ബെംഗളൂരു: ആളുകള്‍ക്ക് നേരെ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ പോലീസ് കാലില്‍ വെടിവച്ച് വീഴ്ത്തി. കലബുർഗിയിലാണ് സംഭവം. ബ്രഹ്മപുര പോലീസ് സ്റ്റേഷനടുത്തുള്ള കലബുറഗി മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. മാര്‍ക്കറ്റില്‍ പച്ചക്കറി, പഴം കച്ചവടക്കാരനായ ഫസല്‍ ഭഗവാന് എന്നയാളാണ് കത്തിയുമായി നാട്ടുകാരെ ഭീഷണിപ്പെടുത്തിയത്. ആളുകള്‍ പോലീസിനെ വിവരമറിയിച്ചതോടെ സബ് ഇന്‍സ്പെക്ടര്‍ വഹീദ് കോത്ത്‍വാളും സംഘവും സ്ഥലത്തെത്തി. യുവാവിനെ അനുനയിപ്പിക്കാന്‍ പല തവണ പോലീസ് ശ്രമിച്ചെങ്കിലും പോലീസിനു നേരെയും ഇയാള്‍ കത്തി വീശി ഭീഷണി മുഴക്കി. തുടര്‍ന്ന് ആളുകളെ കത്തി വീശി…
Read MoreAuthor: Arya
വ്യാജ ബോംബ് ഭീഷണി, മലയാളി സ്ത്രീ അറസ്റ്റിൽ
ബെംഗളൂരു: വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി സ്ത്രീ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി മാനസി സതീബൈനു എന്ന സ്ത്രീയാണ് അറസ്റ്റിലായത്. കൊല്‍ക്കത്തയ്ക്കുള്ള ഇന്‍ഡിഗോ വിമാനം കയറാനെത്തിയതായിരുന്നു ഇവര്‍. എന്നാല്‍ ഇവര്‍ എത്തിയപ്പോള്‍ വിമാനത്തിന്റെ ബോര്‍ഡിംഗ് സമയം അവസാനിച്ചിരുന്നു. ആറാം നമ്പര്‍ ബോര്‍ഡിംഗ് ഗേറ്റിന് സമീപത്തെത്തി ഇവര്‍ തന്നെ അകത്ത് കയറ്റണമെന്നാവശ്യപ്പെട്ടു. ബോര്‍ഡിംഗ് ഗേറ്റിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥന് ബോര്‍ഡിംഗ് സമയം കഴിഞ്ഞതിനാല്‍ ഇനി കയറാനാകില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് ഇവര്‍ ബഹളം വച്ച് ബോര്‍ഡിംഗ് ഗേറ്റിനടുത്തേക്ക് നീങ്ങി. വിമാനത്താവളത്തില്‍ ബോംബുണ്ടെന്നും ഓടി രക്ഷപ്പെടാനും അവിടെ നിന്നവരോട്…
Read Moreമയക്കു മരുന്ന് തലവൻ ബെംഗളൂരുവിൽ പിടിയിൽ
ബെംഗളൂരു: കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന അന്താരാഷ്ട്ര മാഫിയസംഘത്തിന്റെ തലവനായ നൈജീരിയക്കാരൻ പിടിയിൽ. ചാൾസ് ഒഫ്യൂഡിൽ (33) ആണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. ബെംഗളൂരുവിലെ ഹൊറമാവ് ആഗര തടാകത്തിനു സമീപത്തുനിന്ന് നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ പിടിയിലായ സംഘമാണ് ഇയാളെ പിടികൂടിയത്. എം.ഡി.എം.എ., എൽ.എസ്.ഡി. തുടങ്ങിയ ലഹരിവസ്തുക്കൾ ഇവിടേക്കെത്തിക്കുന്ന സംഘത്തിലെ പ്രധാനകണ്ണിയാണ് ഇയാളെന്ന് പോലീസ് കമ്മിഷണർ കെ.ഐ. ബൈജു പറഞ്ഞു. 55 ഗ്രാം എം.ഡി.എം.എ.യും ഇയാളിൽ നിന്ന് കണ്ടെടുത്തു. കർണാടക രജിസ്ട്രേഷനുള്ള സ്കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. എം.ഡി.എം.എ., എൽ.എസ്.ഡി. തുടങ്ങിയ ലഹരിവസ്തുക്കൾ ഇവിടേക്കെത്തിക്കുന്ന സംഘത്തിലെ പ്രധാനകണ്ണിയാണ് ഇയാളെന്ന്…
Read Moreവിദ്യാർത്ഥിനിയുടെ ആത്മഹത്യ, അധ്യാപകനെതിരെ പോക്സോ കേസ്
ബെംഗളൂരു: വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ തുടർന്ന് കോളേജ് പ്രിൻസിപ്പൽ ഒളിവിൽ. പ്രിൻസിപ്പലിനെതിരെ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. റായ്ച്ചൂർ ലിംഗസൂരിലെ എം. വിശ്വേശ്വരയ്യ പ്രീ യൂനിവേഴ്സിറ്റി കോളേജിലെ ഐശ്വര്യ എന്ന പെൺകുട്ടിയാണ് കഴിഞ്ഞ ദിവസം രാത്രി കോളേജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടത്. വിദ്യാർത്ഥിനിയെ പ്രിൻസിപ്പൽ ലൈംഗികമായി ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നെന്നും കൊലപാതകം ആത്മഹത്യയാണെന്ന് തെളിയിക്കുകയാണെന്നും പെൺകുട്ടിയുടെ രക്ഷിതാക്കൾ ആരോപിച്ചു. വിദ്യാർത്ഥിനിയെ പതിവായി പ്രിൻസിപ്പൽ ഫോണിൽ വിളിക്കാറുണ്ടെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു.
Read Moreവരാനിരിക്കുന്നത് തന്റെ അവസാന തെരഞ്ഞെടുപ്പ് ; സിദ്ധരാമയ്യ
ബെംഗളൂരു: വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് തന്റെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കുമെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ. മേയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രഖ്യാപനം. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് നിർത്തിയാലും രാഷ്ട്രീയത്തിൽ സജീവമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കർണാടക നിയമസഭയുടെ കാലാവധി 2023 മെയ് 24ന് അവസാനിക്കുന്നു. കർണാടകയിലെ ബി.ജെ.പി സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുകയാണെന്നാരോപിച്ച് സിദ്ധരാമയ്യ അടുത്തിടെ രംഗത്തെത്തിയിരുന്നു. ബി.ജെ.പി സർക്കാരിനെ കൊണ്ട് സംസ്ഥാനത്തെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുന്നു. വികസനമല്ല ദുർഭരണമാണ് നടക്കുന്നത്. അഴിമതിയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അടക്കം പങ്കാളികളാണ്. അഴിമതിയെ കുറിച്ചാണ് ഓരോ തെരുവിലും ജനങ്ങൾ…
Read Moreവാണി ജയറാമിന്റെ മൃതദേഹത്തിൽ മുറിവെന്ന് റിപ്പോർട്ട്
ചെന്നൈ: വാണി ജയറാമിന്റെ മരണം പുറത്തറിയാൻ വൈകിയെന്ന് സൂചന. ചെന്നൈ നുങ്കമ്പക്കത്തെ ഹാഡോസ് റോഡിൽ ഉള്ള വസതിയിലാണ് വാണിയെ മരിച്ച നിലയിൽ കണ്ടെത്തിയത് 2018-ൽ ഭർത്താവ് ജയറാം അന്തരിച്ച ശേഷം വാണി ഒറ്റയ്ക്കായിരുന്നു ഈ വീട്ടിൽ താമസം. ഇന്ന് രാവിലെ 11 മണിക്ക് സഹായിയായ സ്ത്രീ വീട്ടിലെത്തിയെങ്കിലും വാണി വാതിൽ തുറന്നില്ല. ഇതോടെ ഇവർ ബന്ധുക്കളേയും പോലീസിനേയും വിവരം അറിയിച്ചു. പിന്നീട് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി വാതിൽ പൊളിച്ച് അകത്ത് പ്രവേശിക്കുകയായിരുന്നു. കിടപ്പുമുറിയിൽ മരണപ്പെട്ട നിലയിലാണ് വാണിയെ കണ്ടെത്തിയത്. ചെന്നൈ നഗര കമ്മിഷണർ…
Read Moreകർണാടക കോൺഗ്രസ് ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു, പകരം വ്യാജൻ
ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ചുവെന്ന് പരാതി. കോണ്‍ഗ്രസ് നേതാക്കളെ അഴിമതിക്കാരും ക്രിമിനലുകളും വര്‍ഗീയവാദികളും ആക്കി വ്യാജ വെബ്സൈറ്റില്‍ ചിത്രീകരിക്കുകയും ചെയ്തു. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ പേരിലുള്ള വ്യാജ കത്തും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരാതിയില്‍ ബെംഗളൂരു സൈബര്‍ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കര്‍ണാടക കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റായ ഐഎന്‍സികര്‍ണാടക.ഇന്‍ ഇപ്പോള്‍ ലഭ്യമല്ല. ഈ ലിങ്കില്‍ ക്ലിക്കുചെയ്യുകയാണെങ്കില്‍ ‘ഈ അക്കൗണ്ട് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു’ എന്ന അറിയിപ്പാണ് കാണുക. അതേസമയം ഇതിന്…
