ബെംഗളൂരു: ഐടി നഗരത്തിലെ ആവർത്തനവിരസമായ ഓഫീസ് അന്തരീക്ഷത്തിൽ നിന്നും ട്രാഫിക്കിൽ നിന്നും രക്ഷപ്പെടാൻ വേറിട്ടൊരു വഴി കണ്ടെത്തി സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് ഒരു ബെംഗളൂരു ടെക്കി. പതിവ് പ്രവൃത്തിദിനം മനോഹരമായൊരു യാത്രയാക്കി മാറ്റാൻ ആഗ്രഹിച്ച അങ്കിത് എന്ന സോഫ്റ്റ്‌വെയർ എൻജിനീയർ, കർണാടകയിലെ പ്രശസ്തമായ ഹിൽ സ്റ്റേഷനായ ചിക്കമഗളൂരുവിലിരുന്നാണ് കഴിഞ്ഞ ദിവസം തന്റെ ഓഫീസ് ജോലികൾ പൂർത്തിയാക്കിയത്. ബെംഗളൂരുവിൽ നിന്നും പുലർച്ചെ ആരംഭിച്ച് ചിക്കമഗളൂരുവിലെ കാപ്പിത്തോട്ടങ്ങൾക്ക് നടുവിലുള്ള റിസോർട്ടിൽ അവസാനിച്ച ഇദ്ദേഹത്തിന്റെ യാത്രാ വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൻ ശ്രദ്ധ നേടുകയാണ്. എല്ലായ്‌പ്പോഴും ഓഫീസിലിരുന്ന് ജോലി…
Read MoreCategory: BENGALURU LOCAL
ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം
ബംഗളൂരു: ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിച്ചുകൊണ്ടിരിക്കെ അജ്ഞാതനായ വ്യക്തി മൊബൈൽ ഫോൺ ഉപയോഗിച്ച് രഹസ്യമായി ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയുമായി ഇരുപത്തിയെട്ടുകാരി രംഗത്ത്. ബംഗളൂരുവിലെ ഗ്രീൻ ഗ്ലെൻ ലേഔട്ടിലെ അപ്പാർട്ട്മെന്റിൽ മെയ് 31-നായിരുന്നു സംഭവം. യുവതിയുടെ പരാതിയിൽ ബെൽന്തൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മെയ് 31-ന് രാത്രി 8.15 ഓടെ യുവതി ബാത്ത്റൂമിൽ കുളിച്ചുകൊണ്ടിരുന്നപ്പോഴാണ് ജനലിന് സമീപം ഒരു മൊബൈൽ ഫോൺ ശ്രദ്ധയിൽപ്പെട്ടത്. ഫോൺ ഉപയോഗിച്ച് ആരോ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുകയാണെന്ന് മനസ്സിലായതോടെ യുവതി ബഹളം വെക്കുകയായിരുന്നു. ഇതോടെ പ്രതി സംഭവസ്ഥലത്തുനിന്നും ഓടി…
Read Moreപേര് വന്ദേ ഭാരത്, വേഗത ‘പാസഞ്ചറിനേക്കാൾ കഷ്ടം’; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം
കൊച്ചി: വൻ ജനപ്രീതിയാർജ്ജിച്ച എറണാകുളം – ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് മണിക്കൂറുകളോളം വൈകുന്നത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുന്നു. കഴിഞ്ഞ ചൊവ്വാഴ്ച എറണാകുളത്തുനിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ ഒൻപത് മണിക്കൂറിലധികം വൈകിയാണ് ബംഗളൂരുവിൽ എത്തിയത്. ഇതോടെ കടുത്ത അമർഷത്തിലായ യാത്രക്കാർ കേന്ദ്ര റെയിൽവേ മന്ത്രിക്ക് ട്വിറ്ററിലൂടെ (എക്സ്) പരാതികളുടെ പ്രളയമയച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.20-ന് എറണാകുളത്തുനിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ രാത്രി 9.07-നാണ് സ്റ്റേഷൻ വിട്ടത്. റെയിൽവേ സ്റ്റേഷനിലെത്തിയ യാത്രക്കാർക്ക് ആറ് മണിക്കൂറിലേറെ സമയമാണ് പ്ലാറ്റ്‌ഫോമിൽ കാത്തുനിൽക്കേണ്ടി വന്നത്. തുടർന്ന് രാത്രി 11 മണിക്ക് ബംഗളൂരുവിൽ എത്തിച്ചേരേണ്ടിയിരുന്ന…
