ബെംഗളൂരു: ജോലിക്കിടെ മരിക്കുന്ന ജീവനക്കാരുടെ ഇൻഷുറൻസ് ഒരു കോടിയായി ഉയർത്തുമെന്ന് ബിഎംടിസി. നിലവിൽ 30 ലക്ഷം രൂപയാണ് നൽകുന്നത്. കഴിഞ്ഞ വർഷം കർണാടക ആർടിസി ജീവനക്കാർക്കുള്ള അപകട മരണ ഇൻഷുറൻസ് ഒരു കോടി രൂപയായി ഉയർത്തിയിരുന്നു. ഗ്രൂപ്പ് ഇൻഷുറൻസ് 3 ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷമാക്കി ബിഎംടിസി നേരത്തെ ഉയർത്തിയിരുന്നു.
Read MoreTag: employees
കെഎസ്ആർടിസിയിലെ മരണമടഞ്ഞ ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാര തുക കൈമാറി
ബെംഗളൂരു: എല്ലായിടത്തും പുതുവത്സരാഘോഷങ്ങൾ അരങ്ങേറിയപ്പോൾ ദുരിതക്കയത്തിൽ കഴിയുകയായിരുന്ന കെഎസ്ആർടിസിയിലെ മരണമടഞ്ഞ ജീവനക്കാരുടെ കുടുംബാംഗങ്ങളെ ആദരിച്ചുകൊണ്ട് കോർപറേഷൻ നടത്തിയത് സ്വാശ്രയ പ്രവർത്തനം. അപകട നഷ്ടപരിഹാര ഇൻഷുറൻസ് പദ്ധതിയിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുകയും അർത്ഥവത്തായ ജീവിതം നയിക്കാനുള്ള മാർഗനിർദേശം നൽകുകയും ചെയ്തു. ഗതാഗത മന്ത്രി രാമലിംഗറെഡ്ഡി, മാനേജിങ് ഡയറക്ടർ വി. അൻബുകുമാറും എല്ലാവർക്കും ആശംസകൾ നേർന്നു. മരിച്ചവരുടെ ആശ്രിതർക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം വിതരണം ചെയ്തു. കെഎസ്ആർടിസി ആസ്ഥാനത്ത് അപകടത്തിൽ മരിച്ച 3 ജീവനക്കാരുടെ ആശ്രിത കുടുംബങ്ങളെ ഗതാഗത മന്ത്രി രാമലിംഗറെഡ്ഡി ആദരിച്ചു.…
Read Moreസർക്കാർ ഓഫീസിൽ ജീവനക്കാർ എത്തുന്നത് ഹെൽമറ്റ് ധരിച്ച് ; എന്താ കാര്യം എന്നല്ലേ?
തെലങ്കാന: ഹെൽമറ്റിടാതെ ഇരുചക്രവാഹനമോടിച്ചാൽ പണി കിട്ടുംza. പിഴ അടക്കേണ്ടത് പേടിച്ച് പലരും ഹെൽമറ്റ് മറക്കാതെ ഇടാറുമുണ്ട്. എന്നാൽ തെലങ്കാനയിലെ ഒരു സർക്കാർ ഓഫീസിൽ ജീവനക്കാർ ഓഫീസിലെത്തിയാലും ഹെൽമറ്റ് അഴിച്ചുവെക്കാറില്ല. അതേ ഹെൽമറ്റും ഇട്ടുകൊണ്ടാണ് അവർ ജോലി ചെയ്യുന്നത്. പിഴയെ പേടിച്ചിട്ടല്ല കെട്ടിടം പൊളിഞ്ഞ് തലയിൽ വീഴാതിരിക്കാനാണ് ജീവനക്കാർ ഹെൽമറും ധരിച്ച് ജോലി ചെയ്യുന്നത്. തെലങ്കാനയിലെ ജഗ്തിയാൽ ജില്ലയിലെ ബീർപൂർ മണ്ഡലത്തിലെ മണ്ഡലം പരിഷത്ത് ഡെവലപ്‌മെന്റ് (എംപിഡിഒ) ഓഫീസിൽ ഹെൽമറ്റ് ധരിച്ച് ജോലി ചെയ്യുന്ന ജീവനക്കാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്. കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ്…
Read Moreസർക്കാർ പ്ലോട്ടുകൾ അനധികൃതമായി സ്വന്തമാക്കി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ബെംഗളൂരു: ചിക്കമംഗളൂരു മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ തങ്ങളുടെ പേരിൽ സർക്കാർ പ്ലോട്ടുകൾ അനധികൃതമായി രജിസ്റ്റർ ചെയ്‌തുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ കലക്ടർ രണ്ട് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കി. ഈ അനധികൃത പ്രവർത്തനത്തിൽ ഉൾപ്പെട്ട മറ്റ് അഞ്ച് ജീവനക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, ടൗൺ പഞ്ചായത്ത്, താലൂക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, നഗരസഭ, മെട്രോപൊളിറ്റൻ കോർപറേഷനുകൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ വൻ അഴിമതിയിൽ പങ്കാളികളാകുന്നത് ആശങ്കയുളവാക്കുന്നുണ്ട്.
