കനത്ത മഴ; നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിൽ,അണക്കെട്ടുകൾ തുറന്ന് വിട്ട നടപടിക്കെതിരെ വ്യാപകവിമർശനം

ബെംഗളൂരു : കനത്ത മഴയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ജനജീവിതം ദുസഹമാക്കുന്ന തരത്തിൽ അണക്കെട്ടുകളിലെ വെള്ളം തുറന്നുവിട്ടതിനെതിരെ വ്യാപകപ്രതിഷേധം. മുന്നറിയിപ്പ് നൽകാതെ കബനി അണക്കെട്ട് തുറന്ന് വിട്ടതിനെ തുടർന്ന് സമീപപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. നഞ്ചൻഗുഡിലെ പരശുരാമ ക്ഷേത്രം വെള്ളത്തിൽ മുങ്ങി. കൃഷിയിടങ്ങൾ, വീടുകൾ, റോഡുകൾ എന്നിവയെല്ലാം വെള്ളത്തിലാണ്. സെക്കൻഡിൽ 85,000 ഘനയടി എന്ന കണക്കിലാണ് ഡാമിലെ ജലം തുറന്നു വിടുന്നത്. കുടകിലെ ഹാംരഗി അണക്കെട്ട്, തുംഗഭദ്ര അണക്കെട്ട് എന്നിവയും പൂർണമായും നിറഞ്ഞ അവസ്ഥയിലാണ്. അണക്കെട്ടുകൾ നിറയുമ്പോൾ ശാശ്വത പരിഹാരം കാണാതെ അവ തുറന്ന് വിട്ട് ജനങ്ങളുടെ…

Read More

കർണാടകയിൽ കനത്തമഴ തുടരുന്നു; വിവിധയിടങ്ങളിൽ വ്യാപക നാശം

ബെംഗളൂരു : കർണാടകയിൽ വിവിധയിടങ്ങളിൽ കനത്ത മഴ തുടരുന്നു. കുടക്, ദക്ഷിണ കന്നഡ, ചിക്കമഗളൂരു ജില്ലകളിലാണ് കനത്തമഴ. മഴയ്ക്ക് പുറമേ മണ്ണിടിഞ്ഞും മരംവീണും സംസ്ഥാനത്തിൻ്റെ വിവിധഭാഗങ്ങളിൽ വ്യാപകനാശങ്ങൾ റിപ്പോർട്ട് ചെയ്‌തു. കുടക്, ദക്ഷിണ കന്നഡ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകായണ്‌. കാവേരിനദിയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശം നൽകിയിരിക്കുയാണ്. കുടക് ജില്ലയുടെ പല ഭാഗങ്ങളിലും മരം വീണും വൈദ്യുതിത്തൂണുകൾ തകർന്ന് വ്യാപകനാശങ്ങളുണ്ടായി. ദക്ഷിണ കന്നഡ ജില്ലയിലെ കൊട്ടാര ചൗക്കി, മലേമർ, പമ്പ്വെൽ ജങ്‌ഷൻ എന്നിവയുൾപ്പെടെ നിരവധി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ണ്ണിടിച്ചിലിൽ…

Read More

വരും ദിവസങ്ങളിൽ ബെംഗളൂരുവിൽ തുടര്‍ച്ചയായ മഴക്കും കാറ്റിനും സാധ്യത

ബെംഗളൂരു : വരും ദിവസങ്ങളിൽ ബംഗളൂരുവിലും, കർണാടകയുടെ തെക്കൻ ഉൾപ്രദേശങ്ങളിലും തുടര്‍ച്ചയായ മഴക്ക് സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെയും കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രത്തിന്‍റെയും മുന്നറിയിപ്പ്. മഴയ്ക്ക് പുറമേ ശക്തമായ മഴ, കാറ്റ്, മൂടൽ മഞ്ഞ് എന്നിവയ്ക്കും സാധ്യതയുണ്ട്. വെള്ളിയാഴ്ചവരെ ബംഗളൂരുവിലും പരിസര പ്രദേശങ്ങളിലും മിതമായ മഴക്കും മണിക്കൂറില്‍ 30-50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു. അതെസമയം കര്‍ണാടകയുടെ തീരപ്രദേശങ്ങളിലും തെക്കന്‍ പ്രവിശ്യകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Read More

