ചർച്ച പരാജയം; സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സമരതിയതി താമസിയാതെ പ്രഖ്യാപിക്കുമെന്ന് ബസ് ഉടമകളുടെ സംയുക്ത സമര സമിതി അറിയിച്ചു. ഗതാഗത സെക്രട്ടറി, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ എന്നിവരുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമര തീരുമാനം. വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അനുകൂല തീരുമാനം പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത സമര സമിതി ജൂലൈ 8 ചൊവ്വാഴ്ച സൂചനാ ബസ് സമരം നടത്തിയിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം അനിശ്ചിതകാലത്തേയ്ക്കെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ അനിശ്ചിതകാല പണിമുടക്ക്…

Read More

നീലക്കുറിഞ്ഞിയുടെ വസന്തഭൂമി; സംരക്ഷകരില്ലാതെ നശിപ്പിക്കരുത് സംരക്ഷിതകേന്ദ്രമായി പ്രഖ്യാപിക്കണം -കർണാടക വനംവകുപ്പ്

ബെംഗളൂരു : മനോഹരമായ നീലക്കുറിഞ്ഞി പൂത്ത് നിൽക്കുന്ന ഇടമാണ് ചിക്കമഗളൂരു ജില്ലയിലെ മുല്ലയനഗിരി മലനിരകൾ. ആദ്യകാലങ്ങളിൽ നീലക്കുറിഞ്ഞി പൂക്കുന്ന ഇടം16,000 ഏക്കറോളമായിരുന്നു. എന്നാൽ ക്രമേണയിത് 9,000 ഏക്കറായി ചുരുങ്ങി. ആവശ്യമായ പരിപാലനം ലഭിക്കാതാത്തതും വേണ്ട രീതിയിൽ സംരക്ഷിക്കാത്തതുമാണ് ഇതിനുള്ള കാരണമായി വിലയിരുത്തുന്നത്. എന്നാൽ മുല്ലയനഗിരിയിലെ റവന്യൂഭൂമി സംരക്ഷിതകേന്ദ്രമായി പ്രഖ്യാപിക്കുന്നതിന് സമ്മതം നൽകണമെന്നാവശ്യപ്പെട്ട് കർണാടക വനംവകുപ്പ് ആവശ്യമുന്നയിച്ചിരിക്കുകയാണ്. റവന്യൂവകുപ്പിനുമേൽ ശക്തമായ ആവശ്യം ആവശ്യമാണ് കർണാടക വനംവകുപ്പ് മുന്നോട്ട് വെച്ചിരിക്കുന്നത്. നീലക്കുറിഞ്ഞി വിരിയുന്ന പ്രദേശം ഉത്തരവാദിത്വത്തോടെ സംരക്ഷിക്കണമെന്നാണ് വനംവകുപ്പിന്റെ പ്രധാന ആവശ്യം. എല്ലാ വർഷങ്ങളിലും പതിനായിരക്കണക്കിന് ആളുകളാണ്…

Read More

മണ്ണിടിച്ചിൽ; വലിയ വാഹനങ്ങൾക്ക് താൽക്കാലിക നിയന്ത്രണം

ബെംഗളൂരു : കടബ താലൂക്കിലെ മന്നഗുഡ്ഡയിൽ കഴിഞ്ഞദിവസം രാത്രിയുണ്ടായ വൻ മണ്ണിടിച്ചിലിൽ ദേശീയപാത 75ൽ ഗതാഗതം തടസ്സപ്പെട്ടു. മണ്ണിടിഞ്ഞ ഭാഗം പൂർണമായി ഒഴിവാക്കി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡുകളിലൂടെയുള്ള ഗതാഗതം പൊലീസ് വഴിതിരിച്ചുവിട്ടു. ഹെവിവാഹനങ്ങൾ സംസ്ഥാന പാതകളിലൂടെയും ചെറിയ വാഹനങ്ങൾ പ്രധാന ജില്ല റോഡുകളിലൂടെയും വഴി തിരിച്ച് വിട്ട് ഗതാഗത കുരുക്കിന് പരിഹാരം കണ്ടെത്തി. അതെസമയം മണ്ണിടിച്ചിൽ പ്രദേശത്ത് മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ഭാരം കൂടിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചളി പൂർണമായി നീക്കം ചെയ്തതിന് ശേഷം മാത്രമേ വലിയ വാഹങ്ങൾക്ക് പ്രവേശനം…

Read More

കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം; ഇന്ത്യൻവംശജനായ പൈലറ്റിനെ കോക്ക്പിറ്റിൽനിന്ന് സാഹസികമായി പിടികൂടി

