വിൽപ്പനയിൽ റെക്കോഡ്; നന്ദിനി ഒറ്റദിവസം വിറ്റത് 51 ലക്ഷം ലിറ്റർ പാലും 16.5 ലക്ഷം ലിറ്റർ തൈരും

milk

ബെംഗളൂരു : കടുത്തചൂട് തുടരുന്നതിനിടെ റെക്കോഡ് വിൽപ്പനയുമായി കർണാടക മിൽക്ക് ഫെഡറേഷന്റെ (കെ.എം.എഫ്.) നന്ദിനി ബ്രാൻഡ് ഉത്പന്നങ്ങൾ. ഈ മാസം ഒറ്റദിവസം 51 ലക്ഷം ലിറ്റർ പാലും 16.5 ലക്ഷം ലിറ്റർ തൈരും വിറ്റാണ് റെക്കോഡിട്ടത്. ചൂടുകൂടിയതാണ് വിൽപ്പന വർധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്ന് കെ.എം.എഫ്. മാനേജിങ് ഡയറക്ടർ എം.കെ. ജഗദീഷ് പറഞ്ഞു. എപ്രിൽ ഒൻപതിനും 15-നും ഇടയിൽ ഉഗാദി, രാമനവമി, ഈദുൽഫിത്തർ തുടങ്ങിയ ആഘോഷങ്ങൾ വന്നതും വിൽപ്പന വർധിക്കാൻ ഇടയായി. നന്ദിനി ഐസ്‌ക്രീമുകളുടെ വിൽപ്പനയിലും കഴിഞ്ഞവർഷത്തെക്കാൾ 40 ശതമാനം വർധനയുണ്ടായതായി കെ.എം.എഫ്. അറിയിച്ചു. നേരത്തേ…

Read More

ഡൽഹി മുംബൈ ഔട്ട്‌ലെറ്റുകൾ വൻ ലാഭത്തിൽ; ബെംഗളൂരുവിൽ പുതിയ ആപ്പിൾ സ്റ്റോറുകൾ തുറക്കും

ഡൽഹി: ബെംഗളൂരു, നോയിഡ, പൂനെ എന്നിവിടങ്ങളിലെ ഷോപ്പിംഗ് മാളുകളിൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കാൻ ആപ്പിൾ വിപുലമായ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഏപ്രിലിൽ ആപ്പിൾ ഇന്ത്യയിൽ രണ്ട് സ്റ്റോറുകൾ ഉദ്ഘാടനം ചെയ്തു, ഒന്ന് ന്യൂഡൽഹിയിലും മറ്റൊന്ന് മുംബൈയിലും. അടുത്തിടെ ഇന്ത്യയിൽ ഒരു വർഷം തികയുന്ന ഈ സ്റ്റോറുകൾ 190 മുതൽ 210 കോടി രൂപ വരെ വിൽപ്പന വരുമാനം ഉണ്ടാക്കിയിട്ടുണ്ട്. തുറന്നതുമുതൽ, അവർ ശരാശരി പ്രതിമാസ വിൽപ്പന കണക്ക് നിലനിർത്തിയിട്ടുണ്ട്. ആഗോളതലത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ സ്‌മാർട്ട്‌ഫോൺ വിപണിയെന്ന നിലയിൽ ഇന്ത്യ, ആപ്പിളിൻ്റെ…

Read More

മണ്ഡ്യയിലെ യുവതിക്ക് വോട്ട് ചെയ്യാൻ ചിലവ് ആയത് ഒന്നര ലക്ഷം രൂപ; വിശദാംശങ്ങൾ

ബെംഗളൂരു : ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ലണ്ടനിൽ നിന്നുള്ള യുവതി ഒന്നര ലക്ഷം രൂപ മുടക്കി മണ്ഡ്യയിൽ എത്തി വോട്ട് ചെയ്തു. മണ്ഡ്യയിലെ കലേനഹള്ളി ഗ്രാമത്തിലെ സോണിക ലണ്ടനിൽ നിന്ന് വന്ന് കലേനഹള്ളി ഗ്രാമത്തിലെ സർക്കാർ സീനിയർ പ്രൈമറി സ്‌കൂളിലെ പോളിംഗ് സ്റ്റേഷനിലാണ് വോട്ട് രേഖപ്പെടുത്തിയത്. മോദിയുടെ നേതൃത്വത്തിൽ രാജ്യം പുരോഗമിക്കുകയാണ്. അതിനാൽ കുമാരസ്വാമിയെ പിന്താങ്ങുന്നതായും യുവതി പറഞ്ഞതായാണ് റിപ്പോർട്ട്. എല്ലാവരും വോട്ട് ചെയ്യണമെന്നും യുവതി ഇന്നലെ ആവശ്യപ്പെട്ടു, വോട്ടിന് വേണ്ടി താൻ ഒന്നര ലക്ഷം രൂപ ചിലവാക്കിയെന്നും യുവതി കൂട്ടിച്ചേർത്തു. വോട്ട് നമ്മുടെ…

