ഇഴഞ്ഞുനീങ്ങി ബെംഗളൂരു; ശരാശരി വേഗത മണിക്കൂറിൽ 19 കിലോമീറ്ററിൽ താഴെ, വാഹനപ്പെരുപ്പത്തിൽ ശ്വാസംമുട്ടി നഗരം

ബെംഗളൂരു: ഗതാഗതക്കുരുക്കിന്റെ പിടിയിൽപ്പെട്ട് ബെംഗളൂരു നഗരത്തിലെ വാഹനങ്ങളുടെ വേഗത കുത്തനെ കുറയുന്നു. തിരക്കേറിയ സമയങ്ങളിൽ നഗരത്തിലെ പ്രധാന റോഡുകളിലൂടെയുള്ള ശരാശരി വേഗത മണിക്കൂറിൽ വെറും 19.4 കിലോമീറ്ററായി താഴ്ന്നതായി ബെംഗളൂരു ട്രാഫിക് പോലീസിന്റെ ‘അസ്‌ട്രാം’ (ASTraM) റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നഗരത്തിലെ വാഹനങ്ങളുടെ വേഗതയിൽ ആറ് ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2023-ൽ മണിക്കൂറിൽ 20.4 കിലോമീറ്ററായിരുന്ന ശരാശരി വേഗത 2024-ൽ 19.2 ആയി കുറഞ്ഞു. അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ, റോഡുകളിലെ തടസ്സങ്ങൾ, വഴിതിരിച്ചുവിടലുകൾ എന്നിവയാണ് വേഗത കുറയാൻ കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. നഗരത്തിലെ ജനസംഖ്യയും വാഹനങ്ങളുടെ എണ്ണവും വർധിച്ചതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സമ്മതിച്ചു.

  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

“നേരത്തെ 70 ലക്ഷമായിരുന്ന ബെംഗളൂരുവിലെ ജനസംഖ്യ ഇപ്പോൾ ഏകദേശം 1.4 കോടിയായി ഉയർന്നു. നഗരത്തിൽ നിലവിൽ 1.3 കോടി വാഹനങ്ങളുണ്ട്. കുരുക്ക് ഉണ്ടെന്ന കാര്യം നിഷേധിക്കാനാവില്ല,” ഉപമുഖ്യമന്ത്രി പറഞ്ഞു. നഗരത്തിന്റെ വിസ്തൃതിക്കനുസരിച്ചുള്ള റോഡുകളുടെ അഭാവവും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ മിക്ക വൻനഗരങ്ങളിലും നഗരവിസ്തൃതിയുടെ 16 ശതമാനം റോഡുകൾക്കായി മാറ്റിവെക്കുമ്പോൾ ബെംഗളൂരുവിൽ ഇത് എട്ട് ശതമാനം മാത്രമാണ്.

കർണാടകയിലെ മറ്റ് നഗരങ്ങളായ ബെലഗാവി, കലബുറഗി എന്നിവിടങ്ങളിലും തിരക്കേറിയ സമയങ്ങളിൽ 15 മുതൽ 20 കിലോമീറ്റർ വരെയാണ് വേഗതയെങ്കിലും പുറം റോഡുകളിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത ലഭിക്കാറുണ്ട്. എന്നാൽ ബെംഗളൂരുവിൽ വൻതോതിലുള്ള നഗരവൽക്കരണവും വാഹനങ്ങളുടെ രജിസ്ട്രേഷനിലുണ്ടായ കുതിച്ചുചാട്ടവും സ്ഥിതി അതീവ ഗുരുതരമാക്കുന്നു. ഏകദേശം ഒരാൾക്ക് ഒരു വാഹനം എന്ന കണക്കിലേക്ക് നഗരം മാറിക്കഴിഞ്ഞു.

  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു

നിലവിൽ നടക്കുന്ന മെട്രോ, ഫ്ലൈഓവർ നിർമ്മാണ പ്രവർത്തനങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമാകുമെങ്കിലും താൽക്കാലികമായി ഗതാഗതം കൂടുതൽ മന്ദഗതിയിലാക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളും വർധിച്ചുവരുന്ന ആവശ്യങ്ങളും തമ്മിലുള്ള വലിയ അന്തരം യാത്രക്കാരുടെ ദുരിതം വർധിപ്പിക്കുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts