ബംഗളൂരു: ഏറെ കൗതുകം തോന്നുന്നൊരു വാർത്തയാണ് കർണാടകയിൽ നിന്ന് പുറത്ത് വരുന്നത്. ഒരു കുരങ്ങ് സ്വയം മൃഗാശുപത്രിയിലെത്തി ചികിത്സ തേടി മടങ്ങിയെന്ന് കേട്ടാൽ ആരെങ്കിലും വിശ്വസിക്കുമോ ? എന്നാൽ സംഭവം സത്യമാണ്. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ഗാശുപത്രിയിലാണ് എസ്.സി വെറ്ററിനറി ആശുപത്രിയിലാണ് അസാധാരണ സംഭവം. മൃഗാശുപത്രിക്കുള്ളിൽ അപ്രതീക്ഷിതമായി കുരങ്ങ് എത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ കുരങ്ങിനടുത്ത് എത്തിയപ്പോൾ കുരങ്ങ് വേദനയുള്ള പിൻഭാഗം കാണിച്ചുകൊടുത്തു. കുരങ്ങിന്‍റെ പിൻഭാഗത്ത് പരിക്കേറ്റിരുന്നു. ഇത് കുരങ്ങ് തന്നെ ആംഗ്യ ഭാഷയിൽ ഡോക്ടറെ കാണിക്കുകയായിരുന്നു. വെറ്ററിനറി ഇൻസ്പെക്ടർ ഡോ. ജിജി ബില്ലോറാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്…
Read MoreDay: 24 May 2025
കേരളത്തിൽ ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു
സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു. ഒരു കുടിശ്ശികയും മെയ് മാസത്തെ പെൻഷനുമടക്കം രണ്ടു ഗഡുവാണ് വിതരണം ചെയ്യുന്നത്. ഒരു പെൻഷൻ ഗുണഭോക്താവിന് ലഭിക്കുക 3200 രൂപ വീതമാകും. ഒരാഴ്ചയ്ക്കകം പെൻഷൻ വിതരണം പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യം. ക്ഷേമ പെൻഷനിലെ കുടിശ്ശിക ഈ സാമ്പത്തിക വർഷം തന്നെ നൽകി പൂർത്തിയാക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഒരു ഗഡു കുടിശ്ശിക അടക്കം ഇന്ന് മുതൽ പെൻഷൻ ഗുണഭോക്താക്കളുടെ കൈകളിൽ എത്തി തുടങ്ങിയത്. 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിക്കുക.
Read Moreതിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു; അനസ്തേഷ്യ ടെക്നീഷ്യന്റെ തലയോട്ടിക്ക് പരുക്ക്
തിരുവനന്തപുരം മെഡിക്കൽ കോളജ് ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു. മെഡിക്കൽ കോളജിലെ ബി തിയേറ്ററിലെ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്ററാണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ അനസ്തേഷ്യ ടെക്നീഷ്യന് ഗുരുതര പരുക്ക്. അനസ്തേഷ്യ ടെക്നീഷ്യനായ പാലക്കാട് സ്വദേശി അഭിഷേകിനാണ് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റത്. തലയോട്ടിയിൽ പരുക്കേറ്റ അഭിഷേക് നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ എംഐസിയുവിൽ ചികിത്സയിലാണ്. പരുക്കേറ്റ ഉടൻ തന്നെ ഇയാളെ കാഷ്വാലിറ്റിയിലെത്തിച്ച് ചികിത്സ നൽകിയിരുന്നു. തുടർന്ന് താമസസ്ഥലത്തേക്ക് പോയെങ്കിലും ഛർദ്ദിലും മറ്റ് ലക്ഷണങ്ങളും കാണിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളജിൽ വീണ്ടും എത്തിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിൽ തലയോട്ടിക്ക് പൊട്ടൽ ഉള്ളതായി…
Read Moreബെംഗളൂരുവിൽ വീണ്ടും ടോയിംഗ് തിരിച്ച് എത്തുന്നു: വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ
