‘സിന്ധു നദി ജല കരാർ ഒരിക്കലും പുന:സ്ഥാപിക്കില്ല; ഒരിറ്റ് വെള്ളം നൽകില്ല, പാകിസ്താൻ വെള്ളം കിട്ടാതെ വലയും’ – അമിത് ഷാ

ന്യൂഡൽഹി: സിന്ധൂനദീജല കരാർ ഇന്ത്യ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കരാറിലെ നിബന്ധനകൾ തെറ്റിച്ച പാകിസ്താൻ വെള്ളം കിട്ടാതെ ബുദ്ധിമുട്ടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാകിസ്താനിലേക്ക് നൽകിയിരുന്ന ജലം പുതുതായി കനാൽ നിർമിച്ച് രാജസ്ഥാനിലേയ്ക്ക് കൊണ്ടുപോകാനാണ് തീരുമാനമെന്നും അമിത് ഷാ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി . അന്താരാഷ്ട്ര ഉടമ്പടികൾ ഏകപക്ഷീയമായി റദ്ദാക്കാൻ കഴിയില്ലെങ്കിലും അത് മരവിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ വിനോദസഞ്ചാര മേഖലയുടെ വളർച്ച ഇല്ലാതാക്കാനും, കശ്മീരി യുവാക്കളെ വഴിതെറ്റിക്കാനുള്ള മനഃപൂർവമായ ശ്രമവുമാണ് പഹൽഗം ആക്രമണത്തിലൂടെ പാക്കിസ്ഥാൻ…

Read More

പാകിസ്ഥാനിൽ ശക്തമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; പത്ത് മരണം

കറാച്ചി: പാക്കിസ്ഥാൻ – മധ്യ, വടക്കൻ പ്രദേശങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പത്ത് പേർ മരിച്ചതായും 43 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ശക്തമായ കാറ്റിലും ഇടിമിന്നലിലുമായി വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചത്. പാക് അധീന കശ്‍മീരിൽ നാല് സ്ത്രീകളുൾപ്പെടെ അഞ്ച് പേരും, വടക്ക് പടിഞ്ഞാറിലെ ഖൈബർ പഖ്തുൻഖ്വയിൽ മൂന്ന് പേരും പാക് അധീന പഞ്ചാബിൽ രണ്ടുപേർ മരിച്ചതായും ഒരാളെ കാണുന്നില്ലെന്നും പാക്കിസ്ഥാൻ ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. നിലവിൽ മസ്ജിദ് ഉൾപ്പെടെ 12 വീടുകൾ തകർന്നതായി പാക് അധീന കശ്‍മീരിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ഹാറൂൺ റഷീദ് വ്യക്തമാക്കി.…

Read More

മകനെ ഉപേക്ഷിച്ച് പാകിസ്ഥാനിലെത്തിയ നാഗ്പൂർ യുവതിയെ ഇന്ത്യക്ക് കൈമാറി പാക് അധികൃതർ

ന്യൂഡൽഹി: നിയ​ന്ത്രണരേഖ മറികടന്ന് പാകിസ്താനിലേക്ക് കടന്ന നാഗ്പൂർ സ്വദേശിയെ ഇന്ത്യക്ക് കൈമാറി പാകിസ്താൻ. കാർഗിലിലെ ഹണ്ടർമാൻ ഗ്രാമത്തിൽ നിന്നാണ് ഇവർ അതിർത്തികടന്നത്. മെയ് 14നായിരുന്നു സംഭവം. മകനെ ഹോട്ടലിൽ ഉപേക്ഷിച്ച് ഇവർ അതിർത്തി കടക്കുകയായിരുന്നു. പിന്നാലെ അതിർത്തിയിൽ വെച്ച് സുനിതയെ പാകിസ്താൻ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ഇന്ന് പാകിസ്താൻ റേഞ്ചേഴ്സ് സുനിതയെ ബി.എസ്.എഫിന് കൈമാറി. സുനിതയെ തിരിച്ചെത്തിക്കുന്നതിനായി അമൃത്സറിലേക്ക് ഒരു ഓഫീസറുടേയും രണ്ട് കോൺസ്റ്റബിൾമാരുടേയും നേതൃത്വത്തിൽ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചത്. യുവതിയെ പൊലീസ് ചോദ്യം ചെയ്യുന്നതിനൊപ്പം ചാരപ്രവൃത്തിയിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കും. പാകിസ്താൻ പൗരൻമാരുമായി സുനിത…

Read More

പാകിസ്താനിൽ സ്കൂൾ ബസിന് നേരെ ചാവേറാക്രമണം; നാല് കുട്ടികൾ കൊല്ലപ്പെട്ടു, 38 പേർക്ക് പരിക്ക്

ബലൂചിസ്ഥാൻ : പാക്കിസ്ഥാനിൽ സ്കൂൾ ബസ് ബോംബ് വെച്ച് തകർത്ത സംഭവം. നാലു കുട്ടികൾ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലാണ് സംഭവം. 38 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഖുസ്ദാർ ജില്ലയിൽ കുട്ടികളെ സ്കൂളിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക ഡെപ്യൂട്ടി കമ്മീഷണർ യാസിർ ഇക്ബാൽ വ്യക്തമാക്കി. സ്ഫോടനത്തിൻ്റെ ഉത്തരവാദിത്വം നിലവിൽ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. പിന്നിൽ ബലൂച് ലിബറേഷൻ ആർമി ആണെന്ന് സംശയിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അതെസമയം ആക്രമണത്തെ പാകിസ്താൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി ശക്തമായി അപലപിക്കുകയും കുട്ടികളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

Read More

ഇന്ത്യയെ വീണ്ടും ആക്രമിച്ചാൽ പാക്കിസ്ഥാൻ നേരിടുക കനത്ത തിരിച്ചടി; അമിത് ഷാ

ന്യൂഡൽഹി: പാകിസ്ഥാനുള്ളിൽ 100 കിലോ മീറ്റർ കടന്ന് കയറി തീവ്രവാദ ക്യാമ്പുകളിൽ ആക്രമണം നടത്തിയതായി വെളിപ്പെടുത്തി കേന്ദ്ര മന്ത്രി അമിത് ഷാ. ഓപ്പറേഷൻ സിന്ദൂറിനെ അഭിനന്ദിച്ച് സംസാരിക്കുന്നതിനിടെയാണ് അമിത് ഷായുടെ പരാമർശം. ആർമി, നേവി, എയർഫോഴ്സ് വിഭാഗങ്ങളുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചാണ് ഇന്ത്യ രംഗത്തെത്തിയത്. ഗാന്ധിനഗറിൽ ഒരു പരിപാടിയിൽ പ​​ങ്കെടുത്ത് സംസാരിക്കവെയാണ് അമിത് ഷായുടെ പരാമർശം. ഭീഷണിക്കും ആക്രമണങ്ങൾക്കും മുൻപിൽ ഇന്ത്യ പരാജയപ്പെടുമെന്നാണ് ഭീകരവാദികൾ കരുതിയതെന്നും എന്നാൽ, നമ്മുടെ സേനകൾ ഒരുമിച്ച് അവർക്ക് ശക്തമായ മറുപടി നൽകിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. പാകിസ്ഥാനിലെ പ്രദേശങ്ങളിൽ (100…

Read More

പാക് അനുകൂല മുദ്രാവാക്യം വിളിച്ചവരെ വെടിവച്ച് കൊല്ലണം; കെഎൻ രാജണ്ണ

ബെംഗളൂരു: നിയമസഭയില്‍ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചവരെ വെടിവെച്ച്‌ കൊല്ലണമെന്ന് മന്ത്രി കെ.എൻ രാജണ്ണ. അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭ തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് കോണ്‍ഗ്രസ് നേതാവ് സയ്യിദ് നസീർ ഹുസൈന്‍റെ അനുയായികള്‍ നിയമസഭയില്‍ പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചിരുന്നു. ഈ സംഭവം വിവാദമായതിന് പിന്നാലെ രാജണ്ണയുടെ പ്രസ്താവന. കോണ്‍ഗ്രസിന്‍റെ പ്രതിച്ഛായക്ക് ദോഷമൊന്നും സംഭവിച്ചിട്ടില്ല. മാത്രമല്ല, അത് മെച്ചപ്പെടുകയാണ് ചെയ്തത്. ആരെങ്കിലും മുദ്രാവാക്യം വിളിച്ചോ മറ്റോ പാകിസ്താനെ പിന്തുണച്ചിട്ടുണ്ടെങ്കില്‍ അവരെ വെടിവെച്ച്‌ കൊല്ലണം. അതില്‍ യാതൊരു തെറ്റുമില്ല -രാജണ്ണ പറഞ്ഞു. മാത്രമല്ല,…

Read More

കാമുകനെ വിവാഹം കഴിച്ച് നഗരത്തിൽ നിയമ വിരുദ്ധമായി എത്തിയ പാക് വനിത അറസ്റ്റിൽ

ബെംഗളൂരു: പാകിസ്താനില്‍ നിന്നുമെത്തിയ യുവതി നിയമവിരുദ്ധമായി ഇന്‍ഡ്യയില്‍ പ്രവേശിച്ചതിന് ബെംഗ്‌ളൂറില്‍ അറസ്റ്റില്‍. ഇന്‍ഡ്യയിലെത്തിയ 19 -കാരിയായ ഇക്ര ജിവാനിക്ക് ക്രിമിനല്‍ പശ്ചാത്തലമൊന്നും തന്നെ ഇല്ലെന്ന് പൊലീസ് കണ്ടെത്തി. ഉത്തര്‍ പ്രദേശില്‍ നിന്നുമുള്ള മുലായം സിങ് യാദവിനെ ഇക്ര ഒരു ഡേറ്റിംഗ് ആപിലൂടെയാണ് പരിചയപ്പെടുന്നത്. പരിജയം വളര്‍ന്ന് പ്രണയമായതോടെ പെണ്‍കുട്ടി യുവാവിനെ കാണാന്‍ തീരുമാനിക്കുകയായിരുന്നു.നേപാള്‍ അതിര്‍ത്തിയിലൂടെയാണ് യാദവിനെ കാണാന്‍ പെൺകുട്ടി ഇന്‍ഡ്യയില്‍ എത്തിയത്. പിന്നീട് ഇരുവരും വിവാഹിതരായി. ശേഷം ബെംഗളൂരുറിലെത്തി.സര്‍ജാപൂര്‍ റോഡിന് സമീപമുള്ള ജുന്നസാന്ദ്ര പ്രദേശത്ത് വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു ഇരുവരും. പാകിസ്താനിലുള്ള തന്റെ അമ്മയേയും…

