മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് ‘വിഷലിപ്ത’ ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി

ബെംഗളൂരു: ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിൽ, പ്രത്യേകിച്ച് ഐടി കമ്പനികളിലും സ്റ്റാർട്ടപ്പുകളിലും നിലനിൽക്കുന്ന കടുത്ത ജോലി സമ്മർദ്ദത്തെയും ‘വിഷകരമായ’ (Toxic) ഓഫീസ് അന്തരീക്ഷത്തെയും കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നു. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘മൈൻഡ്ബൺ’ എന്ന സ്റ്റാർട്ടപ്പിന്റെ സഹസ്ഥാപകയായ അലൂന, ഇന്ത്യൻ ഓഫീസുകളിൽ സാധാരണയായി കണ്ടുവരുന്ന അഞ്ച് മോശം പ്രവണതകളെ പരസ്യമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയതാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചത്. ലിങ്ക്ഡ്ഇനിൽ അവർ പങ്കുവെച്ച കുറിപ്പ് ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

ഇന്ത്യൻ കോർപ്പറേറ്റ് സംസ്കാരത്തിന്റെ ഭാഗമായി മാറിയിരിക്കുന്ന ഈ അഞ്ച് മോശം രീതികൾ ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് അലൂന തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നു. ഔദ്യോഗിക യോഗങ്ങളിലും സെയിൽസ് മീറ്റിംഗുകളിലും സഹപ്രവർത്തകരുടെ മുന്നിൽ വെച്ച് ജീവനക്കാരെ പരസ്യമായി അധിക്ഷേപിക്കുന്നതും ഇകഴ്ത്തി സംസാരിക്കുന്നതുമാണ് ഇതിൽ ആദ്യത്തേത്. മേലധികാരികളുടെ സൗകര്യത്തിനനുസരിച്ച് പുലർച്ചെ രണ്ട് മണിക്കും അർദ്ധരാത്രിയിലും ജീവനക്കാരെ ഫോണിൽ വിളിച്ച് അനാവശ്യമായ പരിഭ്രാന്തി സൃഷ്ടിക്കുന്ന പ്രവണതയും ഓഫീസുകളിൽ വ്യാപകമാണ്.

  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം

ജീവനക്കാരുടെ വ്യക്തിപരമായ സമയത്തിന് യാതൊരു വിലയും കൽപ്പിക്കാത്ത മാനസികാവസ്ഥയാണ് മറ്റൊന്ന്. രോഗബാധിതരായി ആശുപത്രിയിൽ കഴിയുമ്പോഴോ, പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ തകർന്നിരിക്കുമ്പോഴോ പോലും ജീവനക്കാരെ നിർബന്ധപൂർവ്വം ജോലിക്ക് വിളിക്കുന്ന രീതി ഉയർന്ന ഉദ്യോഗസ്ഥർക്കുണ്ട്. നിയമന ഉത്തരവിൽ ആഴ്ചയിൽ അഞ്ച് ദിവസത്തെ ജോലി എന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, യാതൊരു അടിയന്തിര സാഹചര്യവുമില്ലാതെ വാരാന്ത്യങ്ങളിൽ (വീക്കെൻഡ്) സ്ഥിരമായി മീറ്റിംഗുകൾ നിശ്ചയിക്കുന്നതും ജീവനക്കാരെ ചൂഷണം ചെയ്യുന്നതിന് തുല്യമാണ്. ആഴ്ചയിലുടനീളം വിശ്രമിക്കുകയും പുകവലി ഇടവേളകൾ എടുത്ത് സമയം കളയുകയും ചെയ്യുന്ന മേലധികാരികൾ, വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയാകുമ്പോൾ മാത്രം ഫയലുകൾക്ക് അടിയന്തിര സ്വഭാവം നൽകി ജീവനക്കാരുടെ മേൽ അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നതും കടുത്ത മാനസിക സമ്മർദ്ദത്തിന് കാരണമാകുന്നുണ്ടെന്ന് അലൂന ചൂണ്ടിക്കാണിക്കുന്നു.

  മൊബൈൽ നമ്പർ പോർട്ട് ചെയ്യാൻ സമ്മതിച്ചില്ല; മാതാപിതാക്കളെ കൊലപ്പെടുത്തിയ ബെംഗളൂരു ടെക്കിക്ക് മാനസിക രോഗമില്ലെന്ന് റിപ്പോർട്ട്

ഇത്തരം മോശം പ്രവണതകൾ ജീവനക്കാർ ഒരു കാരണവശാലും സഹിക്കേണ്ടതില്ലെന്ന് അവർ ഓർമ്മിപ്പിച്ചു. കോർപ്പറേറ്റ് മേഖലയിൽ വളരണമെങ്കിൽ ഇതെല്ലാം സഹിക്കണമെന്നും കട്ടിയുള്ള തൊലിവെക്കണമെന്നും ആരെങ്കിലും ഉപദേശിക്കുന്നുണ്ടെങ്കിൽ, പ്രശ്നം നിങ്ങളുടേതല്ല മറിച്ച് അത്തരം ഉപദേശങ്ങൾ നൽകുന്നവരുടേതാണെന്നും അവർ കൂട്ടിച്ചേർത്തു.

അലൂനയുടെ ഈ തുറന്നുപറച്ചിലിന് ജീവനക്കാരിൽ നിന്നും വിവിധ മേഖലകളിലെ വിദഗ്ധരിൽ നിന്നും വലിയ രീതിയിലുള്ള പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. ഇത്തരം വിഷലിപ്തമായ അന്തരീക്ഷം മനുഷ്യന്റെ മാനസികാരോഗ്യത്തെയും നാഡീവ്യവസ്ഥയെയും എത്രത്തോളം ആഴത്തിൽ ബാധിക്കുമെന്ന് പലരും തിരിച്ചറിയുന്നില്ലെന്ന് ഒരു തെറാപ്പിസ്റ്റ് അഭിപ്രായപ്പെട്ടു. നിരന്തരമായ അപമാനവും അമിതമായ സമ്മർദ്ദവും പ്രൊഫഷണലിസത്തിന്റെ ഭാഗമല്ലെന്നും, ഓഫീസുകളിൽ മാന്യമായ ബഹുമാനം ലഭിക്കുക എന്നത് ഒരു ജീവനക്കാരന്റെ അടിസ്ഥാന അവകാശമാണെന്നും ബ്രാൻഡ് കമ്മ്യൂണിക്കേഷൻസ് വിദഗ്ധരും പ്രതികരിച്ചു. കോർപ്പറേറ്റ് ഓഫീസുകളിലെ ഇത്തരം ചൂഷണങ്ങളെ ‘പ്രതിബദ്ധത’ എന്നും ‘കഠിനാധ്വാനം’ എന്നും വിശേഷിപ്പിച്ചു മഹത്വവത്കരിക്കുന്നത് അങ്ങേയറ്റം സങ്കടകരമാണെന്ന് മറ്റൊരു കമ്പനി സ്ഥാപകനും വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പൊതുസ്ഥലങ്ങളിൽ ഐ.പി.എൽ. ഫൈനൽ എൽ.ഇ.ഡി. സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നത് വിലക്കി പോലീസ്; കാരണം അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts