തക്കാളി വിലയിൽ കുത്തനെ ഇടിവ്; പ്രതിസന്ധിയിലായ കർഷകർ തക്കാളി റോഡിൽ ഉപേക്ഷിച്ചു

ബെംഗളൂരു: മൈസൂരുവിലും പരിസരപ്രദേശങ്ങളിലും തക്കാളി വിലയിലെ കുത്തനെയുള്ള ഇടിവ് കർഷകരെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. ബുധനാഴ്ച മൈസൂരുവിലെ റോഡരികിലും എപിഎംസി യാർഡിലും വിറ്റുപോകാത്തതിനാൽ തക്കാളികൾ കർഷകരും വ്യാപാരികളും കൂട്ടത്തോടെ വലിച്ചെറിഞ്ഞിരിക്കുകയാണ്. കിലോയ്ക്ക് 12 മുതൽ 15 വരെയായി മൊത്തവിലയ്ക്ക് വാങ്ങിയാൽ വ്യാപാരികൾക്ക് അത് കിലോയ്ക്ക് എഴു മുതൽ എട്ട് രൂപയ്ക്ക് വരെ വരെ കുറഞ്ഞവിലയ്ക്ക് വിൽക്കേണ്ട സ്ഥിതിയാണ്. കർഷകരിൽ പലരും ഉത്‌പന്നങ്ങൾ ഉപേക്ഷിച്ച് നഷ്ടം സഹിച്ച് കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരായി. ഒരു വശത്ത് കാലാവസ്ഥയുടെ വ്യതിയാനങ്ങളും മറുവശത്ത് വിപണി വിലയിലെ ഏറ്റക്കുറച്ചിലുകളും കർഷകർക്ക് തിരിച്ചടിയായി. തക്കാളിപോലുള്ള പെട്ടെന്ന്…

Read More

അവിവാഹിതയാണെന്ന് കരുതി രണ്ട് കുട്ടികളുടെ അമ്മയെ വിവാഹം കഴിച്ച് യുവാവ് ; നാല് ലക്ഷം തട്ടിയെടുത്ത് വധുവിന്റെ കുടുംബം

ബെംഗളൂരു : രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ അവിവാഹിതയാണെന്ന് വിശ്വസിപ്പിച്ച് ഒരു യുവാവുമായി വിവാഹം കഴിപ്പിച്ച് നാല് ലക്ഷം രൂപ വഞ്ചിച്ച യുവതി. കൊപ്പൽ ജില്ലയിലെ ഗംഗാവതിയിലെ ദുർഗാ പ്രസാദ് (34) ആണ് വഞ്ചിക്കപ്പെട്ടത്. വിവാഹം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം ബ്രോക്കർമാർ തന്നെ വഞ്ചിച്ചതായി മനസ്സിലാക്കിയ യുവാവ് (വ്യാജ വധു) നീതിക്കായി പോലീസ് സ്റ്റേഷനിൽ എത്തിയിരിക്കുകയാണ്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ്, ദുർഗ്ഗാ പ്രസാദിന്റെ മാതാപിതാക്കൾ കൊപ്പലിലുള്ള ശ്രീദേവി എന്ന വിവാഹ ബ്രോക്കറെ ബന്ധപ്പെട്ടിരുന്നു. അവർ വഴി ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നിന്നുള്ള തയാരു എന്ന…

Read More

മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ കാകസാഹേബ് പാട്ടീൽ അന്തരിച്ചു

ബെംഗളൂരു : മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ കാകസാഹേബ് പാട്ടീൽ (70)ബെലഗാവിയിൽ അന്തരിച്ചു. പ്രായത്തെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാൽ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. മഹാരാഷ്ട്ര അതിർത്തിയിലുള്ള നിപ്പാനി മണ്ഡലത്തിൽനിന്ന് മൂന്നുതവണ (1999,2004,2008) നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കർണാടകയിലെ മറാഠാ വിഭാഗങ്ങളിൽ നിർണായകസ്വാധീനമുള്ള നേതാവായിരുന്നു. കുറച്ചുകാലമായി രാഷ്ട്രീയത്തിൽ സജീവമല്ലായിരുന്നു.

