ചർച്ച പരാജയം; സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സമരതിയതി താമസിയാതെ പ്രഖ്യാപിക്കുമെന്ന് ബസ് ഉടമകളുടെ സംയുക്ത സമര സമിതി അറിയിച്ചു. ഗതാഗത സെക്രട്ടറി, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ എന്നിവരുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമര തീരുമാനം. വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അനുകൂല തീരുമാനം പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത സമര സമിതി ജൂലൈ 8 ചൊവ്വാഴ്ച സൂചനാ ബസ് സമരം നടത്തിയിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം അനിശ്ചിതകാലത്തേയ്ക്കെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ അനിശ്ചിതകാല പണിമുടക്ക്…

Read More

കഠിനമായ വയറുവേദന; യുവതിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 41 റബ്ബർബാൻഡുകൾ : ഇതൊരു അപൂർവ അവസ്ഥയെന്ന് ഡോക്ടർ

തിരുവനന്തപുരം : വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ സ്ത്രീക്ക് ശസ്ത്രക്രിയ നടത്തിയപ്പോൾ കണ്ടെത്തിയത് 41 റബ്ബർബാൻഡുകൾ. റബ്ബർബാൻഡുകൾ കൂട്ടമായി വൃത്താകൃതിയിലാണ് കണ്ടെത്തിയത്. സ്ഥിരമായി വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും മാറ്റമുണ്ടായില്ല. തുടർന്നാണ് പാറശ്ശാല സരസ്വതി ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്നത്. സ്കാനിങ്ങിൽ ചെറുകുടലിലെ പ്രശ്‌നമാണ് വയറുവേദനയ്‌ക്ക് കാരണമെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അടിയന്തര ശസ്ത്രക്രിയയിലാണ് ചെറുകുടലിൽ കാണപ്പെട്ട മുഴ തുറന്നുനോക്കിയപ്പോൾ റബ്ബർബാൻഡുകൾ കൂട്ടമായി കണ്ടെത്തിയത് . പിന്നാലെ 41 റബ്ബർബാൻഡുകളാണ് നീക്കം ചെയ്‌തത്‌. റബ്ബർബാൻഡ് വായിലിട്ട് ചവയ്ക്കുന്ന ശീലം യുവതിക്ക് ഉണ്ടായിരുന്നതായി ബന്ധുക്കൾ വെളപ്പെടുത്തി.…

Read More

കൊല്ലം സ്വദേശിനി അതുല്ല്യ ഷാർജയിൽ മരിച്ച സംഭവം : ഭർത്താവ് സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്

കൊല്ലം : ഷാർജയിൽ കൊല്ലം സ്വദേശിനിയെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. ചവറ തെക്കുംഭാഗം സ്വദേശിനിയായ അതുല്യ (28) നെയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ശാസ്താംകോട്ട സ്വദേശി ഭർത്താവ് സതീഷിനെതിരെയാണ് കേസ്. സ്ത്രീധന പീഡനം, ശാരീരിക പീഡനം എന്നീ ഗുരുതര വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്. അതുല്യയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് കേസ്. മകളുടേത് ആത്മഹത്യയല്ലെന്നും സതീഷ് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി എന്നാണ് കുടുംബത്തിൻ്റെ ആരോപണം. ഇതിന് തെളിവായി, സതീഷ് അതുല്യയെ മർദ്ദിക്കുന്നതിൻ്റെയും ഭീഷണിപ്പെടുത്തുന്നതിൻ്റെയും…

