ജയ്പൂർ : മാട്രിമോണിയൽ വഴി വിവാഹ തട്ടിപ്പ് നടത്തിയ യുവതിയെ പിടികൂടി രാജസ്ഥാൻ പൊലീസ്. ഏഴു മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളിൽ 25 പുരുഷന്മാരെയാണ് യുവതി വിവാഹം കഴിച്ച് പറ്റിച്ചത്. നിരവധി പേരിൽ നിന്നായി പണവും മറ്റ് വില കൂടിയ വസ്‌തുക്കളും തട്ടിയെടുത്തായി പൊലീസ് കണ്ടെത്തി. വലിയൊരു വിവാഹ തട്ടിപ്പ് റാക്കറ്റിലെ കണ്ണിയാണ് യുവതിയെന്ന് പൊലീസ് പറയുന്നു. മാട്രിമോണിയൽ വഴി പരിചയപ്പെടുകയും അടുപ്പത്തിലാകുകയും ചെയ്തശേഷം വിവാഹം ഉറപ്പിക്കും. നിയമപരമായി വിവാഹം കഴിച്ചശേഷം ഏതാനും ദിവസങ്ങൾ ഭർത്താവിനൊപ്പം താമസിക്കും. പിന്നീട് സ്വർണം ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ കൈക്കലാക്കി…
Read MoreTag: Latestnews
22 സർക്കാർ മെഡിക്കൽ കോളജുകൾക്ക് ദേശീയ മെഡിക്കൽ കമീഷൻ്റെ നോട്ടീസ്
ബംഗളൂരു: അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, അധ്യാപക നിയമനങ്ങളിലെ അപാകതകൾ എന്നിവ ചൂണ്ടിക്കാട്ടി ബാംഗ്ലൂർ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബി.എം.സി.ആർ.ഐ) ഉൾപ്പടെ കർണാടകയിലെ 22 സർക്കാർ മെഡിക്കൽ കോളജുകൾക്ക് ദേശീയ മെഡിക്കൽ കമീഷൻ്റെ (എൻ.എം.സി) കാരണം കാണിക്കൽ നോട്ടീസ്. കൊപ്പാൽ, ചിക്കബല്ലാപുർ, ചിത്രദുർഗ, ചിക്കമഗളൂരു തുടങ്ങിയ ജില്ലകളിൽ പുതുതായി സ്ഥാപിച്ച സർക്കാർ മെഡിക്കൽ കോളജുകളിൽ യോഗ്യതയുള്ള ഫാക്കൽറ്റി അംഗങ്ങളുടെ കുറവുണ്ടെന്നും എൻ.എം.സി ചൂണ്ടിക്കാട്ടി. ഔട്ട്പേഷ്യന്റ് എണ്ണത്തിലെ കുറവ്, ആവശ്യമായ അധ്യാപക- അനധ്യാപക ജീവനക്കാരുടെ അഭാവം, അവശ്യ മെഡിക്കൽ ഉപകരണങ്ങളുടെ കുറവ് തുടങ്ങിയവ…
Read Moreബിരിയാണിയ്ക്കൊപ്പം സാലഡ് നൽകിയില്ല; വിവാഹ വീട്ടിൽ കൂട്ടത്തല്ല്, സംഭവം കൊല്ലത്ത്
കൊല്ലം: ബിരിയാണിയ്ക്കൊപ്പം സാലഡ് കിട്ടിയില്ലെന്ന് ആരോപിച്ച് വിവാഹ വീട്ടിൽ കൂട്ടത്തല്ല്. കൊല്ലത്ത് കാറ്ററിങ് തൊഴിലാളികളും പാചകം ചെയ്തവരും തമ്മിലാണ് തർക്കം തുടങ്ങിയത്. കൊല്ലം ജില്ലയിലെ തട്ടാമലക്ക് സമീപമാണ് സംഭവം. വിവാഹത്തിനെത്തിയ പലര്‍ക്കും ബിരിയാണിക്കൊപ്പം സാലഡ് വിളമ്പിയില്ലെന്ന് ആരോപിച്ച് കാറ്റിങ് തൊഴിലാളികളും പാചകക്കാരും പാത്രങ്ങള്‍ കൊണ്ട് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. തട്ടാമല പിണയ്ക്കല്‍ ഭാഗത്തെ രാജധാനി ഓഡിറ്റോറിയത്തിലാണ് കഴിഞ്ഞ ദിവസം അക്രമം നടന്നത്. സംഘട്ടനത്തില്‍ നാല് പേര്‍ക്ക് തലയ്ക്ക് പരിക്കേറ്റു. വിഷയയവുമായി ബന്ധപ്പെട്ട് ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയി. ആക്രമണം നടത്തിയവർക്കെതിരെ കേസെടുക്കുമെന്ന് ഇരവിപുരം എസ്.എച്ച്.ഒ ആർ.…
Read Moreവിമാനത്താവള മെമുറദ്ദാക്കൽ ; ആളില്ലാതെ ഹോൾട്ട് സ്റ്റേഷൻ
