ബെംഗളൂരു : സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും തള്ളിയിട്ട് ഭാര്യ.
കർണാടകയിലെ യാദ്ഗിറിലെ ഗുർജാപൂർ പാലത്തിന് സമീപം ആണ് സംഭവം.
നവവധു തള്ളിയിട്ട ഇയാളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
ദമ്പതികള്‍ കൃഷ്ണ നദിക്കു കുറുകെയുളള ഗുര്‍ജാപൂര്‍ പാലത്തില്‍ ബൈക്ക് നിർത്തി സെല്‍ഫി എടുക്കുകയായിരുന്നു.
ഇതിനിടെ ആണ് യുവതി ഭർത്താവിനെ തള്ളി നദിയിലേക്കിട്ടത്.
പാലത്തില്‍ നിന്നും താഴെ നദിയിലേക്ക് വീണ യുവാവ് ഒഴുകി സമീപത്തുളള പാറയില്‍ പിടിച്ചു നിന്നു.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കയർ പാറയിലേക്ക് ഇട്ടുകൊടുത്ത് യുവാവിനെ മുകളിലേക്ക് കയറ്റുകയായിരുന്നു.
അബദ്ധത്തില്‍ കാല്‍വഴുതി വീഴുകയായിരുന്നു എന്നാണ് ഓടിക്കൂടിയ പ്രദേശവാസികളോട് യുവതി പറഞ്ഞത്.
എന്നാല്‍ രക്ഷപ്പെട്ട് മുകളിലേക്ക് കയറിയ ശേഷം യുവാവ് തന്നെയാണ് ഭാര്യ തന്നെ തളളിയിടുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയത്.
എന്നാല്‍ ആരോപണം യുവതി നിഷേധിച്ചു.
തന്റെ ഭാര്യയെ വീട്ടില്‍ നിന്ന് തിരികെ കൊണ്ടുവരുമ്പോള്‍ ഗുർജാപൂർ അണക്കെട്ടില്‍ നിർത്തി ഫോട്ടോ എടുക്കാൻ നിർബന്ധിച്ചുവെന്ന് ഭർത്താവ് പരാതിയില്‍ അവകാശപ്പെട്ടു.
നദിക്ക് അഭിമുഖമായി പാലത്തിന്റെ അരികില്‍ ഒരു ചിത്രത്തിനായി നില്‍ക്കാൻ അവള്‍ തന്നോട് ആവശ്യപ്പെട്ടപ്പോള്‍ താൻ സമ്മതിച്ചുവെന്ന് അയാള്‍ പറഞ്ഞു. “അവളെ വിശ്വസിച്ച് ഞാൻ വെള്ളത്തിന് അഭിമുഖമായി നിന്നു, അപ്പോള്‍ അവള്‍ പെട്ടെന്ന് എന്നെ കൊല്ലാൻ ശ്രമിച്ചുകൊണ്ട് ഒഴുകുന്ന നദിയിലേക്ക് തള്ളി.
ഒഴുക്കില്‍പ്പെട്ട് ഞാൻ നദിയുടെ നടുവിലുള്ള ഒരു പാറയില്‍ പിടിച്ചു, പാലത്തിലൂടെ കടന്നുപോകുന്നവരോട് സഹായത്തിനായി നിലവിളിക്കാൻ തുടങ്ങി,” എന്ന് യുവാവ് പറയുന്നു.
ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും വിഡിയോ തെളിവുകള്‍ പരിശോധിച്ചു കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു.
മൊഴി രേഖപ്പെടുത്താനായി ദമ്പതികളെ റായ്ച്ചൂര്‍ പോലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]