്രോ സ്റ്റേഷനിൽ എത്തിച്ചു. യെല്ലോ ലൈനിലെ റാഗിഗുദ്ദ മെട്രോ സ്റ്റേഷനിൽ നിന്ന് ബൊമ്മസാന്ദ്ര മെട്രോ സ്റ്റേഷനിൽ വെറും 7 മിനിറ്റിനുള്ളിൽ ഹൃദയം എത്തിച്ചു,…
Read Moreഎന്യൂമറേഷന്‍ ഫോം ലഭിച്ചില്ല; എസ്ഐആറിനെച്ചൊല്ലി ഉത്കണ്ഠപെട്ട വയോധിക തീ കൊളുത്തി ആത്മഹത്യ ചെയ്തു
വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തെച്ചൊല്ലിയുള്ള ( എസ്‌ഐആര്‍ ) ഉത്കണ്ഠയെത്തുടര്‍ന്ന് വൃദ്ധ തീകൊളുത്തി മരിച്ചു. കൊല്‍ക്കത്തയിലെ കുഡ്ഘട്ട് നിവാസിയായ ജമുന മൊണ്ഡല്‍ എന്ന 67 കാരിയാണ് മരിച്ചത്. എസ്‌ഐആര്‍ പ്രക്രിയ ആരംഭിച്ചതോടെ, വയോധിക കടുത്ത ആശങ്കാകുലയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. മരിച്ച വൃദ്ധയ്ക്ക് എന്യൂമറേഷന്‍ ഫോം ലഭിച്ചിരുന്നില്ല. ഇതും ഉത്കണ്ഠയ്ക്ക് കാരണമായി. ദക്ഷിണ കൊല്‍ക്കത്തയിലെ 114-ാം വാര്‍ഡില്‍ ദീര്‍ഘകാലമായി താമസിച്ചു വന്നിരുന്ന ആളാണ് ജമുന മൊണ്ഡല്‍. ആശങ്കയ്‌ക്കൊടുവില്‍ സ്വന്തം വീട്ടില്‍ വെച്ച് തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു. എസ്‌ഐആറുമായി ബന്ധപ്പെട്ട ആശങ്കയെത്തുടര്‍ന്ന് ബംഗാളില്‍ നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.…
Read More