Read More

റീൽസെടുത്ത് വൈറലാകാൻ ശ്രമം; കുടിവെള്ള ടാങ്കിലിറങ്ങി കുളിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ആലപ്പുഴ : റീൽസ് എടുത്ത് വൈറലാകുന്നതിനായി കുടിവെള്ള ടാങ്കിലിറങ്ങി കുളിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. നാട്ടുകാരാണ് യുവാക്കളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. സംഭവത്തിൽ മൂന്ന് യുവാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആയിരത്തോളം കുടുംബങ്ങൾ ഉപയോഗിക്കുന്ന കുടിവെള്ള ടാങ്കിലാണ് ഇവർ ഇറങ്ങി കുളിച്ചത്.യുവാക്കൾ ടാങ്കിൽ ഇറങ്ങി കുളിച്ചതോടെനിരവധി കുടുംബങ്ങളുടെ കുടിവെള്ളം പ്രതിസന്ധിയിലായി. വൈകീട്ട് മൂന്നര മണിയോടെയാണ് സംഭവം. വാട്ടർ ടാങ്കിന് മുകളിൽ നിന്ന് ആർപ്പ് വിളിയും, വലിയ ശബ്ദവും കേട്ടതോടെയാണ് നാട്ടുകാർ ഇവരെ ശ്രദ്ധിച്ചത്. പിന്നാലെയാണ് മൂന്ന് യുവാക്കൾ കുളിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഒരാൾ വീഡിയോ ചിത്രീകരിക്കുകയും മറ്റ്…

Read More

ഇനി ചില്ലറയ്ക്ക് വേണ്ടി ഓടി നടക്കേണ്ട ; എ.ടി.എമ്മുകളിൽ 100, 200 രൂപ നോട്ടുകൾ തിരിച്ചെത്തി

കൊച്ചി: എടിഎമ്മിൽ നിന്ന് ചില്ലറ ലഭിക്കുന്നില്ലെന്ന പരാതി ഇനി വേണ്ട. 100, 200 രൂപ നോട്ടുകൾ കൗണ്ടറുകളിൽ തിരിച്ചെത്തിയിരിക്കുകയാണ്. പണം പിൻവലിക്കാനെത്തുന്നവർക്ക് കിട്ടുന്നതിൽ അധികവും 500 രൂപ നോട്ട്​ മാത്രമാണെന്നും ചെറിയ ഇടപാടുകാർക്ക്​ പ്രയാസമുണ്ടാകുന്നതായും പരാതി വ്യാപകമായി ഉയർന്ന സാഹചര്യത്തിലാണ് ബാങ്ക് നിർദേശ പ്രകാരം 100, 200 രൂപ നോട്ട്​ തിരിച്ചെത്തിയത്​. എ.ടി.എമ്മുകളിൽ ചെറിയ തുകയുടെ നോട്ട്​ ലഭ്യമാക്കാൻ ദിവസങ്ങൾക്കുമുമ്പാണ്​ ബാങ്കുകൾക്ക് റിസർവ്​ ബാങ്ക്​ സമയപരിധി നൽകിയത്​. സെപ്റ്റംബർ 30നകം എല്ലാ ബാങ്കുകളും എ.ടി.എമ്മിൽ 75 ശതമാനമെങ്കിലും 100, 200 രൂപ നോട്ട്​ വെക്കണമെന്നാണ്…

Read More

തുറിച്ച് നോക്കിയെന്ന് സംശയം; കൊല്ലത്ത് യുവാവിന് നടുറോഡിൽ ക്രൂര മർദ്ദനം

കൊല്ലം : തുറിച്ച് നോക്കിയെന്ന തെറ്റിദ്ധാരണയെ തുടർന്ന് യുവാവിന് ക്രൂരമർദ്ദനം. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. എറണാകുളം സ്വദേശി ജൻസീറിനെയാണ് രണ്ടംഗ സംഘം മർദിച്ചത്. ജൻസീറിൻ്റെ മുഖത്തും നെഞ്ചത്തും സാരമായ രീതിയിൽ പരിക്കേറ്റു. കരുനാഗപ്പള്ളി എക്സലൻസി ബാറിന് മുന്നിൽ വെച്ചാണ് മർദിച്ചത്. സംഭവത്തിൽ മൈനാഗപ്പള്ളി സ്വദേശി അൽ അമീൻ, ഷാഫി എന്നിവരാണ് അറസ്റ്റിലായത്. അതെസമയം യുവാവിൻ്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ; പകർത്തിയത് വനിതാ പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ : പൊലീസുകാരൻ പിടിയിൽ

