ബംഗളൂരു: അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, അധ്യാപക നിയമനങ്ങളിലെ അപാകതകൾ എന്നിവ ചൂണ്ടിക്കാട്ടി ബാംഗ്ലൂർ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബി.എം.സി.ആർ.ഐ) ഉൾപ്പടെ കർണാടകയിലെ 22 സർക്കാർ മെഡിക്കൽ കോളജുകൾക്ക് ദേശീയ മെഡിക്കൽ കമീഷൻ്റെ (എൻ.എം.സി) കാരണം കാണിക്കൽ നോട്ടീസ്.
കൊപ്പാൽ, ചിക്കബല്ലാപുർ, ചിത്രദുർഗ, ചിക്കമഗളൂരു തുടങ്ങിയ ജില്ലകളിൽ പുതുതായി സ്ഥാപിച്ച സർക്കാർ മെഡിക്കൽ കോളജുകളിൽ യോഗ്യതയുള്ള ഫാക്കൽറ്റി അംഗങ്ങളുടെ കുറവുണ്ടെന്നും എൻ.എം.സി ചൂണ്ടിക്കാട്ടി. ഔട്ട്പേഷ്യന്റ് എണ്ണത്തിലെ കുറവ്, ആവശ്യമായ അധ്യാപക- അനധ്യാപക ജീവനക്കാരുടെ അഭാവം, അവശ്യ മെഡിക്കൽ ഉപകരണങ്ങളുടെ കുറവ് തുടങ്ങിയവ പല ആശുപത്രികളിലും കണ്ടെത്തിയിരുന്നു.
അതെസമയം അടുത്തിടെ ആരംഭിച്ച മെഡിക്കൽ കോളജുകളിൽ അധ്യാപകരുടെ കുറവുണ്ടെന്ന് സമ്മതിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ, നേരത്തേ 2020ലെ എൻ.എം.സി നിയമത്തിലെ മാനദണ്ഡ പ്രകാരമാണ് എല്ലാ കോളജുകളിലും നിയമനങ്ങൾ നടത്തിയിരുന്നതെന്നും 2023ലെ മാനദണ്ഡം അനുസരിച്ച് നിയമനങ്ങൾ നടത്തണമെന്ന് എൻ.എം.സി നിർദേശിച്ചതാണ് പ്രശ്നമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]