അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ച്‌ 10 വയസുകാരന് പിറന്നാൾ ദിനത്തിൽ ദാരുണാന്ത്യം

ബെംഗളുരു: ഹെന്നൂർ ബന്ദേ മെയിൻ റോഡില്‍ അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ച്‌ 10 വയസ്സുള്ള ആണ്‍കുട്ടിക്ക് ദാരുണാന്ത്യം. ചിറ്റൂർ സ്വദേശികളായ രവി-സുമ ദമ്പതികളുടെ മകൻ ഭാനുതേജ് ആണ് ജന്മദിനത്തില്‍ ദാരുണമായി മരണപ്പെട്ടത്. കുട്ടി സഹോദരനൊപ്പം ഇരുചക്രവാഹനത്തില്‍ പോകുമ്പോള്‍ അമിതവേഗതയിലെത്തിയ ട്രക്ക് ഇവരെ ഇടിച്ചു തെറിപ്പിക്കുകയും ഭാനുതേജിൻ്റെ തലയ്ക്കു മുകളിലൂടെ പാഞ്ഞുകയറുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടത്തില്‍ ഭാനുതേജിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു, തുടർന്ന് കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇരുചക്ര വാഹനം ഓടിച്ചിരുന്ന സഹോദരൻ പരിക്കേറ്റ് അംബേദ്കർ ആശുപത്രിയില്‍ ചികിത്സയിലാണ്. ട്രക്ക് ഡ്രൈവർ ഇപ്പോള്‍ ഒളിവിലാണ്, ഇയാള്‍ക്കായി…

Read More

ഓണ്‍ലൈനായി വാങ്ങിയ സാലഡിൽ ഒച്ച്; അനുഭവം പങ്കുവച്ച് യുവാവ് 

ബെംഗളൂരു: ഓണ്‍ലൈൻ സൈറ്റുകള്‍ മുഖേന ഭക്ഷണം വാങ്ങുന്നവരാണ് ഒട്ടുമിക്കവരും. രാജ്യത്ത് ഫുഡ് ഡെലിവറി ആപ്പുകളുടെ ഉപയോഗം വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകള്‍. അടുത്തിടെ ഒരു ഡെലിവറി ആപ്പ് വഴി ഭക്ഷണം വാങ്ങിയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ബെംഗളൂരുവില്‍ നിന്നുള്ള ഉപഭോക്താവ്. സൊമാറ്റോ വഴി വാങ്ങിയ ഭക്ഷണത്തില്‍ നിന്ന് ജീവനുള്ള പുഴുവിനെ ലഭിച്ചതായി അദ്ദേഹം പറയുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുമുണ്ട്. ഫിറ്റ്നസ്കാപ്രതീക് എന്ന ഇൻസ്റ്റഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോയിലാണ് യുവാവ് ഭക്ഷണം വാങ്ങിയപ്പോഴുണ്ടായ അനുഭവം വിവരിക്കുന്നത്. ഫ്രഷ്മെനു വഴി നാല് സാധനങ്ങളാണ് ഓർഡർ ചെയ്തതെന്നും എന്നാല്‍ മൂന്ന്…

Read More

ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; 19 കാരന് ദാരുണാന്ത്യം

ബെംഗളൂരു: ദേശീയപാത 66ലെ ഉദ്യാവർ കൊരങ്ങരപ്പടിക്ക് സമീപം ഇരുചക്രവാഹനവും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു. എ.വി. അവിനാഷ് ആചാര്യയാണ് (19) മരിച്ചത്. കൂട്ടിയിടിച്ചതിന് പിന്നാലെ ലോറിക്ക് തീപിടിച്ച്‌ കത്തിനശിച്ചു. പരിചയക്കാരന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തശേഷം ഉദ്യാവരില്‍ നിന്ന് പനിയൂരിലേക്ക് പോകുകയായിരുന്നു പാരാ മെഡിക്കല്‍ വിദ്യാർഥിയായ അവിനാഷ്. ഗുരുതരമായി പരിക്കേറ്റ് സംഭവസ്ഥലത്തുതന്നെ മരിച്ചു. പൂർണമായി കത്തിനശിച്ച ലോറിയുടെ അടിയില്‍ നിന്ന് ബൈക്ക് കണ്ടെടുത്തു. കൗപ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Read More

പ്രണയം നടിച്ച് പീഡിപ്പിച്ച 14 കാരി ജീവനൊടുക്കി; 21 കാരൻ അറസ്റ്റിൽ 

ബെംഗളൂരു: കലബുറുഗി ജില്ലയിലെ ജെവർഗിയില്‍ ബലാത്സംഗത്തെ തുടർന്ന് എട്ടാംക്ലാസ് വിദ്യാർഥിനിയായ 14കാരി ജീവനൊടുക്കി. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ ജെവർഗി ബസവേശ്വര നഗർ സ്വദേശി എ. മഹബൂബിനെ(21) പോലീസ് അറസ്റ്റ് ചെയ്തു. പ്രണയം നടിച്ചാണ് യുവാവ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തെത്തുടർന്ന് അഖില ഭാരത വീരശൈവ മഹാസഭ അംഗങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. രണ്ടു മണിക്കൂർ ദേശീയ പാത ഉപരോധിച്ചു. സംസ്ഥാന സെക്രട്ടറി രാജശേഖർ സാഹു സിരി, ജേവർഗി, യാദ്രമി താലൂക്ക് പ്രസിഡന്റ് സിദ്ധു സാഹു അങ്ങാടി, മുൻ ജില്ലാ പഞ്ചായത്ത് അംഗം ബസവരാജ് പാട്ടീല്‍…

Read More

മൈസൂരു ദേശീയ പാതയിൽ പുള്ളിപ്പുലി

ബെംഗളൂരു: ദേശീയപാതയിൽ പുള്ളിപ്പുലിയെ കണ്ടത് പ്രദേശ വാസികളിലും യാത്രക്കാരിലും ഭീതിപരത്തി. ചിക്കമഗളൂരു ജില്ലയിലെ കലസ താലൂക്കിലെ കുതിരേമുഖ ഹൈവേയിലാണ് പുലിയെ കണ്ടത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ദേശീയപാതയിൽ ഒന്നിലധികം തവണയാണ് പുലിയെ കണ്ടത്. ചിക്കമംഗളൂരുവിലെ കാപ്പി ത്തോട്ടങ്ങളിൽ വന്യജീവി സംഘർഷം രൂക്ഷമായത് ഇതിനകം നിവാസികളെ കൂടുതൽ ആശങ്കയിലാക്കിയിരുന്നു. ഇതിനിടെയാണ് ദേശീയപതയിൽ പുലിയെ കണ്ടിരിക്കുന്നത്. ആനകൾ, കാട്ടുപോത്ത്, കടുവകൾ എന്നിവയുടെ ആക്രമണങ്ങൾ പ്രദേശത്ത് പതിവാണ്. പുലിയെ കണ്ടത് ഇവരുടെ ഭീതി ഇരട്ടിയാക്കിയിരിക്കുകയാണ്. വനംവകുപ്പ് അടിയന്തരമായി പുലിയെ പിടികൂടി പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു.

Read More

ഡിജിറ്റൽ അറസ്റ്റിന്റെ മുഖ്യ സൂത്രധാരൻ ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു : രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി നടന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരനെ കൊൽക്കത്ത പോലീസ് ബെംഗളൂരുവിൽ നിന്ന് പിടികൂടി. ജെ.പി. നഗർ സ്വദേശി ചിന്തക് രാജ് എന്ന ചിരാഗ് കപൂറാണ് പിടിയിലായത്. ഇയാളുടെ 11 കൂട്ടാളികളും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അറസ്റ്റിലായിട്ടുണ്ട്. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി രജിസ്റ്റർചെയ്ത 930 കേസുകളിലെ മുഖ്യപ്രതിയായ ചിന്തക് രാജ് ഏഴുമാസമായി ഒളിവിലായിരുന്നു. പശ്ചിമബംഗാളിൽ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനിരയായ സ്ത്രീ നൽകിയ പരാതിയിൽ രജിസ്റ്റർചെയ്ത കേസിലെ അന്വേഷണമാണ് അറസ്റ്റിലേക്കെത്തിയത്. പോലീസ്, നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ, എൻഫോഴ്സ്മെന്റ്…

Read More

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാഹനം തടയാൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ 

ബെംഗളൂരു: സിറ്റി പോലീസ് കമീഷണർ അനുപം അഗർവാളിനെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാഹനം തടയാൻ ശ്രമിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നട ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനമായി നീങ്ങിയ പ്രവർത്തകരെ പാദുവ ജങ്ഷനില്‍ പോലീസ് തടഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. നരിങ്ങന കമ്പളയിലേക്കുള്ള യാത്രാമധ്യേ സിദ്ധരാമയ്യ വൈകീട്ട് കടന്നുപോയതിന്റെ മുന്നോടിയായിരുന്നു പ്രതിഷേധം. പാദുവ ജങ്ഷനില്‍ നേരത്തെ തന്നെ കനത്ത പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.

