ജനുവരിയിൽ മൈസൂരു സോപ്പ് ഉത്പാദനത്തിൽ സർവകാല റെക്കോർഡ്;

ബെംഗളൂരു: പൊതുമേഖലാ സ്ഥാപനമായ കർണാടക സോപ്പ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് ( കെഎസ്ഡിഎൽ ) ഈ വർഷം ജനുവരിയിൽ ആകെ 4,894 മെട്രിക് ടൺ സോപ്പ് ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിച്ചുകൊണ്ട് സർവകാല റെക്കോർഡ് സൃഷ്ടിച്ചതായി മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു . ജനുവരിയിൽ സോപ്പ് വിഭാഗത്തിൽ 3,798 ടണ്ണും ഡിറ്റർജന്റ് വിഭാഗത്തിൽ 941 ടണ്ണും സൗന്ദര്യവർദ്ധക വിഭാഗത്തിൽ 155 ടണ്ണും ഉത്പാദിപ്പിച്ചതായി ചൊവ്വാഴ്ച പുറത്തിറക്കിയ മാധ്യമക്കുറിപ്പിൽ അദ്ദേഹം പറഞ്ഞു. 2020 സെപ്റ്റംബറിൽ 3,113 ടൺ, 2021 നവംബറിൽ 2,744 ടൺ, 2022 സെപ്റ്റംബറിൽ 3,650 ടൺ,…

Read More

നീലക്കുറിഞ്ഞിയുടെ വസന്തഭൂമി; സംരക്ഷകരില്ലാതെ നശിപ്പിക്കരുത് സംരക്ഷിതകേന്ദ്രമായി പ്രഖ്യാപിക്കണം -കർണാടക വനംവകുപ്പ്

ബെംഗളൂരു : മനോഹരമായ നീലക്കുറിഞ്ഞി പൂത്ത് നിൽക്കുന്ന ഇടമാണ് ചിക്കമഗളൂരു ജില്ലയിലെ മുല്ലയനഗിരി മലനിരകൾ. ആദ്യകാലങ്ങളിൽ നീലക്കുറിഞ്ഞി പൂക്കുന്ന ഇടം16,000 ഏക്കറോളമായിരുന്നു. എന്നാൽ ക്രമേണയിത് 9,000 ഏക്കറായി ചുരുങ്ങി. ആവശ്യമായ പരിപാലനം ലഭിക്കാതാത്തതും വേണ്ട രീതിയിൽ സംരക്ഷിക്കാത്തതുമാണ് ഇതിനുള്ള കാരണമായി വിലയിരുത്തുന്നത്. എന്നാൽ മുല്ലയനഗിരിയിലെ റവന്യൂഭൂമി സംരക്ഷിതകേന്ദ്രമായി പ്രഖ്യാപിക്കുന്നതിന് സമ്മതം നൽകണമെന്നാവശ്യപ്പെട്ട് കർണാടക വനംവകുപ്പ് ആവശ്യമുന്നയിച്ചിരിക്കുകയാണ്. റവന്യൂവകുപ്പിനുമേൽ ശക്തമായ ആവശ്യം ആവശ്യമാണ് കർണാടക വനംവകുപ്പ് മുന്നോട്ട് വെച്ചിരിക്കുന്നത്. നീലക്കുറിഞ്ഞി വിരിയുന്ന പ്രദേശം ഉത്തരവാദിത്വത്തോടെ സംരക്ഷിക്കണമെന്നാണ് വനംവകുപ്പിന്റെ പ്രധാന ആവശ്യം. എല്ലാ വർഷങ്ങളിലും പതിനായിരക്കണക്കിന് ആളുകളാണ്…

Read More

കനത്ത മഴ; നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിൽ,അണക്കെട്ടുകൾ തുറന്ന് വിട്ട നടപടിക്കെതിരെ വ്യാപകവിമർശനം

ബെംഗളൂരു : കനത്ത മഴയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ജനജീവിതം ദുസഹമാക്കുന്ന തരത്തിൽ അണക്കെട്ടുകളിലെ വെള്ളം തുറന്നുവിട്ടതിനെതിരെ വ്യാപകപ്രതിഷേധം. മുന്നറിയിപ്പ് നൽകാതെ കബനി അണക്കെട്ട് തുറന്ന് വിട്ടതിനെ തുടർന്ന് സമീപപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. നഞ്ചൻഗുഡിലെ പരശുരാമ ക്ഷേത്രം വെള്ളത്തിൽ മുങ്ങി. കൃഷിയിടങ്ങൾ, വീടുകൾ, റോഡുകൾ എന്നിവയെല്ലാം വെള്ളത്തിലാണ്. സെക്കൻഡിൽ 85,000 ഘനയടി എന്ന കണക്കിലാണ് ഡാമിലെ ജലം തുറന്നു വിടുന്നത്. കുടകിലെ ഹാംരഗി അണക്കെട്ട്, തുംഗഭദ്ര അണക്കെട്ട് എന്നിവയും പൂർണമായും നിറഞ്ഞ അവസ്ഥയിലാണ്. അണക്കെട്ടുകൾ നിറയുമ്പോൾ ശാശ്വത പരിഹാരം കാണാതെ അവ തുറന്ന് വിട്ട് ജനങ്ങളുടെ…

Read More

16 മാസത്തിനിടെ കർണാടകയിൽ ആത്മഹത്യ ചെയ്‌തത്‌ 981 കർഷകർ; പരസ്പരം കുറ്റപ്പെടുത്തി കോൺഗ്രസും ബി.ജെ.പിയും

ബെംഗളൂരു : കർണാടകയിൽ 16 മാസത്തിനിടെ ആത്മഹത്യ ചെയ്‌തത്‌ 981 കർഷകർ. 825 കർഷകർ കാർഷിക വിളകളുടെ നഷ്ട്ടങ്ങൾകൊണ്ടും 138 പേർ മറ്റു കാരണങ്ങൾ കൊണ്ടുമാണ് ആത്മഹത്യ ചെയ്തതെന്നാന്ന് ഔദ്യോഗിക റിപോർട്ട്. ആത്മഹത്യ ചെയ്ത 807 കർഷകരുടെ കുടുംബങ്ങൾക്കാണ് സർക്കാർ ഇതുവരെ നഷ്ടപരിഹാരം നൽകിയത്. നഷ്ടപരിഹാരം നൽകേണ്ട 18 പേർക്ക് കൂടെയുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സർക്കാർ വ്യക്തമാക്കി. ഏറ്റവും കൂടുതൽ ആത്മഹത്യകൾ റിപ്പോർട്ട് കർണാടകയിലെ ഹാവേരി ജില്ലയിലാണ്. 128 കർഷകരാണ് ഇവിടെ മാത്രമായി ആത്മഹത്യ ചെയ്തത്. മൈസൂരുവിൽ 73 , ധാർവാഡ് ജില്ലയിൽ 72,…

Read More

അഭിമാന നേട്ടം; രാജ്യത്തെ ഉയർന്ന പ്രതിശീർഷ വരുമാനമുള്ള സംസ്ഥാനം കർണാടക

ബെംഗളൂരു : രാജ്യത്തെ ഉയർന്ന പ്രതിശീർഷ വരുമാനമുള്ള സംസ്ഥാനം കർണാടക. കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഈ കാര്യം. കർണാടകയെ ഒന്നാകെ ഈ വലിയ അംഗീകാരത്തിലേയ്ക്ക് എത്തിച്ചത് കോൺഗ്രസ് സർക്കാർ നടപ്പാക്കിയ അഞ്ചിന സാമൂഹിക സുരക്ഷ പദ്ധതികളാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം, 2,04,605 ആണ് കർണാടകയുടെ പ്രതിശീർഷ എൻ. കർണാടകയുടെ സാമ്പത്തിക ശേഷിയെ മാത്രമല്ല, സർക്കാറിൻ്റെ സാമൂഹിക സുരക്ഷ പദ്ധതികളുടെ പ്രതിഫലനത്തെ കൂടി വെളിപ്പെടുത്തുന്നതാണ് ഈ നേട്ടം. എല്ലാ വീട്ടിലും 200…

