രാമനഗര ഇനി ബെംഗളൂരു സൗത്ത്; അനുമതി നൽകി മന്ത്രിസഭാ യോഗം

ബെംഗളൂരു : രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് എന്നാക്കാൻ മുഖ്യമന്ത്രി സിദ്ധാരമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകി. രാമനഗരിയിലെ കനകപുര എം. എൽ. എ. കൂടിയായ ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് നേരെത്തെ നിവേദനം നൽകിയിരുന്നു. ബംഗളുരുവിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് രാമനഗര ജില്ലാ ആസ്ഥാനം. രാമനഗര, ചന്നപട്ടണ മാഗഡി, കനകപുര, ഹരോഹള്ളി, താലൂക്കുകൾ ഉൾപ്പെടെയുള്ള ജില്ലയുടെ സമഗ്ര വികസനത്തിനായി ബംഗളുരു സൗത്ത് എന്ന് പേര് നൽകണമെന്ന് ആയിരുന്നു ആവശ്യം. ഭൂമിയുടെ…

Read More

ബ്യന്ദാവന്‍ ഗാര്‍ഡന്‍ ഇനി ഫാന്റസി പാര്‍ക്കായി വികസിപ്പിക്കും

ബെംഗളൂരു :  ബ്യന്ദാവന്‍ ഗാര്‍ഡന്‍ 2,663 കോടി രൂപ ചെലവിട്ട് പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ ഫാന്റസി പാര്‍ക്കായി വികസിപ്പിക്കും . മൈസൂരുവില്‍ നിന്ന് കിലോമീറ്റര്‍ അകലെ കാവേരി നദിയിലെ കെ.ആര്‍.എസ്. അണക്കെട്ടിന്റെ ഭാഗമായി 198 ഏക്കറിലാണ് ബ്യന്ദാവന്‍ ഗാര്‍ഡനുളളത്. കൂടുതല്‍ ജല വിനോദങ്ങള്‍ , ബോട്ടിങ്, കാവേരിക്കരയിലെ നടപ്പാത , ആംഫി തിയോറ്റര്‍ , ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ , ലേസര്‍ ഫൗണ്ടന്‍ ദീപാലങ്കാരങ്ങള്‍ , ഹെലിപ്പാഡ്, പാര്‍ക്കിങ് തുടങ്ങിയവ ഉള്‍പ്പെടുത്തിയാകും നവീകരണം

Read More

അതിവേഗ റെയിൽപദ്ധതി വേഗത്തിലാക്കി; ഇനി ചെന്നൈ-മൈസൂരു യാത്ര രണ്ടരമണിക്കൂറിൽ

ബെംഗളൂരു : ചെന്നൈക്കും മൈസൂരുവിനും ഇടയിൽ രണ്ടരമണിക്കൂർകൊണ്ട് എത്താൻസാധിക്കുന്ന അതിവേഗ റെയിൽപ്പാതാ നിർമാണത്തിന്റെ പ്രാരംഭനടപടികൾ തുടങ്ങി. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടകം എന്നീ സംസ്ഥാനങ്ങളിലെ ഒമ്പത് നഗരങ്ങളിലൂടെ 435 കിലോമീറ്റർ വരുന്നതാണ് റെയിൽപ്പാത. പദ്ധതിക്കായുള്ള സർവേയും പരിസ്ഥിതി, സാമൂഹികാഘാത പഠനങ്ങളും നടത്തിക്കഴിഞ്ഞു. സ്ഥലം ഏറ്റെടുക്കൽ ജോലികളാണ് ഇപ്പോൾ നടന്നുവരുന്നത്. 70 കിലോമീറ്റർ ഭാഗം കോലാർ ജില്ലയിലൂടെയാണ് കടന്നുപോകുന്നത്. കോലാറിൽ കൃഷിഭൂമികൾ ധാരാളം ഏറ്റെടുക്കേണ്ടതിനാൽ കർഷകരുമായി അധികൃതർ ചർച്ചനടത്തിവരുകയാണ്. സ്ഥലം വിട്ടുകൊടുക്കുന്ന കർഷകർക്ക് ഭൂമിവിലയുടെ നാലിരട്ടി നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രസർക്കാർ വാഗ്ദാനംചെയ്തിട്ടുണ്ടെന്നാണ് കർഷകർ പറയുന്നത്. ചെന്നൈ, പൂനമല്ലി…

Read More

ജൂലായ് 31 മുതല്‍ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സ്പെഷല്‍ സര്‍വീസ് ആരംഭിക്കും

