നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

കൊച്ചി: മലയാളിക്ക് ഒരേപോലെ ചിരിയും ചിന്തയും സമ്മാനിച്ച പ്രിയനടൻ സലിംകുമാറിന്റെ സംസ്കാരം പറവൂരിലെ ‘ലാഫിങ് വില്ല’ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടന്നു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകളില്ലാതെയായിരുന്നു സംസ്കാരം. മക്കളായ ചന്തുവും ആരോമലുമാണ് ചിതയ്ക്ക് തീകൊളുത്തിയത്. പറവൂർ ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മുഖ്യമന്ത്രി വി.ഡി. സതീശൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവരും ആയിരക്കണക്കിന് ജനങ്ങളും അന്തിമോപചാരമർപ്പിക്കാനെത്തി. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിലൂടെ അനുസ്മരിച്ചു. ചിറ്റാറ്റുകരയിൽ ജനിച്ച സലിംകുമാർ ‘ആദാമിന്റെ മകൻ…

Read More

എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?

കൊച്ചി: മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രിയ നടൻ സലിം കുമാറിന്റെ വിയോഗവാർത്തയ്ക്ക് പിന്നാലെ, അദ്ദേഹം മുൻപ് ഫേസ്ബുക്കിൽ പങ്കുവെച്ച വൈകാരികമായ ഒരു ജന്മദിനക്കുറിപ്പ് വീണ്ടും മലയാളി മനസ്സുകളിൽ നൊമ്പരമായി മാറുന്നു. രോഗശയ്യയിലായിരുന്നപ്പോഴും ജീവിതത്തെ നിറഞ്ഞ ചിരിയോടെ നേരിട്ട ഈ മഹാനായ കലാകാരൻ, തന്റെ മരണത്തെക്കുറിച്ച് മുൻകൂട്ടി ബോധവാനായിരുന്നുവോ എന്ന് തോന്നിപ്പിക്കുന്നതായിരുന്നു ആ വരികൾ. തന്റെ 54-ാം ജന്മദിനത്തിൽ അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ, ജീവിതത്തെ ഒരു മഹാസാഗരത്തോടും ആയുസ്സിനെ ഒരു വഞ്ചിയോടുമാണ് അദ്ദേഹം ഉപമിച്ചിരുന്നത്. ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞുവെന്നും അസ്തമയം വളരെ…

Read More

സലിം കുമാർ അന്തരിച്ചു

കൊച്ചി: പ്രശസ്ത നടൻ സലിം കുമാർ അന്തരിച്ചു. 56 വയസായിരുന്നു. ഏതാനും ദിവസങ്ങളായി വിവിധ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ സ്ഥിതി വഷളായതിനെ തുടർന്ന് അമൃത ആശുപത്രിയിൽ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി 10.45ഓടെയാണ് അന്ത്യം സംഭവിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതിന് പറവൂർ ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ അന്ത്യോപചാരമർപ്പിക്കും. ന്യുമോണിയ ബാധിച്ചിരുന്ന സലിം കുമാറിന് രാത്രിയോടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. വി.ഡി. സതീശൻ മുഖ്യമന്ത്രിയായ ശേഷം പറവൂരിൽ നൽകിയ സ്വീകരണ പരിപാടിയിലാണ് സലിം കുമാർ അവസാനമായി പൊതുവേദിയിലെത്തിയത്. ആരോഗ്യ പ്രശ്നങ്ങൾക്കിടയിലും…

Read More

ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ

പത്തനംതിട്ട: നിത്യഹരിത ഗാനങ്ങളിലൂടെയും അഭിനയമുഹൂർത്തങ്ങളിലൂടെയും മലയാളികളുടെ മനസ്സിൽ പതിഞ്ഞ പഴയകാല ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാരംഗങ്ങൾ ഇനി പുതിയ നിറക്കൂട്ടുകളിലേക്ക് മാറുന്നു. 1971-ൽ പുറത്തിറങ്ങിയ ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിലെ പ്രശസ്തമായ ‘പ്രവാചകന്മാരേ പറയൂ…’ എന്ന ഗാനരംഗം പരമാവധി കൃത്യതയോടെയും സ്വാഭാവികതയോടെയും കളറിലേക്ക് മാറ്റി കഴിഞ്ഞദിവസം യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ഈ ഗാനരംഗത്തിന് ലഭിക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങൾക്കും പശ്ചാത്തലങ്ങൾക്കും കൃത്യമായി ഇണങ്ങുന്ന നിറങ്ങൾ നൽകിയാണ് ഒരു പ്രമുഖ കമ്പനി ഈ ഗാനം പുനഃസൃഷ്ടിച്ചത്. ബ്ലാക്ക് ആൻഡ് വൈറ്റ് മലയാള…

Read More

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ

കൊച്ചി: ദേശീയ പുരസ്കാര ജേതാവും മലയാളികളുടെ പ്രിയ നടനുമായ സലിം കുമാറിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹം വെന്റിലേറ്റർ സഹായത്തോടെയാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി വിവിധ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതരോ കുടുംബാംഗങ്ങളോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

Read More

സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല

കൊച്ചി: സിപിഎം പാർട്ടി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി അന്തരിച്ച മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കോടിയേരി. കോടിയേരിയുടെ മരണശേഷം പാർട്ടി തങ്ങളുടെ കുടുംബത്തെ പൂർണ്ണമായി അവഗണിച്ചെന്നും മുതിർന്ന നേതാക്കളിൽ നിന്ന് ക്രൂരമായ പെരുമാറ്റമാണ് ഉണ്ടായതെന്നും വിനോദിനി തുറന്നടിച്ചു. ‘പച്ചക്കുതിര’ മാഗസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വിനോദിനി പാർട്ടി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്. കേരളത്തിൽ നിലവിൽ ഉന്നത പദവി വഹിക്കുന്ന ഒരു പോളിറ്റ് ബ്യൂറോ (പിബി) അംഗത്തിൽ നിന്ന് തങ്ങൾക്ക് ക്രൂരമായ അവഗണനയാണ് നേരിടേണ്ടി വന്നതെന്ന് വിനോദിനി ആരോപിക്കുന്നു. അടിയന്തര…

Read More

താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!”