Read More

കർണാടകയിൽ ആനയുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം

ബെംഗളൂരു : ചിക്കമംഗളൂരുവിൽ ആനയുടെ ആക്രമണം യുവതി കൊല്ലപ്പെട്ടു.ഹൊന്നാലി സ്വദേശിയായ അനിത (25) ആണ് മരിച്ചത്. ബന്നൂരിലെ ശശിശേഖറിന്റെ ഉടമസ്ഥതയിലുള്ള ഒരു എസ്റ്റേറ്റിൽ തോട്ടം തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു അവർ. ബുധനാഴ്ച രാത്രി 9 മണിയോടെ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ അനിതയെ ബലേഹൊന്നൂർ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം ശിവമോഗ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ വഴിവധ്യേ മരണം സംഭവിക്കുകയായിരുന്നു.

Read More

ഇടപാടുകൾ കറൻസിയിൽ നടത്തിയാലും ജി.എസ്.ടി നൽകണം- കർണാടക നികുതി വകുപ്പ്

ബെംഗളൂരു: ഡിജിറ്റൽ പേയ്‌മെന്റുകൾക്കുള്ള ജിഎസ്ടി നോട്ടീസുകൾക്കെതിരെ ജൂലൈ 25 ന് ചെറുകിട വ്യാപാരികൾ സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ, പേയ്‌മെന്റ് രീതി പരിഗണിക്കാതെ, 40 ലക്ഷം രൂപയിൽ കൂടുതൽ (ചരക്കുകൾ) അല്ലെങ്കിൽ 20 ലക്ഷം രൂപയിൽ കൂടുതൽ (സേവനങ്ങൾ) വാർഷിക വിറ്റുവരവുള്ള ബിസിനസുകൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ നിർബന്ധമാണെന്ന് കർണാടക വാണിജ്യ നികുതി വകുപ്പ് വ്യക്തമാക്കി. ചരക്കുകൾക്ക് 40 ലക്ഷം രൂപയിൽ കൂടുതലോ സേവനങ്ങൾക്ക് 20 ലക്ഷം രൂപയിൽ കൂടുതലോ വാർഷിക വിറ്റുവരവുള്ള ഏതൊരു ബിസിനസിനും, പണമടയ്ക്കൽ രീതി പരിഗണിക്കാതെ – അത് പണമായാലും,…

Read More

കർണാടകയിലെ ഓരോ എംഎൽഎയ്ക്കും അവരുടെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ വീതം അനുവദിച്ച് സർക്കാർ

ബെംഗളൂരു: കർണാടകയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ഓരോ നിയോജകമണ്ഡലത്തിനും സംസ്ഥാന സർക്കാർ 50 കോടി രൂപ നീക്കിവച്ചതായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു. സംസ്ഥാനത്തിന്റെ വിശാലമായ ബജറ്റിന്റെ ഭാഗമായ ഈ വിഹിതം, വ്യക്തിഗത നിയമസഭാംഗങ്ങളുടെ വിവേചനാധികാരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ, ഗ്രാമവികസനം, പദ്ധതികൾ എന്നിവയ്ക്ക് ധനസഹായം നൽകുന്നതിന് ഉദ്ദേശിച്ചുള്ളതാണെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഏകദേശം 8,000 കോടി രൂപ വരുന്ന ഫണ്ട് പാർട്ടി പക്ഷപാതമില്ലാതെ വിതരണം ചെയ്യുമെന്നും ഡി.കെ ശിവകുമാർ വ്യക്തമാക്കി. അതേസമയം പ്രതിപക്ഷമായ ബിജെപി ഈ നീക്കത്തെ ശക്തമായി…