ബെംഗളൂരുവിൽ ജൂലൈ 18 വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

ബെംഗളൂരു: കഴിഞ്ഞ രണ്ട് ദിവസമായി ബെംഗളൂരുവിൽ കനത്ത മഴ പെയ്യുന്നുണ്ടെന്നും ഈ ആഴ്ച മേഘാവൃതമായ ആകാശത്തോടെ കൂടുതൽ മഴ ലഭിക്കുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) പ്രവചിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബെംഗളൂരുവിൽ 7.0 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ജൂലൈ 12 മുതൽ 16 വരെ ബെംഗളൂരുവിൽ പൊതുവെ മേഘാവൃതമായ കാലാവസ്ഥയുണ്ടാകുമെന്നും മിതമായ മഴയുണ്ടാകുമെന്നും ഐഎംഡി അറിയിച്ചു. ജൂലൈ 17 മുതൽ 18 വരെ കനത്ത മഴയുണ്ടാകുമെന്ന് ഐഎംഡി പ്രവചിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. അതേസമയം, വടക്കൻ കർണാടക, തെക്കൻ കർണാടക…

Read More

കർണാടകയിൽ കനത്ത മഴ; വിവിധ ഇടങ്ങളിൽ മൂന്ന് മരണം,10 ജില്ലകളിൽ റെഡ് അലർട്ട്

ബെംഗളൂരു : കർണാടകയുടെ പല ഭാഗങ്ങളിൽ മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ മൂന്ന് പേർക്ക് ജീവഹാനി സംഭവിച്ചു. ജാഗ്രത നിർദേശത്തിനൊപ്പം, ഭാഗികമായി 10 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ധാർവാഡിൽ രണ്ട് പേരും ബെളഗാവിയിൽ ഒരാളുമാണ് മഴദുരന്തത്തിൽ മരിച്ചത്. ദക്ഷിണ കന്നട, ഉഡുപ്പി, ഉത്തര കന്നട, ബെളഗാവി, ധാർവാഡ്, ഹാവേരി, ചിക്കമഗളൂരു, കുടക്, ശിവമൊഗ്ഗ എന്നിങ്ങനെ 10 ജില്ലകളിൽ കർണാടക സംസ്ഥാന പ്രകൃതിദുരന്ത നിരീക്ഷണ കേന്ദ്രം (കെ.എസ്.എൻ.ഡി.എം.സി) റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബാഗൽകോട്ട്, ഗദഗ്, വിജയപുര, ദാവൻഗെരെ, ഹാസൻ, മൈസൂരു എന്നീ ആറ് ജില്ലകൾക്ക്…

Read More

കർണാടകയിൽ കനത്ത മഴ തുടരും; 6 ജില്ലകളിൽ ഞായർ വരെ റെഡ് അലർട്ട്

ബെംഗളൂരു : ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ശിവമൊഗ്ഗ, ചിക്കമഗളൂരു, കുടക് എന്നീ ജില്ലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഞായറാഴ്ച വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ധാർവാഡ്, ബെളഗാവി, ഗദഗ്, ഹാവേരി, ചിത്രദുർഗ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും, ബെംഗളൂരുവിലും സമീപ ജില്ലകളിലും യെലോ അലേർട്ടുമാണ്. മഴയിൽ ധാർവാഡ്, ദക്ഷിണ കന്നഡ തുടങ്ങി നിരവധി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബെന്നെഹല്ല നദി കരകവിഞ്ഞതിന് പിന്നാലെ യമനുർ താലൂക്കിലെ ഒട്ടേറെ വീടുകളിൽ വെള്ളം കയറിയ നിലയിലാണ് . പാലങ്ങൾ ഉൽപ്പടെ…

Read More

കേരളത്തിൽ വീണ്ടും മഴ ശക്തമാവുന്നു ; മുന്നറിയിപ്പുകൾ അറിയാം

തിരുവനന്തപുരം: കേരളത്തിൽ ഒരു ഇടവേളക്ക് ശേഷം വീണ്ടും വീണ്ടും മഴ ശക്തമാകുന്നു. വിവിധ ജില്ലകളിൽ മഴ മുന്നറയിപ്പ് നൽകിയിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണ്. വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിൽ റെഡ് അലേര്‍ട്ടാണ്. ശനിയാഴ്ച ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് ആണ്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട…

Read More

വേനൽമഴയിൽ കർണാടകയിൽ മരിച്ചത് 71 പേർ; ലഭിച്ചത് ശരാശരി സാധാരണ മഴയേക്കാൾ 197 ശതമാനം അധികം

ബെംഗളൂരു : കാലവർഷം എത്തുന്നതിന് മുന്നേ ഏപ്രിൽ – മെയ് മാസങ്ങളിൽ പെയ്‌ത വേനൽ മഴയിൽ കർണാടകയിൽ റിപ്പോർട്ട് ചെയ്‌തത്‌ 71 മരണം. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസാണ് ഈ കാര്യം വ്യകത്മാക്കിയത്. ഈ വർഷത്തെ പ്രീമൺസൂൺ മഴ കഴിഞ്ഞ 125 വർഷത്തിനിടയിലെ പ്രീമൺസൂൺ സീസണുകളിലും മെയ് മാസത്തിലും രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴയാണ്. മേയ് മാസത്തിൽ സംസ്ഥാനത്ത് ശരാശരി 74 മില്ലിമീറ്റർ മഴയാണ് ലഭിക്കാറുള്ളത്. എന്നാൽ, ഇത്തവണ 219 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ശരാശരി സാധാരണ മഴയേക്കാൾ 197 ശതമാനം കൂടുതൽ. മാർച്ച് ഒന്നു…

Read More

കർണാടകയിൽ മെയ് മാസത്തിൽ പെയ്തത് 125 ശതമാനം അധികമഴ

ബെംഗളൂരു : കർണാടകയിൽ മെയ് മാസത്തിൽ പെയ്തത് 125 ശതമാനം അധിക മഴ. പ്രീ മൺസൂൺ മഴയിൽ 150 ശതമാനം വർധനയുണ്ടായി. കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിൽ കർണാടകയിൽ അധിക മഴ കിട്ടിയെന്ന് അദ്ദേഹം പറഞ്ഞു. 108 മി. മീറ്റർ മഴയാണ് ഇക്കാലയളവിൽ ലഭിക്കേണ്ടത്. എന്നാൽ ഈ വർഷം 270 മി. മീറ്റർ മഴ പെയ്തു. സംസ്ഥാനത്തെ 31 ജില്ലകളിലും അധിക മഴ കിട്ടി. 19.2 ലക്ഷം പേരെ…

Read More

പാകിസ്ഥാനിൽ ശക്തമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; പത്ത് മരണം

കറാച്ചി: പാക്കിസ്ഥാൻ – മധ്യ, വടക്കൻ പ്രദേശങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പത്ത് പേർ മരിച്ചതായും 43 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ശക്തമായ കാറ്റിലും ഇടിമിന്നലിലുമായി വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചത്. പാക് അധീന കശ്‍മീരിൽ നാല് സ്ത്രീകളുൾപ്പെടെ അഞ്ച് പേരും, വടക്ക് പടിഞ്ഞാറിലെ ഖൈബർ പഖ്തുൻഖ്വയിൽ മൂന്ന് പേരും പാക് അധീന പഞ്ചാബിൽ രണ്ടുപേർ മരിച്ചതായും ഒരാളെ കാണുന്നില്ലെന്നും പാക്കിസ്ഥാൻ ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. നിലവിൽ മസ്ജിദ് ഉൾപ്പെടെ 12 വീടുകൾ തകർന്നതായി പാക് അധീന കശ്‍മീരിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ഹാറൂൺ റഷീദ് വ്യക്തമാക്കി.…

Read More
Click Here to Follow Us