ദിലീപിനെ 5000 വർഷം മുൻപ് അറിയാം!!! ഞാൻ കൃഷ്ണനും ദിലീപ് അർജുനനും ആയിരുന്നു; വൈറലായി വീഡിയോ

നടൻ ദിലീപിനെ 5000 വർഷങ്ങള്‍ക്ക് മുമ്പ് പരിചയമുണ്ടെന്ന് പറയുന്ന ഒരാളുടെ വീഡിയോ സോഷ്യല്‍ മീഡ‌ിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഭസ്മവും പൊട്ടുമൊക്കെ തൊട്ടിട്ടുള്ള ആളാണ് ദിലീപിനെപ്പറ്റി സംസാരിക്കുന്നത്. ഇയാളുടെ പേരോ, നാടോ ഒന്നും വ്യക്തമല്ല.

‘ദിലീപിനെ അയ്യായിരം വർഷങ്ങള്‍ക്ക് മുമ്പ് പരിചയമുണ്ട്. അന്ന്‌ ദിലീപ് അർജുനാനായിരുന്നു, ഞാൻ കൃഷ്ണനും. അന്ന് ഒരു വിരോധവും ഇല്ല. നല്ല ദോസ്തുക്കളായിരുന്നു. ഈ ജന്മത്തില്‍ ദിലീപിന് എന്നെ മനസിലായില്ല. പക്ഷേ ഈ ജന്മത്തില്‍, എത്രയോ വർഷങ്ങള്‍ക്ക് മുമ്പ് ദിലീപിനെ എനിക്കറിയാം.

  യുവത്വത്തെ വിഴുങ്ങുന്ന വായയിലെ ക്യാൻസർ; പുകയില മാത്രമല്ല വില്ലൻ, ബെംഗളൂരുവിൽ ആശങ്ക!

അദ്യമായി കണ്ടതെപ്പോഴാണെന്ന് വേണമെങ്കില്‍ പറയാം. തൃശൂരില്‍ ഇഷ്ടം എന്ന ചിത്രം അഭിനയിക്കാൻ വന്നപ്പോഴായിരുന്നു ആദ്യം കണ്ടത്. ആ സമയത്ത് എനിക്ക് ബൈക്ക് ഉണ്ടായിരുന്നു.

വർക്ക്‌ഷോപ്പ് ഇട്ടിരിക്കുന്ന സമയത്ത് എന്നോട് രണ്ട് മൂന്ന് നടീ നടന്മാർ വരുന്നുണ്ട് കാണാൻ പോകുന്നില്ലേയെന്ന് ചിലർ ചോദിച്ചു. ദിലീപ് വരുന്നുണ്ടോയെന്ന് ചോദിച്ചു. വരുന്നുണ്ടെന്ന് പറഞ്ഞപ്പോഴാണ്, ആദ്യമായി ഒരു നടനെ കാണുന്നത്.’- എന്നാണ് ദിലീപിനെപ്പറ്റി പറയുന്നത്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ നിരവധി പേരാണ് ഇയാളെ ട്രോളിക്കൊണ്ട് കമന്റ് ചെയ്‌തിരിക്കുന്നത്.

‘ഇത് കഞ്ചാവല്ല കൂട്ടിയിട്ട് കത്തിച്ച്‌ ആവിപിടിച്ചതാണ്’, ‘ഈ അടിച്ചേക്കുന്ന സാധനം എവിടുന്ന് കിട്ടി’, ‘കൃഷ്ണേട്ടൻ എന്നെ മനസ്സിലായോ ആവോ, ഞാനാണ് കഴിഞ്ഞ ജന്മത്തിലെ രാധ’, ‘ലെ ദിലീപ്… യാ യാ ഞാൻ ഓർക്കുന്നു… വല്ലാതെ ഓർക്കുന്നു..’ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്.

  കോളേജിലേക്ക് പോകുകയായിരുന്ന 19കാരിയെ തലയറുത്തു കൊന്നു

നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറൽ ആയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രദ്ധിക്കു!!! വാട്ടര്‍ ബില്ല് മാസംതോറും അടച്ചിട്ടും ബില്ലിൽ കുടിശ്ശിക കോടികള്‍ ; അപ്പാർട്മെന്റിലെ താമസക്കാർ ആശങ്കയിൽ
[masterslider id="10"]

Related posts

Click Here to Follow Us