ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടി താലൂക്കിലെ തെക്കരു ഗ്രാമത്തിലെ ഗോപാലകൃഷ്ണ എയ്ഡഡ് സീനിയർ പ്രൈമറി സ്കൂളിലെ പോളിങ് ബൂത്ത് നമ്പർ 228ൽ സ്ഥാപിച്ചിരുന്ന വെബ് ക്യാമറ സിമ്മും മെമ്മറി കാർഡും മോഷ്ടിച്ചു. ഇത് സംബന്ധിച്ച് ഉപ്പിനങ്ങാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഏപ്രിൽ 24നാണ് ഈ വെബ് ക്യാമറ സ്ഥാപിച്ചത്. 26 നാണ് വോട്ടെടുപ്പ് നടന്നത്. എന്നാൽ ഇവിടെ സ്ഥാപിച്ചിരുന്ന ക്യാമറ അക്രമികൾ മോഷ്ടിച്ചതായി തെക്കരു ഗ്രാമപ്പഞ്ചായത്ത് സ്റ്റാഫ് ബൂത്ത് ലെവൽ ഓഫീസർ മുഹമ്മദ് സിയാബ് പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. പോളിംഗ്…
Read MoreCategory: CRIME
ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ഫോട്ടോ മോർഫ് ചെയ്ത അശ്ലീല ചിത്രമാക്കി: മൂന്നു പേർക്കെതിരെ എഫ്ഐആർ
ബെംഗളൂരു: ഡിസിഎം ഡി.കെ. ശിവകുമാറിൻ്റെ ഫോട്ടോ മോർഫ് ചെയ്തുവെന്ന കുറ്റത്തിന് മൂന്ന് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ബി.ജെ.പി നേതാവിൻ്റെ അശ്ലീലചിത്രത്തിൽ ഡി.കെ. ശിവകുമാറിൻ്റെ മുഖം ചേർത്ത് വെച്ച ചിത്രമാണ് വൈറലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫോട്ടോ വ്യാജമാണെന്നു മനസിലായതോടെയാണ് ഹൈഗ്രൗണ്ട്സ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കെപിസിസി ലീഗൽ യൂണിറ്റ് നൽകിയ പരാതിയിൽ സന്തോഷ്, രാജേഷ്, കേസരി സാമ്രാട്ട് എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. എക്സ്, ഫെയ്സ്ബുക്ക്, യൂട്യൂബ് എന്നിവയിൽ ഡികെയുടെ ഫോട്ടോകൾ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തതിനാണ് മൂന്ന് പേർക്കെതിരെ കേസെടുത്തത്.
Read Moreകോൺഗ്രസ് നേതാവിന്റെ കാറിൽ നിന്ന് രേഖകളില്ലാതെ കടത്തിയ രണ്ടുകോടി രൂപ പിടികൂടി
ബെംഗളൂരു : കലബുറഗിയിൽ കോൺഗ്രസ് നേതാവിന്റെ കാറിൽനിന്ന് രേഖകളില്ലാതെ കടത്തുകയായിരുന്ന രണ്ടുകോടി രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. ശനിയാഴ്ച രാവിലെയാണ് മുൻ മേയറും കോൺഗ്രസ് നേതാവുമായ ശരൺ കുമാർ മോദിയുടെ കാറിൽനിന്ന് പണംപിടിച്ചെടുത്തത്. മന്ത്രി ഈശ്വർ ഖണ്ഡ്രെയുടെ അടുത്ത അനുയായിയാണ് ഇയാളെന്ന് ആരോപണമുണ്ട്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കാണ് പണംകടത്തുന്നത് സംബന്ധിച്ചവിവരം ലഭിച്ചത്. തീവണ്ടിയിൽ പണമെത്തിക്കുന്നുണ്ടെന്നും റെയിൽവേ സ്റ്റേഷനിൽ വെച്ച് നേതാവിന്റെ കാറിലേക്ക് ഇത് മാറ്റുമെന്നുമായിരുന്നു വിവരം. ഇതോടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആദായനികുതി വകുപ്പിനെ അറിയിക്കുകയായിരുന്നു. റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ സമീപത്തെ…
Read Moreകേരളം സുരക്ഷിതമാണെന്ന് വ്ലോഗ്ഗ് ചെയ്ത വിദേശവനിതക്ക് നേരെ തൃശൂർ പൂരത്തിനിടെ ചുംബന ശ്രമം
