ബെംഗളൂരു : കടബ താലൂക്കിലെ മന്നഗുഡ്ഡയിൽ കഴിഞ്ഞദിവസം രാത്രിയുണ്ടായ വൻ മണ്ണിടിച്ചിലിൽ ദേശീയപാത 75ൽ ഗതാഗതം തടസ്സപ്പെട്ടു. മണ്ണിടിഞ്ഞ ഭാഗം പൂർണമായി ഒഴിവാക്കി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡുകളിലൂടെയുള്ള ഗതാഗതം പൊലീസ് വഴിതിരിച്ചുവിട്ടു. ഹെവിവാഹനങ്ങൾ സംസ്ഥാന പാതകളിലൂടെയും ചെറിയ വാഹനങ്ങൾ പ്രധാന ജില്ല റോഡുകളിലൂടെയും വഴി തിരിച്ച് വിട്ട് ഗതാഗത കുരുക്കിന് പരിഹാരം കണ്ടെത്തി. അതെസമയം മണ്ണിടിച്ചിൽ പ്രദേശത്ത് മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ഭാരം കൂടിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചളി പൂർണമായി നീക്കം ചെയ്തതിന് ശേഷം മാത്രമേ വലിയ വാഹങ്ങൾക്ക് പ്രവേശനം…
Read MoreTag: landslide
ബെംഗളൂരു-മംഗളൂരു ഹൈവേയിൽ മണ്ണിടിച്ചിൽ; വൻ ഗതാഗത തടസ്സം
ബെംഗളൂരു: ബെംഗളൂര-മംഗളൂരു ഹൈവേയിൽ മണ്ണിടിച്ചിലിനെ തുടർന്ന് വൻ ഗതാഗത തടസ്സം. ദേശീയപാത 75ൽ കഡാബ താലൂക്കിലാണ് മണ്ണിടിച്ചിലുണ്ടായത്. ധർമ്മസ്ഥല ക്രോസിലുണ്ടായ അപകടത്തെ തുടർന്ന് വലിയ ഗതാഗതകുരുക്കും രൂപപ്പെട്ടിട്ടുണ്ട്. ബസ്, ട്രക്ക്, ലോറി തുടങ്ങിയ വലിയ വാഹനങ്ങളുടെ ഗതാഗതം പൂർണമായും തടസപ്പെട്ടു. കാറുകളും ഇരുചക്രവാഹനങ്ങളും മറ്റ് വഴികളിലൂടെ കടന്നുപോകുന്നുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ ആളുകളോട് നിർദേശിച്ചു. പ്രദേശത്ത് നിന്ന് മണ്ണും ചെളിയും മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വാഹനയാത്രികർ ഈ ശ്രമങ്ങളോട് സഹകരിക്കണമെന്ന് പൊലീസ് സൂപ്രണ്ട് അരുൺ പറഞ്ഞു. ബെംഗളൂരുവിൽ നിന്നുള്ള വാഹനങ്ങൾക്ക് നിലവിൽ ധർമ്മസ്ഥലയിലേക്കും…
Read Moreകേദാർനാഥ് ട്രെക്കിങ് റൂട്ടിൽ മണ്ണിടിഞ്ഞ് രണ്ട് മരണം, മൂന്ന് പേർക്ക് പരിക്ക്
ഉത്തരാഖണ്ഡ് : കേദാർനാഥ് ക്ഷേത്രത്തിലേയ്ക്കുള്ള ട്രെക്കിങ് റൂട്ടിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് മരണം. മൂന്ന് പേർക്ക് പരിക്ക്. രാവിലെ 11.20 നാണ് മണ്ണിടിച്ചിലിൽ ഉണ്ടായത്. പൊലീസും, എസ്.ഡി.ആർ.എഫ് ഉദ്യോഗസ്ഥരും, നാട്ടുകാരും ചേർന്ന് മരിച്ചവരെയും, പരിക്കേറ്റവരെയും മലയിടുക്കിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു. രുദ്രപ്രയാഗ് ജില്ലയിലെ ജംഗിൾഛട്ടി ഘട്ടിന് സമീപമുള്ള കുന്നിൻ ചരിവിൽ വെച്ച് തീർഥാടകരുടെയും പോർട്ടർ ഓപ്പറേറ്റർമാരുടെയും മുകളിലേക്ക് പാറകൾ വീഴുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് തന്നെ രണ്ട് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റുരണ്ട് പേരെ ഗൗരികുണ്ടിലെ ഒരു ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മരിച്ചവരെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന്…
