വെറ്ററിനറി കോളേജ് സ്റ്റേഷൻ ഔട്ട്! നമ്മ മെട്രോ റൂട്ടിൽ വൻ അഴിച്ചുപണി; ചെലവ് ചുരുക്കാൻ കേന്ദ്രത്തിന്റെ ‘കത്രികവെപ്പ്’

ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ടത്തിന്റെ ഭാഗമായുള്ള സർജാപ്പൂർ-ഹെബ്ബാൾ നിർദ്ദിഷ്ട മെട്രോ പാതയിൽ നിന്ന് ‘വെറ്ററിനറി കോളേജ്’ സ്റ്റേഷൻ പൂർണ്ണമായി ഒഴിവാക്കാൻ ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) തീരുമാനിച്ചു. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം (MoHUA) നടത്തിയ പ്രത്യേക അവലോകനത്തിന് പിന്നാലെയാണ് ലക്ഷക്കണക്കിന് യാത്രക്കാരെ ബാധിക്കുന്ന ഈ നിർണായക മാറ്റം.

കേന്ദ്രം കത്രിക വെച്ചതെന്തിന്? സ്റ്റേഷനുകൾ തമ്മിൽ ഒരു കിലോമീറ്റർ പോലുമില്ല!

കേന്ദ്ര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ നിർദ്ദിഷ്ട പാത നേരിട്ട് സന്ദർശിച്ച് നടത്തിയ പരിശോധനയിലാണ് സ്റ്റേഷൻ ഒഴിവാക്കാനുള്ള വഴിതെളിഞ്ഞത്. നിർദ്ദിഷ്ട വെറ്ററിനറി കോളേജ് സ്റ്റേഷനും തൊട്ടടുത്ത ഗംഗാനഗർ സ്റ്റേഷനും തമ്മിലുള്ള ദൂരം ഒരു കിലോമീറ്ററിൽ താഴെ മാത്രമാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. ഇത്രയും അടുത്തടുത്ത് സ്റ്റേഷനുകൾ വരുന്നത് പ്രായോഗികമല്ലെന്നും, ഈ സ്റ്റേഷനിൽ പ്രതീക്ഷിക്കുന്ന യാത്രാക്കാരുടെ എണ്ണം വളരെ കുറവായിരിക്കുമെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഈ ശുപാർശ നൽകിയത്.

  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ

ഖജനാവിന് ലാഭം കോടികൾ; മാറിയത് മെട്രോയുടെ മുഖച്ഛായ

നേരത്തെ ഭൂഗർഭ സ്റ്റേഷനുകളുടെ രൂപകൽപ്പനയിൽ മാറ്റം വരുത്തി നിർമാണച്ചെലവ് കുറയ്ക്കാൻ മെട്രോ അധികൃതർ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ സ്റ്റേഷൻ കൂടി ഒഴിവാക്കിയതോടെ പദ്ധതിച്ചെലവിൽ വൻ കുറവാണ് രേഖപ്പെടുത്തുന്നത്. ആദ്യത്തെ വിശദമായ പദ്ധതി രേഖ (DPR) പ്രകാരം 28,405 കോടി രൂപ ചെലവ് പ്രതീക്ഷിച്ചിരുന്ന പദ്ധതി, പുതിയ പരിഷ്‌കാരങ്ങളോടെ 25,999 കോടി രൂപയായി ചുരുങ്ങും. 2025 ജനുവരിയിൽ സംസ്ഥാന കാബിനറ്റ് അംഗീകാരം നൽകിയ ഈ പദ്ധതി നിലവിൽ കേന്ദ്രത്തിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ്.

  ബെംഗളൂരു വീണ്ടും കടുത്ത കുടിവെള്ള പ്രതിസന്ധിയിലേക്ക്; വരാനിരിക്കുന്നത് റേഷനിംഗ് കാലം? അടിയന്തര മുന്നറിയിപ്പുമായി അധികൃതർ

വരുന്നു ‘ഡബിൾ ഡെക്കർ’ വിപ്ലവം; പഠനവുമായി ഐ.ഐ.ടി റൂർക്കി

സർജാപ്പൂർ-ഹെബ്ബാൾ പാതയിലെ എലവേറ്റഡ് സെക്ഷനുകളിൽ മെട്രോ തൂണുകൾക്ക് മുകളിലൂടെ ഡബിൾ ഡെക്കർ ഫ്ലൈഓവർ നിർമിക്കാനുള്ള തകർപ്പൻ പദ്ധതിയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇതിന്റെ പ്രായോഗികതയെക്കുറിച്ച് വിശദമായി പഠിക്കാൻ ബി.എം.ആർ.സി.എൽ ഐ.ഐ.ടി റൂർക്കിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഇതിന്റെ അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts