ബെംഗളൂരു : കനകപുരയിൽ ദളിത് യുവാവിന്റെ കൈ മുറിച്ചുമാറ്റുകയും കുടുംബാംഗങ്ങളെ ആക്രമിക്കുകയുംചെയ്ത സംഭവത്തിൽ ഏഴാളുടെപേരിൽ പോലീസ് കേസെടുത്തു. മാലഗലു സ്വദേശികളായ ഹർഷ, കരുണേശ, ഹാരുൽ, ശിവ, ശങ്കര, സുബ്ബ, ദർശൻ എന്നിവരുടെപേരിലാണ് കേസെടുത്തത്. ഇതിൽ നാലുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. മാലഗലു സ്വദേശിയായ അനീഷിന്റെ കൈയാണ് പ്രതികൾ മുറിച്ചെടുത്തത്. ജാതി പരാമർശത്തെത്തുടർന്നുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച അനീഷും ബന്ധുവുംകൂടി റോഡിലൂടെ നടന്നുപോകുമ്പോൾ പ്രതികളിലൊരാളായ ശിവ ഇരുവർക്കുമെതിരേ ജാതിപരാമർശം നടത്തി. ഇതേത്തുടർന്ന് വഴക്കുണ്ടാവുകയും ശിവ മടങ്ങിപ്പോയി സുഹൃത്തുക്കളെ കൂട്ടിവന്ന് അനീഷിന്റെ വീട്ടിൽ അതിക്രമിച്ചു കയറി. കുടുംബാംഗങ്ങളെ…
Read MoreCategory: CRIME
സംസ്ഥാനത്ത് വ്യാജവാർതത്തകൾ പ്രചരിപ്പിച്ചതിന് 3 മാസത്തിനിടെ 18 കേസ്
ബെംഗളൂരു : വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് മൂന്നു മാസത്തിനിടെ കർണാടകത്തിൽ രജിസ്റ്റർചെയ്തത് 18 കേസ്. വ്യാജവാർത്ത പ്രതിരോധിക്കാൻ കർണാടകത്തിൽ ഐ.ടി. വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഇൻഫർമേഷൻ ഡിസോർഡർ ടാക്ലിങ് യൂണിറ്റാണ് (െഎ.ഡി.ടി.യു.) ഇവ കണ്ടെത്തിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ വ്യാജപ്രചാരണങ്ങളാണ് കേസിലുൾപ്പെട്ടവയിൽ ഭൂരിഭാഗവും. രണ്ടു കേസ് ബി.ജെ.പി.ക്കെതിരായ പ്രചാരണത്തിനും ഒരെണ്ണം ജെ.ഡി.എസിനെതിരായ പ്രചാരണത്തിനുമാണ് എടുത്തത്. കഴിഞ്ഞ മാർച്ചിലാണ് ഇൻഫർമേഷൻ ഡിസോർഡർ ടാക്ളിങ് യൂണിറ്റ് ആരംഭിച്ചത്. പരീക്ഷണാടിസ്ഥാനത്തിലായിരുന്നു മൂന്നുമാസത്തെ പ്രവർത്തനം. ഒൻപതംഗങ്ങളാണ് യൂണിറ്റിൽ പ്രവർത്തിക്കുന്നത്. ഇന്റർനെറ്റിൽ ദിവസവും 64,000 ആർട്ടിക്കിളുകൾ പരിശോധിച്ചതായി…
Read Moreവീട്ടിലെ ഭക്ഷണം ജയിലിലെത്തിക്കാൻ അനുമതിതേടി ദർശൻ; നടന്റെ ആരോഗ്യറിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ച് കോടതി
ബെംഗളൂരു : വീട്ടിലെ ഭക്ഷണം ജയിലിലെത്തിക്കാൻ അനുമതിതേടി രേണുകാസ്വാമി കൊലക്കേസ് പ്രതിയായ നടൻ ദർശൻ ബെംഗളൂരുവിലെ മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. ജയിൽഭക്ഷണം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നെന്നും ശരീരഭാരം കുറഞ്ഞെന്നും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നൽകിയത്. കിടക്കയും