Read More

പ്രൈമറി സ്കൂളിലെ പോളിങ് സ്റ്റേഷൻ തകർത്ത് ചാമരാജനഗറിലെ ഗ്രാമവാസികൾ

ബെംഗളൂരു : ചാമരാജനഗറിൽ അക്രമാസക്തരായ ഒരു വിഭാഗം ഗ്രാമവാസികൾ പോളിങ് സ്റ്റേഷൻ അടിച്ചുതകർത്തു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും പോളിങ് സാമഗ്രികളും നശിപ്പിച്ചതോടെ വോട്ടെടുപ്പ് മുടങ്ങി. ഹാനൂർ താലൂക്കിലെ എം.എം. ഹിൽസിലെ ഇൻഡിഗനത്ത ഗ്രാമത്തിലെ പ്രൈമറി സ്കൂളിലെ പോളിങ് സ്റ്റേഷനാണ് തകർത്തത്. പ്രദേശത്ത് വികസനമെത്താത്തതിന്റെപേരിൽ ഗ്രാമവാസികൾ വോട്ട് ബഹിഷ്കരിക്കാൻ തീരുമാനിച്ചിരുന്നു. ഇതറിഞ്ഞ് റവന്യു-പോലീസ് ഉദ്യോഗസ്ഥരെത്തി ഇവരെ തീരുമാനത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇതേത്തുടർന്ന് ഒരു വിഭാഗം വോട്ടുചെയ്യാനൊരുങ്ങി. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം. ഇവർ വോട്ടുചെയ്യാൻ പോളിങ് സ്റ്റേഷനുള്ളിൽക്കടന്നപ്പോഴാണ് സംഘർഷമുണ്ടായത്. മറുവിഭാഗം ഇവരെയും ഉദ്യോഗസ്ഥരെയും ആക്രമിക്കുകയായിരുന്നു. പോളിങ് സ്റ്റേഷനുനേരെ…

Read More

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന വിദ്യാർത്ഥി മരിച്ചു 

ബെംഗളൂരു: ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച്‌ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ബംബ്രാണ നമ്പിടി ഹൗസില്‍ ഖാലിദിന്റെ മകൻ യൂസഫ് കൈഫ് (19) ആണ് മരിച്ചത്. കഴിഞ്ഞ ഇരുപതാം തീയതി രാവിലെ മംഗളൂരുവിലെ കോളജിലേക്ക് ബൈക്കില്‍ പോകവെ മംഗല്‍പാടി കുക്കാറില്‍ വച്ച്‌ യു.എല്‍.സി.സിയുടെ വെള്ളം കൊണ്ടുപോകുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് മരണം സംഭവിച്ചത്.

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024: കർണാടകയിലെ 14 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നു; കർണാടക തെരഞ്ഞെടുപ്പിൽ, വോട്ടർമാർ വൻതോതിൽ എത്തുന്നു

ബെംഗളൂരു: കർണാടകയിലെ 14 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുകയാണ്. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് 6 മണിക്ക് അവസാനിക്കും. 30,602 പോളിംഗ് സ്റ്റേഷനുകളിലായി 2.88 കോടിയിലധികം വോട്ടർമാർ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുകയാണ് ഇന്ന് . തെക്കൻ, തീരദേശ ജില്ലകളിൽ ഭൂരിഭാഗവും ഉൾപ്പെടുന്ന ആദ്യഘട്ടത്തിൽ 226 പുരുഷന്മാരും 21 സ്ത്രീകളും എന്നിങ്ങനെ 247 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ വർഷം മേയിൽ നടന്ന ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിച്ച നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി ഭരണകക്ഷിയായ കോൺഗ്രസും ബിജെപി-ജെഡി(എസ്) സഖ്യവും തമ്മിലുള്ള…

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024: നമ്മ മെട്രോ ട്രെയിൻ സർവീേസ് സമയം നീട്ടി

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പ്കണക്കിലെടുത്ത് നമ്മ മെട്രോ ട്രെയിൻ സർവീസുകൾ നീട്ടി. ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പുറത്തിറക്കിയ അറിയിപ്പ് അനുസരിച്ച്, ടെർമിനൽ സ്റ്റേഷനുകളായ ചള്ളഘട്ട, വൈറ്റ്ഫീൽഡ് (കടുഗോഡി), നാഗസാന്ദ്ര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നുള്ള അവസാന ട്രെയിൻ രാത്രി 11.55 ന് പുറപ്പെടും. “നാദപ്രഭു കെംപഗൗഡ സ്റ്റേഷനിൽ നിന്ന് (മജസ്റ്റിക്) നാല് ദിശകളിലുമുള്ള അവസാന ട്രെയിൻ 27.04.2024 ന് 00.35 മണിക്ക് (രാവിലെ 00.35) പുറപ്പെടുമെന്നും പ്രസ്താവനയിൽ പറയുന്നു.