വയനാട്: കാലവർഷം ശക്തിപ്രാപിച്ചതോടെ താമരശ്ശേരി ചുരത്തിൽ (ദേശീയപാത 766) കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അപകടങ്ങൾ ഒഴിവാക്കാനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കാനുമായി വലിയ മൾട്ടി ആക്സിൽ വാഹനങ്ങൾ, ഹെവി ഗുഡ്സ് വാഹനങ്ങൾ, ആർട്ടിക്കുലേറ്റഡ് ലോറികൾ എന്നിവയുടെ യാത്രയ്ക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. വയനാട് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷയുമായ ഡി.ആർ മേഘശ്രീയാണ് ഇത് സംബന്ധിച്ച അടിയന്തര ഉത്തരവിറക്കിയത്. രാവിലെ 6 മണി മുതൽ രാത്രി 8 മണി വരെയാണ് ചുരത്തിൽ ഈ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മഴക്കാലം അവസാനിക്കുന്നത് വരെയോ അല്ലെങ്കിൽ അടുത്ത…

Read More

പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്

തിരുവനന്തപുരം: കേരളത്തിൽ വാഹനങ്ങളിൽ വരുത്താവുന്ന മാറ്റങ്ങളെയും (മോഡിഫിക്കേഷനുകൾ) അതിനുള്ള അനുമതികളെയും കുറിച്ച് ഗതാഗത കമ്മീഷണർ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം സർക്കാർ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. മുൻകൂട്ടി അനുമതി വാങ്ങാതെ തന്നെ വാഹനങ്ങളിൽ വരുത്താവുന്ന 18 തരം മാറ്റങ്ങളും, പ്രത്യേക അനുമതിയോടെ മാത്രം ചെയ്യേണ്ട കാര്യങ്ങളുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എന്നാൽ, പുതുതായി അനുവദിച്ച മാറ്റങ്ങളിൽ ഭൂരിഭാഗവും നിലവിൽ തന്നെ നിയമപരമായി ചെയ്യാവുന്നവയാണെന്ന വിമർശനവും ഇതിനകം ഉയർന്നിട്ടുണ്ട്. ബോഡി സ്റ്റിക്കറുകൾ, സീറ്റ് കവറുകൾ, ഡാഷ് ക്യാമറകൾ, ജിപിഎസ് ട്രാക്കർ തുടങ്ങിയ 18…

Read More

‘ലോട്ടറി അടിച്ചെന്ന’ വ്യാജധാരണ; 15 ലക്ഷം ആവശ്യപ്പെട്ട് കഞ്ചക്കോട്ട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സ്വന്തം ബന്ധുക്കൾ

പാലക്കാട്: കഞ്ചിക്കോട്ട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് 15 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ ഒരാൾ പിടിയിൽ. കഞ്ചിക്കോട് കെടിസി ജംഗ്ഷൻ ‘തേജസ്സി’ൽ ബിനുവിനെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് തിരുനെല്ലായി സ്വദേശി രവീന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ രവീന്ദ്രന്റെ മൊബൈൽ ഫോണിൽ നിന്ന് സംഭവവുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികൾ ബിനുവിന്റെ ബന്ധുക്കൾ തന്നെയാണ്. കഴിഞ്ഞ മാസം 28-ന് രാത്രിയാണ് നാടകീയമായ സംഭവങ്ങളുടെ തുടക്കം. വാഹനത്തിന്റെ ആർസി ബുക്ക് പണയം വെച്ച് പണം നൽകാമെന്ന് വിശ്വസിപ്പിച്ച്…

Read More

ട്രൈബൽ സ്കൂൾ കുട്ടികൾക്ക് കൈയിൽ കൊടുക്കാതെ മേശപ്പുറത്തേക്ക് മിഠായി വിതറി വി. മുരളീധരൻ; വീട്ടുമുറ്റത്തെ കുഴിയിൽ ഇലയിട്ട് കഞ്ഞി വിളമ്പിയത് പുനരാവിഷ്‍കരിച്ചതായി വിമർശനം

ട്രൈബൽ സ്കൂളിലെ കുട്ടികൾക്ക് കൈയിൽ മിഠായി നൽകാതെ മേശപ്പുറത്തേക്ക് വിതറിയ എം.എൽ.എ വി. മുരളീധരന്റെ നടപടി വിവാദത്തിലേക്ക്. കഴക്കൂട്ടം മണ്ഡലത്തിലെ ബി.ജെ.പി എം.എൽ.എ പങ്കെടുത്ത കട്ടേല അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ പ്രവേശനോത്സവ ചടങ്ങിലാണ് സംഭവം. പുതിയ അധ്യയനവർഷത്തിൽ സ്കൂളിലെത്തിയ കുരുന്നുകളെ മധുരം നൽകി സ്വീകരിക്കുന്നതിനിടെയാണ് വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്. കുട്ടികളുടെ കൈകളിൽ നേരിട്ട് മിഠായി കൊടുക്കുന്നതിന് പകരം മുന്നിലെ മേശപ്പുറത്തേക്ക് എം.എൽ.എ വിതറി നൽകുകയായിരുന്നു. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികളോട് വിവേചനപരമായ സമീപനമാണ് ജനപ്രതിനിധി സ്വീകരിച്ചതെന്ന രീതിയിൽ ഇതിന്റെ വീഡിയോ…

Read More