ബംഗളൂരു: ഇൻഡിഗോ വിമാനത്തിന്റെ താൽക്കാലിക വാതിൽ യുവമോർച്ച നേതാവും ബി.ജെ.പി കർണാടക എം.പി തേജസ്വി സൂര്യ തുറന്നത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. പറന്നുയരുന്നതിനിടെയാണ് വിമാനത്തിന്റെ വാതിൽ തുറന്നത്. സംഭവത്തിൽ തേജസ്വി സൂര്യയെ പരിഹസിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ട്വിറ്റർ പോസ്റ്റിലൂടെയാണ് കോൺഗ്രസ് ബി .ജെ.പി എം.പിക്കെതിരെ ട്രോൾ പങ്കുവെച്ചത്. വിമാനത്തിന്റെ പ്രവർത്തന വാതിലുകൾ അടയാളപ്പെടുത്തിയ ചിത്രമാണ് ട്വിറ്ററിൽ പങ്കുവെച്ചത്. ‘ശ്രദ്ധിക്കേണ്ട അടയാളങ്ങൾ’ എന്ന അടിക്കുറിപ്പോടെയാണ് ഈ പേജിൽ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘വിദ്യാഭ്യാസം പല വാതിലുകളും തുറക്കുമെന്നും’ ട്വീറ്റിൽ പറയുന്നു. അതേസമയം, പറന്നുയരുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ…
Read MoreTag: Bengaluru news
വയോധികനെ സ്കൂട്ടിയിൽ വലിച്ചിഴച്ച യുവാവ് അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിലെ മഗഡി റോഡിൽ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. സ്‌കൂട്ടി യാത്രികൻ കാറിൽ ഇടിച്ചു, കാർ ഡ്രൈവർ ആയിരുന്ന വയോധികൻ ഇത് ചോദ്യം ചെയ്തു, ചോദ്യം ചെയ്തപ്പോൾ ഇരുചക്രവാഹന യാത്രികൻ രക്ഷപ്പെടാൻ ശ്രമിച്ചു, യുവാവിനെ തടുക്കാൻ ശ്രമിച്ചപ്പോൾ എസ്‌യുവി ഡ്രൈവർ സ്‌കൂട്ടിയിൽ പിടിച്ചുവെങ്കിലും അത് വകവയ്ക്കാതെ വയോധികനെയും വലിച്ചിഴച്ചുകൊണ്ട് യുവാവ് സ്‌കൂട്ടി ഓടിച്ചുകൊണ്ട് ഒരു കിലോമീറ്ററോളം മുന്നോട്ട് പോകുകയായിരുന്നു. സംഭവം കണ്ട മറ്റ് വഴി യാത്രക്കാർ സ്കൂട്ടി നിർത്താൻ ശ്രമം നടത്തി എങ്കിലും കഴിഞ്ഞില്ല. എന്നാൽ, ബൈക്ക് യാത്രക്കാരനും ഓട്ടോ ഡ്രൈവറും ചേർന്ന് വഴി…
Read Moreപശുക്കൾ ചൊറി പിടിച്ച് ചാവുന്നു, പാൽ ഉത്പാദനം കുറഞ്ഞു
ബെംഗളൂരു: ഗോസുരക്ഷക്ക് നിയമമുള്ള കര്‍ണാടകയില്‍ കന്നു കാലികള്‍ കൂട്ടത്തോടെ ചൊറിപിടിച്ച് ചാവുന്നതായി റിപ്പോർട്ട്. ഈച്ചകളും കൊതുകുകളും രോഗം പരത്തി മുന്നേറുമ്പോള്‍ നിവാരണ, പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാർ സംവിധാനങ്ങള്‍ പരാജയമെന്നാണ് നിലവിലെ ആക്ഷേപം. ഇതിന്റെ പ്രത്യാഘാതമായി സംസ്ഥാനത്തെ ക്ഷീരോല്പാദനം പ്രതിദിനം ശരാശരി 10 ലക്ഷം ലിറ്റര്‍ കുറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കൊടും വരള്‍ച്ചക്കാലത്ത് പോലും സംഭവിക്കാത്ത ഇടിവാണിത്. രോഗബാധിത പശുക്കളുടെ പാല്‍ സ്വീകരിക്കുന്നതില്‍ അറബ് രാജ്യങ്ങളുടെ വൈമുഖ്യം ക്ഷീര കയറ്റുമതിയിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കര്‍ണാടക മില്‍ക് ഫെഡറേഷന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ജൂലൈ…
Read Moreടാക്സി ഡ്രൈവറെ സ്കൂട്ടർ യാത്രക്കാരൻ നടുറോഡിൽ വലിച്ചിഴച്ചു