Read More

കീഴടങ്ങിയ മാവോവാദികളുടെ ആയുധങ്ങൾ പോലീസ് പിടിച്ചെടുത്തു 

ബെംഗളൂരു : കീഴടങ്ങിയ മാവോവാദികൾ ഒളിപ്പിച്ചുവെച്ച ആയുധശേഖരം പോലീസ് പിടിച്ചെടുത്തു. ചിക്കമഗളൂരു കൊപ്പ താലൂക്കിലെ ജയപുര കിട്ടലഗുളിക്കടുത്തുള്ള വനമേഖലയിലാണ് തോക്കും വെടിയുണ്ടകളുമുൾപ്പെടെയുള്ള ആയുധശേഖരം കണ്ടെത്തിയത്. കീഴടങ്ങുന്നതിനുമുൻപ്‌ മാവോവാദികൾ ഒളിപ്പിച്ചുവെച്ചതാണിതെന്ന് കരുതുന്നു. ഒരു എ.കെ. 56 തോക്കും മൂന്ന് റൈഫിളുകളും ഒരു നാടൻതോക്കും ഒരു സിംഗിൾ ബാരൽ ഗണ്ണും 176 വെടിയുണ്ടകളുമാണ് ജയപുര പോലീസ് പിടിച്ചെടുത്തത്. കീഴടങ്ങിയ മാവോവാദികളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ആയുധശേഖരം കണ്ടെത്തിയതെന്ന് ചിക്കമഗളൂരു ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. വിക്രം അമാത്തെ പറഞ്ഞു. 1959-ലെ ആയുധനിയമപ്രകാരം കേസെടുത്തെന്നും അറിയിച്ചു.…

Read More

ജനപ്രീതിയില്‍ നന്ദിനിയുടെ ഇഡ്ഡലി, ദോശ മാവ്; പ്രതിദിനം വിറ്റഴിക്കുന്നത് 3000 കിലോ വരെ 

ബെംഗളൂരു: ജനപ്രീതിയില്‍ നന്ദിനിയുടെ ഇഡ്ഡലി, ദോശ ബാറ്റർ. വേ പ്രോട്ടീൻ അടങ്ങിയ മാവാണ് വില്‍ക്കുന്നത്. നഗരത്തില്‍ മാത്രം പ്രതിദിനം 3,000 കിലോഗ്രാം മാവാണ് വിറ്റഴിക്കുന്നതെന്ന് കർണാടക മില്‍ക്ക് ഫെ‍ഡറേഷൻ അറിയിച്ചു. ആവശ്യമേറിയതോടെ മാവ് ഉത്പാദനം വർദ്ധിപ്പിക്കാനൊരുങ്ങുകയാണ് കെഎംഎഫ്. മകരസംക്രാന്തിക്ക് ശേഷം സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്ക് കൂടി വേ പ്രോട്ടീൻ അടങ്ങിയ മാവ് വില്‍പനയ്‌ക്കെത്തിക്കും. നഗരത്തിലെ എല്ലാ നന്ദിനി സ്റ്റാളുകളിലും പാർലറുകളിലും ഉത്പാദനം വർദ്ധിപ്പിക്കും. മാവ് വിതരണം ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം അഞ്ചില്‍ നിന്ന് 18 ആയി ഉയർത്തുമെന്നും കെഎംഎഫ് അറിയിച്ചു. നിലവില്‍ ജയനഗര്‌, പത്മനാഭനദർ,…

Read More

ബെംഗളൂരുവിൽ നിന്ന് കൊല്ലത്തേക്ക് പോയ ടൂറിസ്റ്റ് ബസ് കത്തി നശിച്ചു 

ബെംഗളൂരു: നെയ്യാറ്റിൻകരയ്ക്ക് സമീപം സ്വകാര്യ ബസ് കത്തി നശിച്ചു. ബെംഗളൂരുവിൽ നിന്ന് കൊല്ലത്തേക്ക് പോയ സ്വകാര്യ ബസാണ് കത്തിയത്. ബസില്‍ ഇരുപതിലധികം യാത്രക്കാർ ഉണ്ടായിരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാരുടെ ലഗേജും ലാപ്ടോപ്പും അടക്കം കത്തി നശിച്ചു. തിരുപുറം ആര്‍.സി. ചര്‍ച്ചിന് സമീപം എത്തിയപ്പോഴാണ് ബസിന്റെ മുന്നില്‍ നിന്നും തീ പടര്‍ന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. യാത്ര തുടങ്ങിയത് മുതല്‍ ബസിന് തുടർച്ചയായി പ്രശ്‌നങ്ങള്‍ ഉണ്ടായതായി യാത്രക്കാർ പറയുന്നു. രണ്ടര മണിക്കൂർ വൈകിയാണ് ബസ് യാത്ര തുടങ്ങിയത്. വഴിമധ്യേ പലയിടങ്ങളില്‍…

Read More
Click Here to Follow Us