ഹൈദരാബാദ്: കിർഗിസ്ഥാനില്‍ തണുത്തുറഞ്ഞ വെള്ളച്ചാട്ടത്തിനടിയില്‍ കുടുങ്ങി ആന്ധ്രാപ്രദേശ് സ്വദേശി 21 കാരനായ മെഡിക്കല്‍ വിദ്യാർഥി മരിച്ചു. ആന്ധ്രാപ്രദേശ് അനകപ്പള്ളിയില്‍ നിന്നുള്ള ദാസരി ചന്തു എന്ന വിദ്യാർഥിയാണ് മരിച്ചത്. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനിയായിരുന്നു ചന്തു. സുഹൃത്തുക്കളായ നാല് വിദ്യാർഥികള്‍ക്കൊപ്പം ഞായറാഴ്ച വെള്ളച്ചാട്ടം കാണാൻ പോയതായിരുന്നു ചന്തു. കുളിക്കുന്നതിനിടെ മഞ്ഞുപാളിയില്‍ കുടുങ്ങിയാണ് ചന്തു മരിച്ചത്. മകൻ്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡിയുമായി ബന്ധപ്പെട്ടതായി ചന്ദുവിൻ്റെ മാതാപിതാക്കള്‍ പറഞ്ഞു. കേന്ദ്രമന്ത്രി കിർഗിസ്ഥാൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം അനകപ്പള്ളിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു.
Read MoreAuthor: Arya
പത്തോളം അനാക്കോണ്ടകളുമായി യാത്രക്കാരൻ വിമാനത്താവളത്തിൽ പിടിയിൽ
ബെംഗളൂരു: കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം വഴി അനക്കോണ്ടകളെ കടത്താൻ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. 10 മഞ്ഞ അനക്കോണ്ടകളെയാണ് ഇയാളുടെ ലഗേജില്‍ നിന്ന് കണ്ടെത്തിയത്. പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലാവുന്നത്. ബാങ്കോക്കില്‍ നിന്ന് എത്തിയ യാത്രക്കാരനെ ഉടനെ തന്നെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു കസ്റ്റംസ് അറിയിച്ചു. അതേസമയം, ഇയാളുടെ പേരുവിവരങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടന്നുവരുകയാണെന്നും വന്യജീവി കടത്ത് അനുവദിക്കില്ലെന്നും കസ്റ്റംസ് വകുപ്പ് അറിയിച്ചു.
Read Moreകേരളത്തിൽ നാളെ വൈകിട്ട് മുതൽ മദ്യ വില്പന ശാലകൾ അടച്ചിടും
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ എല്ലാ മദ്യവില്‍പ്പനശാലകളും ബുധനാഴ്ച വൈകീട്ട് ആറു മണി മുതല്‍ അടിച്ചിടും. ബുധനാഴ്ച വൈകീട്ട് ആറുമുതല്‍ തിരഞ്ഞെടുപ്പ് ദിവസമായ വെള്ളിയാഴ്ച വൈകിട്ട് ആറുമണി വരെ മദ്യവില്‍പ്പനശാലകള്‍ അടച്ചിടുക. തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 26ന് സംസ്ഥാനത്ത് പൊതു അവധിയായി സർക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. വോട്ടണ്ണല്‍ നടക്കുന്ന ജൂണ്‍ നാലിനും മദ്യവില്‍പ്പനശാലകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.
