ബെംഗളൂരു: കർണാടകയിലെ കൊടഗിലുള്ള ഹോംസ്റ്റേയിൽ അമേരിക്കൻ യുവതി പീഡനത്തിനിരയായ സംഭവത്തിൽ പ്രതികൾക്കെതിരെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. കുടകിനടുത്തുള്ള കുട്ടയിലെ ‘ദേവി വില്ല’ ഹോംസ്റ്റേയിൽ വെച്ച് ഏപ്രിൽ 12-നാണ് മിഷിഗണിൽ നിന്നുള്ള യുവതി ക്രൂരമായ പീഡനത്തിന് ഇരയായത്. സംഭവത്തിൽ ഹോംസ്റ്റേയിലെ പാചകക്കാരനും സഹായിയുമായ ബ്രിജേഷ് കുമാർ, ഉടമ വിശാൽ പൊന്നപ്പ എന്നിവരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിക്ക് നൽകിയ വെൽക്കം ഡ്രിങ്കിൽ മയക്കുമരുന്ന് കലർത്തിയാണ് പീഡനം നടത്തിയത്. സംഭവത്തിന് ശേഷം നാല് ദിവസത്തോളം യുവതിയെ ഹോംസ്റ്റേയിൽ തടഞ്ഞുവെച്ചതായും വിവരങ്ങൾ പുറത്തുവന്നു. പോലീസിനെ വിവരമറിയിക്കാനോ…
Read MoreCategory: CRIME
നഗരത്തിൽ ബാഗിലാക്കി ഉപേക്ഷിച്ച അജ്ഞാത മൃതദേഹം നായ്ക്കൾ വലിച്ചിഴച്ചു; നടുക്കുന്ന ദൃശ്യം കണ്ടത് പ്രഭാത സവാരിക്കാർ; പ്രതികൾക്കായി വലവിരിച്ച് പോലീസ്
ബെംഗളൂരു: നഗരത്തെ നടുക്കി ലക്ഷ്മിപൂർ ബി.ഡി.എ ലേഔട്ടിൽ ബാഗിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഗംഗമ്മഗുഡി പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന വിജനമായ സ്ഥലത്താണ് സംഭവം. കൊലപാതകത്തിന് ശേഷം മൃതദേഹം ബാഗിലാക്കി ഇവിടെ തള്ളിയതാണെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച പുലർച്ചെ പ്രഭാത സവാരിക്കിറങ്ങിയ പ്രദേശവാസിയാണ് നായ്ക്കൾ ബാഗ് വലിച്ചു കൊണ്ടുപോകുന്നത് കണ്ട് സംശയം തോന്നി പോലീസിനെ വിവരമറിയിച്ചത്. ബെംഗളൂരു നോർത്ത് വെസ്റ്റ് ഡിവിഷനിലെ ഗംഗമ്മഗുഡി പോലീസ് ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഒരു പുരുഷന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഥലത്തെത്തിയ സീൻ ഓഫ് ക്രൈം…
Read Moreനൈറ്റി ധരിച്ചതിനെച്ചൊല്ലി തർക്കം; ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി ഭർത്താവ്
ബെംഗളൂരു : ഭാര്യയുടെ വസ്ത്രധാരണത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി. ഖാനപുര താലൂക്കിലെ നന്ദഗഡ് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്. നൈറ്റി ധരിച്ചതിനെച്ചൊല്ലിയുണ്ടായ കലഹമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൃഷ്ണാജി പാട്ടീൽ എന്നയാളാണ് ഭാര്യ മഞ്ജുള പാട്ടീലിനെ ക്രൂരമായി കൊലപ്പെടുത്തിയത്. എട്ടു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. വീട്ടിൽ സാരിക്ക് പകരം നൈറ്റിയോ ഗൗണോ ധരിക്കുന്നതിനെച്ചൊല്ലി ദമ്പതികൾക്കിടയിൽ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം തർക്കം രൂക്ഷമായതോടെ കൃഷ്ണാജി മഞ്ജുളയുടെ ദേഹത്ത് തീ കൊളുത്തുകയായിരുന്നു. ശരീരത്തിന്റെ 80 ശതമാനത്തോളം…
Read Moreപുലർച്ചെ വളർത്തുനായയുമായി നടക്കാനിറങ്ങിയ യുവതിക്ക് ദുരനുഭവം; നഗ്നതാ പ്രദർശനം നടത്തിയ അജ്ഞാതൻ