ബെംഗളൂരു: ഒടുവിൽ കൊച്ചി-ബെംഗളൂരു റൂട്ടില്‍ വന്ദേഭാരത് സ്പെഷല്‍ സര്‍വീസ് പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ.. ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ് നടത്തുക. ഈ മാസം 31ന് ആദ്യ സര്‍വീസ് നടക്കും. എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.50ന് പുറപ്പെട്ട് രാത്രി 10 മണിക്ക് ബെംഗളൂരുവില്‍ എത്തിച്ചേരുന്ന ട്രെയിന്‍ അടുത്ത ദിവസം പുലര്‍ച്ചെ 5.30ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.20ന് എറണാകുളത്ത് എത്തും. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കും വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളില്‍ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കും സര്‍വീസ് നടത്തും. നിലവില്‍…

Read More

വിക്ടോറിയ ആശുപത്രിയുടെ പതിനൊന്നാം നിലയിൽ നിന്ന് വീണ് തൊഴിലാളിക്ക് ഗുരുതര പരിക്ക്

ബംഗളൂരു: വിക്ടോറിയ ആശുപത്രി വളപ്പിലെ നിർമാണ പ്രവർത്തനങ്ങൾക്കിടെ ഏണി താഴേക്ക് വീണ് തൊഴിലാളിക്ക് ഗുരുതര പരിക്ക്. തൊഴിലാളി 11-ാം നിലയിൽ നിന്ന് വീണു, ഇപ്പോൾ അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാർ ചികിത്സയിലാണ്. തമിഴ്നാട് ധർമപുരി സ്വദേശി മുനിരാജു എന്ന കൂലിപ്പണിക്കാരനാണ് പരിക്കേറ്റത്. വിക്ടോറിയ ആശുപത്രി വളപ്പിൽ 1000 കിടക്കകളുള്ള ശസ്ത്രക്രിയാ ആശുപത്രിയുടെ നിർമാണം കഴിഞ്ഞ 4 വർഷമായി നടന്നുവരികയാണ്. മുൻകരുതൽ നടപടികളൊന്നും സ്വീകരിക്കാതെ കെട്ടിട നിർമാണം ആരംഭിച്ചതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. പോലീസ് സ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തി. വിവിപുരം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ…

Read More

നന്ദിനി പാൽ വിലവർധനവിനെതിരേയുള്ള ഹർജി തള്ളി ഹൈക്കോടതി 

ബെംഗളൂരു : നന്ദിനി പാൽ വിലവർധനവിനെതിരേയുള്ള പൊതുതാത്പര്യ ഹർജി കർണാടക ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് തള്ളിയത്. ബെംഗളൂരുവിലെ ചാർട്ടേഡ് അക്കൗണ്ടന്റായ ആർ. അമൃതലക്ഷ്മിയാണ് വിലവർധനവിനെതിരേ ഹർജി നൽകിയത്. പൊതുതാത്‌പര്യ ഹർജികളിൽ പാലും പാലുത്പന്നങ്ങളും ഉൾപ്പെടെയുള്ളവയുടെ വിലയും വിലനിർണയവും പരിഗണിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞമാസമാണ് നന്ദിനി പാലിന്റെ വില പാക്കറ്റിന് രണ്ടുരൂപ കൂട്ടിയത്. ഓരോപാക്കറ്റിലും 50 മില്ലിലിറ്റർ പാൽ അധികംചേർക്കുന്നുണ്ട്.

Read More

പൊതുനിരത്തിൽ ദളിത് യുവാവിന്റെ കൈ അറത്തെടുത്തു; നാലുപേർ അറസ്റ്റിൽ 

ബെംഗളൂരു : കനകപുരയിൽ ദളിത് യുവാവിന്റെ കൈ മുറിച്ചുമാറ്റുകയും കുടുംബാംഗങ്ങളെ ആക്രമിക്കുകയുംചെയ്ത സംഭവത്തിൽ ഏഴാളുടെപേരിൽ പോലീസ് കേസെടുത്തു. മാലഗലു സ്വദേശികളായ ഹർഷ, കരുണേശ, ഹാരുൽ, ശിവ, ശങ്കര, സുബ്ബ, ദർശൻ എന്നിവരുടെപേരിലാണ് കേസെടുത്തത്. ഇതിൽ നാലുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. മാലഗലു സ്വദേശിയായ അനീഷിന്റെ കൈയാണ് പ്രതികൾ മുറിച്ചെടുത്തത്. ജാതി പരാമർശത്തെത്തുടർന്നുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച അനീഷും ബന്ധുവുംകൂടി റോഡിലൂടെ നടന്നുപോകുമ്പോൾ പ്രതികളിലൊരാളായ ശിവ ഇരുവർക്കുമെതിരേ ജാതിപരാമർശം നടത്തി. ഇതേത്തുടർന്ന് വഴക്കുണ്ടാവുകയും ശിവ മടങ്ങിപ്പോയി സുഹൃത്തുക്കളെ കൂട്ടിവന്ന് അനീഷിന്റെ വീട്ടിൽ അതിക്രമിച്ചു കയറി. കുടുംബാംഗങ്ങളെ…