വാഷിങ്ടണ്‍: ലൈംഗികാതിക്രമ ആരോപണത്തിൽ പ്രതിയെന്ന് കണ്ടെത്തിയതിന് പിന്നാലെ പൈലറ്റിനെ കോക്ക്പിറ്റില്‍നിന്ന് അറസ്റ്റ് ചെയ്ത് പോലീസ്. ഡെല്‍റ്റ എയര്‍ലൈന്‍സിലെ പൈലറ്റായ ഇന്ത്യന്‍ വംശജന്‍ റസ്റ്റം ഭാഗ് വാഗറി(34)നെയാണ് സാന്‍ ഫ്രാന്‍സിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ച് അറസ്റ്റ്‌ചെയ്തത്. വിമാനം ലാന്‍ഡ്‌ചെയ്ത് 10 മിനിറ്റിനുള്ളില്‍ കോക്ക്പിറ്റില്‍ കയറി സാഹസികമായി അധികൃതര്‍ പൈലറ്റിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പത്തുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വസ്തുതയുണ്ടെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് പൈലറ്റിനെ അറസ്റ്റ് ചെയ്‌തത്‌. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ മിനിയാപോളിസില്‍നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തിയ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ബോയിങ്…

Read More

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി; ഇരുവരും ജയിലിൽ തുടരും

ദുർഗ്: മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഡില്‍ ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മറ്റന്നാൾ വീണ്ടും സെഷൻസ് കോടതിയെ സമീപിക്കുമെന്ന് അഭിഭാഷക വ്യകത്മാക്കി. കോടതി റിമാൻഡ് ചെയ്ത കന്യാസ്ത്രീകൾ നിലവിൽ ദുർഗ് ജില്ലാ ജയിലിലാണുള്ളത്. സിസ്റ്റര്‍ പ്രീതിയെ ഒന്നാം പ്രതിയാക്കിയും വന്ദനയെ രണ്ടാം പ്രതിയാക്കിയുമാണ് കേസ്. മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഛത്തീസ്ഗഡിൽ ഇവ രണ്ടും ജാമ്യം ലഭിക്കാത്ത വകുപ്പുകളെന്നിരിക്കെ ആശങ്കയിലാണ് ഇരുവരും ജയിലിൽ തുടരുന്നത്.

Read More

ധർമ്മസ്ഥല കൂട്ടക്കൊല ആരോപണം; പരാതിക്കാരൻ മുസ്‌ലിം; പിന്നിൽ പ്രവർത്തിക്കുന്നത് കേരളസർക്കാർ, – ബിജെപി നേതാവ് ആർ അശോക

ബെംഗളൂരു: ധർമസ്ഥല കൂട്ടക്കൊല ആരോപണത്തിന് പിന്നിൽ കേരളസർക്കാരെന്ന പ്രസ്താവനവയുമായി കർണാടക പ്രതിപക്ഷ നേതാവ് ആർ അശോക രംഗത്ത്. ചില ‘അദൃശ്യകൈകൾ’ പരാതിക്ക് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും ക്ഷേത്രത്തെ വിവാദങ്ങളിലേക്ക് കൊണ്ടുവരാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നുമാണ് അശോകയുടെ ആരോപണം. പരാതി ഉന്നയിച്ച വ്യക്തി മുസ്‌ലിംമാണെന്നും അശോക കുറ്റപ്പെടുത്തി. പ്രതിപക്ഷം അന്വേഷണത്തെ പൂർണമായി സ്വാഗതം ചെയ്യുകയാണെന്നും ഇതിന് പിന്നിൽ പ്രവൃത്തിച്ച കുറ്റക്കാരായ മുഴുവൻ ആളുകളെയും കണ്ടെത്തെണമെന്നും അതെസമയം ക്ഷേത്രത്തെ കരിവാരിതേയ്ക്കാൻ വ്യക്തമായ ശ്രമം ചിലർ നടത്തുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലുള്ള എസ്ഐടി അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും അന്വേഷണ പുരോഗതിയിൽ വിശ്വാമുണ്ടന്നും…

Read More

കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

ബെംഗളൂരു : ചിക്കമഗളൂരുവിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം. എൻ.ആർ പുര ബന്നൂർ വില്ലേജ് സ്വദേശി സുബ്ബെ ഗൗഡയാണ് മരിച്ചത്. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. കാട്ടാനക്കൂട്ടം എസ്റ്റേറ്റിൽ തമ്പടിച്ചിരുന്നു. ഇതറിയാതെ ജോലി ചെയ്യുകയായിരുന്ന സുബ്ബെ ഗൗഡക്കുനേരെ കാട്ടാന ചീറിയടുക്കുകയും ആക്രമിക്കുകയായിരുന്നു. കർഷകൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നാട്ടിലും സമീപപ്രദേശങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ പരാതി നൽകിയിരുന്നു. ദിവസങ്ങൾ മുന്നേ ബലെഹൊന്നൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വനിത തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. ജനങ്ങൾ പരാതി നൽകിയിട്ടും കാട്ടാന ആക്രമണം വർധിക്കുകയാണെന്നും വനംവകുപ്പിൻ്റെ…