Read More

ഐടി മേഖലയിലെ ജീവനക്കാരുടെ ജോലിസമയം ഉയർത്താൻ വീണ്ടും നീക്കം

IT

ബെംഗളൂരു : കർണാടകയിൽ ഐടി മേഖലയിലെ ജീവനക്കാരുടെ ജോലിസമയം ഉയർത്താൻ വീണ്ടും നീക്കം. സാധാരണ ജോലിസമയം പത്ത്‌ മണിക്കൂറും ഓവർടൈം ഉൾപ്പെടെ 12 മണിക്കൂറുമാക്കി നിയമഭേദഗതി കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ സാധാരണ ജോലിസമയം ഒൻപത്‌ മണിക്കൂറും ഓവർടൈം ഉൾപ്പെടെ പത്ത്‌ മണിക്കൂറുമാണ്. പുതിയ ഭേദഗതി പ്രകാരം നിലവിൽ മൂന്ന് ഷിഫ്റ്റിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് രണ്ട് ഷിഫ്റ്റിലേക്ക് മാറാൻ വഴിയൊരുക്കുമെന്ന് ജീവനക്കാർ പറയുന്നു. ഇതോടെ അത്തരം കമ്പനികളിലെ മൂന്നിലൊന്ന് ജീവനക്കാരെ ഒഴിവാക്കാനും കഴിയും. അത്രയും ജീവനക്കാർ തൊഴിൽരഹിതരാകും. 1961-ലെ കർണാടക ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്…

Read More

നഗരത്തിലെ പാർപ്പിടസമുച്ചയത്തിന്റെ മഴവെള്ള സംഭരണിയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

ബെംഗളൂരു : ബെംഗളൂരുവിൽ പാർപ്പിടസമുച്ചയത്തിലെ മഴവെള്ള സംഭരണിയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. കൊലപാതകമെന്ന് പോലീസ് സംശയിക്കുന്നു. ബേഗൂർ ന്യൂ മൈകോ ലേ ഔട്ടിലെ എംഎൻ ക്രെഡൻസ് ഫ്‌ളോറ അപ്പാർട്ട്‌മെന്റിലാണ് സംഭവം. പാർക്കിങ് സ്ഥലത്തിനോടു ചേർന്നുള്ള കുഴിയിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. കുഴി ശുചീകരിക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്. ബേഗൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തു. തലയോട്ടിയും മറ്റും ഫോറൻസിക് പരിശോധനക്കയച്ചു. മരിച്ചതാരാണെന്ന് വ്യക്തമായിട്ടില്ല.

Read More

മദ്യപിച്ച് സ്‌കൂൾ ബസുകൾ ഓടിച്ച 58 ഡ്രൈവർമാർക്ക് എതിരെ കേസെടുത്ത് പോലീസ്

ബെംഗളൂരു: മദ്യപിച്ച് വാഹനമോടിച്ചതിന് ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) തിങ്കളാഴ്ച 58 സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു. വിദ്യാർഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് നഗരത്തിൽ പോലീസ് പ്രത്യേകപരിശോധന നടത്തിയത്. തിങ്കളാഴ്ച രാവിലെ മൂന്നുമണിക്കൂർ നടത്തിയ പലയിടങ്ങളിലായി 4500-ൽപ്പരം സ്കൂൾബസുകൾ പരിശോധിച്ചു. ഇതിൽ 58 ബസുകളുടെ ഡ്രൈവർമാർ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇവരുടെ ലൈസൻസ് പിടിച്ചെടുത്ത പോലീസ് ഇവ ബന്ധപ്പെട്ട ആർടി ഓഫീസിന് കൈമാറും. ആർടിഒ ലൈസൻസ് താത്കാലികമായി റദ്ദാക്കും.

Read More

സ്വകാര്യ സ്കൂൾ വാൻ മറിഞ്ഞ് 16 കുട്ടികൾക്ക് പരിക്ക്.

ബെംഗളൂരു : ടയർ പഞ്ചറായ സ്കൂൾ വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. അപകടത്തിൽ 16 കുട്ടികൾക്ക് പരിക്കേറ്റു. ജില്ലയിലെ പെരിയപട്ടണ താലൂക്കിലെ ഹബ്ബാനകുപ്പെ ഗ്രാമത്തിലെ ഒരു വളവിൽ വാഹനം നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. ബുധനാഴ്ച രാവിലെ, പെരിയപട്ടണയ്ക്കടുത്തുള്ള കമ്പലാപൂരിലുള്ള സ്വകാര്യ സ്കൂളിന്റെ വാൻ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഈ സമയത്താണ് അപകടം സംഭവിച്ചത്. പരിക്കേറ്റ കുട്ടികൾക്ക് ഹുൻസൂർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി, ചിലരെ കൂടുതൽ ചികിത്സയ്ക്കായി മൈസൂരിലെ കെ.ആർ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ പോലീസും ഗ്രാമവാസികളും കുട്ടികളെ…