ബെംഗളൂരു: ഈസ്റ്റ് ബെംഗളൂരുവിലെ സദാനന്ദനഗറിൽ വളർത്തുനായയുമായി നടക്കാനിറങ്ങിയ 38 വയസ്സുള്ള വനിതാ അഭിഭാഷകയ്ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതായി പരാതി. ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന സദാനന്ദനഗർ സ്വദേശിനിയായ യുവതിയാണ് തനിക്കുണ്ടായ ദുരനുഭവം ചൂണ്ടിക്കാട്ടി പോലീസിനെ സമീപിച്ചത്. ഏപ്രിൽ 20-ന് പുലർച്ചെയായിരുന്നു സംഭവം. സദാനന്ദനഗറിലെ ഏഴാം മെയിനിൽ നായയുമായി നടക്കുമ്പോൾ ഗ്രേ നിറത്തിലുള്ള ടി-ഷർട്ടും മാസ്കും ധരിച്ച് സ്കൂട്ടറിൽ ഇരുന്ന ഒരാൾ തന്നെ നിരന്തരം നോക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി യുവതി പറഞ്ഞു. ഇയാളെ മറികടന്ന് മുന്നോട്ട് പോയ യുവതി തിരിഞ്ഞു നോക്കിയപ്പോൾ സ്കൂട്ടറിലിരുന്നയാൾ സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുകയായിരുന്നു. യുവതി…
Read Moreസ്പാകളും വീടുകളും കേന്ദ്രീകരിച്ച് പെൺവാണിഭം: നാലുപേർ അറസ്റ്റിൽ, ആറ് സ്ത്രീകളെ രക്ഷപ്പെടുത്തി
ബെംഗളൂരു: നഗരത്തിലെ സ്പാകളും വീടുകളും കേന്ദ്രീകരിച്ച് നടത്തിവന്ന പെൺവാണിഭ സംഘത്തെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പിടികൂടി. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാറത്തഹള്ളി, സുങ്കടകട്ടെ എന്നിവിടങ്ങളിലെ സ്പാകളിലും മഞ്ജുനാഥ നഗറിലെ ഒരു വീട്ടിലും പെൺവാണിഭം നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് വനിതാ സംരക്ഷണ യൂണിറ്റ് നടത്തിയ റെയ്ഡിലാണ് പ്രതികൾ വലയിലായത്. വിവിധയിടങ്ങളിൽ നിന്നായി ആറ് സ്ത്രീകളെ പോലീസ് സംഘം രക്ഷപ്പെടുത്തി. ഫോണിലൂടെ ഉപഭോക്താക്കളെ കണ്ടെത്തിയാണ് ഇവർ അധാർമ്മിക പ്രവർത്തനങ്ങൾ നടത്തിയിരുന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. സംഭവവുമായി ബന്ധപ്പെട്ട്…
Read Moreപെരിങ്ങോട്ടുകര ദേവസ്ഥാനം ഹണിട്രാപ് കേസ്: മുഖ്യപ്രതി കേരളത്തിൽ നിന്നും പിടിയിൽ
ബെംഗളുരു: തൃശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രിയുടെ മരുമകന്‍ അരുണിനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി കെ.വി. പ്രവീണിനെ ബെംഗളൂരു പൊലീസ് ഹരിപ്പാട് നിന്ന് അറസ്റ്റ് ചെയ്തു. ബെംഗളൂരു സ്വദേശിനിയും മസാജ് പാര്‍ലര്‍ ജീവനക്കാരിയുമായ രത്‌നയും കൂട്ടാളികളും നേരത്തേ പിടിയിലായിരുന്നു. ദേവസ്ഥാനത്തിന്റെ ഉടമസ്ഥതയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്, പൂജയ്‌ക്കെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നു കേസ് ചമയ്ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ രത്‌ന നല്‍കിയ പീഡന പരാതിയില്‍ ബെംഗളുരു പൊലീസ് അരുണിനെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടു. തന്തി ഉണ്ണി ദാമോദരന്റെയും മകള്‍ ഉണ്ണിമായയുടെയും…
Read More180 പെൺകുട്ടികളെ പീഡിപ്പിച്ചു, 350 അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചു; ‘കാമഭ്രാന്തി’ന് കാരണം പ്രണയനൈരാശ്യമെന്ന് 19 കാരൻ ; ഞെട്ടൽ മാറാതെ ഒരു നഗരം