ധരിക്കാൻ ഇഷ്ടപ്പെട്ട വസ്ത്രവും അനുവദിക്കണമെന്നും ദർശന്റെ അഭിഭാഷകൻ നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടു. അപേക്ഷ പരിഗണിച്ച കോടതി ദർശന്റെ ആരോഗ്യറിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് അപേക്ഷയിൽ തീരുമാനമെടുക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹൈക്കോടതി നിർദേശാനുസരണമാണ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയത്. ഹൈക്കോടതിയിൽ ദർശൻ നൽകിയ ഹർജി പരിഗണിച്ച ജസ്റ്റിസ് എസ്.ആർ.…
Read Moreപെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമീറുളിന്റെ ശിക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി
ഡല്‍ഹി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാമിന്റെ ശിക്ഷയിളവ് പരിശോധിക്കുന്നതിന് സുപ്രീംകോടതി റിപ്പോര്‍ട്ട് തേടി. പ്രൊബേഷന്‍ ഓഫീസര്‍മാരുടെ റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ ഏട്ട് ആഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളത്. അമീറുള്‍ ഇസ്ലാം നല്കിയ അപ്പീല്‍ ഹര്‍ജിയില്‍ തീര്‍പ്പാകും വരെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ജസ്റ്റിസുമാരായ ബി ആര് ഗവായ്, സഞ്ജയ് കരോള്‍, കെ വി വിശ്വനാഥന് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. അമീറിന്റെ മാനസികാവസ്ഥ പരിശോധിക്കാന്‍ മെഡിക്കല്‍ സംഘത്തെ തൃശൂര്‍ മെഡിക്കല്‍ കോളജ് നിയമിക്കണം. ആ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ്…
Read More19 വർഷത്തിനുശേഷം ഒളിവിലായിരുന്ന കന്നഡ സംവിധായകൻ ഗജേന്ദ്ര കൊലപാതകക്കേസിൽ അറസ്റ്റിൽ
ബെംഗളൂരു : കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ കന്നഡ സിനിമാസംവിധായകൻ എം. ഗജേന്ദ്രയെ (46) 19 വർഷത്തിനുശേഷം പോലീസ് അറസ്റ്റുചെയ്തു. 2004-ൽ ഗുണ്ടയായ കൊട്ട രവിയെ കൊലപ്പെടുത്തിയ കേസിലെ എട്ടാംപ്രതിയാണ് ഗജേന്ദ്ര. വിൽസൻ ഗാർഡൻ പോലീസായിരുന്നു ഗജേന്ദ്രയെ അറസ്റ്റുചെയ്തത്. ഒരുവർഷം വിചാരണത്തടവുകാരനായി ജയിലിൽ കഴിഞ്ഞശേഷം ജാമ്യം ലഭിച്ചു. പിന്നീട് പോലീസിന്റെ നോട്ടീസിനോട് പ്രതികരിക്കാതെ മുങ്ങിനടക്കുകയായിരുന്നു. തമിഴ്നാട്ടിലെ വെല്ലൂരിൽ സ്ഥിരതാമസമാക്കിയ ഗജേന്ദ്ര ഒളിവിലാണെന്ന് 2008-ൽ പോലീസ് കോടതിയെ അറിയിച്ചിരുന്നു. 2019-ൽ ഗജേന്ദ്ര ‘പുട്ടാണി പവർ’ എന്ന സിനിമ സംവിധാനംചെയ്തതായി പോലീസ് പറഞ്ഞു. അടുത്തിടെ കെട്ടിക്കിടക്കുന്ന കേസുകൾ പോലീസ്…