ബെംഗളൂരു: വർഷങ്ങൾക്ക് ശേഷം ബെംഗളൂരുവിൽ വാഹനങ്ങൾ ടോയിംഗ് പുനരാരംഭിക്കുന്നു . ബിജെപി സർക്കാരിന്റെ കാലത്ത് നിർത്തിവച്ചിരുന്ന ടോവിംഗ് പുനരാരംഭിക്കുമെന്ന്, ബെംഗളൂരുവിന്റെ ചുമതലയുള്ള മന്ത്രിയും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാർ പറഞ്ഞു . അതുകൊണ്ട് തന്നെ, റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുരങ്ക റോഡ് നിർമ്മാണത്തിനും കാവേരി ആരതി പരിപാടിക്കുമുള്ള പ്രാഥമിക യോഗം നടത്തിയ ശേഷം നടത്തിയ പത്രസമ്മേളനത്തിൽ ഡി കെ എസ് എച്ച് പറഞ്ഞു, “റോഡുകളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ ടോയിംഗ് ചെയ്യും. ” 21 ദിവസത്തിനുള്ളിൽ ആ വാഹനങ്ങൾ…
Read Moreസർക്കാർ ആശുപത്രികളിൽ നിന്ന് ജൻ ഔഷധി കേന്ദ്രങ്ങൾക്ക് പുറമേ സഞ്ജീവനി സ്റ്റോറുകളും ഒഴിപ്പിക്കും – കർണാടക ആരോഗ്യ മന്ത്രി
ബംഗളൂരു : സർക്കാർ ആശുപത്രികളിൽ നിന്ന് ജൻ ഔഷധി കേന്ദ്രങ്ങൾക്ക് പുറമേ, സഞ്ജീവനി സ്റ്റോറുകളും ഒഴിപ്പിക്കുമെന്ന് കർണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. ഇതിൽ രാഷ്ട്രീയ അജണ്ടയില്ലെന്നും സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് ഗുണമേന്മയുള്ള മരുന്നുകൾ സൗജന്യമായി നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ ജൻ ഔഷധി കേന്ദ്രങ്ങളും അടച്ചുപൂട്ടാൻ സർക്കാർ പദ്ധതിയിടുന്നില്ലെന്നും സർക്കാർ ആശുപത്രികൾക്കുള്ളിലുള്ളവ മാത്രമേ അടച്ചുപൂട്ടാൻ ഉദ്ദേശിക്കുന്നുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു. 1400 ജൻ ഔഷധി കേന്ദ്രങ്ങളിൽ, സർക്കാർ ആശുപത്രികളിൽ സ്ഥിതിചെയ്യുന്ന 180 കേന്ദ്രങ്ങൾ മാത്രമേ അടച്ചുപൂട്ടാൻ പരിഗണിക്കുന്നുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.…
Read Moreതെറ്റായ ലൊക്കേഷൻ നൽകിയെന്നാരോപിച്ച് മർദ്ദിച്ചു; സെപ്റ്റോ ഡെലിവറി ബോയ്ക്കെതിരെ പരാതി
ബെംഗളൂരു: തെറ്റായ ലൊക്കേഷൻ നല്‍കിയെന്നാരോപിച്ച് ഉപഭോക്താവിനെ ഡെലിവറി ബോയ് മർദിച്ചതായി പരാതി. ബസവേശ്വര നഗറിലാണ് സംഭവം. സെപ്റ്റോ ഡെലിവറി ബോയില്‍ നിന്നാണ് ഉപഭോക്താവിന് മർദ്ദനമേറ്റുവാങ്ങേണ്ടതായി വന്നത്. ഭക്ഷണം ഡെലിവറി ചെയ്യാനെത്തിയ ഡെലിവറി ബോയ് തെറ്റായ ലൊക്കേഷൻ നല്‍കിയെന്നാരോപിച്ച് ഉപഭോക്താവിനെ മർദിക്കുകയായിരുന്നു. മർദനത്തിന് പുറമേ ഇയാള്‍ ഉപഭോക്താവിനെ അസഭ്യം പറയുകയും ചെയ്തു. അസഭ്യം പറഞ്ഞത് യുവാവ് ചോദ്യം ചെയ്യ്തതിന് പിന്നാലെ സംഭവം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. ആക്രമണത്തില്‍ കണ്ണിന് പരിക്കേറ്റ ഉപഭോക്താവ് നിലവില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഉപഭോക്താവിൻ്റെ പരാതിയില്‍ ഡെലിവറി ബോയ് ആയ വിഷ്ണു വർദ്ധനെതിരെ പോലീസ്…
Read Moreഹാസനിൽ കാട്ടാന ആക്രമണത്തിൽ തൊഴിലാളി സ്ത്രീക്ക് ദാരുണാന്ത്യം