Read Moreതീരദേശ കർണാടകയിൽ രണ്ടിടത്ത് മണ്ണിടിച്ചിൽ; മൂന്ന് വയസുകാരി മരിച്ചു
ബെംഗളൂരു : തീരദേശ കർണാടകയിൽ രണ്ടിടത്തുണ്ടായ മണ്ണിടിച്ചിൽ ഒരു മരണം. മുന്ന് പേർ കുടുങ്ങി കിടക്കുന്നു. ഉള്ളാൽ താലൂക്കിൽ നൗഷാദിന്റെ മകൾ നയിമയാണ് മരിച്ചത്. വീടിന്റെ പിൻഭാഗത്തേക്ക് മണ്ണിടിഞ്ഞാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. മറ്റൊരു സംഭവത്തിൽ ഉരുൾപൊട്ടലിനെ തുടർന്ന് മൂന്നുപേർ കുടുങ്ങി കിടക്കുകയാണ് മൊണ്ടേപ്പടവിലാണ് സംഭവം. ഇവരെ മണ്ണിനടിയിൽ നിന്നും പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് കുപാല, ധർമ്മനഗര, കല്ലാപ്പു, തലപ്പാടി എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന്റെതായ സാഹചര്യം നിലനിൽക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Read Moreആർആർ നഗറിൽ മണ്ണിടിച്ചിൽ പരിഭ്രാന്തരായി നിവാസികൾ
ബെംഗളൂരു: തുടർച്ചയായ മഴയും വെള്ളപ്പൊക്കവും രാജരാജേശ്വരി നഗറിലെ ഗിരിധാമ ലേഔട്ടിൽ ബുധനാഴ്ച ചെറിയ മണ്ണിടിച്ചിലിന് കാരണമായി. പ്രദേശത്തെ താമസക്കാർ (സർവേ നമ്പർ 66/2, കെങ്കേരി ഹോബ്ലി), ഭൂകമ്പം പോലെയുള്ള ഒരു വലിയ ശബ്ദം കേട്ടതായി റിപ്പോർട്ട് ചെയ്തു. വീടിന് പുറത്തേക്ക് ഓടിയെത്തിയ പ്രദേശവാസികൾ 20 ടൺ ഭാരമുള്ള പാറക്കെട്ട് കുന്നിൻ മുകളിൽ ഉരുളുന്നതാണ് കണ്ടെത്. മഴ പാറയുടെ ഉപരിതലത്തെ മയപ്പെടുത്തിയതിനാൽ, ഏകദേശം 15 പാറകൾ എങ്കിലും നിലത്തേക്ക് ഉരുണ്ടുവീണട്ടുണ്ട്. താമസക്കാരനായ കിഷോർ എച്ച് പറഞ്ഞു: “പ്രദേശവാസികൾ ഉടൻ തന്നെ ബിബിഎംപിയെയും ബെസ്‌കോമിനെയും പോലീസിനെയും വിവരമറിയിച്ചു.…
Read Moreകൊടഗു ഉരുൾപൊട്ടലിൽ വ്യാപക കൃഷനാശം
ബെംഗളൂരു: കർണാടകയിൽ കനത്ത മഴ തുടരുന്നതിനിടെ, ജൂലൈ 11 തിങ്കളാഴ്ച സംസ്ഥാനത്ത് വീണ്ടും ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തു. ആവതിക്ക് സമീപമുള്ള കേരേമാക്കി ഗ്രാമത്തിലെ ധർമ്മഗൗഡ എന്നയാളുടെ കുടക് ജില്ലയിലെ ഒരു കാപ്പിത്തോട്ടത്തിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. തൽഫലമായി, നൂറുകണക്കിന് അർക്ക മരങ്ങളും കാപ്പി ചെടികളും നശിച്ചു, അതേസമയം ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ വർഷം തെക്കുപടിഞ്ഞാറൻ മൺസൂൺ കർണാടകയിൽ എത്തിയതിനു ശേഷം കുടകിൽ ഒരുപിടി ഉരുൾപൊട്ടലുണ്ടായി. ദേശീയ പാതയായ മടിക്കേരിയിലെ ചെറ്റാളി റോഡിലേക്ക് ടൺ കണക്കിന് ചെളി ഒഴുകി. സംഭവത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടെങ്കിലും…
