മഴയിൽ കുതിർന്ന് ബെംഗളൂരു; ഓലയും ഊബറുമില്ല;വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ: ടാക്സി കിട്ടാനില്ല!

ബെംഗളൂരു: ഞായറാഴ്ച വൈകുന്നേരം നഗരത്തിലുടനീളം പെയ്ത കനത്ത മഴയെത്തുടർന്ന് ബെംഗളൂരു കെമ്പേഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടാക്സി സേവനങ്ങൾ വൻതോതിൽ തടസ്സപ്പെട്ടു. പ്രമുഖ റൈഡ്-ഹെയ്‌ലിംഗ് ആപ്പുകളായ ഓല, ഊബർ തുടങ്ങിയവയിൽ ക്യാബുകൾ ലഭിക്കാത്തത് നൂറുകണക്കിന് യാത്രക്കാരെയാണ് ദുരിതത്തിലാക്കിയത്.

മഴ കനത്തതോടെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂപപ്പെട്ടതാണ് ടാക്സിക്ഷാമത്തിന് പ്രധാന കാരണമായത്. വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡുകളിലെ തടസ്സങ്ങൾ ഭയന്ന് മിക്ക ഡ്രൈവർമാരും സർവീസുകൾ നിർത്തിവെക്കുകയോ എയർപോർട്ട് ട്രിപ്പുകൾ ഒഴിവാക്കുകയോ ചെയ്തതായി വിമാനത്താവള വൃത്തങ്ങൾ സൂചിപ്പിച്ചു.

  കാവേരി തർക്കം കത്തുന്നു; ഈ ദിവസം സംസ്ഥാനം നിശ്ചലമാകും! ബന്ദിന്റെ ഭാഗമായി മാനത്താവളം ഉപരോധിക്കും

യാത്രക്കാർക്ക് ഏറെ നേരം കാത്തിരിക്കേണ്ടി വന്നതും ബുക്കിംഗ് ആപ്പുകളിൽ ക്യാബുകൾ കാണിക്കാത്തതും വലിയ പ്രതിഷേധത്തിന് ഇടയാക്കി. “മണിക്കൂറുകളോളം പരിശ്രമിച്ചിട്ടും ഒരു ടാക്സി പോലും ലഭിച്ചില്ല. ഒടുവിൽ ഒരു ക്യാബ് കിട്ടിയപ്പോഴേക്കും വലിയ മാനസിക സമ്മർദ്ദമാണ് നേരിടേണ്ടി വന്നത്,” എന്ന് ഒരു യാത്രക്കാരൻ പ്രതികരിച്ചു. രാത്രികാലങ്ങളിൽ നഗരത്തിലേക്ക് പോകാൻ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന ഇത്തരം ക്യാബുകളെയാണ് ബഹുഭൂരിപക്ഷം യാത്രക്കാരും ആശ്രയിക്കുന്നത്.

പ്രതികൂല കാലാവസ്ഥയിൽ വിമാനത്താവളത്തിൽ നിന്നുള്ള യാത്ര സുഗമമാക്കാൻ ബദൽ സംവിധാനങ്ങളില്ലാത്തത് വലിയ പോരായ്മയാണെന്ന് സ്ഥിരം യാത്രക്കാർ ചൂണ്ടിക്കാട്ടി. വിമാനത്താവള അധികൃതരുടെ ഭാഗത്തുനിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായില്ലെങ്കിലും, രാത്രി വൈകിയും ടാക്സി ലഭ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നഗരത്തിലെ റോഡുകളിൽ വെള്ളക്കെട്ട് തുടരുന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഡിവാള കൊലപാതകം: ഗുണ്ട ആദിൽ ഉൾപ്പെടെ ആറുപേർ പിടിയിൽ; കാരണം പ്രതികാരമെന്ന് സംശയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
[masterslider id="10"]

Related posts