പ്രായപൂർത്തിയാകാത്ത നൂറുകണക്കിന് പെൺകുട്ടികളെ വലയിലാക്കി പീഡിപ്പിച്ച സംഭവത്തിൽ മുഖ്യപ്രതി അയാൻ അഹമ്മദിന്റെ (19) ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. പ്രണയനൈരാശ്യത്തെത്തുടർന്നുണ്ടായ മാനസികാസ്വാസ്ഥ്യമാണ് തന്നെ ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് ഇയാൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കേസിൽ പ്രതിയുമായി വഴിവിട്ട ബന്ധം പുലർത്തിയ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. നാഗ്പുരിനടുത്ത് അമരാവതിയിലാണ് സംഭം. വലയിലാക്കിയത് 180 പേരെ; ദൃശ്യങ്ങൾ മൊബൈലിൽ ഏകദേശം 180 ഓളം പെൺകുട്ടികളെ അയാൻ അഹമ്മദ് പീഡനത്തിന് ഇരയാക്കിയതായാണ് പോലീസ് കണ്ടെത്തൽ. ഇവരുടെ 350 ലധികം അശ്ലീല വീഡിയോകൾ ഇയാൾ പകർത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ…
Read Moreകാണാതായ യുവതിയുടെ അസ്ഥികൂടം തോട്ടത്തിൽ കണ്ടെത്തി
ബംഗളുരു : തുംകൂർ സ്വദേശിനിയായ യുവതിയെ കാണാതായ സംഭവത്തിൽ ഞെട്ടിക്കുന്ന അന്ത്യം. നെലമംഗല താലൂക്കിലെ ഹാലെ നിജഗൽ ഗ്രാമത്തിലുള്ള കക്കത്തോട്ടത്തിന് സമീപത്ത് നിന്ന് യുവതിയുടെ അസ്ഥികൂടം കണ്ടെത്തി. തുംകൂർ സ്വദേശിനിയായ യമുന (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ മുൻ സുഹൃത്ത് രാഘവേന്ദ്രയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. തലയോട്ടിയും കൈകാലുകളിലെ ചില അസ്ഥികളുമാണ് തോട്ടത്തിൽ കണ്ടെത്തിയത്. അസ്ഥികൂടത്തിന് സമീപത്ത് നിന്ന് ലഭിച്ച ബാഗും തിരിച്ചറിയൽ കാർഡുമാണ് മൃതദേഹം യമുനയുടേതാണെന്ന് സ്ഥിരീകരിക്കാൻ സഹായിച്ചത്. പോലീസിൽ നിന്ന് വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. അവിഹിത…
Read Moreതർക്കം പരിഹരിക്കാൻ ഇടപെട്ടു; യുവാവിനെ റോഡിലിട്ട് ചവിട്ടിക്കൊന്നു, പ്രതികൾ പിടിയിൽ
തിരുവനന്തപുരം: വിഷു ദിനത്തിൽ നാടിനെ നടുക്കി വിഴിഞ്ഞത്ത് യുവാവ് ക്രൂരമായി കൊല്ലപ്പെട്ടു. തിരുവല്ലം വണ്ടിത്തടം പാലപുരയിൽ വാടകയ്ക്ക് താമസിക്കുന്ന സുമൻ (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളടക്കം നാല് പേരെ വിഴിഞ്ഞം പോലീസ് കസ്റ്റഡിയിലെടുത്തു. വണ്ടിത്തടം സ്വദേശികളായ അച്ചു, അനന്തു, സൂര്യജിത്ത്, ലാലുകൃഷ്ണൻ എന്നിവരാണ് പിടിയിലായത്. ബാറിലുണ്ടായ നിസ്സാര തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. വിഷു ആഘോഷത്തിന് ശേഷം പ്രതികൾ ബാറിൽ മദ്യപിക്കുന്നതിനിടെ മറ്റൊരാളുമായി തർക്കത്തിലേർപ്പെട്ടിരുന്നു. ഇത് പരിഹരിക്കാൻ സുമൻ ഇടപെട്ടതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. സുമനെ ആദ്യം…
Read Moreകോളേജിലേക്ക് പോകുകയായിരുന്ന 19കാരിയെ തലയറുത്തു കൊന്നു
ഹിമാചൽ പ്രദേശ് മാണ്ഡിയിൽ 19കാരിയെ തലയറുത്തു കൊലപ്പെടുത്തി. കോളേജിലേക്ക് പോകുന്ന വഴിയാണ് സർക്കാഘട്ട് നൈൻ സ്വദേശിയായ സിയ ഗുലേരിയ കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. സർക്കഖട്ടിൽവെച്ച് രാവിലെ ഒൻപത് മണിക്കാണ് സംഭവം. കൊലപ്പെടുത്താനുള്ള കാരണമെന്താണെന്ന് ഇപ്പോഴും അവ്യക്തമാണ്. ബൈക്കിലെത്തിയ രണ്ട് പേരാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളെ കണ്ടെത്തുന്നതിനായി സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ കൊലപാതകം പ്രദേശവാസികള്‍ക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.
Read More