ബെംഗളൂരു: മംഗളൂരുവില്‍ മലയാളി യുവാവിനെ കൂട്ടം ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ 20 പേർ അറസ്റ്റിൽ. ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത് വയനാട് പുല്‍പ്പള്ളി സ്വദേശി അഷ്റഫ് എന്ന സ്ഥിരീകരിച്ചിരുന്നു. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് ഇയാള്‍ എന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ 20 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബന്ധുക്കള്‍ മംഗളൂരുവിലെത്തി. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേർ കൂടി അറസ്റ്റിലായതായി അദ്ദേഹം പറഞ്ഞു. യതിരാജ് , സച്ചിൻ , അനില്‍ ,സുശാന്ത് ,ആദർശ് എന്നിവരെയാണ് ചൊവ്വാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഇരുപതായി. സംഭവത്തില്‍…
Read MoreCategory: BENGALURU LOCAL
ഇൻഫോസിസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; ജോലി നഷ്ടപ്പെട്ട് പെരുവഴിയിലായത് 240 പേർ!
ബെംഗളൂരു: സോഫ്റ്റ്‌വെയർ ഭീമനായ ഇൻഫോസിസിൽ വീണ്ടും കുട്ടപ്പിരിച്ചു വിടൽ.ഇൻഫോസിസ് മെസൂരു കാമ്പസിൽ നിന്ന് 240 പേരെയാണ് ഇപ്രാവശ്യം പിരിച്ച് വിട്ടത്. പരിശീലiinfoനാപൂർത്തിയാക്കിയവർക്ക് നൽകിയ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവക്കാൻ കഴിഞ്ഞില്ല എന്നതാണ് വിരിച്ചു വിടുന്നതിന് കാരണമായി ഇൻഫോസിസ് പറയുന്നത്. പിരിച്ചുവിടപ്പെട്ടവർക്ക് താൽക്കാലിക ആശ്വാസം അനുവദിക്കും. കഴിഞ്ഞ ഫെബ്രുവരിയിൽ 400 ൽ അധികം ജീവനക്കാരെ മുകളിൽ പറഞ്ഞ അതേ കാരണം പറഞ്ഞ് പിരിച്ച് വിട്ടിരിന്നു. എന്നാൽ വിവർക്ക് ഒരു വിധത്തിലുള്ള താൽക്കാലിക ആശ്വാസവും നൽകാൻ കമ്പനി തയ്യാറില്ലായിരുന്നു. ഇതേ തുടർന്ന് ഈ മേഖലയിൽ ജോലി ചെയ്യുന്ന…
Read More10 ലക്ഷത്തിന്റെ എംഡിഎംഎ യുമായി മൂന്നുപേർ പിടിയിൽ
ബെംഗളൂരു: വില്‍പ്പനക്ക് കൊണ്ടുവന്ന 10 ലക്ഷത്തിന്റെ എം.ഡി.എം.എയുമായി മൂന്നുപേര്‍ പിടിയിലായി. മംഗളൂരു സൂറത്ത് കല്‍ സ്വദേശികളായ മുഹമ്മദ് ആസിഫ് (24), അസ്‌കര്‍ അലി (31), ഹാലിയങ്ങാടി സ്വദേശി മുഹമ്മദ് റഷീദ് (24) എന്നിവരെയാണ് മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നുപേരും ബെംഗളൂരുവില്‍ നിന്ന് എം.ഡി.എം.എ വാങ്ങി സ്വകാര്യ ബസ് വഴി മംഗളൂരുവിലേക്ക് വില്‍പ്പനക്ക് കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് മയക്കുമരുന്നുമായി ഇന്നോവ കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് സൂറത് കല്ലില്‍ വെച്ച് സംഘം പിടിയിലായത്. സി.സി.ബി സംഘം ഇന്നോവ കാര്‍ തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയിലാണ് ഒരു…
Read Moreവൈദ്യുതി പോസ്റ്റിൽ പൊട്ടിത്തെറി ; നൂറോളം വീടുകൾ കത്തി നശിച്ചു
ബെംഗളൂരു: യാദ്ഗിര്‍ ജില്ലയിലെ ജാലിബെഞ്ചി ഗ്രാമത്തില്‍ വൈദ്യുതി പോസ്റ്റുകളില്‍ പൊട്ടിത്തെറി. ഇന്നലെ രാത്രിയുണ്ടായ സംഭവത്തില്‍ നൂറോളം വീടുകള്‍ കത്തിനശിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കാറ്റു വീശിയതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. വളരെ പഴക്കമുള്ള കമ്പികളാണ് പോസ്റ്റുകളില്‍ ഉള്ളതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പ്രദേശത്ത് വൈദ്യുതി വിതരണം ചെയ്യുന്ന സ്വകാര്യ കമ്പനിയായ ഗുല്‍ബര്‍ഗ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനിയുടെ ഉദ്യോഗസ്ഥരും പരിശോധനകള്‍ നടത്തിയിട്ടുണ്ട്.
Read Moreമംഗളൂരു ദേശീയപാതയിൽ അപകടം; ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
ബെംഗളൂരു: ദേശീയപാത 66-ല്‍ ബൈക്ക് ഡിവൈഡറിലിടിച്ചുമറിഞ്ഞ് മലയാളികളായ കോളേജ് വിദ്യാർഥികള്‍ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 2.50-ന് മംഗളൂരു എസ്.കെ.എസ്.ജങ്ഷനിലാണ് അപകടം. പിണറായി പാറപ്രം കീർത്തനയില്‍ ടി.എം. സങ്കീർത്ത് (23), കയ്യൂർ പലോത്ത് കൈപ്പക്കുളത്തില്‍ സി. ധനുർവേദ് (20) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം ആറാളിമൂട് പത്താംകല്ല് ഉപാസനയില്‍ സിബി സാം കഴുത്തിനു പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച പുലർച്ചെ ലോഹിത് നഗറിലെ താമസസ്ഥലത്തുനിന്ന് പമ്പുവെല്ലില്‍ ചായകുടിക്കാൻ പോകുമ്പോഴായിരുന്നു അപകടം. മൂവരും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ…
Read Moreവെള്ളത്തില്‍ വീണ് മരിച്ച എട്ട് വയസുകാരിയുടെ മൃതദേഹം സ്വദേശത്ത് എത്തിച്ചു
ബെംഗളൂരു: വെള്ളത്തില്‍ വീണു മരിച്ച മൈസൂരു സ്വദേശിനിയായ എട്ട് വയസുകാരിയുടെ മൃതദേഹം പഞ്ചായത്ത് മെംബർമാരായ രണ്ട് പേരുടെ പരിശ്രമത്തിനൊടുവില്‍ സ്വദേശത്ത് എത്തിക്കാൻ നടപടിയായി. ആർപ്പൂക്കര പഞ്ചായത്തിലെ ഒന്നാം വാർഡില്‍ ചീപ്പുങ്കല്‍ പുന്നച്ചുവട് ഭാഗത്ത് ചൊവ്വാഴ്ച മൈസൂരൂ സ്വദേശിനിയായ എട്ടുവയസുകാരി വെള്ളത്തില്‍ വീണു മരണപ്പെട്ടിരുന്നു. മൈസൂരു ഉനസൂർ താലൂക്കില്‍ നെല്ലൂർ ബിബിസി കോളനിയില്‍ അഭിലാഷിന്‍റെയും നന്ദിനിയുടെയും ഏകമകള്‍ അർപ്പിതയാണ് പെണ്ണാർതോട്ടില്‍ വീണ് മരിച്ചത്. അഭിലാഷും കുടുംബവും രണ്ട് വർഷമായി ചീപ്പുങ്കല്‍ പുന്നച്ചുവട് ഭാഗത്ത് താമസിച്ച് മത്സബന്ധനം നടത്തിയാണ് ഉപജീവനം നടത്തുന്നത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് അർപ്പിത തോട്ടില്‍…
Read Moreഅപകടത്തിൽ പല്ലുകൾ നഷ്ടമായി; യുവാവ് ജീവനൊടുക്കി
ബെംഗളൂരു: നാലുവർഷങ്ങൾക്ക് മുൻപ് ഉണ്ടായ വാഹനാപകടത്തില്‍ 17 പല്ല് കൊഴിഞ്ഞുപോയതിലുള്ള വേദന സഹിക്കാനാവാതെ യുവാവ് ജീവനൊടുക്കി. ചിക്കമഗളൂരു ജില്ലയിലെ കോപ്പ താലൂക്കിലെ ഭുവനകോട്ടെ ഗ്രാമത്തിലെ വിഗ്നേഷ് (18) ആണ് വീടിനരികിലുള്ള സ്ഥലത്ത് തൂങ്ങിമരിച്ചത്. കൊപ്പ ഐടിഐയിലെ ഒന്നാംവർഷ വിദ്യാർഥിയാണ്. അപകടത്തെത്തുടർന്ന് വിഗ്നേഷിന് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു. നിരന്തരമായ വേദനയെത്തുടർന്ന് അദ്ദേഹം തുടർച്ചയായി ചികിത്സതേടിയിരുന്നു. ഇതേത്തുടർന്നാണ് യുവാവ് ആത്മഹത്യചെയ്തതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Read Moreകേരള ബി.ജെ.പി.അധ്യക്ഷൻ ബെംഗളൂരു മലയാളിയായ രാജീവ് ചന്ദ്രശേഖർ.