Read More

സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; 30,602 പോളിങ് സ്റ്റേഷനുകളിൽ വെബ്കാസ്റ്റ് സംവിധാനം; വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുന്ന കേന്ദ്രങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു : കർണാടകത്തിലെ 14 മണ്ഡലങ്ങളിലേക്ക് വെള്ളിയാഴ്ച നടക്കുന്ന വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ചീഫ് ഇലക്ട്രൽ ഓഫീസർ മനോജ് കുമാർ മീണ അറിയിച്ചു. ബെംഗളൂരു റൂറലിലെ 2,829 പോളിങ് സ്റ്റേഷനുകളിൽ വെബ്കാസ്റ്റ് സംവിധാനമുണ്ടാകും. റിട്ടേണിങ് ഓഫീസർമാരുടെയും നിരീക്ഷകരുടെയും അഭ്യർഥനപ്രകാരമാണ് വെബ്കാസ്റ്റ് ചെയ്യുന്നതെന്നും ഈ മണ്ഡലത്തിലേക്ക് കൂടുതൽ സുരക്ഷാ സേനയെ അയക്കുമെന്നും മനോജ് കുമാർ മീണ പറഞ്ഞു. ബെംഗളൂരു സെൻട്രൽ, ബെംഗളൂരു നോർത്ത്, ബെംഗളൂരു സൗത്ത്, ബെംഗളൂരു റൂറൽ, ഉഡുപ്പി – ചിക്കമഗളൂരു, ഹാസൻ, ദക്ഷിണ കന്നഡ, ചിത്രദുർഗ, തുമകൂരു, മണ്ഡ്യ, മൈസൂരു, ചാമരാജനഗർ, ചിക്കബെല്ലാപുര,…

Read More

വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം; ഡി.കെ. സുരേഷിന്റെ അനുയായികളുടെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടത്തി

ബെംഗളൂരു : ബെംഗളൂരു റൂറലിലെ കോൺഗ്രസ് സ്ഥാനാർഥി ഡി.കെ.സുരേഷിന്റെ അടുത്ത അനുയായികളുടെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേയാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ബ്ലോക്ക് പ്രസിഡന്റ് ശ്രീധർ, മുൻ കോർപ്പറേറ്റർ ഗംഗാധർ എന്നിവരുടെ വീടുകളിലാണ് ബുധനാഴ്ച രാവിലെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്. റെയ്ഡ് ബി.ജെ.പി.യുടെ നാടകമാണെന്ന് ആരോപിച്ച് ഇരുവരുടേയും വീടുകൾക്കുമുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. അതേസമയം, രണ്ടുദിവസമായി നഗരത്തിലെ ആഭരണ വ്യാപാരികളുടേയും വ്യവസായികളുടേയും വീടുകളിലും ഇവരുമായി ബന്ധപ്പെട്ട ഇടങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിവരികയാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിലായി…

Read More

നഗരത്തിൽ നിഴൽരഹിത ദിനത്തിന് സാക്ഷ്യംവഹിച്ച് ജനങ്ങൾ

ബെംഗളൂരു : വർഷത്തിൽ രണ്ടുതവണമാത്രം സംഭവിക്കുന്ന നിഴൽരഹിതദിനത്തിന് (സീറോ ഷാഡോ ഡേ) സാക്ഷ്യം വഹിച്ച് ബെംഗളൂരു. ഏപ്രിൽ, ഓഗസ്റ്റ് മാസങ്ങളിലായി വർഷത്തിൽ രണ്ടുതവണ ബെംഗളൂരുവിൽ ഈ പ്രതിഭാസം അനുഭവപ്പെടാറുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് 12.17-നും 12.23-നും ഇടയിലാണ് പ്രതിഭാസമുണ്ടായത്. ഈ സമയത്ത് നിഴൽ അപ്രത്യക്ഷമായി. തലയ്ക്കുമീതേ സൂര്യൻ ജ്വലിച്ചുനിൽക്കുമ്പോഴും നിഴൽ ഒട്ടും ദൃശ്യമാകാത്ത അവസ്ഥയാണിത്. ഭൂമധ്യരേഖയുടെ 23.5 ഡിഗ്രി മുകളിലേക്കും 23.5 ഡിഗ്രി താഴേക്കുമുള്ള സ്ഥലങ്ങളിലാണ് ഈ പ്രതിഭാസം അനുഭവപ്പെടുക. നിഴൽരഹിത പ്രതിഭാസമുണ്ടായ സമയത്ത് ജവാഹർലാൽ നെഹ്‌റു പ്ലാനറ്റേറിയത്തിൽ കുട്ടികൾ ഒന്നിച്ചുകൂടി അത് അനുഭവിച്ചറിഞ്ഞു.

Read More
Click Here to Follow Us