Read More

ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശന് വീട്ടിൽ നിന്നുള്ള ഭക്ഷണം നൽകാൻ സാധിക്കില്ല ; അപേക്ഷ തള്ളി കോടതി

ബെംഗളൂരു: കൊലപാതകക്കേസിൽ റിമാൻഡിൽ ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശന് വീട്ടിൽനിന്നുള്ള ഭക്ഷണമോ വസ്ത്രങ്ങളോ കിടക്കയോ അനുവദിക്കാനാവില്ലെന്ന് ബെംഗളൂരു കോടതി. ദർശൻ നൽകിയ അപേക്ഷ തള്ളിക്കൊണ്ടാണ് ബെംഗളൂരു 24-ാമത് എ.സി.എം.എം. കോടതിയുടെ ഉത്തരവ്. കൊലക്കേസ് പ്രതിക്ക് ഇവ അനുവദിക്കാനാവില്ലെന്നും വിധിച്ചു. വീട്ടുഭക്ഷണവും വസ്ത്രവും കിടക്കയും പുസ്തകങ്ങളും അനുവദിക്കണമെന്നാവശ്യപ്പെട്ട് ദർശൻ ആദ്യം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി നിർദേശപ്രകാരമാണ് എ.സി.എം.എം. കോടതിയിൽ അപേക്ഷ നൽകിയത്. ജയിലിലെ ഭക്ഷണം കഴിച്ചിട്ട് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അപേക്ഷ ആദ്യം പരിഗണിച്ചപ്പോൾ ദർശന്റെ ആരോഗ്യ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ചിരുന്നു. ചിത്രദുർഗ സ്വദേശി…

Read More

മലയാളികൾക്കായി കന്നഡ പഠന പദ്ധതി ഉദ്ഘടനം ചെയ്ത് കർണ്ണാടക നിയമസഭാ സ്പീക്കർ യു.ടി. ഖാദർ

ബംഗളുരു: കർണ്ണാടക സർക്കാർ കന്നഡ വികസന അതോറിട്ടിയും മലയാളം മിഷനും സംയുക്തമായി നടത്തുന്ന കന്നഡ പഠന പദ്ധതിയുടെ ഉദ്ഘാടനം കർണ്ണാടക നിയമസഭാ സ്പീക്കർ യു. ടി ഖാദർ നിർവ്വഹിച്ചു. കർണ്ണാടകയിൽ താമസിക്കുന്ന മറ്റു ഭാഷകൾ സംസാരിക്കുന്നവർ കന്നഡ തീർച്ചയായും പഠിച്ചിരിക്കണം. പരസ്പര സ്നേഹവും സാഹോദര്യവും വളർത്തുന്നതിൽ ഭാഷക്ക് സുപ്രധാനമായ പങ്കുണ്ട്. കന്നഡ ഭാഷ മറ്റു ഭാഷകളെ ഉൾക്കൊള്ളുകയും അവയിൽ നിന്ന് പല വാക്കുകളും കടമെടുക്കുകയും ചെയ്തിട്ടുണ്ട്. ചിട്ടയായ പാഠ്യപദ്ധതിയിലൂടെയാണ് കന്നഡ വികസന അതോറിട്ടി കന്നഡ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നത്. മലയാളം മിഷൻ ഈ ദൗത്യം ഏറ്റെടുക്കുന്നതിൽ…

Read More

വിസ്ഡം ഫാമിലി കോണ്‍ഫറന്‍സിന് ഉജ്വല സമാപനം

ബംഗളൂരു :  കുടുംബ വ്യവസ്ഥയെ തകര്‍ക്കാനുള്ള ഒളിയജണ്ടകള്‍ക്കെതിരെ പൊതു സമൂഹം ജാഗ്രത പാലിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷൻ ബംഗളൂരുവിൽ സംഘടിപ്പിച്ച ഫാമിലി കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം’ എന്ന പ്രമേയത്തിലാണ് ആറു മാസക്കാലത്തെ പ്രചാരണത്തിന് സമാപനമായി സമ്മേ ളനം നടന്നത്. ധാര്‍മ്മികത നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന കുടുംബ സംവിധാനത്തെ തകര്‍ക്കാന്‍ കാരണമാകുന്ന എല്ലാ ചിന്താ ധാരകളും സമൂഹത്തിന്റെ പിന്നോട്ട് പോക്കിന് മാത്രമേ കാരണമാവുകയുള്ളൂ. കുടുംബ സംവിധാനം നേരിടുന്ന വെല്ലുവിളികള്‍ക്ക് ക്രിയാത്മക പരിഹാര മാര്‍ഗങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും മത…

Read More
Click Here to Follow Us