ബംഗളൂരു: ഹാസനിലെ ബേലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളി സ്ത്രീ മരിച്ചു. 40 വയസ്സുള്ള ചന്ദ്രമ്മയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ബേലൂർ അങ്കിഹള്ളിയിലെ കാപ്പിത്തോട്ടത്തിലാണ് സംഭവം. തോട്ടത്തിൽ പണിയെടുക്കുന്നതിനിടെ ചന്ദ്രമ്മയെ ആന ആക്രമിക്കുകയായിരുന്നു. കാട്ടാന, ചന്ദ്രമ്മയെ കൊമ്പിൽ കോർത്തെടുത്ത് കൊലപ്പെടുത്തിയതായാണ് പ്രാഥമിക നിഗമനം. അതെസമയം കാട്ടാന ശല്ല്യം രൂക്ഷമായ മേഖലയിൽ ജനങ്ങൾ ജാഗ്രതയോടെയിരിക്കണമെന്ന് വനം ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
Read Moreചന്ദ്ര ലേഔട്ടിൽ ഡോക്ടറുടെ വീടിന് തീയിട്ട സംഭവം; നാലുപേർ അറസ്റ്റിൽ
ബംഗളൂരു: നഗരത്തിലെ ചന്ദ്ര ലേഔട്ടിൽ ഡോക്ടറുടെ വീടിന് തീയിട്ട സംഭവത്തിൽ നാലു പ്രതികൾ അറസ്റ്റിൽ. കഴിഞ്ഞ മാർച്ച് 10ന് ചന്ദ്രലേഔട്ടിലെ ഡോ. ഗംഗാധരയുടെ വീട് കത്തിച്ച കേസിൽ പ്രജ്വൽ, രാകേഷ്, സച്ചിൻ, ജീവൻ ചന്ദ്ര എന്നിവരാണ് പിടിയിലായത്. ബി.ജെ.പി എം.എൽ.എ സതീഷ് റെഡ്ഡിയുടെ സഹായിയായ രവി എന്നയാളാണ് പ്രതികൾക്ക് അര ലക്ഷം രൂപക്ക് ക്വട്ടേഷൻ നൽകിയതെന്നാണ് പൊലീസിന് ലഭിച്ച സൂചന.അതെസമയം രവി ഒളിവിലാണ്. പ്രതികൾ 40 ലിറ്ററോളം പെട്രോളുമായി രണ്ടു ബൈക്കുകളിലായെത്തിയാണ് ആക്രമണം നടത്തിയത്. വീടിനുമേൽ പെട്രോൾ ഒഴിച്ച ശേഷം തീയിടുകയായിരുന്നു. സംഭവത്തിൽ പൊലീസ്…
Read Moreമഴ കനക്കും; ജാഗ്രത അനിവാര്യം, നാളെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, ഇന്ന് രണ്ട് ജില്ലകളിലും
തിരുവനന്തപുരം : കാലവർഷം സംസ്ഥാനത്ത് ശക്തി പ്രാപിക്കുന്നു. വരും ദിവസങ്ങളിൽ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും റെഡ് അലർട്ടുണ്ട്. തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 204.4 എം.എമ്മില്‍ കൂടുതല്‍ മഴ ലഭിക്കുന്നതാണ് അതിതീവ്രമായ മഴ. അതെസമയം ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതരായി…
Read Moreആകാശത്തിലും തുർക്കിയയെ ബഹിഷ്കരിക്കണം; വിമാന വിലക്ക് വേണമെന്ന ആവശ്യവുമായി ശിവസേന
മുംബൈ: തുർക്കിയും, ഇന്ത്യയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെ വിമാനവിലക്ക് വേണമെന്ന ആവശ്യവുമായി ശിവസേന. മുംബൈയിൽ നിന്നും തുർക്കിയിലേയ്ക്കുള്ള വിമാനങ്ങൾ നിർത്തിവെക്കണമെന്നാണ് ആവശ്യം. ബഹിഷ്കരണം തുടരുന്നതിതിനിടെ ശിവസേന നേതാവും സമൂഹമാധ്യമങ്ങളുടെ ചുമതലയുമുളള രഹൂൽ കനൽ ആണ് വിമാനങ്ങൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ടത്. ഇക്കാര്യം ഉന്നയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഗവർണർ സി.പി. രാധാകൃഷ്ണൻ എന്നിവർക്ക് അദ്ദേഹം കത്തയച്ചു. പാകിസ്താനെ പിന്തുണക്കുന്നത് അവസാനിപ്പിക്കുന്നത് വരെയും തുർക്കിയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെക്കണമെന്നാണ്പ്രധാന കത്തിലെ ആവശ്യം. ഓപറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്താന് പിന്തുണ അറിയിച്ച് തുർക്കി…
Read More