ബെംഗളൂരു: ടാക്‌സിയിലിടിച്ച ശേഷം നിർത്താതെ പോകാൻ ശ്രമിച്ച സ്‌കൂട്ടർ പിടിച്ചു നിർത്താൻ ശ്രമിച്ച ഡ്രൈവറേയും വലിച്ചിഴച്ച് സ്‌കൂട്ടർ ഓടിയത് ഒരു കിലോമീറ്റർ. ബെംഗളൂരു നഗരത്തിലെ മഗഡി റോഡിൽ ടോൾഗേറ്റിന് സമീപമാണ് മനുഷ്യത്വരഹിതമായ സംഭവം നടന്നത്. തെറ്റായ ദിശയിലെത്തിയ സ്‌കൂട്ടർ ടാക്സിയിലിടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്‌ത് പുറത്തിറങ്ങിയ ടാക്സി ഡ്രൈവർ സ്‌കൂട്ടർ യാത്രക്കാരനുമായി തർക്കത്തിലേർപ്പെട്ടിരുന്നു. തന്റെ വാഹനത്തിന്റെ കേടുപാടുകൾ തീർത്തു തരാൻ ഡ്രൈവർ ആവശ്യപ്പെടുന്നതിനിടെ സ്‌കൂട്ടർ യാത്രക്കാരൻ സ്‌കൂട്ടറുമായി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. തന്നെ ഇടിച്ചിട്ട് കടന്നുകളയാൻ ശ്രമിച്ച സ്കൂട്ടർ യാത്രക്കാരനെ തടയാൻ ടാക്സി ഡ്രൈവർ സ്കൂട്ടറിൻറെ…
Read Moreകാറപകടത്തിൽ വ്യാപാരി മരിച്ചു
ബെംഗളൂരു: ദേശീയ പാത 66ൽ കൗപുവിൽ കാൽനടക്കിടെ കാറിടിച്ച് മുംബൈയിലെ വ്യാപാരി ഉഡുപ്പിയിൽ മരിച്ചു. ബാലകൃഷ്ണ ജി പൂജാരിയാണ് തിങ്കളാഴ്ച മരിച്ചത്. മൂലൂർ ബ്രഹ്മശ്രീ നാരായണ ഗുരു സേവാ സംഘം ഓണററി പ്രസിഡണ്ടായ പൂജാരി രണ്ടു ദിവസത്തെ സന്ദർശനത്തിനായി നാട്ടിൽ എത്തിയതായിരുന്നു. ഞായറാഴ്ച വൈകുന്നേരം മൂലൂർ കടയിൽ പോയി മടങ്ങുമ്പോഴാണ് കാർ ഇടിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇയാൾ ഉടുപ്പിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ ഫലം കണ്ടില്ല.
Read Moreബിജെപി സർക്കാരിന് മാത്രമേ ലവ് ജിഹാദ് അവസാനിപ്പിക്കാൻ നിയമം കൊണ്ടു വരാൻ സാധിക്കൂ ; കർണാടക ബിജെപി പ്രസിഡന്റ്
ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കുന്ന കര്‍ണാടകയില്‍ സര്‍ക്കാറിന്റെ ഭരണപരാജയം മറച്ചുവെക്കാന്‍ ‘ലൗ ജിഹാദ്’ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റും എം.പിയുമായ നളിന്‍ കുമാര്‍ കട്ടീല്‍. അടിസ്ഥാന സൗകര്യവികസനമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാതിരിക്കാന്‍ ലൗ ജിഹാദിന് മുന്‍ഗണന നല്‍കുകയാണ് വേണ്ടത്. ബി.ജെ.പി സര്‍ക്കാറിന് മാത്രമേ ലൗ ജിഹാദ് അവസാനിപ്പിക്കാന്‍ നിയമം കൊണ്ടുവരാന്‍ കഴിയുകയുള്ളൂ. മംഗളൂരുവില്‍ പാര്‍ട്ടിയുടെ ‘ബൂത്ത് വിജയ് അഭിയാന്‍’പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.റോഡ്, അഴുക്കുചാല്‍ പോലുള്ള ചെറിയ വിഷയങ്ങള്‍ ജനങ്ങളോട് സംസാരിക്കരുത്. പാര്‍ട്ടിയുടെ മംഗളൂരു സൗത്ത് നിയോജകമണ്ഡലം എം.എല്‍.എ വേദവ്യാസ്…
Read Moreബസും കാറും കൂട്ടിയിടിച്ച് 2 പേർ മരിച്ചു