Read Moreകനത്ത മഴ: കർണാടകയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു, മരിച്ച മൂന്നുപേരും മലയാളികൾ
ബെംഗളൂരു: കർണാടകയുടെ ചില ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നതിനിടെ, ദക്ഷിണ കന്നഡ ജില്ലയിൽ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു. ജില്ലയിലെ ബണ്ട്വാൾ താലൂക്കിലെ പഞ്ജിക്കല്ലുവിനടുത്തുള്ള കജെബൈലു ഗ്രാമത്തിലാണ് സംഭവം. കനത്ത മഴയിൽ ഗ്രാമത്തിലെ ഒരു വീടിന് മുകളിൽ വൻതോതിൽ മണ്ണ് ഇടിഞ്ഞുവീണു. ജൂലൈ 6 ബുധനാഴ്ച വൈകിയാണ് സംഭവം. ദക്ഷിണ കന്നഡ എസ്പി ഋഷികേശ് സോനവാനെ വിവരം സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ആളുകൾ വീടിനുള്ളിൽ കുടുങ്ങിയിരുന്നു. നാല് പേരിൽ ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു, മറ്റ് മൂന്ന് പേരെ…
Read Moreമൺസൂൺ കാലം പിടിമുറുക്കുന്നു; ഉത്തര കന്നഡ ജില്ലയിൽ വർധിച്ച് ഉരുൾപൊട്ടൽ സംഭവങ്ങൾ
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലാകെ മൺസൂൺ മഴ പെയ്തതോടെ ഹൊന്നാവർ റോഡിലും അൻഷി ഘട്ടിലും ഉരുൾപൊട്ടൽ. ശനിയാഴ്ച രാവിലെയാണ് ഹൊന്നാവർ-കാർവാർ മെയിൻ റോഡിൽ മണ്ണിടിച്ചിലിന് ഉണ്ടായത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന റോഡ് പദ്ധതിക്കായി കുന്നുകളുടെ ചരിവുകളിൽ കൃത്രിമം കാണിച്ചതിനാൽ ഇത് മനുഷ്യനിർമ്മിത സംഭവമായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്. അതേ രാത്രി കാർവാറിനെയും ബെൽഗാം റോഡിനെയും ബന്ധിപ്പിക്കുന്ന അൻഷി ഘട്ടിന്റെ മുകളിൽ നിന്ന് കൂറ്റൻ പാറകൾ താഴേക്ക് പതിസിച്ചിരുന്നു. പാറകൾ റോഡിനു കുറുകെ വീണത് കൊണ്ട് കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടു. സ്ഥലത്തു ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകുമോയെന്ന ഭീതി നിലനിൽക്കുന്നുണ്ട്. പ്രദേശത്ത്…
Read Moreകനത്ത മഴ; ചാമുണ്ഡി മലയിൽ മണ്ണിടിച്ചിൽ; റോഡ് തകർന്നു
മൈസൂരു; കനത്ത മഴയിൽ ചാമുണ്ഡി മലയിൽ മണ്ണിടിച്ചിൽ. പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ചാമുണ്ഡിമല. കനത്ത മഴയെ തുടർന്ന് മണ്ണിടിഞ്ഞ് റോഡിന്റെ ഒരു ഭാഗം തകർന്നു. രണ്ട് വർഷം മുൻപ് മണ്ണിടിഞ്ഞ് നാശനഷ്ടം ഉണ്ടായിരുന്നു. റോഡ് തകർന്നതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. അതിശക്തമായ മഴയെ തുടർന്ന് മണ്ണിൽ ഈർപ്പം അധികമായതാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ 2019 ലെ മണ്ണിടിച്ചിലിനെ തുടർന്ന് സംരക്ഷണ ഭിത്തി 49 ലക്ഷം രൂപ മുടക്കി ചെയ്തിരുന്നു. പൊതുമരാമത്ത് ഉദ്യോഗസ്ഥർ, ഡപ്യൂട്ടി കമ്മീഷ്ണർ, ഗൗതം എന്നിവർ സ്ഥലം സന്ദർശിച്ചു, ഉടനടി…
Read More