Read Moreകെഎസ്ആർടിസി ബസിൽ തട്ടിപ്പ് നടത്തിയ കണ്ടക്ടർ അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സർവീസ് നടത്തുന്ന കെഎസ്‌ആർടിസി സ്കാനിയ ബസില്‍ തട്ടിപ്പ് നടത്തിയ കണ്ടക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു. റിസര്‍വേഷന്‍ ഇല്ലാത്ത സീറ്റില്‍ ആളെ കയറ്റി ഇയാള്‍ പണം തട്ടാൻ ശ്രമിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട സ്കാനിയ മള്‍ട്ടി ആക്സില്‍ ബസിലായിരുന്നു സംഭവം. ഇറങ്ങുമ്പോള്‍ പണം നല്‍കിയാല്‍ മതിയെന്ന് പറഞ്ഞ് കണ്ടക്ടർ തങ്ങളെ കയറ്റുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. കെഎസ്‌ആര്‍ടിസി വിജിലൻസ് ഓഫീസറുടെ നിർദേശപ്രകാരം നഞ്ചൻഗോഡ് വച്ച് നടത്തിയ പരിശോധനയില്‍ ടിക്കറ്റില്ലാത്ത അഞ്ച് യാത്രക്കാരെ കണ്ടെത്തി. ഇറങ്ങുമ്പോള്‍ നല്‍കിയാല്‍ മതിയെന്ന്…
Read Moreറെയില്‍വേ സ്റ്റേഷനില്‍ യുവതി മരിച്ചനിലയില്‍
ചെന്നൈ: സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഒന്നാം നിലയിലെ ഓഫീസര്‍മാരുടെ വിശ്രമമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുമ്പ് സ്റ്റാന്‍ഡില്‍ കഴുത്തില്‍ ഷാളിട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തായി കറന്‍സി നോട്ടുകള്‍ ചിതറിക്കിടന്നിരുന്നു. 26 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മറ്റ് വിവരങ്ങള്‍ ലഭ്യമല്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreബസ് ടിക്കറ്റുകൾ കൊണ്ട് മാലയുണ്ടാക്കി മുഖ്യമന്ത്രിയ്ക്ക് നൽകി വിദ്യാർത്ഥി
ബെംഗളൂരു : ശക്തി പദ്ധതിപ്രകാരം ലഭിച്ച ഫ്രീ ബസ് ടിക്കറ്റുകൾ കൊണ്ട് മാലയുണ്ടാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സമ്മാനിച്ച് വിദ്യാർഥിനിയുടെ സ്‌നേഹ പ്രകടനം. അരശികരെയിലെ ഒന്നാം വർഷ നിയമബിരുദ വിദ്യാർഥിയായ എം.എം.ജയശ്രീയാണ് മാല സമ്മാനിച്ച് ശക്തിപദ്ധതി നടപ്പാക്കിയതിന് മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞത്. അരശികരെയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു വിദ്യാർഥിനി മാല സമ്മാനിച്ചത്. പദ്ധതി വഴി സൗജന്യ യാത്ര നടത്താനാവുന്നതിനാൽ തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ കോളേജിൽ പോകാനാകുന്നുണ്ടെന്നും പറഞ്ഞു. ട്രാൻസ്‌പോർട്ട് ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയാണ് ശക്തി. കോൺഗ്രസ് സർക്കാരിന്റെ വാഗ്ദാന പദ്ധതിയാണിത്. സർക്കാർ അധികാരത്തിലെത്തി…
Read Moreനഗരത്തിലെ ഹോട്ടലിൽ ബോംബ് ഭീഷണി
ബെംഗളൂരു : ജാലഹള്ളിയിലെ കഡംബ ഗാർഡേനിയ ഹോട്ടലിൽ ബോംബ് ഭീഷണി. തിങ്കളാഴ്ച നഗരത്തിലെ പോലീസിനാണ് ഹോട്ടലിൽ ബോംബ് വെക്കുമെന്നുള്ള ഭീഷണിസന്ദേശം ലഭിച്ചത്. ഉടൻ പോലീസും ബോംബ് സ്‌ക്വാഡും ഹോട്ടലിലെത്തി ആളുകളെ ഒഴിപ്പിച്ചു. ഹോട്ടലിൽ ബേബി ഷവർ പരിപാടി നടക്കുന്നുണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്നവരോട് എത്രയുംവേഗം മാറാൻ പോലീസ് ആവശ്യപ്പെട്ടു. പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. അടുത്തിടെ വൈറ്റ്ഫീൽഡിലെ രാമേശ്വരം കഫെയിൽ സ്ഫോടനമുണ്ടായതിന് പിന്നാലെ മുഖ്യമന്ത്രിക്കും ചില മന്ത്രിമാർക്കും ബോംബ് ഭീഷണിസന്ദേശം ലഭിച്ചിരുന്നു. ബസുകളിലും തീവണ്ടികളിലും റസ്റ്ററന്റുകളിലും സ്ഫോടനം നടക്കുമെന്നായിരുന്നു ഭീഷണി.
