ന്യൂഡല്‍ഹി: കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരു വയസ്. വാര്‍ഷികത്തിന് മുന്നോടിയായി കശ്മീരില്‍ സുരക്ഷ ശക്തമാക്കി. 2025 ഏപ്രില്‍ 22-നായിരുന്നു തെക്കന്‍ കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ പഹല്‍ഗാം ടൗണില്‍നിന്നും 7 കിലോമീറ്ററോളം അകലെയുള്ള ‘മിനി സ്വിറ്റ്സര്‍ലന്‍ഡ്’ എന്നറിയപ്പെടുന്ന ബൈസരന്‍ പുല്‍മേട്ടില്‍ മൂന്ന് ഭീകരര്‍ വിനോദസഞ്ചാരികള്‍ക്കുനേരെ വെടിയുതിര്‍ത്തത്. നേപ്പാള്‍ സ്വദേശിയടക്കം 25 വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്താണ് ഇന്ത്യ അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കു തിരിച്ചടി നല്‍കിയത്. കൊല്ലപ്പെട്ടവരില്‍ കൊച്ചി ഇടപ്പള്ളി സ്വദേശിയായ എന്‍ രാമചന്ദ്രനുമുണ്ടായിരുന്നു. ഹണിമൂണ്‍ ആഘോഷിക്കാനെത്തിയ ഹിമാന്‍ഷി നര്‍വാള്‍,…
Read MoreCategory: NATIONAL
വനിതാ സംവരണ ബില്‍: ലോക്‌സഭയില്‍ ഇന്ന് വോട്ടെടുപ്പ്; ചര്‍ച്ച പുരോഗമിക്കുന്നു; നിലപാടില്‍ ഉറച്ച് പ്രതിപക്ഷം
ഡല്‍ഹി: ചരിത്രപരമായ വനിതാ സംവരണ ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചകള്‍ ഇന്ന് ലോക്‌സഭയില്‍ അവസാനിക്കും. വൈകുന്നേരം നാല് മണിയോടെ ബില്ലിന്മേല്‍ വോട്ടെടുപ്പ് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബില്ലിനെ അനുകൂലിക്കുമ്പോഴും അതിലെ നിബന്ധനകളില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയാണ് പ്രതിപക്ഷം ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. 12 മണിക്കൂര്‍ നീളുന്ന ചര്‍ച്ചയ്ക്കാണ് സര്‍ക്കാര്‍ സമയം അനുവദിച്ചിരുന്നതെങ്കിലും, വിഷയാധിഷ്ഠിതമായി 15 മുതല്‍ 18 മണിക്കൂര്‍ വരെ ചര്‍ച്ച നീട്ടാമെന്ന് സ്പീക്കര്‍ ഓം ബിര്‍ല നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് പുലര്‍ച്ചെ ഒരു മണി വരെ സഭയില്‍ വാദപ്രതിവാദങ്ങള്‍ നീണ്ടുനിന്നു. ഭരണഘടനാ ഭേദഗതി ബില്‍…
Read Moreവനിതാ ബില്ല്; ബില്ലുകളിന്മേൽ 18 മണിക്കൂർ ചർച്ച; വോട്ടെടുപ്പ് നാളെ വൈകീട്ട് നാലിന്
ഡൽഹി: പാർലമെന്റിൽ വനിതാ സംവരണ ഭേദഗതി അടക്കമുള്ള മൂന്നു ബില്ലുകളിന്മേൽ ചർച്ച ആരംഭിച്ചു. ബില്ലുകളിന്മേൽ അടുത്ത 12 മണിക്കൂർ ചർച്ചയാകാമെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. സമയം ദീർഘിപ്പിക്കണമെങ്കിൽ സ്പീക്കർക്ക് അധികാരമുണ്ട്. വോട്ടെടുപ്പ് നാളെ നടത്താമെന്നും കേന്ദമ്രന്ത്രി റിജിജു പറഞ്ഞു. ആവശ്യമെങ്കിൽ ചർച്ച 18 മണിക്കൂറായി നീട്ടാമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർല അറിയിച്ചു. വോട്ടെടുപ്പ് നാളെ വൈകീട്ട് നാലുമണിക്ക് നടക്കുമെന്നും സ്പീക്കർ വ്യക്തമാക്കി. വനിതാ സംവരണ ബിൽ അവതരിപ്പിക്കാന്‍ നടത്തിയ വോട്ടെടുപ്പിൽ 251 പേർ ബിൽ അവതരണത്തെ അനുകൂലിച്ചപ്പോൾ 185…
Read Moreവനിതാ സംവരണം സഭയിലേക്ക്; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്ന് തുടങ്ങും
ന്യൂഡൽഹി: നിർണ്ണായകമായ വനിതാ സംവരണ ബിൽ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി പാർലമെന്റിന്റെ മൂന്നു ദിവസത്തെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 2029-ലെ പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാജ്യത്തെ നിയമനിർമ്മാണ സഭകളിൽ വനിതകൾക്ക് മൂന്നിലൊന്ന് സീറ്റുകൾ ഉറപ്പാക്കുന്ന ചരിത്രപരമായ നിയമഭേദഗതി ബില്ലാണ് കേന്ദ്രസർക്കാർ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കുന്നത്. 131-ാം ഭരണഘടനാ ഭേദഗതി ബിൽ, ഡിലിമിറ്റേഷൻ ബിൽ, കേന്ദ്രഭരണ പ്രദേശ ഭേദഗതി എന്നിവയുൾപ്പെടെയുള്ള മൂന്ന് സുപ്രധാന ബില്ലുകളാണ് ഈ പ്രത്യേക സമ്മേളനത്തിന്റെ മുഖ്യ അജണ്ട. വനിതാ സംവരണ ബില്ലിന്മേൽ ലോക്സഭയിൽ 18 മണിക്കൂറും രാജ്യസഭയിൽ 16 മണിക്കൂറുമാണ്…
Read Moreആംബുലൻസ് ജീവനക്കാരുടെ അനാസ്ഥ: പ്രസവത്തിനിടെ കുഞ്ഞിന്റെ തല വേർപെട്ട് ഗർഭപാത്രത്തിൽ കുടുങ്ങി
ബസ്തി (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ ബസ്തി ജില്ലയിൽ വൈദ്യശാസ്ത്ര ലോകത്തെ ഞെട്ടിക്കുന്ന അങ്ങേയറ്റം ക്രൂരവും ദാരുണവുമായ സംഭവത്തിൽ നവജാത ശിശുവിന് ദാരുണാന്ത്യം. പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് ജീവനക്കാരും ആശാ വർക്കറും നടത്തിയ അശാസ്ത്രീയമായ ഇടപെടലാണ് കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടുന്നതിനും മൃതദേഹം ഛേദിക്കപ്പെടുന്നതിനും കാരണമായത്. ഏഴ് മാസം ഗർഭിണിയായിരുന്ന പ്രേമ ദേവിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കുദ്രാഹ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് വേദന കഠിനമായതോടെ, ആംബുലൻസിലുണ്ടായിരുന്ന ആശാ വർക്കർ ഡോക്ടറുടെ സഹായം തേടാതെ സ്വയം പ്രസവം നടത്താൻ മുതിർന്നു.…
Read Moreട്രെയിൻ യാത്രക്കാർക്ക് ഇനി ‘സ്വിഗ്ഗി’ രുചി; അതിനായി സ്റ്റേഷനുകളിൽ ഓടിയിറങ്ങണ്ട; സീറ്റിലിരുന്ന് പ്രിയപ്പെട്ട ഭക്ഷണം കഴിക്കാം സംഭവം ഇങ്ങനെ
ബെംഗളൂരു: തീവണ്ടി യാത്രയ്ക്കിടെ ഭക്ഷണത്തിനായി ഇനി സ്റ്റേഷനുകളിൽ ഓടിയിറങ്ങേണ്ടതില്ല. യാത്രക്കാർക്ക് ട്രെയിനിലെ സീറ്റിലിരുന്ന് തന്നെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ ഓർഡർ ചെയ്യാനായി പ്രമുഖ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളായ ‘ഇക്സിഗോ’ (ixigo), ‘കൺഫേം ടിക്കറ്റ്’ (ConfirmTkt) എന്നിവർ സ്വിഗ്ഗിയുമായി (Swiggy) കരാറിൽ ഏർപ്പെട്ടു. ഇതോടെ രാജ്യത്തെ 160-ലധികം സ്റ്റേഷനുകളിലായി 40,000-ത്തോളം റെസ്റ്റോറന്റുകളിൽ നിന്നുള്ള വിഭവങ്ങൾ യാത്രക്കാർക്ക് ലഭ്യമാകും. ഓർഡർ ചെയ്യേണ്ടത് എങ്ങനെ? ഇക്സിഗോ അല്ലെങ്കിൽ കൺഫേം ടിക്കറ്റ് ആപ്പുകളിലെ ‘ഓർഡർ ഫുഡ് ഓൺ ട്രെയിൻ’ എന്ന ഓപ്ഷൻ വഴിയാണ് ഭക്ഷണം ബുക്ക് ചെയ്യേണ്ടത്. പി.എൻ.ആർ (PNR)…
Read Moreപാകിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം മമത ബാനർജിയും കോൺഗ്രസും അവർക്ക് ബിരിയാണി കൊടുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
പാകിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം മമത ബാനർജിയും കോൺഗ്രസും അവർക്ക് ബിരിയാണി കൊടുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിം ബർദ്വാനിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മമത ബാനർജിയുടെ പാർട്ടിയുടെ പിന്തുണയുള്ള മൻമോഹൻ സിംഗ് സർക്കാർ ഒരിക്കലും പാകിസ്ഥാൻ സ്പോൺസർ ചെയ്ത ഭീകരതയ്‌ക്കെതിരെ ഉറച്ച നടപടി സ്വീകരിച്ചില്ല. പകരം അവർക്ക് ബിരിയാണി നൽകി. പഹൽഗാം ആക്രമണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓപ്പറേഷൻ സിന്ദൂരിന് ഉത്തരവിട്ടു. പാകിസ്ഥാനെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച ആക്രമണം നടത്തിയെന്നും അമിത് ഷാ പറഞ്ഞു. പശ്ചിമ…
Read Moreപ്രശസ്ത ഗായിക ആശ ഭോസ്‌ലെ ആന്തരിച്ചു
മുംബൈ: ഇതിഹാസ ഗായിക ആശ ഭോസ്‌ലെ ആന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് കഴിഞ്ഞ ദിവസാണ് മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി വാർധക്യസഹജമായ വിവിധ ആരോഗ്യപ്രശ്നങ്ങൾ ആശ ഭോസ്‌ലെയെ അലട്ടിയിരുന്നു.
Read Moreകുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരന്‍ മരിച്ചു
മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരന്‍ മരിച്ചു. 23 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനമാണ് വിഫലമായത്. വ്യാഴാഴ്ച രാത്രിയാണ് ഉജ്ജയിനില്‍ കുട്ടി 200 അടി താഴ്ചയുള്ള കുഴല്‍ കിണറിലേക്ക് കാല്‍വഴുതി വീണത്. രാജസ്ഥാന്‍ സ്വദേശിയായ പ്രവീണ്‍ ദേവ്‌സിയുടെ മകന്‍ ഭാഗീരഥാണ് താമസ സ്ഥലത്തിന് സമീപം കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കുഴല്‍ കിണറില്‍ വീണത്. ഉടന്‍തന്നെ അധികൃതര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാല്‍ 23 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിന് ഒടുവില്‍ ഫലം നിരാശയായിരുന്നു.
Read Moreഎച്ച്‌ഐവി ബാധിതനാണെന്ന് അറിഞ്ഞപ്പോള്‍ വിവാഹത്തില്‍ നിന്ന് പിന്മാറി, യുവാവ് ബലംപ്രയോഗിച്ച് രക്തം കുത്തിവെച്ചു; 24കാരി ജീവനൊടുക്കി
ഹൈദരാബാദ്: വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് എച്ച്‌ഐവി ബാധിതനായ യുവാവ് ബലംപ്രയോഗിച്ച് തന്റെ രക്തം കുത്തിവെച്ച സംഭവം നടന്ന് ഒരു മാസത്തിന് ശേഷം 24കാരി ആത്മഹത്യ ചെയ്ത നിലയില്‍. ഹൈദരാബാദില്‍ വീട്ടിനുള്ളിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് 11നാണ് രക്തം കുത്തിവെച്ച സംഭവം നടന്നത്. വിവാഹത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ പ്രതിയായ മനോഹര്‍ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലമായി തന്റെ രക്തം യുവതിയുടെ ശരീരത്തില്‍ കുത്തിവെക്കുകയായിരുന്നു. ബന്ധുക്കളായ ഇവരുടെ വിവാഹം മാതാപിതാക്കള്‍ നേരത്തെ നിശ്ചയിച്ചിരുന്നതാണ്. പ്രതിയുടെ മാതാപിതാക്കള്‍ എച്ച്‌ഐവി ബാധിതരായതിനാല്‍…
Read More