ബെംഗളൂരു: അശ്ലീല വീഡിയോ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുൻ എം.പി പ്രജ്വൽ രേവണ്ണ പാർപ്പിച്ചിരിക്കുന്ന ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ സി.സി.ബി (സിറ്റി ക്രൈം ബ്രാഞ്ച്) പോലീസിന്റെ മിന്നൽ റെയ്ഡ്. പരിശോധനയിൽ പ്രജ്വലിന്റെ കൈവശത്തുനിന്ന് മൊബൈൽ ഫോണും അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവും കണ്ടെടുത്തു. സംഭവത്തെത്തുടർന്ന് ജയിൽ അധികൃതർക്കെതിരെ നടപടി ശക്തമാക്കുകയും പ്രജ്വലിനെ വി.ഐ.പി സെല്ലിൽ നിന്ന് ജനറൽ വാർഡിലേക്ക് മാറ്റുകയും ചെയ്തു. പെൻഡ്രൈവിൽ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നടത്തിയ വിശദമായ പരിശോധനയിലാണ് നീല റെഡ്മി 5ജി…
Read MoreDay: 13 August 2026
കർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം
ബെംഗളൂരു: കാവേരി നദി ജലതർക്കത്തെ തുടർന്ന് ഇന്ന് കർണാടകയിൽ ബന്ദ് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും തലസ്ഥാനമായ ബെംഗളൂരുവിൽ ജനജീവിതവും വാഹനഗതാഗതവും സാധാരണ നിലയിൽ പുനരാരംഭിച്ചു. എന്നാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി പോലീസിന്റെ നിർദ്ദേശപ്രകാരം നഗരത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. തമിഴ്‌നാട് ബസ് ഗതാഗതത്തിന് തടസ്സം പോലീസ് നിയന്ത്രണങ്ങളെ തുടർന്ന് ബെംഗളൂരു സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് തമിഴ്‌നാട്ടിലെ പ്രധാന നഗരങ്ങളിലേക്കുള്ള ബസ് സർവീസുകൾ തടസ്സപ്പെട്ടു. ഊട്ടി, തിരുവണ്ണാമലൈ, തല്ലകുർച്ചി, സേലം, വെല്ലൂർ, കൽപകം, കാഞ്ചീവരം, വന്ദവാസി, തിരുവള്ളൂർ, ഉളുന്തൂർപേട്ട്, തിരുപ്പട്ടൂർ, കടലൂർ,…
Read Moreകുംഭമേളയിൽ ‘വൈറലായ’ ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം
കൊച്ചി: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ പെൺകുട്ടിക്ക്, കേസുമായി ബന്ധപ്പെട്ട ഹർജികൾ തീർപ്പാക്കുന്നതുവരെ പൊലീസ് സംരക്ഷണം നൽകുന്നത് തുടരാൻ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ബച്ചു കുര്യൻ തോമസാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രായപൂർത്തിയായ ശേഷമാണ് തന്റെ വിവാഹം നടന്നതെന്ന് ബോധ്യപ്പെടുത്താനായി പെൺകുട്ടി സമർപ്പിച്ച ജനന സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും പരിശോധിച്ച ശേഷമാണ് കോടതി നടപടി. മതമാറി മുസ്ലീം സമുദായത്തിൽ നിന്നുള്ളയാളെ വിവാഹം കഴിച്ചതിന് പിന്നാലെ തനിക്കെതിരെ കടുത്ത വിദ്വേഷ പ്രചാരണങ്ങളും ഭീഷണികളും ഉയരുന്നുണ്ടെന്നും ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചത്. സ്വന്തം നാട്ടിലെത്തിയാൽ ദുരഭിമാനക്കൊലയ്ക്ക് ഇരയാക്കപ്പെടാൻ…
Read Moreസംസ്ഥാനം തമിഴ്നാടിന് വിട്ടുകൊടുക്കണം; ഉത്തരവ് ഇങ്ങനെ
ബെംഗളൂരു: ആഗസ്റ്റ് 12 ന് രാവിലെ എട്ടു മണി മുതൽ അടുത്ത 15 ദിവസത്തേക്ക് ബിലിഗുണ്ട്ലുവിൽ നിന്ന് പ്രതിദിനം 12,000 ക്യുസെക്സ് വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കാൻ കാവേരി ജല മാനേജ്മെന്റ് അതോറിറ്റി (സി.ഡബ്ല്യു.എം.എ) കർണാടകയോട് നിർദേശിച്ചു. ആഗസ്റ്റ് 11 ന് നടന്ന സി.ഡബ്ല്യു.എം.എയുടെ 55ാമത് യോഗത്തിലാണ് തീരുമാനം. കാവേരി ജല നിയന്ത്രണ സമിതിയുടെ ശിപാർശകൾ അതോറിറ്റി ശരിവെക്കുകയും അംഗീകരിക്കുകയും ചെയ്തു. കടുത്ത ജലവൈദ്യുതി പ്രതിസന്ധി ചൂണ്ടിക്കാട്ടിയ കർണാടക നാല് കാവേരി ജലസംഭരണികളായ കെ.ആർ.എസ്, കബിനി, ഹേമാവതി, ഹാരങ്കി എന്നിവയിലേക്കുള്ള നീരൊഴുക്ക് 30 വർഷത്തെ ശരാശരിയേക്കാൾ…
Read Moreഇന്ന് കർണാടക ബന്ദ്; എന്തിനെ എല്ലാം ബാധിക്കുമെന്ന് അറിയാം വായിക്കൂ
ബെംഗളൂരു: കാവേരി നദി ജല തർക്കത്തിൽ കന്നഡ അനുകൂല പ്രവർത്തകൻ വാട്ടാൽ നാഗരാജിന്റെ നേതൃത്വത്തിൽ ഇന്ന് ആഹ്വാനം ചെയ്ത കർണാടക ബന്ദ് പ്രധാനമായും പ്രതിഷേധ പ്രകടനങ്ങളിൽ മാത്രമായി ഒതുങ്ങുന്നു. കന്നഡ സംഗടനഗല കൂട്ട, കന്നഡ സേന, കന്നഡ ജാഗ്രതി വേദികെ തുടങ്ങി ഏതാനും ചെറിയ സംഘടനകൾ മാത്രമാണ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. അതിനാൽ സംസ്ഥാനത്തുടനീളം മിക്ക സേവനങ്ങളും തടസ്സമില്ലാതെ പതിവുപോലെ തുടരുന്നുണ്ട്. ബെംഗളൂരുവിലെ മഡിവാല, ശാന്തിനഗർ ഉൾപ്പെടെയുള്ള വിവിധ കേന്ദ്രങ്ങളിൽ നിന്ന് രാവിലെ മുതൽ തന്നെ ബി.എം.ടി.സി, സ്വകാര്യ ബസ് സർവീസുകൾ സാധാരണ നിലയിൽ…
Read More