തൃശൂർ: തൃശൂർ പൂരത്തിനിടെ വിദേശ വനിതയെ അപമാനിക്കാൻ ശ്രമം. വിദേശ വനിതയെ പാലക്കാട് സ്വദേശി ചുംബിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പ്രമുഖ മാധ്യമങ്ങൾക്ക് ലഭിച്ചതായി റിപ്പോർട്ട്. ഇംഗ്ലണ്ടിൽ നിന്നുള്ള വ്ലോഗർക്ക് നേരെയായിരുന്നു അതിക്രമം. പൂര വിശേഷങ്ങൾ തിരക്കുന്നതിനിടയിൽ ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് വിദേശ വനിത തന്നെ വീഡിയോ പോസ്റ്റ് ചെയ്തു. ഭാര്യയും ഭർത്താവും ഒന്നിച്ച് യാത്രകൾ ചെയ്ത് വ്ലോഗ് ചെയ്യുന്നതാണ് ഇവരുടെ രീതി. ഉത്തരാഖണ്ഡിൽ വിദേശ ദമ്പതികൾ ആക്രമിക്കപ്പെട്ടപ്പോൾ കേരളം സുരക്ഷിതമാണ് എന്ന തരത്തിൽ വിഡിയോ ചെയ്ത വ്ലോഗർമാർക്കാണ് ഇപ്പോൾ ദുരനുഭവം…
Read Moreലഹരിമരുന്ന് റെയ്ഡിനെത്തിയ പോലീസുകാർക്കുനേരേ ആക്രമണം നടത്തി നൈജീരിയൻ സ്വദേശികൾ
ബെംഗളൂരു : ലഹരിമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് റെയ്ഡിനെത്തിയ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) ഉദ്യോഗസ്ഥർക്കുനേരേ നൈജീരിയൻ സ്വദേശികളുടെ ആക്രമണം. സി.സി.ബി. ഇൻസ്പെക്ടർ സുബ്രഹ്മണ്യസ്വാമിക്കും മറ്റ് അഞ്ച് ഉദ്യോഗസ്ഥർക്കുമാണ് മർദനമേറ്റത്.
Read Moreനഗരത്തെ നടുക്കി ഇരട്ടക്കൊലപാതകം: 24കാരിയായ മകളെ കുത്തിക്കൊന്ന 44കാരനെ അമ്മ തലയ്ക്കടിച്ച് കൊലപ്പെടുത്തി
ബെംഗളൂരു: നഗരത്തിൽ ഞെട്ടിക്കുന്ന ഇരട്ടക്കൊലപാതകം. 24 കാരിയായ യുവതിയെ 44 കാരനെ കുത്തിക്കൊന്നു. യുവതിയുടെ കൊലപാതകത്തിന് ശേഷം യുവതിയുടെ അമ്മ 44 കാരനെ തല്ക്ഷണം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലപ്പെടുത്തിയ സംഭവമാണ് ഐടി നഗരത്തെ നടുക്കിയത്. ജയനഗർ ഏരിയയിലാണ് സംഭവം നടന്നത് 44 കാരനായ സുരേഷ് എന്നയാൾ അനുഷയെ ഒരു പാർക്കിൽ വെച്ച് രണ്ട് തവണ കുത്തുകയും പിന്നീട് പെൺകുട്ടിയുടെ അമ്മ കല്ലുകൊണ്ട് അടിക്കുകയും ഇടിക്കുകയും ചെയ്തു, കല്ലുകൊണ്ട് അടിയേറ്റ് സംഭവസ്ഥലത്ത് വെച്ച് തന്നെ അയാൾ മരിച്ചു. അനുഷ (24), ഗോരഗുണ്ടെപാളയിൽ താമസിച്ചിരുന്ന സുരേഷ് (44)…
Read Moreമകനെ ആദ്യം വിളിച്ചത് നേഹ; ഇരുവരും പ്രണയത്തിലായിരുന്നു; ഉണ്ടായത് ‘ലൗ ജിഹാദ്’ അല്ലെന്ന് ഫയാസിന്റെ അമ്മ
ബെംഗളൂരു: തന്റെ മകൻ ചെയ്ത കുറ്റത്തിന് പരമാവധി ശിക്ഷ നൽകണമെന്ന് കർണാടകത്തിലെ ഹുബ്ബാളിയിൽ കോൺഗ്രസ് നേതാവിന്റെ മകളെ കുത്തിക്കൊന്ന പ്രതി ഫയാസിന്റെ അമ്മ. അതെസമയം കൊലപാതകത്തിനു പിന്നിൽ ലൗ ജിഹാദ് ആരോപണം തെറ്റാണെന്നും ഫയാസിന്റെ അമ്മ മുംതാസ് പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷമായി ഫയാസ് വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നെന്നും വീട്ടിൽ ഒറ്റയ്ക്ക് ഇരിപ്പായിരുന്നെന്നും അവർ പറഞ്ഞു. കൊല്ലപ്പെട്ട പെൺകുട്ടി നേഹ ഹിരേമത്തിന്റെ പിതാവും കർണാടക ബിജെപിയും സംഭവത്തെ ‘ലൗ ജിഹാദ്’ ആയാണ് കാണുന്നത്. നേഹയുടെ പിതാവും കർണാടകയിലെ കോൺഗ്രസ് നേതാവുമായ നിരഞ്ജൻ ഹിരേമത്ത് ആരോപിക്കുന്നത് നിർബന്ധിത…
