ബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!

ബെംഗളൂരു: കൗമാരക്കാർക്കിടയിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി കർണാടക സർക്കാർ. പബ്ബുകൾ, ബാറുകൾ, മദ്യം വിതരണം ചെയ്യുന്ന മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രായപൂർത്തിയാകാത്തവർ പ്രവേശിക്കുന്നത് തടയാൻ കർശനമായ നിരീക്ഷണം നടത്താൻ ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ പോലീസ് വകുപ്പിന് നിർദ്ദേശം നൽകി. ഇനി മുതൽ ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ ഇല്ലാതെ ആർക്കും പബ്ബുകളിലും ബാറുകളിലും പ്രവേശനം അനുവദിക്കില്ല. മദ്യം വിളമ്പുന്നതിന് മുൻപും പ്രവേശന കവാടത്തിലും കർശനമായ പ്രായ പരിശോധന ഉറപ്പാക്കണമെന്നും പുതിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

ബെംഗളൂരുവിലെ എല്ലാ പബ്ബുകൾ, ബ്രൂവറികൾ, ബാറുകൾ, ക്ലബ്ബുകൾ, ലോഞ്ചുകൾ, റെസ്റ്റോറന്റുകൾ എന്നിവയ്ക്ക് പ്രായപൂർത്തിയാകാത്തവരുടെ പ്രവേശനവും മദ്യവിതരണവും പൂർണ്ണമായി നിരോധിച്ചുകൊണ്ട് നോട്ടീസ് നൽകാൻ സിറ്റി പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സെന്റ് ജോൺസ് മെഡിക്കൽ കോളേജ്, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, മണിപ്പാലിലെ കസ്തൂർബ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ ഗവേഷകർ സംയുക്തമായി നടത്തിയ ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് സർക്കാരിന്റെ ഈ അടിയന്തര ഇടപെടൽ.

  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

ബെംഗളൂരുവിലെ നാലായിരത്തിലധികം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ മൂന്ന് കൗമാരക്കാരിൽ ഒരാൾക്ക് മദ്യമോ പുകയിലയോ മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സർവേയിൽ പങ്കെടുത്തവരിൽ 33 ശതമാനം പേർ മദ്യത്തിനും 18 ശതമാനം പേർ പുകയിലയ്ക്കും അടിമകളാണ്. കുട്ടികൾ മദ്യം കഴിക്കാൻ തുടങ്ങുന്ന ശരാശരി പ്രായം 17 വയസ്സാണെന്നും ചില സന്ദർഭങ്ങളിൽ എട്ട് വയസ്സുള്ള കുട്ടികൾ വരെ മദ്യപിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇത് വെറുമൊരു ലൈസൻസിംഗ് പ്രശ്നം മാത്രമല്ലെന്നും യുവാക്കളുടെ സുരക്ഷയെയും പൊതുജനാരോഗ്യത്തെയും ബാധിക്കുന്ന ഗുരുതരമായ വിഷയമാണെന്നും ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. കൗമാരക്കാർ ചെറുപ്പത്തിൽ തന്നെ ഇത്തരം മോശം ശീലങ്ങൾക്ക് അടിമപ്പെട്ട് ആരോഗ്യം നശിപ്പിക്കുന്നത് തടയാൻ ലക്ഷ്യമിട്ടാണ് ആഭ്യന്തര മന്ത്രാലയം ഈ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

പ്രധാന നിർദ്ദേശങ്ങൾ

  •  സാധുവായ തിരിച്ചറിയൽ കാർഡ് ഇല്ലാതെ പ്രവേശനമില്ല.
  •  സർക്കാർ നൽകുന്ന വയസ്സ് തെളിയിക്കുന്ന രേഖ നിർബന്ധമാണ്.
  •  പ്രായപൂർത്തിയാകാത്തവരെ സേവിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി.
  • ഉടമകൾ, മാനേജർമാർ, ലൈസൻസികൾ എന്നിവർ ഉത്തരവാദികളാണ്.
  • പ്രവേശന കവാടത്തിലെ സിസിടിവി പ്രവർത്തനക്ഷമമാക്കുകയും ദൃശ്യങ്ങൾ സംരക്ഷിക്കുകയും വേണം.
  •  സംഘടനകൾ, ആർഡബ്ല്യുഎകൾ, പൗര ഗ്രൂപ്പുകൾ എന്നിവയുമായുള്ള പോലീസ് ഏകോപനം.
  •  വാണിജ്യ ലാഭത്തിനായി നമ്മുടെ കുട്ടികളുടെ സുരക്ഷയും ഭാവിയും നഷ്ടപ്പെടുത്താൻ നമുക്ക് കഴിയില്ല.
  • ഇത് അനുവദിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർണാടക ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത സമീപനമാണ് പിന്തുടരുന്നത്.
  • “ഐഡി കാർഡ് ഇല്ലാതെ പ്രവേശനമില്ല.” പ്രായപൂർത്തിയാകാത്തവർക്ക് മദ്യം വിൽക്കുന്നത് കുറ്റകരമാണ്.
  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts