യുവതിയെ കാറിൽ കത്തിച്ച് കൊന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവം; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ബെം​ഗളൂരു: വിവാഹഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് യുവതിയെ ക്രൂരമായി കൊലപ്പെടുത്തി കാർ കത്തിച്ച ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

ദേവനഹള്ളിക്കടുത്തുള്ള സ്വകാര്യ കോളേജിലെ ഗസ്റ്റ് ലക്ചററായ സരോജ (40) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്തായ രാമൻജി (45) ആണ് സരോജയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

സോഷ്യൽ മീഡിയയിലൂടെയുള്ള പരിചയം
സോഷ്യൽ മീഡിയ വഴിയാണ് സരോജയും രാമൻജിയും പരിചയപ്പെട്ടത്. കഴിഞ്ഞ ഒരു വർഷമായി ഇരുവരും അടുത്ത ബന്ധത്തിലായിരുന്നു. ഭർത്താവുമായി വിവാഹമോചനം നേടിയ സരോജയോട് തന്നെ വിവാഹം കഴിക്കണമെന്ന് രാമൻജി നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സരോജ ഇതിനെ എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

  ഐപിഎൽ ആവേശം: ഇന്ന് ക്രിക്കറ്റ് പ്രേമികൾക്കായി മെട്രോ സമയം നീട്ടി വിശദാംശങ്ങൾ

ആസൂത്രിതമായ കൊലപാതകം
വിവാഹഭ്യർത്ഥന നിരസിച്ചതിലുള്ള പക മൂലം സരോജയെ വകവരുത്താൻ രാമൻജി മുൻകൂട്ടി പദ്ധതിയിട്ടിരുന്നു. ദീർഘദൂര യാത്രയ്ക്കെന്ന വ്യാജേന സരോജയെ വിളിച്ചുകൊണ്ടുപോയ ഇയാൾ ദൊഡ്ഡബല്ലാപുര താലൂക്കിലെ ജിങ്കെബച്ചഹള്ളി ഗ്രാമത്തിന് സമീപം വെച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം തെളിവ് നശിപ്പിക്കാനായി സരോജയുടെ മൃതദേഹം കാറിലിട്ട് കത്തിക്കുകയും ചെയ്തു.

  2BHK വീടിന് 70,000 രൂപ വാടക! പൊട്ടിപ്പൊളിഞ്ഞ റോഡും ടാങ്കർ വെള്ളവും; ബെംഗളൂരുവിൽ വീട് തിരഞ്ഞ് വിയർത്ത് ഐടി ജീവനക്കാർ

പിന്നാലെ ആത്മഹത്യ
കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ രാമൻജിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ ഇതിനിടെ ദൊഡ്ഡബല്ലാപുരത്തിന് സമീപം ഇയാൾ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ദൊഡ്ഡബല്ലാപുര റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ യാത്രാക്ലേശം ഒഴിവാക്കാൻ പുതിയ ക്രമീകരണം; ശ്രദ്ധിച്ചില്ലെങ്കിൽ റോഡിൽ കുടുങ്ങും!
[masterslider id="10"]

Related posts

Click Here to Follow Us