ബെംഗളൂരു∙വിമാനത്താവളത്തിലേക്കുള്ള മെമു ട്രെയിനുകൾ റദ്ദാക്കുന്നത് സ്ഥിരമായതോടെ കെഐഎ ഹോൾട്ട് സ്റ്റേഷനെ ആശ്രയിക്കുന്ന ആളുകളുടെ എണ്ണത്തിൽ വൻ ഇടിവ്. കന്റോൺമെന്റ് സ്റ്റേഷൻ്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ദേവനഹനള്ളി, ചിക്കബെല്ലാപുര തുടങ്ങിയ പ്രദേശങ്ങളിലേയ്ക്കുള്ള മെമു സർവീസുകൾ കഴിഞ്ഞ മാസം റദ്ദാക്കിയത് ഇതുവരെയും പുനഃസ്ഥാപിക്കാതെ ഇട്ടിരിക്കുകയാണ്. ഇവയ്‌ക്കെല്ലാം പുറമേ കെഎസ്ആർ ബെംഗളൂരു, യശ്വന്തപുര എന്നിവിടങ്ങളിൽ നിന്ന് ദേവനഹള്ളി, ചിക്കബെല്ലാപുര എന്നിവിടങ്ങളിലേക്കുള്ള മെമു സർവീസുകളും തുടർച്ചയായി റദ്ദാക്കുന്നത് പതിവ് സംഭവമാണ്. നിലവിലെ സ്ഥിതി ഇങ്ങനെയെന്നിരിക്കെ ഒരു മാസമായി പ്രതിദിനം ഇരുപതിൽ താഴെ യാത്രക്കാരാണ് സ്റ്റേഷനെ ആശ്രയിക്കുന്നത്.
Read Moreഇന്റർകൊളീജിയറ്റ് ഫുട്ബോളിന് തുടക്കമായി
ബംഗളൂരു: കർണാടക സ്റ്റേറ്റ് ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന നാലപ്പാട് ഇന്റർകൊളീജിയറ്റ് ഫുട്ബോളിന് ചാമ്പ്യൻഷിപ്പിന് യെലഹങ്ക സൂപ്പർപാർക്കിൽ തുടക്കമായി. മത്സരഫലം: റോസി റോയൽ കോളജ്- 3- ശ്രീ ശാന്തിനി- 0, കൃപാനിധി നഴ്സിങ് കോളജ്- 1- ധന്വന്തരി-0, രാമയ്യ യൂനിവേഴ്സിറ്റി- 2- രാഘവേന്ദ്ര നഴ്സിങ് കോളജ്- 1, എച്ച്.കെ.ബി.കെ-2- കെ.കെ.ഇ.സി.ഇ- 0, എബൻസർ- 4- ശ്രീശാന്തിനി ബി- 3, വൈദേഹി ഇൻസ്റ്റിറ്റ്യൂട്ട്- 4- സംഭ്രാം- 1, ഈസ്റ്റ് വെസ്റ്റ്- 2- എൻ.എസ്.ജി അക്കാദമി- 0, എ.ബി.ബി.എസ്- 1- സ്പൂർത്തി-0. നിരവധി ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. അടുത്ത…
Read Moreസർക്കാർ ആശുപത്രികളിലെ ജൻ ഔഷധി കേന്ദ്രങ്ങൾ ഒഴിവാക്കുന്നു; പകരം സൗജന്യ മെഡിസിൻ വിതരണം കാര്യക്ഷമമാക്കും
ബംഗളൂരു: കർണാടകയിൽ സർക്കാർ ആശുപത്രി പരിസരങ്ങളിൽ നിലവിലുള്ള ജൻ ഔഷധി കേന്ദ്രങ്ങൾ നിർത്തലാക്കാൻ ആരോഗ്യ വകുപ്പ് തീരുമാനം. പകരം, സർക്കാർ ആശുപത്രികളിൽ സൗജന്യ മരുന്നു വിതരണ സംവിധാനം കാര്യക്ഷമമാക്കുമെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു വ്യക്തമാക്കി. സർക്കാർ ആശുപത്രികളിൽനിന്ന് സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിലേയ്ക്ക് ഡോക്ടർമാർ കുറിപ്പടി നൽകുന്ന പ്രവണത അടിയന്തരമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രികളിൽനിന്ന് ലഭ്യമായ ജനറിക് മെഡിസിനുകളുടെ ലഭ്യത ഉറപ്പാക്കാൻ കർണാടക സ്റ്റേറ്റ് മെഡിക്കൽ സപ്ലൈസ് കോർപറേഷന് (കെ.എസ്.എം.എസ്.സി.എൽ) സർക്കാർ ഇതിനകം നിർദേശം നൽകി കഴിഞ്ഞു. ജനറിക് മരുന്നുകളുടെ കാര്യത്തിൽ കേന്ദ്ര…
Read Moreബംഗളൂരുവിൽ നാലാമത്തെ സ്റ്റോർ തുറന്ന് ലുലു
ബംഗളൂരു: ബംഗളൂരു നഗരത്തിൽ ലുലു ഗ്രൂപ്പിൻ്റെ നാലാമത്തെ സ്റ്റോർ ഇലക്ട്രോണിക് സിറ്റി എം.ഫൈവ് മാളിൽ തുറന്നു. ഞായറാഴ്ച രാവിലെ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയുടെ സാന്നിധ്യത്തിൽ കർണാടക ഗതാഗത-മുസ്റെ വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡിയാണ് ഉദ്ഘാടനം നിർവഹിച്ചത്. പുതിയ ലുലു ഡെയ്ലി സ്റ്റോറി ആയിരത്തിലേറെ പേർക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരം നൽകുന്നതായും കർഷകരുടെ പ്രാദേശിക വിപണിയെ മെച്ചപ്പെടുത്തുന്നതായും എം.എ. യൂസുഫലി പറഞ്ഞു. 45,000 ചതുരശ്ര അടിയിൽ ഒരുക്കിയ ലുലു ഡെയിലി സ്റ്റോറിനായി 700 പാർക്കിങ് ഇടങ്ങളും ഒരുക്കിയതായി മാനേജ്മെന്റ് വ്യക്തമാക്കി.