Read Moreബൈജൂസിനെതിരെ ആരോപണവുമായി മുൻ ജീവനക്കാർ
ബെംഗളൂരു: എജുടെക്ക് ആപ്പായ ബൈജൂസ് തങ്ങളെ നിര്‍ബന്ധപൂര്‍വം രാജിവെപ്പിക്കുകയായിരുന്നുവെന്നും കമ്പനിയില്‍ നിന്ന് അന്യായമായാണ് പുറത്താക്കിയതെന്നും മുന്‍ ജീവനക്കാരുടെ ആരോപണം. ന്യായമായ അവകാശങ്ങളോ നഷ്ടപരിഹാരമോ നല്‍കിയില്ല. എന്തുകൊണ്ട് രാജിവെക്കാന്‍ ആവശ്യപ്പെട്ടതെന്ന് ചോദിക്കാനുള്ള അവസരം പോലും നല്‍കിയില്ലെന്നും മുന്‍ ജീവനക്കാരുടെ ആരോപണം. ഞങ്ങളെ റോബോട്ടുകളെ പോലെയാണ് കൈകാര്യം ചെയ്തിരുന്നത്. നിലവിലെ ജീവനക്കാര്‍ക്ക് ബൈജു രവീന്ദ്രന്റെ ക്ഷമാപണക്കത്ത് ലഭിച്ചുവെന്ന് പറയുന്നു. പക്ഷേ, പിരിച്ചുവിട്ട ജീവനക്കാരോട് മാപ്പ് പറഞ്ഞിട്ടില്ല -മുന്‍ ജീവനക്കാരന്‍ ആരോപിച്ചു. കഴിഞ്ഞ മാസമാണ് ബൈജു രവീന്ദ്രന്‍ ജീവനക്കാരോട് മാപ്പ് പറഞ്ഞ് മെയിലയച്ചത്. 2500 പേരെ പിരിച്ചു വിട്ടതില്‍…
Read More6 മാസത്തിനുള്ളിൽ 2500 ഓളം ജീവനക്കാരെ പിരിച്ചു വിടുമെന്ന് ബൈജൂസ്
ബെംഗളൂരു: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആറ് മാസത്തിനുള്ളിൽ 2500 ഓളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ബൈജൂസ്. ഉള്ളടക്കം, മാധ്യമം സാങ്കേതികവിദ്യ എന്നിവയുൾപ്പെടെയുള്ള വകുപ്പുകളിൽ 50,000 തൊഴിലാളികളിൽ 5 ശതമാനം കമ്പനി അടുത്ത ആറ് മാസത്തിനുള്ളിൽ ഘട്ടം ഘട്ടമായി വെട്ടിക്കുറയ്ക്കും. ബജറ്റ് ചെലവുകൾ നിയന്ത്രിക്കുന്നതിനും മാർക്കറ്റിംഗും പ്രവർത്തന ചെലവും ഒപ്റ്റിമൈസ് ചെയ്യുന്നതിനുമാണ് കൂട്ടം പിരിച്ചുവിടൽ പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പായി തരംതിരിക്കപ്പെട്ട ബൈജൂസിന്റെ വരുമാന നഷ്ടം 4,588 കോടി രൂപയാണ്. ബൈജൂസ് അതിന്റെ കെ10 അനുബന്ധ സ്ഥാപനങ്ങളായ മെറിറ്റ്നേഷൻ, ട്യൂട്ടർവിസ്റ്റ, സ്കോളർ, ഹാഷ്‌ലെൺ എന്നിവയെ…
Read More300 ജീവനക്കാരെ വിപ്രോ പിരിച്ചു വിട്ടു
ബെംഗളൂരു: കമ്പനിയിൽ ജോലി ചെയ്യുമ്പോൾ തന്റെ എതിർ സ്ഥാപനത്തിന് വേണ്ടി ജോലി ചെയ്ത 300 ഓളം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടതായി റിപ്പോർട്ട്. കമ്പനി എക്‌സിക്യുട്ടീവ് പ്രേം റിഷാദ് തന്നെയാണ് ജീവനക്കാരെ പിരിച്ചുവിട്ട കാര്യം അറിയിച്ചത്. ‘വിപ്രോയിൽ ജോലി ചെയ്യുമ്പോൾ തന്നെ എതിരാളികൾക്ക് വേണ്ടി ജോലി ചെയ്യുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിരുന്നു. കുറച്ച് മാസത്തെ നിരീക്ഷത്തിന് ശേഷമാണ് ഈ നടപടി സ്വീകരിച്ചത്. അങ്ങനെയുള്ള 300 പേരെ ഞങ്ങൾ കണ്ടെത്തി. റിഷാദ് പ്രേംജി പറഞ്ഞു. ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷൻ നാഷണൽ മാനേജ്‌മെന്റ് കോൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read Moreശുചീകരണ തൊഴിലാളികൾ അനിശ്ചിതകാല സമരത്തിൽ
