ബെംഗളൂരു: കർണാടകയിലെ ഡി കെ ശിവകുമാർ മന്ത്രിസഭയിലെ ആദ്യ ഘട്ടത്തിലുള്ള 13 പുതിയ മന്ത്രിമാർക്ക് ഔദ്യോഗിക മുറികൾ അനുവദിച്ച് ഉത്തരവായി. വിധാൻ സൗധയിലെയും വികാസ് സൗധയിലെയും മുറികളാണ് മന്ത്രിമാർക്കായി നീക്കിവെച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് പേഴ്‌സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. ബെംഗളൂരു നഗരവികസന വകുപ്പ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെക്കാൻ ഒരുങ്ങിയ മുതിർന്ന നേതാവും ജലവിഭവ മന്ത്രിയുമായ രാമലിംഗ റെഡ്ഡിക്ക് വലിയ പരിഗണനയാണ് പുതിയ മുറി വിഭജനത്തിൽ ലഭിച്ചിരിക്കുന്നത്. മന്ത്രി രാമലിംഗ റെഡ്ഡിയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി വിധാൻ സൗധയിൽ…
Read MoreCategory: LATEST NEWS
ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ
ബെംഗളൂരു: കർണാടകയിൽ എച്ച്ഐവി ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധനവ് രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റി (കെഎസ്എപിഎസ്) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ ഉദ്ധരിച്ച് ഡെക്കാൻ ഹെറാൾഡ് ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. സംസ്ഥാനത്ത് നിലവിൽ സജീവമായ എച്ച്ഐവി കേസുകളുടെ എണ്ണത്തിൽ വർഷം തോറും വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. 2023-2024 കാലയളവിൽ 44,581 കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് 2024-2025 ൽ അത് 62,664 ആയി ഉയരുകയും, 2025-2026 ലെ നിലവിലെ കണക്കുകൾ പ്രകാരം അത് 66,606 ൽ എത്തിനിൽക്കുകയുമാണ് ചെയ്യുന്നത്.…
Read Moreബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!
ബെംഗളൂരു: കൗമാരക്കാർക്കിടയിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി കർണാടക സർക്കാർ. പബ്ബുകൾ, ബാറുകൾ, മദ്യം വിതരണം ചെയ്യുന്ന മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രായപൂർത്തിയാകാത്തവർ പ്രവേശിക്കുന്നത് തടയാൻ കർശനമായ നിരീക്ഷണം നടത്താൻ ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ പോലീസ് വകുപ്പിന് നിർദ്ദേശം നൽകി. ഇനി മുതൽ ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ ഇല്ലാതെ ആർക്കും പബ്ബുകളിലും ബാറുകളിലും പ്രവേശനം അനുവദിക്കില്ല. മദ്യം വിളമ്പുന്നതിന് മുൻപും പ്രവേശന കവാടത്തിലും കർശനമായ പ്രായ പരിശോധന ഉറപ്പാക്കണമെന്നും പുതിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. ബെംഗളൂരുവിലെ എല്ലാ പബ്ബുകൾ, ബ്രൂവറികൾ,…
Read Moreവെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം
ബെംഗളൂരു: വെള്ളത്തിൽ മുങ്ങിമരിച്ചവരെ ഉപ്പിലിട്ടാൽ ജീവൻ തിരിച്ചുകിട്ടുമെന്ന സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങളിലും അന്ധവിശ്വാസത്തിലും വിശ്വസിച്ച്, അപകടത്തിൽപ്പെട്ട ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിൽ മൂടിവെച്ച് ബന്ധുക്കൾ. കർണാടകയിലെ ബാഗൽകോട്ട് നവനഗറിലാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. നവനഗർ സ്വദേശികളുടെ പതിനെട്ട് മാസം പ്രായമുള്ള ആമിന എന്ന പെൺകുട്ടിയാണ് വാട്ടർ ടാങ്കിൽ (സംമ്പ്) വീണു മരിച്ചത്. എന്നാൽ കുട്ടി മരിച്ചുവെന്ന് അംഗീകരിക്കാൻ തയ്യാറാകാതിരുന്ന കുടുംബം, കുട്ടിയെ പുനരുജ്ജീവിപ്പിക്കാമെന്ന അന്ധവിശ്വാസത്തിൽ മൃതദേഹം മണിക്കൂറുകളോളം ഉപ്പിൽ മൂടിവെക്കുകയായിരുന്നു. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തിൽ എതിർവശത്തുള്ള വീടിന്റെ…
Read Moreലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും
ബംഗളൂരു: ലാല്ബാഗ് ബൊട്ടാണിക്കല് ഗാര്ഡനില് നടക്കുന്ന മാമ്പഴ-ചക്ക മേള മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ ഞായറാഴ്ച സന്ദർശിച്ചു. മേളയിലെത്തിയ പ്രാദേശിക കർഷകരുമായി സംവദിച്ച അദ്ദേഹം, ചക്ക, പുളി, ഞാവൽ എന്നിവയ്ക്കായി ഒരു പ്രത്യേക ദേശീയ വികസന ബോർഡ് രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനോട് വ്യക്തിപരമായി ആവശ്യപ്പെടുമെന്ന് ഉറപ്പുനൽകി. മേളയിലെ സ്റ്റാളുകൾ ചുറ്റിക്കണ്ട ശേഷം, മാമ്പഴത്തിന് നൽകിയ അത്രയും പ്രാധാന്യം ചക്കയ്ക്ക് ഇവിടെ ലഭിച്ചിട്ടില്ലെന്ന് ഗൗഡ ചൂണ്ടിക്കാണിച്ചു. ഇരു പഴവർഗ്ഗങ്ങൾക്കും തുല്യ പ്രാധാന്യമാണ് മേളയിൽ നൽകുന്നതെന്ന് ഹോർട്ടികൾച്ചർ ഡയറക്ടർ അറിയിച്ചതിനെത്തുടർന്നാണ് യാഥാർത്ഥ്യം നേരിട്ടറിയാൻ താൻ എത്തിയതെന്ന് അദ്ദേഹം…
Read Moreപ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി
ചെന്നൈ: നോർവേ ചെസ് ടൂർണമെന്റിൽ ചരിത്രവിജയം നേടിയ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ. പ്രഗ്നാനന്ദയെ തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ ദളപതി വിജയ് ആദരിച്ചു. ചെന്നൈയിൽ വെച്ചു നടന്ന കൂടിക്കാഴ്ചയിൽ പ്രഗ്നാനന്ദയ്ക്ക് 50 ലക്ഷം രൂപയുടെ സമ്മാനത്തുകയും മുഖ്യമന്ത്രി കൈമാറി. ആദരവ് സ്വീകരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചെസ്സ് കളിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പ്രഗ്നാനന്ദ മാധ്യമങ്ങളോട് പങ്കുവെച്ചു. കൂടിക്കാഴ്ചയ്ക്ക് എത്തുമ്പോൾ ഒരു ചെസ്സ് ബോർഡുകൂടി കരുതാൻ മുഖ്യമന്ത്രിയുടെ ഓഫിസ് പ്രഗ്നാനന്ദയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുഖ്യമന്ത്രി തനിക്കൊപ്പം ചെസ്സ് കളിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് പ്രഗ്നാനന്ദ പറഞ്ഞു. കൂടിക്കാഴ്ചയ്ക്കിടെ ഇരുവരും…
Read Moreബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
ഡല്‍ഹി: രാജ്യത്തിന്റെയും ഭരണഘടനയുടെയും സംരക്ഷണത്തിനായി സഖ്യകക്ഷികൾ പരസ്പരം ആക്രമിക്കുന്നത് അവസാനിപ്പിച്ച് ബിജെപിക്കെതിരെ ഒരുമിച്ച് പോരാടണമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യ മുന്നണി യോഗത്തില്‍ സഖ്യകക്ഷികള്‍ക്ക് ഐക്യത്തിന്റെ ശക്തമായ സന്ദേശം നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ പതിനഞ്ച് മിനിറ്റോളം സംസാരിച്ച രാഹുൽ, ബിജെപിക്കെതിരായ പോരാട്ടത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് നിൽക്കേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കിയതിനൊപ്പം, അടുത്തിടെ ചില വിഷയങ്ങളില്‍ സഖ്യകക്ഷികളില്‍ നിന്ന് ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്ന നിരാശയും തുറന്നുപറഞ്ഞു. വോട്ടുചോരി ഉള്‍പ്പെടെ താന്‍ ഉന്നയിച്ച പല പ്രധാന വിഷയങ്ങളിലും മുന്നണിയിൽ നിന്നും…