Read More

ചിന്നസ്വാമി സ്‌റ്റേഡിയ ദുരന്തം; പൊലീസ് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ പിൻവലിച്ച് കർണാടക സർക്കാർ

ബെംഗളൂരു : ആർസിബി വിജയാഘോഷത്തെ തുടർന്ന് ചിന്നസ്വാമി സ്‌റ്റേഡിയ ദുരന്തത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്‌ത പൊലീസ് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ പിൻവലിച്ച് കർണാടക സർക്കാർ. പൊലീസ് കമീഷണർ ബി. ദയാനന്ദ, അഡീഷണൽ പൊലീസ് കമീഷണർ വികാസ് കുമാർ വികാസ്, ഡെപ്യൂട്ടി പൊലീസ് കമീഷണർ ശേഖർ എച്ച്. ടെക്കണ്ണവർ എന്നിവരുടെ സസ്‌പെൻഷനാണ് പിൻവലിച്ചത്. ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുത്തതായി സ്ഥിരീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഔദ്യോഗികമായി സർക്കാർ പുറപ്പെടുവിച്ചു. ജൂൺ അഞ്ചിന് ചേർന്ന മന്ത്രി സഭ യോഗത്തിലായിരുന്നു കർണാടക സർക്കാർ അഞ്ച്…

Read More

കനത്ത മഴ; നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിൽ,അണക്കെട്ടുകൾ തുറന്ന് വിട്ട നടപടിക്കെതിരെ വ്യാപകവിമർശനം

ബെംഗളൂരു : കനത്ത മഴയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ജനജീവിതം ദുസഹമാക്കുന്ന തരത്തിൽ അണക്കെട്ടുകളിലെ വെള്ളം തുറന്നുവിട്ടതിനെതിരെ വ്യാപകപ്രതിഷേധം. മുന്നറിയിപ്പ് നൽകാതെ കബനി അണക്കെട്ട് തുറന്ന് വിട്ടതിനെ തുടർന്ന് സമീപപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. നഞ്ചൻഗുഡിലെ പരശുരാമ ക്ഷേത്രം വെള്ളത്തിൽ മുങ്ങി. കൃഷിയിടങ്ങൾ, വീടുകൾ, റോഡുകൾ എന്നിവയെല്ലാം വെള്ളത്തിലാണ്. സെക്കൻഡിൽ 85,000 ഘനയടി എന്ന കണക്കിലാണ് ഡാമിലെ ജലം തുറന്നു വിടുന്നത്. കുടകിലെ ഹാംരഗി അണക്കെട്ട്, തുംഗഭദ്ര അണക്കെട്ട് എന്നിവയും പൂർണമായും നിറഞ്ഞ അവസ്ഥയിലാണ്. അണക്കെട്ടുകൾ നിറയുമ്പോൾ ശാശ്വത പരിഹാരം കാണാതെ അവ തുറന്ന് വിട്ട് ജനങ്ങളുടെ…

Read More

ഷാർജയിൽ മരിച്ച കൊല്ലം സ്വദേശിനി അതുല്യയുടെ മരണം ആത്മഹത്യയെന്ന് പൊലീസ്; മൃതദേഹം നാളെ നാട്ടിലെത്തിക്കും

ഷാർജ : ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി കണ്ടെത്തിയ അതുല്യ ശേഖറിന്റേത് ആത്മഹത്യയെന്ന് പൊലീസ്. ഫോറൻസിക് പരിശോധനാ ഫലം അതുല്യയുടെ ഷാർജയിലുള്ള സഹോദരി അഖില ഗോകുലിന് നൽകി. അതുല്യയുടെ ഭർത്താവ് സതീഷിന് മരണത്തിൽ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി സഹോദരി അഖില ഷാർജ പൊലീസിന് പരാതി നൽകിയിരുന്നു. ഫോറൻസിക് പരിശോധനഫലം ലഭിച്ച സാഹചര്യത്തിൽ നിലവിൽ മോർച്ചറിയിലുള്ള അതുല്യയുടെ മൃതദേഹം നടപടികൾക്ക് ശേഷം വരും ദിവസം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്നാണ് സൂചന. ജൂലൈ മാസം 19-ന് പുലർച്ചെയാണ് അതുല്യയെ ഷാർജ റോളയിലെ ഫ്ലാറ്റിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ…

Read More
Click Here to Follow Us