ബെംഗളൂരു: സംസ്ഥാന വ്യാപകമായി ശുചീകരണ തൊഴിലാളികൾ പണിമുടക്ക് ആരംഭിച്ചതോടെ ബെംഗളൂരുവിൽ ഉൾപ്പെടെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ ജനങ്ങൾ ബുദ്ധിമുട്ടുന്നു. പ്രതിഷേധം തുടർന്നാൽ വരും ദിവസങ്ങളിൽ കടുത്ത മാലിന്യനീക്ക പ്രതിസന്ധി ഉണ്ടാകും. താത്കാലിക ജോലി സ്ഥിരപ്പെടുത്തണം എന്ന ആവശ്യവുമായാണ് തൊഴിലാളികൾ സമരം ചെയ്യുന്നത്. ഈ സമരം അപ്പാർട്മെന്റുകളിലെയും വ്യവസായ സ്ഥാപനങ്ങളിലെയും മാലിന്യ നീക്കത്തെയാണ് കൂടുതലായും ബാധിക്കുക. ബിബിഎംപി പരിധിയിൽ ജോലി ചെയ്യുന്ന 5000 ൽപരം ശുചീകരണ തൊഴിലാളികൾ ഫ്രീഡം പാർക്കിൽ പ്രതിഷേധവുമായി അണിനിരന്നു. ശുചീകരണത്തിന് ആവശ്യമായ ഗ്ലൗസോ ശുദ്ധജലമോ ശുചിമുറി സംവിധാനങ്ങളോ അധികൃതർ ലഭ്യമാക്കുന്നില്ലെന്നും സമരക്കാർ…
Read Moreനിയമ വിരുദ്ധമായി പിരിച്ചു വിട്ടവരെ തിരിച്ചെടുക്കണം ; ഡെപ്യൂട്ടി ലേബർ കമ്മീഷൻ
ബെംഗളൂരു: സ്വകാര്യ കമ്പനിയിൽ നിന്നു നിയമവിരുദ്ധമായി പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാൻ ഉത്തരവിട്ട് ഡപ്യൂട്ടി ലേബർ കമ്മിഷണർ . കർണാടക സ്റ്റേറ്റ് ഐടി, ഐടിഇഎസ് എംപ്ലോയീസ് യൂണിയന്റെ (കെഐടിയു) ഇടപെടലിനെത്തുടർന്നാണു നടപടി. കഴിഞ്ഞ മാസം സ്വകാര്യ കമ്പനിയായ എംപിഎസ് ലിമിറ്റഡിലെ 2 ജീവനക്കാരെ ചെന്നൈ, ഡെറാഡൂൺ എന്നിവിടങ്ങളിലേക്കു സ്ഥലം മാറ്റി. നിയമവിരുദ്ധ നടപടി ചോദ്യം ചെയ്ത ഇരുവരെയും കമ്പനി പിരിച്ചുവിട്ടു. തുടർന്ന് ജീവനക്കാർ കെഐടിയുവിനെ സമീപിക്കുകയായിരുന്നു. ജോലിയിൽ തിരികെ പ്രവേശിച്ച ജീവനക്കാരെ കെഐടിയു കേന്ദ്ര നിർവാഹക സമിതി അംഗം എം.എൽ.ശ്രീധര, യൂണിറ്റ് സെക്രട്ടറി ഹൊനേഷ് ഗൗഡ…
Read Moreസർക്കാരിന്റെ സാരി വേണ്ട, കർണാടകയിലെ അങ്കണവാടി ജീവനക്കാർ
ബെംഗളൂരു: പ്രധാനമന്ത്രിയുടെ പോഷണ്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി നല്‍കുന്ന സാരികള്‍ വേണ്ടെന്ന് സംസ്ഥാന സര്‍ക്കാരിനോട് കര്‍ണാടകയിലെ അങ്കണവാടി ജീവനക്കാര്‍ അറിയിച്ചു. സര്‍ക്കാരിന്റെ പരിപാടിയുടെ പരസ്യ ബാനര്‍ പോലെയുള്ള സാരിയുടെ ഡിസൈന്‍ കാരണമാണ് ജീവനക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. ആരും സ്വീകരിക്കാത്തതിനാല്‍ ഏകദേശം 10 കോടി രൂപ വിലയ്ക്ക് വാങ്ങിയ 2.5 ലക്ഷത്തോളം സാരികള്‍ സംസ്ഥാനത്തെ വിവിധി സംഭരണശാലകളിലായി കെട്ടിക്കിടക്കുകയാണ് ഇപ്പോൾ. ഒരു ലക്ഷത്തിലധികം വരുന്ന അങ്കണവാടി ജീവനക്കാര്‍ക്ക് യൂണിഫോം എന്ന നിലയിലാണ് സാരികള്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നത്. സര്‍ക്കാരിന്റെ പോഷണ്‍ അഭിയാന്‍ പദ്ധതി നടപ്പിലാക്കുന്നതിന് നേതൃത്വം കൊടുക്കുന്നത്…
Read More