Read Moreകാറിന്റെ ബമ്പറിനകത്ത് നായയുമായി സഞ്ചരിച്ചത് 70 കിലോ മീറ്റർ
ബെംഗളൂരു: കാറിന്റെ ബമ്പറിനകത്ത് കുടുങ്ങി നായ യാത്ര ചെയ്തത് 70 കിലോമീറ്റര്‍. കര്‍ണാടകയിലെ ദക്ഷിണ കന്നഡയിലാണ് സംഭവം. കാറുമായി കൂട്ടിയിടിച്ചാണ് നായ ബമ്പറിനുള്ളില്‍ അകപ്പെട്ടത്. പൂത്തൂര്‍ കബക സ്വദേശികളായ സുബ്രഹ്മണ്യനും ഭാര്യയും ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് സംഭവം. സുള്ള്യയിലെ ബല്‍പയില്‍വച്ച് ഇവരുടെ കാര്‍ ഒരു നായയുമായി കൂട്ടി ഇടിച്ചിരുന്നു. ഉടനെ തന്നെ കാര്‍ നിര്‍ത്തി പരിശോധിച്ചെങ്കിലും നായയെ കണ്ടെത്താനായില്ല. അത് എവിടെ പോയെന്ന് അവര്‍ ആലോചിക്കുകയും ചെയ്തു. തിരിച്ച് വീട്ടിലെത്തി കാര്‍ പരിശോധിച്ചപ്പോള്‍ കാണുന്നത് ബമ്പര്‍ തകര്‍ത്ത് അകത്ത് സുഖമായി ഇരിക്കുന്ന…
Read Moreസ്ത്രീയായി ആൾമാറാട്ടം, പറ്റിച്ചത് 13 യുവതികളെ
ബെംഗളൂരു: സോഷ്യൽമീഡിയയിൽ സ്ത്രീയായി ആൾമാറാട്ടം നടത്തി യുവതികളെ കബളിപ്പിക്കുകയും ലൈംഗികമായി ചൂഷണം ചെയ്ത ഐടി ജീവനക്കാരനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ദിലീപ് പ്രസാദ് എന്ന 28കാരനാണ്. ‘മോണിക്ക’, ‘മാനേജർ’ എന്നീ അപരനാമങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ ഐടി മേഖലയിൽ ജോലി നൽകാമെന്ന് വ്യാജവാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 13 യുവതികൾ ഇയാളുടെ കെണിയിൽ വീണെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമാക്കി.p ഫോട്ടോ ഷെയറിങ് മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചത്. തൊഴിൽരഹിതരോ ജോലി അന്വേഷിക്കുന്നവരോ ആയ സ്ത്രീകളെയാണ് ഇയാൾ…
Read Moreദമ്പതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി
ബെംഗളൂരു: സദാചാരഗുണ്ടായിസം കാണിച്ച് ദമ്പതികളിൽ നിന്നും പണം തട്ടിയെടുത്ത പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചു . സമ്പിഗെഹള്ളിയിൽ രാത്രി വീട്ടിലേക്ക് നടക്കുകയായിരുന്ന ദമ്പതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ രണ്ട് കോൺസ്റ്റബിൾമാരെയാണ് പിരിച്ചുവിട്ടത്. സംപിഗെഹള്ളി പോലീസ് സ്റ്റേഷനിലെ രാജേഷ്, നാഗേഷ് തുടങ്ങിയ കോൺസ്റ്റബിൾമാർക്കെതിരെയാണ് നടപടി. ഡിസംബർ 8-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൂട്ടുകാരന്റെ പിറന്നാളാഘോഷത്തിന് ശേഷം വീട്ടിലേക്ക് കാൽനടയായി മടങ്ങുകയായിരുന്ന ദമ്പതികളെ ഇവർ ഭീഷണിപ്പെടുത്തുകയായിരുന്നു. കല്യാണം കഴിച്ചതാണോ എന്നും നിങ്ങൾ ഭാര്യയും ഭർത്താവുമാണെന്നതിന് തെളിവ് എവിടെ എന്നും പോലീസുകാർ ചോദിച്ചു. 11 മണിക്ക് ശേഷം ഈ റോഡിലൂടെ…
Read More