ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗീർപുരിയിൽ 13 വയസ്സുകാരിയായ മകളെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ഇരയായ പെൺകുട്ടിയുടെ അമ്മ മഹീന്ദ്ര പാർക്ക് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കുടുംബവുമായി അകന്നു കഴിയുന്ന പിതാവ് വേറെ സ്ഥലത്താണ് താമസിക്കുന്നത്. പെൺകുട്ടിയും അമ്മയും പത്തു വയസ്സുള്ള സഹോദരനും മാത്രമാണ് ജഹാംഗീർപുരിയിലെ വീട്ടിൽ താമസം. അമ്മയും അനിയനും വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് പിതാവ് അവിടെയെത്തുകയും കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നുവെന്ന് പെൺകുട്ടി…
Read MoreCategory: CRIME
സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു
മുംബൈ: തന്നെയൊരു സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്ന് കാമുകനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഫ്ലാറ്റിൽ ഉപേക്ഷിച്ച ശേഷം യുവതി കടന്നുകളഞ്ഞു. കല്യാൺ ഈസ്റ്റ് മലങ്ക് റോഡിലെ നീൽകണ്ഠ് ഹൗസിങ് സൊസൈറ്റിയിലാണ് ദാരുണമായ കൊലപാതകം നടന്നത്. ബംഗാൾ സ്വദേശിയായ ഹമീദില്ല (37) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അദ്ദേഹത്തിന്റെ പങ്കാളിയായ ഹസീബയെ (35) കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് ശേഷം കൊൽക്കത്തയിലേക്ക് കടന്ന ഹസീബ, കല്യാണിലെ വീട്ടുടമസ്ഥന് അയച്ച വോയ്സ് മെസേജിലൂടെയാണ് വിവരങ്ങൾ പുറംലോകമറിഞ്ഞത്. താൻ കാമുകനെ വധിച്ചുവെന്നും മൃതദേഹം സംസ്കരിക്കണമെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്.…
Read Moreബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം
ബെംഗളൂരു: നഗരത്തിലെ തടാകത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സ്യൂട്ട്കെയ്സിനുള്ളിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ തടാകത്തിൽ വലിയ സ്യൂട്ട്കെയ്സ് സംശയകരമായ സാഹചര്യത്തിൽ പൊങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം സ്യൂട്ട്കെയ്സ് കരയ്ക്കെത്തിച്ച് പരിശോധിച്ചപ്പോഴാണ് സാരിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഒരു ഭാഗം സ്യൂട്ട്കെയ്സിന് പുറത്തേക്ക് തള്ളിനിൽക്കുന്ന നിലയിലായിരുന്നു. കൊല്ലപ്പെട്ട സ്ത്രീയെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. സംഭവത്തിൽ കേസെടുത്ത പൊലീസ് കൊലപാതകമാണെന്ന സംശയത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെംഗളൂരുവിൽ വലയിലായത് ‘ഡേറ്റിങ് മോഹി’ച്ചെത്തിയ യുവാവ്
ബെംഗളൂരു: വെബ്‌സൈറ്റ് വഴി പെൺകുട്ടികളുണ്ടെന്ന് കാട്ടി വാഗ്ദാനം നൽകി യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണവും കവർന്ന 11 അംഗ സംഘത്തെ ബെംഗളൂരു സി.സി.ബി (സെൻട്രൽ ക്രൈം ബ്രാഞ്ച്) പോലീസ് അറസ്റ്റ് ചെയ്തു. ചേതൻ, മനു, ഷാബു, മഞ്ജുനാഥ്, ജയകുമാർ, അരുൺ കീർത്തി, കാന്ത രാജു, സന്ദീപ് എന്നിവരടക്കം രണ്ടു സ്ത്രീകളും ഒൻപത് പുരുഷന്മാരുമടങ്ങുന്ന സംഘമാണ് പിടിയിലായത്. പ്രത്യേക വെബ്‌സൈറ്റിൽ പെൺകുട്ടിയുടെ ചിത്രം നൽകി പരസ്യം നൽകിയാണ് സംഘം ഇരകളെ വലയിലാക്കിയിരുന്നത്. ഇത് വിശ്വസിച്ച് എച്ച്.ആർ.ബി.ആർ ലേഔട്ടിൽ നിന്നും പെൺകുട്ടിയെ കാണാനെത്തിയ യുവാവിനെയാണ് പ്രതികൾ മുൻകൂട്ടി…
Read Moreനാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
ബെംഗളൂരു : ബെംഗളൂരുവിലെ ചന്നമ്മനക്കരെ അച്ചുകാട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നാല് മാസം ഗർഭിണിയായ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു. മനോജ്, ഭാര്യ സ്വപ്ന എന്നിവരാണ് മരിച്ചത്. കുടുംബവഴക്കാണ് ദാരുണമായ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെ വളർത്തുനായയെ കെട്ടാൻ ഉപയോഗിക്കുന്ന നൈലോൺ ബെൽറ്റ് (Leash) ഉപയോഗിച്ചാണ് മനോജ് ഭാര്യയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. സ്വപ്നയുടെ മരണം ഉറപ്പാക്കിയ ശേഷം, ഇതേ ബെൽറ്റ് ഉപയോഗിച്ച് മനോജ് മുറിയിലെ സീലിങ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് ചന്നമ്മനക്കരെ അച്ചുകാട്ട് പൊലീസ്…