Read Moreഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു
ബെംഗളൂരു: ഇലക്ട്രോണിക്സ് സിറ്റിയിലെ എസ്.ബി.ഐ ജംഗ്ഷനിൽ വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ ബണ്ടാരു യേശുദാസ് (28) ആണ് മരിച്ചത്. ജൂൺ 6-ന് ഇലക്ട്രോണിക്സ് സിറ്റിയിലെ 11 കെ.വി വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ യേശുദാസിന് ഷോക്കേൽക്കുകയായിരുന്നു. ഷോക്കേറ്റ ഉടൻ അദ്ദേഹം പോസ്റ്റിൽത്തന്നെ തൂങ്ങിക്കിടന്നു. വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരാഴ്ച മുൻപാണ് യേശുദാസ് ‘ജി.എസ്.കെ പവർ ടെക്’ എന്ന സ്വകാര്യ കമ്പനിയിൽ കരാർ ജീവനക്കാരനായി…
Read Moreകടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കടിച്ച ആപ്പിളിന്റെ ബാക്കി ഭാഗം അണികൾക്ക് നേരെ എറിഞ്ഞു നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മുഖ്യമന്ത്രി പദവി ഏറ്റെടുത്ത ശേഷം സ്വന്തം മണ്ഡലമായ കനകപുരയിൽ നടത്തിയ ‘നന്ദി സൂചക യാത്ര’യ്ക്കിടയിലായിരുന്നു സംഭവം. യാത്രയുടെ ഭാഗമായി ഹാരോഹള്ളി ഗ്രാമത്തിൽ എത്തിയ മുഖ്യമന്ത്രിക്ക് കോൺഗ്രസ് പ്രവർത്തകരും പൊതുജനങ്ങളും ചേർന്ന് വലിയ വരവേൽപ്പാണ് നൽകിയത്. ഇതിനിടയിൽ തനിക്ക് ലഭിച്ച വലിയൊരു ആപ്പിൾ മാലയിൽ നിന്ന് ഒരു ആപ്പിൾ എടുത്ത ശിവകുമാർ, അതിൽ നിന്നും ഒരു കടി കടിച്ച ശേഷം ബാക്കി…
Read Moreഅച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം
ബെംഗളൂരു: ഓൺലൈൻ ഗെയിമുകൾ കളിക്കുന്നത് വിലക്കിയതിനും ഉപദേശിച്ചതിനും അച്ഛനെയും സഹോദരിയെയും ആൺകുട്ടി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി. കൊപ്പൽ ജില്ലയിലെ ഗംഗാവതി താലൂക്കിലെ ഹൊസ അയോധ്യ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആക്രമണത്തിൽ കുട്ടിയുടെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ക്രൂരമായ കൊലപാതകത്തിന് ശേഷം കുട്ടി ഇതേ കത്തി ഉപയോഗിച്ച് സ്വന്തം കഴുത്തറുത്ത് ആത്മഹത്യയ്ക്കും ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ അമ്മയും കുട്ടിയും നിലവിൽ ബെല്ലാരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഹൊസ അയോധ്യ ഗ്രാമവാസിയായ വെങ്കട്ട്‌നായിഡു (45), മകൾ പ്രഗതി (19) എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വെങ്കട്ട്‌നായിഡുവിന്റെ ഭാര്യ സൗജന്യയാണ്…
Read Moreമുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം
ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഹോം ഓഫിസ് ഇനി മുതൽ കുമാരകൃപ ഗസ്റ്റ് ഹൗസിലേക്ക് മാറും. ഇതിന്റെ ഭാഗമായി ഓഫിസിന്റെ പ്രധാന പ്രവേശന കവാടത്തിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നിലവിൽ കിഴക്ക് വശത്തായിരുന്നു ഹോം ഓഫിസിന്റെ പ്രധാന കവാടം ഉണ്ടായിരുന്നത്. പൊതുജനങ്ങളും ഉദ്യോഗസ്ഥരും ഉൾപ്പെടെ എല്ലാവരും ഈ കവാടത്തിലൂടെയായിരുന്നു ഓഫിസിലേക്ക് പ്രവേശിച്ചിരുന്നത്. എന്നാൽ പുതിയ പരിഷ്കരണ പ്രകാരം കിഴക്ക് വശത്തെ കവാടം മാറ്റി, വടക്ക് വശത്തുള്ള വാതിലിലൂടെയാണ് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഇപ്പോൾ ഹോം ഓഫിസിലേക്ക് പ്രവേശിക്കുന്നത്. ഇനി മുതൽ ഓഫിസ് പ്രവർത്തനങ്ങൾ പൂർണ്ണമായും…