ബെംഗളൂരു : കേരള ബി.ജെ.പി. അധ്യക്ഷനായി ബെംഗളൂരു മലയാളി കൂടിയായ രാജീവ് ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തു. പാർട്ടി കോർ കമ്മിറ്റി യോഗത്തിലാണ് ഈ പ്രഖ്യാപനം വന്നത്. ഇന്ന് നാമ നിർദ്ദേശ പത്രിക നൽകും. നാളെ സംസ്ഥാന കൗൺസിൽ യോഗത്തിലായിരിക്കും ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ശശീതരൂരിന് ശക്തമായ വെല്ലുവിളിയുയർത്തിയിരുന്നു രാജീവ് ചന്ദ്രശേഖർ. തൃശൂരിലെ ദേശമംഗലത്ത് നിന്നുള്ള എം.കെ. ചന്ദ്രശേഖരൻ്റെ മകനായി ഗുജറാത്തിലാണ് രാജീവ് ജനിച്ചത്, രാജീവിൻ്റെ പിതാവ് വ്യോമസേനയിലാണ് ജോലി ചെയ്തിരുന്നത്. തൃശൂരിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഉന്നത വിദ്യാഭ്യാസത്തിനായി ബെംഗളുരുവിലേക്ക് വരികയും…
Read Moreഒരു മാളിൽ റിലീസ് ദിവസം 21 പ്രദർശനങ്ങൾ; മറ്റൊരു മാളിൽ 20 പ്രദർശനങ്ങൾ; എംപുരാൻ നഗരത്തിൽ എഴുതുന്നത് പുതു ചരിത്രം!
ബെംഗളൂരു: പ്രിഥ്വിരാജ് മോഹൻലാൽ ടീമിൻ്റെ എംപുരാൻ റിലീസിന് മുൻപ് തന്നെ റെകോർഡുകൾ ഭേദിച്ച് മുന്നേറുമ്പോൾ , ബെംഗളൂരു നഗരത്തിലെ തിയേറ്ററുകൾക്കും പറയാറുണ്ട് പുതിയ റെക്കാർഡുകളുടെ കഥ. കോറമംഗലയിലെ നെക്സസ് മാളിൽ ( പഴയ ഫോറം) മാളിൽ റിലീസ് ദിവസം ചാർട്ട് ചെയ്തിരിക്കുന്നത് 21 പ്രദർശനങ്ങൾ അതിൽ മിക്ക പ്രദർശനങ്ങളുടെയു സീറ്റുകൾ റിസർവ് ചെയ്ത് കഴിഞ്ഞിരിക്കുന്നു. മറ്റൊരു പ്രധാന മൾട്ടിപ്ലെക്സ് ആയ രാജ്കുമാർ റോഡിലെ ഓറിയോൺ മാളിൽ ആദ്യദിവസം എംപുരാൻ പ്രദർശിപ്പിക്കുന്നത് 20 പ്രവശ്യം ! ഒരു മലയാള ചലച്ചിത്രത്തിന് നഗരത്തിൽ ഇത്രയും വലിയ സ്വീകരണം…
Read Moreകെ.എസ്.ആർ.ടി.സിയും ബി.എം.ടി.സിയും നമ്മ മെട്രോയും സാധാരണ നിലയിൽ സർവീസ് നടത്തുന്നു; നഗര ജീവിതത്തെ ബാധിക്കാതെ കർണാടക ബന്ദ് !
ബെംഗളൂരു : വിവിധ കന്നഡ അനുകൂല സംഘടനകൾ നടത്തുന്ന കർണാടക ബന്ദ് ഇതുവരെ നഗര ജീവിതത്തെ ബാധിച്ചിട്ടില്ല. കെ.എസ്.ആർ.ടി.സിയും ബി.എം.ടി.സിയും നമ്മ മെട്രോയും സാധാരണ നിലയിൽ സർവീസ് നടത്തുന്നുണ്ട്. സ്കൂളുകളും കോളേജുകളും സാധാരണ പോലെ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. ഓട്ടോ, ടാക്സികളും സ്വകാര്യ വാഹനങ്ങളും സാധാരണത്തെ പോലെ നഗര നിരത്തുകളെ കയ്യടക്കിയിട്ടുണ്ട്. പച്ചക്കറിയുടെയും പൂവുകളുടെയും പ്രധാന മാർക്കറ്റ് ആയ കെ.ആർ.മാർക്കറ്റിൽ ബന്ദിൻ്റെ ഒരു പ്രതീതിയും ഇല്ല, സാധനങ്ങളുടെ വിൽപന സാധാരണ രീതിയിൽ പുരോഗമിക്കുന്നു.
Read More