Read Moreകളിക്കുന്നതിനിടെ കാറിനുള്ളിൽ കയറി; അബദ്ധത്തിൽ ഡോർ ലോക്കായി, ശ്വാസംമുട്ടി നാല് കുട്ടികൾ മരിച്ചു
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിൽ നാല് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ദ്വാരപുഡി ഗ്രാമത്തിലാണ് സംഭവം. പത്ത് വയസിൽ താഴെയുള്ള കുട്ടികളാണ് മരിച്ചത്. കളിക്കുന്നതിനുടെ പാർക്ക് ചെയ്ത കാറിനുള്ളിലേക്ക് കുട്ടികൾ കയറുകയായിരുന്നു. പാർക്കിങ് കേന്ദ്രത്തിലിട്ട കാറിൻ്റെ ഡോറുകൾ ലോക്ക് ചെയ്തിരുന്നില്ല. തുടർന്ന് അബദ്ധത്തിൽ കാറിൻ്റെ ഡോറുകൾ ലോക്കാവുകയും കുട്ടികൾ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. രാവിലെ മുതൽ കുട്ടികളെ കാണാത്തതിനെ തുടർന്ന് രക്ഷിതാക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഉദയ്(6), ചാരുമതി(8), ചാരിഷ്മ(6), മാനസവി(6) എന്നിവരാണ് മരിച്ചത്.
Read Moreവേടൻ്റെ പരിപാടിയിൽ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ പൊലീസ്; തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്
പാലക്കാട്: റാപ്പർ വേടന്‍റെ പാലക്കാട്ടെ പരിപാടിയിൽ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർക്ക് പരിക്ക്. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ പൊലീസ് ലാത്തി വീശി. നിരവധി പേർ കുഴഞ്ഞുവീഴുകയും ഒട്ടനവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിപാടിക്കിടെ സംഘാടകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പട്ടികജാതി, പട്ടികവർഗ വകുപ്പും സാംസ്കാരിക വകുപ്പും ചേർന്നാണ് ഇന്ന് വൈകീട്ട് പാലക്കാട് കോട്ടമൈതാനത്ത് വേടന്‍റെ പരിപാടി സംഘടിപ്പിച്ചത്. ആറു മണിക്ക് ആരംഭിക്കേണ്ട പരിപാടി ഏറെ വൈകിയാണ് ആരംഭിച്ചത്. പതിനായിര കണക്കിന് പേരാണ് പരിപാടിക്കെത്തിയത്. സുരക്ഷാ ക്രമീകരണത്തിനായി…
Read Moreകന്നഡിഗർക്കെതിരെ മോശം പരാമർശം ; ഹോട്ടലിനെതിരെ കേസെടുത്ത് പൊലീസ്
Arrearraar ബെംഗളൂരു: കന്നഡിഗർക്കെതിരെ മോശം പരാമർശം നടത്തിയ ഹോട്ടലിനെതിരെ കേസെടുത്ത് പൊലീസ് ഹോട്ടലിൻ്റെ സൈൻ ബോർഡിലാണ് പരാമർശം പ്രത്യക്ഷപെട്ടത്. കോറമംഗലയിലെ ഹോട്ടലിനെതിരെയാണ് നടപടി. ഹോട്ടലിൻ്റെ ഡിജിറ്റൽ സൈൻ ബോർഡിൽ മോശം പരാമർശം വന്നത് വലിയ ചർച്ചയായിരുന്നു. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയായിരുന്നു. ഉടൻ തന്നെ പോലീസ് സൈൻ ബോർഡ് നീക്കം ചെയ്തു. ഹോട്ടൽ മാനേജരെയും ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തു. ഹോട്ടൽ ഉടമയോടും ഹാജരാവാൻ നിർദ്ദേശിച്ചിട്ടുണ്ട്. പ്രവാസിയായ മലയാളിയാണ് ഹോട്ടലിൻ്റെ ഉടമ. സംഭവത്തിൽ തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നാണ് ഉടമ പറയുന്നത്. ഹോട്ടലിന് വേണ്ടി സൈൻ…
Read More