Read Moreഡി കെ ശിവകുമാർ മന്ത്രിസഭയിലെ 13 മന്ത്രിമാർക്ക് മുറികൾ അനുവദിച്ചു; രാമലിംഗ റെഡ്ഡിക്ക് വൻ നേട്ടം
ബെംഗളൂരു: കർണാടകയിലെ ഡി കെ ശിവകുമാർ മന്ത്രിസഭയിലെ ആദ്യ ഘട്ടത്തിലുള്ള 13 പുതിയ മന്ത്രിമാർക്ക് ഔദ്യോഗിക മുറികൾ അനുവദിച്ച് ഉത്തരവായി. വിധാൻ സൗധയിലെയും വികാസ് സൗധയിലെയും മുറികളാണ് മന്ത്രിമാർക്കായി നീക്കിവെച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് പേഴ്‌സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. ബെംഗളൂരു നഗരവികസന വകുപ്പ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെക്കാൻ ഒരുങ്ങിയ മുതിർന്ന നേതാവും ജലവിഭവ മന്ത്രിയുമായ രാമലിംഗ റെഡ്ഡിക്ക് വലിയ പരിഗണനയാണ് പുതിയ മുറി വിഭജനത്തിൽ ലഭിച്ചിരിക്കുന്നത്. മന്ത്രി രാമലിംഗ റെഡ്ഡിയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി വിധാൻ സൗധയിൽ…
Read Moreപോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പോക്സോ കേസിൽ മുൻ കർണാടക മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി.എസ്. യെദ്യൂരപ്പയ്ക്ക് കർണാടക ഹൈക്കോടതിയുടെ വലിയ ആശ്വാസം. ജാമ്യം അനുവദിച്ച വേളയിൽ കോടതി മുൻപോട്ടു വെച്ചിരുന്ന ‘അനുമതിയില്ലാതെ കോടതിയുടെ അധികാരപരിധി വിട്ടുപോകരുത്’ എന്ന കടുത്ത വ്യവസ്ഥയിലാണ് ഹൈക്കോടതി ഇപ്പോൾ ഇളവ് അനുവദിച്ചിരിക്കുന്നത്. ഈ ഉത്തരവോടെ, മുൻകൂർ അനുമതി വാങ്ങേണ്ട തടസ്സങ്ങളില്ലാതെ യെദ്യൂരപ്പയ്ക്ക് രാജ്യത്തുടനീളം സ്വതന്ത്രമായി സഞ്ചരിക്കാൻ സാധിക്കും. തനിക്കെതിരെയുള്ള പോക്സോ കേസിൽ ജാമ്യം ലഭിച്ചപ്പോൾ കോടതി ഏർപ്പെടുത്തിയ യാത്രാ വിലക്കുകളിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് യെദ്യൂരപ്പ…
Read Moreകൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു
ബെംഗളൂരു: കേരളത്തിലെ പ്രശസ്തമായ കൊട്ടിയൂർ ശിവക്ഷേത്രത്തിലെ വൈശാഖ മഹോത്സവത്തിനിടെ കർണാടകയിൽ നിന്നുള്ള ഭക്തർക്ക് നേരെ ക്ഷേത്ര ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഗുരുതരമായ അതിക്രമങ്ങൾ നടത്തുന്നതായി പരക്കെ ആക്ഷേപം. ദർശനത്തിനെത്തിയ സ്ത്രീകളെ ഉൾപ്പെടെയുള്ള ഭക്തരെ ജീവനക്കാർ മോശമായി കൈകാര്യം ചെയ്യുന്നതായും, സ്ത്രീകളുടെ മേൽ കാലുകൊണ്ട് വെള്ളം കോരി ഒഴിക്കുന്നതായും കാണിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് കന്നഡ ഭക്തർക്കിടയിൽ കടുത്ത രോഷത്തിന് കാരണമായിരിക്കുകയാണ്. വർഷത്തിലൊരിക്കൽ മാത്രം ദർശന സൗകര്യമുള്ള കൊട്ടിയൂർ ക്ഷേത്രത്തിൽ മെയ്, ജൂൺ മാസങ്ങളിലായി ഒരു മാസം നീണ്ടുനിൽക്കുന്ന വൈശാഖ…
Read More