കുംഭമേളയിൽ ‘വൈറലായ’ ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം

kumbamela

കൊച്ചി: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ പെൺകുട്ടിക്ക്, കേസുമായി ബന്ധപ്പെട്ട ഹർജികൾ തീർപ്പാക്കുന്നതുവരെ പൊലീസ് സംരക്ഷണം നൽകുന്നത് തുടരാൻ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ബച്ചു കുര്യൻ തോമസാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രായപൂർത്തിയായ ശേഷമാണ് തന്റെ വിവാഹം നടന്നതെന്ന് ബോധ്യപ്പെടുത്താനായി പെൺകുട്ടി സമർപ്പിച്ച ജനന സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും പരിശോധിച്ച ശേഷമാണ് കോടതി നടപടി.

  എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി'; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ 'അഗ്നിപരീക്ഷ'യെക്കുറിച്ച് ദിലീപ്

മതമാറി മുസ്ലീം സമുദായത്തിൽ നിന്നുള്ളയാളെ വിവാഹം കഴിച്ചതിന് പിന്നാലെ തനിക്കെതിരെ കടുത്ത വിദ്വേഷ പ്രചാരണങ്ങളും ഭീഷണികളും ഉയരുന്നുണ്ടെന്നും ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചത്. സ്വന്തം നാട്ടിലെത്തിയാൽ ദുരഭിമാനക്കൊലയ്ക്ക് ഇരയാക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതർ നൽകിയ ജനന സർട്ടിഫിക്കറ്റ്, അതിന്റെ അടിസ്ഥാനത്തിലുള്ള ആധാർ കാർഡ് തുടങ്ങിയ രേഖകളാണ് പെൺകുട്ടി കോടതിയിൽ ഹാജരാക്കിയത്. രേഖകൾ പ്രഥമദൃഷ്ട്യാ പരിശോധിച്ച കോടതി, വിവാഹസമയത്ത് പെൺകുട്ടിക്ക് നിയമപരമായ പ്രായപൂർത്തിയായിരുന്നുവെന്ന് വ്യക്തമാക്കിയാണ് സുരക്ഷ തുടരാൻ നിർദ്ദേശിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
[masterslider id="10"]

Related posts