Read Moreപ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ
അസമിൽ പ്രഭാത സവാരിക്കിറങ്ങിയ പതിനെട്ടുകാരിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കൊടുവിൽ പെൺകുട്ടിയെ ടിൻസുകിയ റെയിൽവേ സ്റ്റേഷനിൽ ചാക്കിനുള്ളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. അസമിലെ ദിബ്രുഗഢ് ജില്ലയിലാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. ദിബ്രുഗഡിലെ ശാന്തിപ്പാറ ഏരിയയിലെ പിഎൻ റോഡിന് സമീപം പതിവ് പ്രഭാത നടത്തത്തിന് ഇറങ്ങിയതായിരുന്നു പെൺകുട്ടി. ഈ സമയത്ത് വാഹനത്തിലെത്തിയ അജ്ഞാതരായ പ്രതികൾ കുട്ടിയെ ബലമായി വാഹനത്തിൽ കയറ്റി കടത്തിക്കൊണ്ടുപോകുകയായിരുന്നു. പെൺകുട്ടി തിരിച്ചെത്താതിനെ തുടർന്ന് പരിഭ്രാന്തരായ കുടുംബം ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.…
Read Moreഅദൃശ്യനായ വില്ലൻ ജീവനെടുത്തു; ഹോംസ്റ്റേയിലെ ബാത്ത്റൂമിൽ ബെംഗളൂരു സ്വദേശിനി ശ്വാസംമുട്ടി മരിച്ച നിലയിൽ
ബെംഗളൂരു: സുഹൃത്തുക്കൾക്കൊപ്പം കൊടഗിലേക്ക് വിനോദയാത്രയ്ക്കെത്തിയ ഇരുപത്തേഴുകാരിയെ ഹോംസ്റ്റേയിലെ ബാത്ത്റൂമിൽ ശ്വാസംമുട്ടി മരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരുവിലെ സ്വകാര്യ കമ്പനി ജീവനക്കാരിയായ വിനുതയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ കൽക്കണ്ടൂർ ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് ദാരുണമായ സംഭവം നടന്നത്. ബംഗളൂരുവിൽ നിന്നുള്ള 14 സഹപ്രവർത്തകർക്കൊപ്പമാണ് വിനുത രണ്ടുദിവസത്തെ സന്ദർശനത്തിനായി കൊടഗിലെത്തിയത്. കൽക്കണ്ടൂരിലെ ഹോംസ്റ്റേയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെ കേരളത്തിലെ ഒരു ക്ഷേത്രം സന്ദർശിക്കാനായി പോകുന്നതിന് മുന്നോടിയായി കുളിക്കാൻ കയറിയതായിരുന്നു വിനുത. എന്നാൽ ഏറെക്കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാത്ത്റൂമിനുള്ളിൽ ഇവരെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ബാത്ത്റൂമിൽ സ്ഥാപിച്ചിരുന്ന ഗ്യാസ്…
Read Moreസംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്
ബെംഗളൂരു: കർണാടകയിൽ കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ ഇന്ന് മുതൽ ജൂൺ 13 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രളയസമാനമായ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) മുന്നറിയിപ്പ് നൽകി. ജൂൺ 8, 9 തീയതികളിൽ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നീ തീരദേശ ജില്ലകളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 10, 11 തീയതികളിലും ഇതേ രീതിയിൽ കനത്ത മഴ തുടരാനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ…
Read More