ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024 ; രേഖപ്പെടുത്തിയത് 66.05 വോട്ടിംഗ് ശതമാനം 

 

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടം ചൊവ്വാഴ്ച സംസ്ഥാനത്തെ 14 മണ്ഡലങ്ങളിൽ നടന്നു , വോട്ടർമാർ ആവേശത്തോടെ വോട്ട് രേഖപ്പെടുത്തി. വൈകിട്ട് 5 മണി വരെ 66.05 ശതമാനം വോട്ടിംഗ് (വോട്ടർ പോളിങ്) നടന്നു.

14 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകിട്ട് 6 വരെ തുടരുന്നു. രാവിലെ ആദ്യ രണ്ട് മണിക്കൂറിൽ അതായത് 9 മണി വരെ 9.45% പോളിങ് രേഖപ്പെടുത്തി.

അതിനുശേഷം 11 മണി വരെ 24.48 ശതമാനവും ഉച്ചയ്ക്ക് ഒരു മണി വരെ 41.59 ശതമാനവും പോളിങ് രേഖപ്പെടുത്തി.

  ഔദ്യോഗിക വാഹനം ഒഴിവാക്കി നമ്മ മെട്രോയിൽ യാത്ര ചെയ്ത് കർണാടക ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര

അതുപോലെ, 54.20 ശതമാനം വോട്ടിംഗ് 3 മണി വരെ നടന്നു. വൈകുന്നേരം 5 മണിയോടെ 66.05 വോട്ടിംഗ് രേഖപ്പെടുത്തി.

ചിക്കോടി മണ്ഡലത്തിൽ 72.75 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ കലബുറഗിയിൽ 57.20 ശതമാനമാണ് ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയത്.

മണ്ഡലങ്ങൾ തിരിച്ചുള്ള പോളിംഗ് വിവരങ്ങൾ

ചിക്കോടി-ശ. 72.75

ബെൽഗാം- 65.67

ബാഗൽകോട്ട്- 65.55

വിജയപൂർ- 60.95

കലബുറഗി- 57.20

റായ്ച്ചൂർ – 59.48

  അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്തു; ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ ദമ്പതികളെ കാറിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ചു

ബിദാർ – 60.17

കൊപ്പൽ – 66.05

ബെല്ലാരി – 68.94

ഹവേരി – 71.90

ധാർവാഡ് – 67.15

ഉത്തര കന്നഡ – 69.57

ദാവൻഗെരെ – 70.90

ഷിമോഗ – 72.07

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിങ്ങൾ ആവശ്യപ്പെട്ട 'ഉടമ' ഇതാ! ബാങ്ക് ഉദ്യോഗസ്ഥർക്ക് മുന്നിൽ സഹോദരിയുടെ അസ്ഥികൂടം നിർത്തി ആദിവാസി വായോധികന്റെ പ്രതിഷേധം; അന്തംവിട്ട് ഉദ്യോഗസ്ഥർ
[masterslider id="10"]

Related posts

Click Here to Follow Us