ഇടുക്കി : പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ വെച്ച് വനിത പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പൊലീസുകാരൻ അറസ്റ്റിൽ. ഇടുക്കി വണ്ടിപ്പെരിയാർ സ്റ്റേഷനിലാണ് സംഭവം.വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ വൈശാഖാണ് സംഭവത്തിൽ പിടിയിലായത്. സ്റ്റേഷന് സമീപം വനിത പൊലീസുകാർ വസ്ത്രം മാറുന്ന സ്ഥലത്താണ് ഇയാൾ ഒളി ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയത്. ഇത്തരത്തിൽ പകർത്തിയ ദൃശ്യങ്ങൾ ഇയാൾ പൊലീസുകാരിക്ക് അയച്ച് നൽകുകയിരുന്നു. പിന്നാലെ വനിത പൊലീസ് ഉദ്യോഗസ്ഥ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ വൈശാഖിനെ അറസ്റ് ചെയ്‌തു. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന കാര്യത്തിൽ…

Read More

കേരളത്തിൽ വീണ്ടും മഴ ശക്തമാവുന്നു ; മുന്നറിയിപ്പുകൾ അറിയാം

തിരുവനന്തപുരം: കേരളത്തിൽ ഒരു ഇടവേളക്ക് ശേഷം വീണ്ടും വീണ്ടും മഴ ശക്തമാകുന്നു. വിവിധ ജില്ലകളിൽ മഴ മുന്നറയിപ്പ് നൽകിയിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണ്. വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിൽ റെഡ് അലേര്‍ട്ടാണ്. ശനിയാഴ്ച ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് ആണ്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട…

Read More

കത്തികാട്ടി ജീവനക്കാരെ ഭീതിയിലാഴ്ത്തി; കാക്കനാട് ജുവനൈല്‍ ഹോമില്‍ നിന്ന് രണ്ട് കുട്ടികള്‍ കടന്നുകളഞ്ഞു

കൊച്ചി : കാക്കനാട് ജുവനൈല്‍ ഹോമില്‍ നിന്ന് കടന്ന് കളഞ്ഞ് രണ്ട് കുട്ടികള്‍. ജീവനക്കാര്‍ക്ക് നേരെ കത്തി വീശിയാണ് ജുവനൈല്‍ ഹോമില്‍ നിന്ന് കുട്ടികള്‍ രക്ഷപ്പെട്ടത്. സംഭവത്തിൽ തൃക്കാക്കര പൊലീസിൻ്റെ നേതൃത്വത്തില്‍ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. രാത്രി ഏകദേശം 8 മണിയോടെയാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. ഉടൻ തന്നെ ജീവനക്കാർ പൊലീസിനെ അറിയിച്ചു. കുട്ടികള്‍ ഒളിച്ചിരിക്കാനും, പോവാനും സാധ്യതയുള്ള എല്ലായിടത്തും തിരച്ചില്‍ നടത്തിവരുന്നതായി പൊലീസ് വ്യകത്മാക്കി.

Read More

ട്രെയിനിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്തു; യുവാവിന്‍റെ കാൽപ്പാദങ്ങൾ ഫ്ലാറ്റ്ഫോമിന് ഇടയിൽപ്പെട്ടു

കോഴിക്കോട്: ട്രെയിനിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്‌ത യുവാവിന്‍റെ കാലുകൾ പ്ലാറ്റ്ഫോമിന് ഇടയിൽപെട്ട് പരിക്കേറ്റു. വൈകീട്ട് 5.20ന് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പരശുറാം എക്സ്പ്രസിന്‍റെ ഡി1 കോച്ചിലെ സ്റ്റെപ്പിൽ കാലുകൾ പുറത്തേക്കിട്ട് ഇരുന്ന് യാത്രചെയ്തയാൾക്കാണ് സാരമായി പരിക്കേറ്റത്. ട്രെയിൻ കൊയിലാണ്ടി സ്റ്റേഷനിൽ പ്രവേശിച്ചതോടെ കാൽപാദങ്ങൾ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങുകയായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. ട്രെയിനിൽ ചവിട്ടുപടിയിൽ ഇരുന്ന് യാത്ര ചെയ്യുന്നത് നിയമവിരുദ്ധവും പിഴയീടാക്കാവുന്ന കുറ്റവുമാണ്. എന്നാൽ, ദിവസവും നിരവധി പേർ ഇത്തരത്തിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്ര ചെയ്യുന്നതായി കാണുന്നുണ്ടെന്ന് യാത്രക്കാർ പറഞ്ഞു.

Read More
Click Here to Follow Us