Read More

ബെംഗളൂരുവിലേക്ക് വന്ന വിമാനം പാകിസ്ഥാനിൽ ലാൻഡ് ചെയ്തതിൽ ദുരൂഹത 

ബെംഗളൂരു: അമേരിക്കയില്‍ നിന്നും ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത സ്വകാര്യ വിമാനം യാത്രയ്ക്കിടെ പാകിസ്ഥാനില്‍ ലാന്‍ഡിംഗ് ചെയ്തതിൽ ദുരൂഹത. കറാച്ചി വിമാനത്താവളത്തിലാണ് വിമാനം കുറച്ച്‌ സമയത്തേയ്ക്ക് ഇറങ്ങിയത്. ഇതിന് ശേഷം വീണ്ടും പറന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്നു. ഇന്നലെ രാവിലെ എത്തിയ വിമാനത്തില്‍ ഇന്ത്യന്‍ വിസയുള്ള ആറ് അമേരിക്കന്‍ യാത്രികരാണ് ഉണ്ടായിരുന്നത്. 14 സീറ്റുകളുള്ള ജെറ്റ് വിമാനത്തിലാണ് ഇവര്‍ പറന്നത്. സാധാരണ അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ ഗള്‍ഫ് റൂട്ടിലൂടെയാണ് പറക്കുന്നത്. എന്നാല്‍ ഈ ചെറുവിമാനം റൂട്ട് മാറ്റി പാകിസ്ഥാന് മുകളിലൂടെ…

Read More

പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം, കേസെടുത്ത് ബെംഗളൂരു പോലീസ് 

ബെംഗളൂരു: സമൂഹമാധ്യമമായ ക്ലബ്ബ് ഹൗസില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം ഉയര്‍ത്തിയതിന്റെ പേരിൽ കേസെടുത്ത് ബെംഗളൂരു പോലീസ്. പാകിസ്ഥാന്‍ സിന്ദാബാദ് ഇന്ത്യ മൂര്‍ദാബാദ് എന്ന ടാഗ്‌ലൈനോടു കൂടിയ ക്ലബ്ബ് ഹൗസ് ഗ്രൂപ്പ് മീറ്റിങ്ങിന്‍റെ സ്ക്രീന്‍ഷോട്ടിന്റെ അടിസ്ഥാനത്തിൽ ആണ്  ബെംഗളൂരു പോലീസ് കേസെടുത്തത്. പാകിസ്ഥാന്‍ പതാക പ്രൊഫൈല്‍ പിക്‌ചറായി ഉപയോഗിക്കണമെന്നും യോഗത്തില്‍ അഭ്യര്‍ത്ഥനയുണ്ടായതായും പോലീസ് കണ്ടെത്തി. സാമ്പിഗെഹള്ളി പോലീസ് സ്റ്റേഷനിലാണ് പാക്കിസ്ഥാന്‍ ദേശീയ പതാക ഉയര്‍ത്തി ഇന്ത്യയെ അനാദരിച്ചു എന്ന ഗുരുതരമായ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഡിപിയില്‍ പാകിസ്ഥാന്‍ അനുകൂല ദേശീയ പതാക സ്ഥാപിച്ചത്…

Read More

ഭാര്യ മർദ്ദിച്ച ശേഷം ഭർത്താവ് ചൂടുവെള്ളത്തിൽ ഇട്ട് പുഴുങ്ങി

കറാച്ചി : ലൈംഗികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് അതി ക്രൂരമായി കൊലപ്പെടുത്തി. ആറ് മക്കളുടെ മുന്നില്‍ വച്ച്‌ കൊലപ്പെടുത്തിയ ശേഷം ഭാര്യയെ തിളച്ച വെള്ളത്തില്‍ പുഴുങ്ങിയെടുത്തു എന്നാണ് റിപ്പോര്‍ട്ട്. പാകിസ്താനിലെ കറാച്ചിയില്‍ നിന്നാണ് ഞെട്ടിക്കുന്ന സംഭവം. ഗുല്‍ഷന്‍ ഇ ഇഖ്ബാല്‍ ബ്ലോക്ക് നമ്പര്‍ 4 ല്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളിലെ അടുക്കള ചട്ടിയില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഗുല്‍ഷന്‍ ഇ ഇക്ബാല്‍ എന്ന സ്വകാര്യ സ്‌കൂളിലാണ് സംഭവം. ഭര്‍ത്താവ് ആഷിഖ് ഹുസൈന്‍ ഭാര്യ നര്‍ഗീസിനെ മര്‍ദിച്ച ശേഷം മക്കളുടെ മുന്നില്‍ വച്ച്‌ ചട്ടിയില്‍…

Read More
Click Here to Follow Us