സർക്കാർ ആശുപത്രികളിൽ നിന്ന് ജൻ ഔഷധി കേന്ദ്രങ്ങൾക്ക് പുറമേ സഞ്ജീവനി സ്റ്റോറുകളും ഒഴിപ്പിക്കും – കർണാടക ആരോഗ്യ മന്ത്രി

ബംഗളൂരു : സർക്കാർ ആശുപത്രികളിൽ നിന്ന് ജൻ ഔഷധി കേന്ദ്രങ്ങൾക്ക് പുറമേ, സഞ്ജീവനി സ്റ്റോറുകളും ഒഴിപ്പിക്കുമെന്ന് കർണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. ഇതിൽ രാഷ്ട്രീയ അജണ്ടയില്ലെന്നും സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് ഗുണമേന്മയുള്ള മരുന്നുകൾ സൗജന്യമായി നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ ജൻ ഔഷധി കേന്ദ്രങ്ങളും അടച്ചുപൂട്ടാൻ സർക്കാർ പദ്ധതിയിടുന്നില്ലെന്നും സർക്കാർ ആശുപത്രികൾക്കുള്ളിലുള്ളവ മാത്രമേ അടച്ചുപൂട്ടാൻ ഉദ്ദേശിക്കുന്നുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു. 1400 ജൻ ഔഷധി കേന്ദ്രങ്ങളിൽ, സർക്കാർ ആശുപത്രികളിൽ സ്ഥിതിചെയ്യുന്ന 180 കേന്ദ്രങ്ങൾ മാത്രമേ അടച്ചുപൂട്ടാൻ പരിഗണിക്കുന്നുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.…

Read More
Click Here to Follow Us