Read Moreമോഷണം നടത്തിയിട്ടില്ലെന്ന് വീട്ടുജോലിക്കാരി: ബ്രെയിൻ മാപ്പിംഗ് പരിശോധന പാരയായി
ബെംഗളൂരു: താൻ മോഷണം നടത്തിയിട്ടില്ലെന്ന് പറഞ്ഞ വീട്ടുജോലിക്കാരി ബ്രെയിൻ മാപ്പിംഗ് ടെസ്റ്റിൽ കുടുങ്ങി. പലതവണ ചോദ്യം ചെയ്തിട്ടും രഹസ്യം പുറത്ത് പറയാതിരുന്ന പ്രതിയെ ബ്രെയിൻ മാപ്പിങ് ടെസ്റ്റിന് വിധേയനാക്കി. ഇത്തവണ മോഷണം നടത്തിയതായി തെളിഞ്ഞതോടെ കെങ്കേരി സ്റ്റേഷനിലെ പോലീസ് ഇവരെ പിടികൂടി ജയിലിലടച്ചു. ബിഡഡി സ്വദേശി ശാരദാമ്മയാണ് അറസ്റ്റിലായ പ്രതി. ഇവരുടെ വീട്ടിൽ ഒളിപ്പിച്ച 35 ലക്ഷം രൂപ വിലമതിക്കുന്ന 583 ഗ്രാം സ്വർണാഭരണങ്ങളും പോലീസ് പിടിച്ചെടുത്തു. കെങ്കേരി പോലീസ് സ്റ്റേഷന് പരിധിയിലെ വിനായക് ലേഔട്ടിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ശശികാന്തിൻ്റെ വീട്ടിൽ…
Read Moreനഗരത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു
ബെംഗളൂരു : ബെംഗളൂരുവിൽ സ്ത്രീസുരക്ഷയെ ചോദ്യചിഹ്നമാക്കി സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു. കഴിഞ്ഞ നാലുവർഷത്തിനിടെ വനിതാ കമ്മിഷന് 2,861 പരാതികളാണ് ലഭിച്ചത്. ഗാർഹികകലഹവും പീഡനവും വർധിക്കുന്നതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡനങ്ങളും ഒട്ടേറെയാണ്. ബെംഗളൂരു അർബൻ ജില്ലയിൽ സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട് 191 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ അഞ്ചുശതമാനം കേസുകളും സ്ത്രീകൾ ഭർത്താക്കന്മാരുടെപേരിൽ വ്യാജമായി നൽകിയതാണെന്ന് കണ്ടെത്തി. പല കേസുകളും കൗൺസലിങ്ങിലൂടെ പരിഹരിക്കപ്പെട്ടു. 2021-22, 2023-24 വർഷത്തിനിടയിൽ സ്ത്രീധനപീഡനത്തെത്തുടർന്ന് അഞ്ചു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2021-22 ൽ ഗാർഹികപീഡനവുമായി ബന്ധപ്പെട്ട 969 കേസുകളും 2023-24…
Read Moreഭാര്യയോട് അവിഹിത ബന്ധമെന്ന് സംശയം: യുവാവിനെ റോഡിൽ വെട്ടിക്കൊലപ്പെടുത്തി ; പോലീസ് നായയുടെ കടന്നുവരവ് യുവതിയുടെ ജീവൻ രക്ഷിച്ചു