Read More

ആണവ നിലയത്തിനുള്ള സ്ഥലം: എൻ.ടി.പി.സിക്ക് മുമ്പിൽ പുതിയ നിർദ്ദേശവുമായി കർണാടക

ബെംഗളൂരു: ആണവ നിലയത്തിനുള്ള നിർദ്ദേശം സമർപ്പിക്കുന്നതിന് മുമ്പ് സംസ്ഥാനത്തുടനീളമുള്ള സ്ഥലങ്ങൾ പരിശോധിക്കാൻ നാഷണൽ തെർമൽ പവർ കോർപ്പറേഷനോട് (എൻ‌ടി‌പി‌സി) ആവശ്യപ്പെടാൻ കർണാടക സർക്കാർ വ്യാഴാഴ്ച തീരുമാനിച്ചു. വിജയപുര, കൊപ്പൽ, റായ്ച്ചൂർ എന്നീ സ്ഥലങ്ങളാണ് എൻ‌ടി‌പി‌സി തുടക്കത്തിൽ സാധ്യമായ സ്ഥലങ്ങളായി നിർദ്ദേശിച്ചതെങ്കിലും, വ്യാഴാഴ്ച ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം സംസ്ഥാനത്തെ ഒരു യൂണിറ്റായി പരിഗണിക്കാനും സംസ്ഥാനത്തുടനീളമുള്ള സാധ്യമായ സ്ഥലങ്ങൾ അവലോകനം ചെയ്യാനും കോർപ്പറേഷനോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. “ഒരു ആണവോർജ്ജ പദ്ധതിയുടെ ആവശ്യകതയെക്കുറിച്ച് ഞങ്ങൾക്ക് ബോധ്യമുണ്ട് . എന്നിരുന്നാലും, എൻ‌ടി‌പി‌സി മുഴുവൻ സംസ്ഥാനവും പഠിച്ച് എല്ലാ സാധ്യതകളെയും…

Read More

കർണാടകയിൽ ഒറ്റയടിക്ക് സ്ഥലം മാറ്റിയത് 35 ഐപിഎസ് ഓഫീസർമാരെ

ബെംഗളൂരു : 35 ഐപിഎസ് ഓഫീസർമാരെ കർണാടകയിൽ ഒറ്റയടിക്ക് സ്ഥലംമാറ്റി സംസ്ഥാന സർക്കാർ. ബെംഗളൂരു ക്രൈം ബ്രാഞ്ചിന്റെയും ട്രാഫിക് പോലീസിന്റെയും തലപ്പത്തുൾപ്പെടെയാണ് പൊളിച്ചു മാറ്റം. കലബുറഗി നോർത്ത് ഈസ്റ്റേൺ റെയ്‌ഞ്ച് ഡിഐജി അജയ് ഹിലോരിയാണ്‌ ഇനി ബെംഗളൂരു ഡിഐജിയും ജോയിന്റ് കമ്മിഷണറും. സിറ്റി സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസിന്റെ തലവനും ഇദ്ദേഹം തന്നെ ആകുമെന്നാണ് സൂചന . നിലവിൽ ഈ സ്ഥാനത്തുള്ള ഡോ. ചന്ദ്രഗുപ്തയെ കലബുറഗി നോർത്ത് ഈസ്റ്റേൺ റെയ്‌ഞ്ചിലേക്കും മാറ്റുമെന്നാണ് റിപ്പോർട്ടുകൾ. ബെംഗളൂരു ട്രാഫിക് ജോയിന്റ് കമ്മിഷണറായ അനുചേതിനെ പോലീസ് റിക്രൂട്മെന്റ് വിഭാഗം…

Read More
Click Here to Follow Us