ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്

ബെംഗളൂരു: സംസ്ഥാന തലസ്ഥാനമായ ബെംഗളൂരു നഗരത്തിൽ ഇന്നലെ അപ്രതീക്ഷിതമായി കനത്ത മഴ പെയ്തു. കെ.ആർ. മാർക്കറ്റ്, ടൗൺ ഹാൾ, കെ.ആർ. സർക്കിൾ, വിധാന സൗധ, എം.ജി. റോഡ്, ശാന്തിനഗർ തുടങ്ങി നഗരത്തിലെ പ്രമുഖ കേന്ദ്രങ്ങളിലെല്ലാം ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. പെട്ടെന്നുണ്ടായ മഴയിൽ നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.

കെ.ആർ. മാർക്കറ്റ് പരിസരത്ത് കിലോമീറ്ററുകളോളം നീളത്തിലാണ് വാഹനങ്ങൾ കുടുങ്ങിക്കിടന്നത്. ഇതോടെ ഡ്രൈവർമാരും യാത്രക്കാരും കടുത്ത ബുദ്ധിമുട്ടിലായി. ഗതാഗതക്കുരുക്കിൽപ്പെട്ട് ഒരു ആംബുലൻസ് പോലും ഏറെ നേരം വഴിയിൽ കിടന്നത് സ്ഥിതിഗതികളുടെ തീവ്രത വ്യക്തമാക്കുന്നു.

  ഭാര്യ ഒളിച്ചോടിയ സംഭവത്തിൽ പ്രതികരണവുമായി അഖിൽ എൻആർഡി; 'പോയവർ പോയി, അവരെ ആരും കുറ്റപ്പെടുത്തരുത്'

അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശിവമോഗ, ചിക്കമംഗളൂരു, കുടക്, ഉഡുപ്പി, ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഹാസൻ എന്നീ ജില്ലകളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിനുപുറമെ ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ, ചാമരാജനഗർ, ചിക്കബെല്ലാപൂർ, ചിത്രദുർഗ, ദാവൻഗരെ, കോലാർ, മാണ്ഡ്യ, മൈസൂർ, രാമനഗര, ബെല്ലാരി, വിജയനഗർ എന്നീ ജില്ലകളിൽ മിതമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

സംസ്ഥാനത്ത് നിലവിൽ ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത് ഉഡുപ്പി ജില്ലയിലാണ്. കുന്ദാപൂർ താലൂക്കിലെ ഹക്ലാഡിയിൽ ഇന്നലെ റെക്കോർഡ് മഴയായ 189 മില്ലിമീറ്റർ രേഖപ്പെടുത്തി. ബെൽഗാം ഖാനാപൂരിലെ പർവാദിൽ 174 മില്ലിമീറ്ററും, തീർത്ഥഹള്ളിയിലെ അഗുംബെയിൽ 170 മില്ലിമീറ്ററും മഴ പെയ്തു. മംഗലാപുരം ഷിർത്തടിയിൽ 133.5 മില്ലിമീറ്ററും ഉത്തര കന്നഡ സിദ്ധാപൂരിലെ ദോഡ്മാനെയിൽ 124.5 മില്ലിമീറ്ററും മഴ രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേർത്തു.

  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം
[masterslider id="10"]

Related posts