ബെംഗളൂരു: അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയുടെ സുഹൃത്തിനെ ഭർത്താവ് വെട്ടിക്കൊന്നു. ശാന്തേബെന്നൂർ താലൂക്കിലെ ബഡ റോഡിൽ പെട്രോൾ പമ്പിന് സമീപമാണ് സംഭവം നടന്നത്. സന്തോഷ് (33) ആണ് കൊല്ലപ്പെട്ടത്, രംഗസ്വാമി ആണ് കൊലക്കേസ് പ്രതി. കൊല്ലപ്പെട്ട സന്തോഷ് പ്ലാസ്റ്ററിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച രംഗസ്വാമി തിങ്കളാഴ്ച രാത്രി 9.45ന് നടുറോഡിൽ സന്തോഷിനെ ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം രംഗസ്വാമി നേരിട്ട് ചന്നപ്പൂരിലെ വീട്ടിലെത്തി ഭാര്യയെ ആക്രമിക്കുകയായിരുന്നു. കൊലപാതകം നടന്ന സ്ഥലം സന്ദർശിച്ച പൊലീസ് പ്രതിയെ കണ്ടെത്താൻ നായയെ ഉപയോഗിച്ച് ഓപ്പറേഷൻ തുടങ്ങി.…
Read Moreആറു വയസ്സുകാരിയെ റെയിൽവേ സ്റ്റേഷനിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ; കുട്ടിയെ അമ്മയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയതെന്ന് പോലീസ്
ബെംഗളൂരു : ബെംഗളൂരു കെ.ആർ.എസ്. റെയിൽവേ സ്റ്റേഷനിൽ മരിച്ചനിലയിൽ ആറു വയസ്സുകാരിയെ അമ്മയും അമ്മയുടെ സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് റെയിൽവേ പോലീസ്. നഗരത്തിൽ യാചകിയായി ജീവിച്ചുവന്ന ഹീന (കാളി) യുടെ മകൾ മറിയം ആണ് കൊല്ലപ്പെട്ടതെന്നും കണ്ടെത്തി. ഹീനയുടെ സുഹൃത്ത് രാജ (മണികണ്ഠൻ)നാണ്. മൂന്നിനാണ് സ്റ്റേഷനിലെ പാർക്കിങ് സ്ഥലത്ത് മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. തലക്കേറ്റ മർദനമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. രാജയുമായുള്ള ബന്ധത്തിന് കുട്ടി തടസ്സമായതാണ് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.
Read Moreകടം വാങ്ങിയ പണത്തിന് പകരം അമ്മയുടെ സഹോദരി വിറ്റ പതിനൊന്നുകാരിയെ രക്ഷപ്പെടുത്തി
ബെംഗളൂരു : തുമകൂരുവിൽ 35,000 രൂപയ്ക്കുവേണ്ടി അമ്മയുടെ സഹോദരി വിറ്റ പതിനൊന്നുവയസ്സുകാരിയെ ഒരു വർഷത്തിനുശേഷം ആന്ധ്രാപ്രദേശിലെ ഹിന്ദുപുരത്തുനിന്ന് പോലീസ് രക്ഷപ്പെടുത്തി. തുമകൂരു സ്വദേശിനിയായ 33-കാരിയുടെ മകളെയാണ് ഇളയസഹോദരിയും ഭർത്താവും ചേർന്ന് ഹിന്ദുപുരയിൽ പൗൾട്രി ഫാം നടത്തുന്ന ശ്രീരാമുലു എന്നയാൾക്ക് വിറ്റത്. ദമ്പതിമാർ വാങ്ങിയ പണം തിരികെ കൊടുക്കുന്നതിന് പകരമായിട്ടായിരുന്നു കുട്ടിയെ വിറ്റതെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ സഹോദരിയും ഭർത്താവും പെൺകുട്ടിയെ സംരക്ഷിക്കാമെന്നുപറഞ്ഞാണ് കഴിഞ്ഞവർഷം ഹിന്ദുപുരത്തേക്ക് കൊണ്ടുപോയത്. കുട്ടിയെ സ്കൂളിൽ ചേർത്തെന്ന് അമ്മയെ അറിയിച്ചിരുന്നു. എന്നാൽ, ഒരുവർഷമായിട്ടും മകളെ തിരിച്ചെത്തിക്കാത്തതിനാൽ യുവതി സഹോദരി താമസിക്കുന്ന ഹിന്ദുപുരത്തെത്തിയപ്പോഴാണ്…
Read More