Read Moreബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി
കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ പശുക്കളെ കടത്തുന്നതിനും കശാപ്പ് ചെയ്യുന്നതിനുമെതിരെ പോലീസ് കർശന നടപടി സ്വീകരിച്ചു. നൂറിലധികം പശുക്കളെ കശാപ്പ് ചെയ്ത് ലോറിയിൽ ബെംഗളൂരുവിലേക്ക് കടത്തുകയായിരുന്ന വൻ മാംസശേഖരം ധാർവാഡിൽ പിടികൂടിയപ്പോൾ, ശിവമോഗ്ഗയിൽ തുടർച്ചയായി പശുക്കളെ മോഷ്ടിച്ചുകൊണ്ടിരുന്ന രണ്ട് പ്രതികളെ പോലീസ് കാർ സഹിതം അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലേക്ക് കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി നൂറിലധികം പശുക്കളെ നിയമവിരുദ്ധമായി കശാപ്പ് ചെയ്ത് ലോറികളിൽ കടത്തുകയായിരുന്ന വലിയൊരു മാംസശേഖരം ധാർവാഡ് സബ്-സിറ്റി പോലീസ് പിടികൂടി. വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദൾ പ്രവർത്തകരുടെ സഹായത്തോടെയാണ് സബർബൻ പോലീസ് ഈ…
Read Moreപാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: നെലമംഗലയ്ക്ക് സമീപമുള്ള ദാസനപുരയിലെ വീട്ടിൽ ഇരുപതുകാരനായ പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ചയാണ് സംഭവം പുറംലോകമറിഞ്ഞതെന്ന് പോലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് സൂചനയെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. യുവാവിനുണ്ടായിരുന്ന ഓൺലൈൻ ബെറ്റിംഗ് (ചൂതാട്ട) ലഹരിയായിരിക്കാം ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് ദിവസത്തോളം ആരുമറിഞ്ഞില്ല മാരപ്പനപാളയ സ്വദേശിയായ ഉദയ് ജി (20) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ പാരാമെഡിക്കൽ പഠനം നടത്തിവരികയായിരുന്ന ഉദയ്, ഒരു ഷൂ ഷോറൂമിൽ പാർട്ട് ടൈം…
Read Moreഅധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
ക്ലാസ് മുറിയിൽ തല ഉയർത്തി നോക്കിയതിന് അഞ്ചുവയസുകാരനായ നഴ്സറി വിദ്യാർത്ഥിയെ ക്ലാസ് മോണിറ്റർ ക്രൂരമായി മർദിച്ചു. ലഖ്നൗവിലെ എ.എൽ.എസ് അക്കാദമിയിൽ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. ക്ലാസ് മുറിയിലെ സിസിടിവി ക്യാമറയിലാണ് എട്ടു മിനിറ്റോളം നീണ്ടുനിന്ന ക്രൂരതയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. മർദനമേറ്റ കുട്ടിയുടെ മുഖത്ത് ഗുരുതരമായ പരിക്കുകളുണ്ട്. പത്തു മിനിറ്റോളം ദൈർഘ്യമുള്ള സിസിടിവി ദൃശ്യങ്ങളിൽ അധ്യാപിക പതിനെട്ടോളം കുട്ടികളുള്ള ക്ലാസ് മുറിയിൽ നിൽക്കുന്നത് കാണാം. തുടർന്ന് കുട്ടികളോട് ഡെസ്കിൽ തല താഴ്ത്തിയിരിക്കാൻ നിർദേശിച്ച അധ്യാപിക, കുട്ടികളെ നിരീക്ഷിക്കാൻ ക്ലാസ് മോണിറ്ററെ ചുമതലപ്പെടുത്തി…
Read Moreഅരമണിക്കൂറിൽ സർവ്വതും തീർത്തു; ബെംഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച
ബെംഗളൂരു: വീട്ടുകാർ പച്ചക്കറി വാങ്ങാൻ പുറത്തുപോയ ചുരുങ്ങിയ സമയം കൊണ്ട് പൂട്ടിയിട്ട ഫ്ലാറ്റ് കുത്തിത്തുറന്ന് വൻ കവർച്ച. സൗത്ത് ബെംഗളൂരുവിലെ ത്യാഗരാജനഗറിലാണ് സംഭവം. ഫ്ലാറ്റിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ, വെള്ളി നാണയങ്ങൾ, യു.എസ് ഡോളർ, ലക്ഷക്കണക്കിന് രൂപയുടെ പണം എന്നിവയാണ് കവർച്ചക്കാർ അപഹരിച്ചത്. കവർച്ചയ്ക്ക് ഇരയായ ദമ്പതികൾ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. കഴിഞ്ഞ ജൂലൈ 7-ന് രാവിലെ 11.30-ഓടെയാണ് താനും ഭാര്യയും ഫ്ലാറ്റ് പൂട്ടി പച്ചക്കറി വാങ്ങാനായി പുറത്തുപോയതെന്ന് ഫ്ലാറ്റുടമയായ ശ്രീപാല് കുമാർ (34) പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ തിരിച്ചെത്തിയപ്പോൾ…
Read Moreഅതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
ബംഗളുരു : ധാർവാഡിൽ അതീവ സുരക്ഷിതത്വമുള്ള ഫ്ലാറ്റ് സമുച്ചയത്തിനുള്ളിൽ ഡോക്ടറെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എട്ടുവയസ്സുകാരനായ മകനെ ഗുരുതരമായ കുത്തേറ്റ പരിക്കുകളോടെയും കണ്ടെത്തിയിട്ടുണ്ട്. കർണാടക ചിരായു ആശുപത്രിയിലെ അനസ്തേഷ്യോളജിസ്റ്റായ കിരൺ ഹൊനണ്ണവർ (45) ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടറുടെ ഭാര്യ ഡോ. പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സമയത്ത് ഡോ. കിരണ്‍, ഡോ. പ്രിയങ്ക, മകന്‍…
Read More