രണ്ട് ദിവസം മുമ്പ് ജനിച്ച കുഞ്ഞിനെ പാറ്റ കടിച്ചതായി ആക്ഷേപം; സംഭവം നിഷേധിച്ച് വാണിവിലാസം ആശുപത്രി

ബെംഗളൂരു: പ്രശസ്തമായ വാണിവിലാസം ആശുപത്രിയിൽ പാറ്റയുടെ ശല്യം വർധിച്ചതായി റിപ്പോർട്ട്. രണ്ട് ദിവസം മുമ്പ് ജനിച്ച കുട്ടിക്ക് കടിയേറ്റതായി രക്ഷിതാക്കൾ ആരോപിച്ചു.

നാഗർബാവി സ്വദേശിനിയായ ആശാറാണിയെ പ്രസവവേദനയെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് വാണിവിലാസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയും കുഞ്ഞും ആരോഗ്യമുള്ളതിനാൽ വാർഡിലേക്ക് മാറ്റി.

എന്നാൽ വാർഡ് മുഴുവൻ പാറ്റകൾ നിറഞ്ഞ് കുട്ടിയെ കടിച്ചുവെന്നും മാതാപിതാക്കൾ ആരോപിച്ചു. കിടക്ക വൃത്തിയാക്കാത്തതിൽ ആശുപത്രി ജീവനക്കാരെ രക്ഷിതാക്കൾ കുറ്റപ്പെടുത്തി.

കൂടാതെ ഇക്കാര്യം ആശുപത്രി ഡോക്ടർമാരോടും ജീവനക്കാരോടും പറഞ്ഞിട്ടും അവർ അനാസ്ഥ കാട്ടിയതിൽ അമർഷം രേഖപ്പെടുത്തി.

പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും സഞ്ജീവിനിയാവേണ്ടിയിരുന്ന സർക്കാർ ആശുപത്രികൾ ദുരിതത്തിലാകുകയാണ്.

സർക്കാർ ആശുപത്രികളിൽ ഗുണനിലവാരമുള്ള യന്ത്രസാമഗ്രികളും അടിസ്ഥാന സൗകര്യങ്ങളും ഇല്ലെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു.

അതേസമയം കുട്ടിയെ പാറ്റ കടിച്ചിട്ടില്ല. പകരം, മാതാപിതാക്കൾ കുട്ടിക്ക് ഇട്ട സ്വെറ്ററിൽ നിന്നാണ് അണുബാധയുണ്ടായതെന്ന് വാണി വിലാസ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് സവിത അറിയിച്ചു.

മെഡിക്കൽ സൂപ്രണ്ട് ഡോക്ടറുമായി സംസാരിച്ചു, ഇത് പാറ്റയുടെ കടി മൂലമല്ലെന്ന് പറഞ്ഞു.

ഡോക്ടർ കുട്ടിയെ പരിശോധിച്ചു. സ്വെറ്റർ ധരിച്ചതിനാൽ കുട്ടിയുടെ മുഖത്ത് അലർജിയുണ്ടായതായും.

കുട്ടികളുടെ ചർമ്മം വളരെ സെൻസിറ്റീവ് ആയതുകൊണ്ടുതന്നെ കുട്ടികളിൽ ഇത് സ്വാഭാവികമായും പ്രത്യക്ഷപ്പെടുന്നത് പതിവാണെന്നും അതുകൊണ്ട് തന്നെ ഇത്തരമൊരു അലർജി സാധാരണമാണെന്നും ഡോക്ടർ പറഞ്ഞതായും വാണി വിലാസ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us