Read Moreനഗരത്തിൽ വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യൻ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കി; നാലു ബംഗ്ലാദേശികൾ അറസ്റ്റിൽ
ബെംഗളൂരു : വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യൻ തിരിച്ചറിയൽ കാർഡുകൾ സ്വന്തമാക്കിയ നാലു ബംഗ്ലാദേശികളെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) പോലീസ് അറസ്റ്റുചെയ്തു. ഷമിം അഹമ്മദ്, മുഹമ്മജ് അബ്ദുള്ള, നൂർജഹാൻ, ഹാരൂൺ മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. ബെന്നാർഘട്ടയിൽ വാടകവീട്ടിൽ താമസിച്ചുവരുകയായിരുന്നു ഇവർ. വീട്ടിൽ റെയ്ഡ് നടത്തിയാണ് ബംഗ്ലാദേശികളെ പിടികൂടിയത്. വ്യാജ വാടകരേഖകളും താമസസ്ഥലത്തിന്റെ വ്യാജരേഖകളും ഉപയോഗിച്ചാണ് ഇവർ ആധാർ, പാൻ, റേഷൻകാർഡുകൾ സ്വന്തമാക്കിയതെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരു സ്വദേശികളായ മുബാറക്, മുനീർ, ഹുസൈൻ, നഹീം എന്നിവരാണ് വ്യാജരേഖകളുണ്ടാക്കാൻ സഹായിച്ചത്. ഇവരുടെപേരിലും പോലീസ് കേസെടുത്തു.
Read Moreവിവാദം മുറുകുന്നു; നേഹയുടെ കൊലപാതകത്തിനു പിന്നിൽ ‘ലൗ ജിഹാദ’ല്ലെന്ന് സിദ്ധരാമയ്യ; എങ്കിൽ കൊലപാതകത്തിന് പിന്നിലെ കാരണമെന്ത് ?
ബെംഗളൂരു: കർണാടകയിലെ ഹുബ്ബാളിയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ കോൺഗ്രസ് നേതാവ് നിരഞ്ജൻ ഹിരേമത്തിന്റെ മകളെ കൊലപ്പെടുത്തിയ സംഭവം ലൗ ജിഹാദ് ആണെന്ന പ്രചാരണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. കൊലപാതകത്തിന് കാരണമായത് ചില വ്യക്തിപരമായ കാര്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. നിരഞ്ജൻ ഹിരാമത്ത് എന്ന കോൺഗ്രസ് കോർപ്പറേറ്ററുടെ മകൾ നേഹ ഹിരേമത്താണ് കൊല ചെയ്യപ്പെട്ടത്. ഫയാസ് ഖൊണ്ടനായിക്ക് എന്ന പ്രതിയെ ഇതനകം പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാൾ നേഹയുടെ സഹപാഠിയായിരുന്നു. ഒരു മണിക്കൂറിനകം പ്രതിയെ പിടികൂടിയതായി പോലീസ് പറഞ്ഞു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇയാൾ. കേസ് സമഗ്രമായി അന്വേഷിക്കുമെന്നും…
Read Moreമലയാളി യുവാവ് പത്ത് ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി അറസ്റ്റിൽ
ബെംഗളൂരു : പത്ത് ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി മലയാളി യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ. ബേഗൂരിലെ ഒരു സ്വകാര്യ ക്ലബ്ബിൽ നീന്തൽ കോച്ചായി ജോലിചെയ്തുവന്ന റിസ്വാൻ റസാഖ് (26) ആണ് അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് നടത്തിയ പരിശോധനയിൽ 5.5 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. വിൽപന നടത്താനായി സൂക്ഷിച്ചുവെച്ച കഞ്ചാവാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.
Read More