Read More

ബൈക്ക് ടാക്സി നിരോധനത്തിന് പിന്നാലെ കർണാടകയിൽ ഓട്ടോ നിരക്കുകൾ കുതിച്ചുയരുന്നു

ബെംഗളൂരു: ബൈക്ക് ടാക്സി നിരോധനത്തിന് പിന്നാലെ കർണാടകയിൽ ഓട്ടോനിരക്കുകൾ കുതിച്ചുയരുന്നു. നിരോധനത്തിന് പിന്നാലെ ഓട്ടോനിരക്കിൽ 10 രൂപ മുതൽ 70 രൂപ വരെ വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഉബർ ഓട്ടോയിൽ ഉൾപ്പടെ നിരക്ക് വർധനയുണ്ടായിട്ടുണ്ടെന്നാണ് ബെംഗളൂരു നിവാസികൾ പറയുന്നത്. കോറമംഗലയിൽ നിന്നും ലാങ്ഫോർഡ് റോഡിലേക്ക് 140 മുതൽ 150 രൂപ വരെയാണ് സാധാണ ഓട്ടോനിരക്ക്. ബൈക്ക് ടാക്സി നിരോധനത്തിന് ശേഷം ഇത് 190 രൂപയായി ഉയർന്നു. അക്ഷയ്നഗറിൽ നിന്നും എം.ജി റോഡിലേക്ക് 170 രൂപയുണ്ടായിരുന്ന ഓട്ടോനിരക്ക് പല ആപുകളിലും 230 രൂപയായി ഉയർന്നു. ഒലയിലും റാപ്പിഡോ…

Read More

ഗോധ്ര സംഭവത്തെ തുടർന്ന് മോദി രാജിവെച്ചിരുന്നോ? ബെംഗളൂരു സ്റ്റേഡിയം ദുരന്തത്തിന് പിന്നാലെ ഉയർന്ന രാജി ആവശ്യത്തിൽ പ്രതികരിച്ച് സിദ്ധരാമയ്യ

ബെംഗളൂരു : 2000 പേർ മരിച്ച ഗുജറാത്ത് കലാപത്തെ തുടർന്ന് 2002ൽ മോദി പദവി രാജിവെച്ചിരുന്നോയെന്ന ചോദ്യവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെംഗളൂരു സ്റ്റേഡിയം ദുരന്തത്തിന് പിന്നാലെ ബി.ജെ.പി സിദ്ധരാമയ്യയുടെ രാജി ആവശ്യം ഉയർത്തിയിരുന്നു. ഇക്കാര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഓരോ ദുരന്തത്തിലും ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ ദുഃഖവും വേദനയും ഞങ്ങൾ സഹാനുഭൂതിയോടെ കാണുന്നു. അതുകൊണ്ടാണ് ഇത്തരം സംഭവങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി ഞങ്ങൾ ഉപയോഗപ്പെടുത്താത്തത്. എന്നിരുന്നാലും, ഈ സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബി.ജെ.പി ശ്രമമെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. 2002-ൽ ഗുജറാത്ത് കലാപത്തിൽ, വിവിധ സമുദായങ്ങളിൽ നിന്നുള്ള ഏകദേശം…

Read More

ഉച്ചയ്ക്കുള്ള എയർ ഇന്ത്യയുടെ ബെംഗളൂരു-ലണ്ടൻ സർവീസ് റദ്ദാക്കി; ഈ ആഴ്‌ച റദ്ധാക്കിയത് നിരവധി സർവീസുകൾ

ബെംഗളൂരു :കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യയുടെ AI-133 വിമാനം സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കി. ഉച്ചയ്ക്ക് 2:15 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം, ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നടത്തിയ സുരക്ഷ പരിശോധനക്ക് പിന്നാലെയാണ് നിർത്തിവച്ചത്. ഇതേ വഴിയുള്ള തിങ്കളാഴ്‌ചത്തെ വിമാനും റദ്ദാക്കിയതായി അധികൃതർ സ്ഥിരീകരിച്ചു. ജൂൺ 12 ന് ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനം AI-171 മേഘാനിനഗറിലെ മെഡിക്കൽ കോളജ് ഹോസ്റ്റലിലേക്ക് ഇടിച്ചുകയറി വൻദുരന്തമുണ്ടായതിൻ്റെ…

Read More
Click Here to Follow Us