Read Moreകെ.എസ് ഈശ്വരപ്പ പാർട്ടിയില്‍ നിന്ന് പുറത്ത്
ബെംഗളൂരു: ബി.ജെ.പിയുടെ മുൻ സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായിരുന്ന കെ.എസ് ഈശ്വരപ്പയെ പാർട്ടിയില്‍നിന്ന് പുറത്താക്കി. വിമത പ്രവർത്തനം നടത്തിയതിന് ആറു വർഷത്തേക്കാണ് നടപടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശിവമൊഗ്ഗ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് ഈശ്വരപ്പ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. ഈശ്വരപ്പയുടെ മകൻ കന്ദേശിന് ഹവേരിയില്‍ നിന്ന് മത്സരിക്കാൻ സീറ്റ് നിഷേധിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയും അദ്ദേഹത്തിന്റെ മകനും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ വിജയേന്ദ്രയുമാണ് തനിക്ക് സീറ്റ് നിഷേധിച്ചതെന്നാണ് ഈശ്വരപ്പയുടെ ആരോപണം. വിജയേന്ദ്രയുടെ സഹോദരൻ ബി.വൈ രാഘവേന്ദ്രയാണ് ശിവമൊഗ്ഗയിലെ ബി.ജെ.പി സ്ഥാനാർഥി.…
Read Moreമൂടിയില്ലാത്ത വാട്ടർ ടാങ്കിൽ വീണ് ടെക്കിക്ക് ദാരുണാന്ത്യം
ഹൈദരാബാദ്: ഹോസ്റ്റലിലെ മൂടാതിരുന്ന വാട്ടർ ടാങ്കില്‍ വീണ് യുവാവിന് ദാരുണാന്ത്യം. ഹൈദരാബാദിലെ അഞ്ജായ നഗറിലെ ഹോസ്റ്റലിലാണ് അപകടമുണ്ടായത്. ഷെയ്ഖ് അക്മല്‍ സൂഫിയാനെന്ന (25) സോഫ്റ്റ് വെയർ എൻജിനിയറാണ് മരിച്ചത്. അപകടത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹോസ്റ്റലിലേക്ക് നടന്നുവന്ന ടെക്കി ഗേറ്റ് കടന്ന് അകത്തു കടക്കുന്നതിനിടെ വാതിലിന് മുന്നിലുണ്ടായിരുന്ന മൂടിയില്ലാത്ത വാട്ടർ ടാങ്കിലേക്ക് വീഴുകയായിരുന്നു. ഇത് കണ്ടപാടെ അവിടെയുണ്ടായിരുന്ന ചിലർ രക്ഷാപ്രവർത്തനം നടത്തിയെലും ഒന്നും ഫലപ്രാപ്തിയില്‍ എത്തിയില്ല. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണമെന്ന് പോലീസ് പറഞ്ഞു. സുരക്ഷയില്‍ വീഴ്ച വരുത്തിയ ഹോസ്റ്റല്‍ ഉടമയ്‌ക്കെതിരെ…
Read Moreമദ്യപിച്ച് എത്തി അമ്മയെ മർദ്ദിച്ച അച്ഛനെ 15 കാരൻ വെട്ടിക്കൊന്നു
ചെന്നൈ: മദ്യപിച്ചെത്തി അമ്മയെ മർദിച്ച അച്ഛനെ 15-കാരൻ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അച്ഛനെ കൊലപ്പെടുത്തിയ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ടയാള്‍ പാചകക്കാരനായി ജോലിചെയ്യുന്നയാളാണ്. ഇയാള്‍ മദ്യപിച്ചെത്തി ഭാര്യയെ മർദിക്കുന്നത് പതിവായിരുന്നു. ഞായറാഴ്ച രാത്രിയും മദ്യലഹരിയില്‍ വീട്ടിലെത്തിയ ഇയാള്‍ ഭാര്യയെ മർദിച്ചു. ഇതോടെയാണ് മൂത്തമകനായ 15-കാരൻ അരിവാള്‍ കൊണ്ട് അച്ഛനെ വെട്ടിക്കൊന്നത്. വെട്ടേറ്റ അച്ഛൻ തല്‍ക്ഷണം മരിച്ചു. തുടർന്ന് അയല്‍ക്കാർ പോലീസിനെ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പ്രതിയായ 15-കാരനും പോലീസിന്റെ കസ്റ്റഡിയിലാണ്.
Read More