ബെംഗളൂരു: ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ഇന്ന് പുലർച്ചെ ബെൽതങ്ങാടിയിലാണ് അപകടം നടന്നത്. സാമൂഹിക-മത രംഗങ്ങളിൽ നേതൃരംഗത്ത് സജീവമായ മൂഡബിദ്ര ഗഞ്ചിമഠം സൂരൽപാടി സ്വദേശി നൗഷാദ് ഹാജി, ഡ്രൈവർ ഉളായിബെട്ടു സ്വദേശി ഫാസിൽ ഹോട്ടലിൽ മരിച്ചു. ഗുരുവായനകെരെ-വേണൂർ റോഡിൽ ഗോലിയങ്ങാടി, ഗർദാഡിക്ക് സമീപം ഇനോവ കാറും ബസും തമ്മിലാണ് അപകടമുണ്ടായത്. കാറിൽ യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്. അപകടത്തെ തുടർന്ന് ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് പ്രാഥമിക വിവരം. പാവപ്പെട്ടവരുടെ സേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചിരുന്ന നൗഷാദ് ഹാജിയുടെ അപ്രതീക്ഷിത വിയോഗം ദക്ഷിണ…
Read Moreകോടികളുടെ മയക്കുമരുന്ന് പിടികൂടി, 8 പേർ അറസ്റ്റിൽ
ബെംഗളൂരു: 6.31 കോടി രൂപയുടെ മയക്കുമരുന്നുമായി രണ്ട് വിദേശ പൗരന്മാർ ഉൾപ്പെടെ 8 പേരെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പുതുവത്സര പാർട്ടികളിൽ ലഹരിമരുന്ന് വിതരണം ചെയ്യാൻ ഇവർ പദ്ധതിയിട്ടിരുന്നതായി പോലീസ് അറിയിച്ചു. പുതുവത്സര പാർട്ടികളിൽ ലഹരിമരുന്ന് വിതരണം നടക്കുമെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഒരു മാസത്തിലേറെയായി പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇക്കാലയളവിൽ ബെംഗളൂരു, ഹൈദരാബാദ് സ്വദേശികളായ ആറുപേരെ മയക്കുമരുന്നുമായി പോലീസ് പിടികൂടിയിരുന്നു. തുടർന്ന് നൈജീരിയൻ യുവാക്കളിൽ നിന്ന് മയക്കുമരുന്ന് വാങ്ങിയതായി കണ്ടെത്തി. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് സംഭരിച്ച മയക്കുമരുന്ന് വൻ വിലയ്ക്ക് സൂക്ഷിച്ചു വയ്ക്കാൻ പ്രതി…
Read Moreഓട്ടോറിക്ഷ സ്ഫോടനം ; തീവ്രവാദ ബന്ധമെന്ന് സംശയം
ബെംഗളൂരു: മംഗളൂരു നഗരത്തിൽ ഓട്ടോറിക്ഷയിൽ സ്‌ഫോടനം. സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കും യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. യാത്രക്കാരനെ ഇറക്കാനായി ഓട്ടോറിക്ഷ നിർത്തിയ സമയത്താണ് സ്ഫോടനമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സമീപത്തെ സിസിടിവി കാമറകളിൽ നിന്നും സ്ഫോടനത്തിൻറെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഭീകരാക്രമണ സാധ്യത അന്വേഷിക്കാൻ വിവിധ ഏജൻസികളും മംഗളൂരുവിൽ എത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ മംഗളൂരു നഗരത്തിൽ പോലീസ് സുരക്ഷ ശക്തമാക്കി. ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇതിനിടെ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന യാത്രക്കാരന്റെ ബാഗിൽ നിന്നും സ്ഫോടനത്തിലേക്ക് നയിക്കാവുന്ന ചില വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ എൻഐഎയും…
Read Moreഈജിപുര മേൽപ്പാലം; കരാറുകാരനെതിരെ എഫ്‌ഐആർ പുറപ്പെടുവിച്ച് ഹൈക്കോടതി.
ബെംഗളൂരു: അമിതമായി കാലതാമസമെടുത്ത് ഈജിപുര മേൽപ്പാലം നിർമ്മിക്കുന്ന കമ്പനിയായ സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിനെതിരെ എഫ്ഐആർ ഫയൽ ചെയ്യാൻ ഹൈക്കോടതി ബിബിഎംപിയോട് ഉത്തരവിടുകയും കരാർ റദ്ദാക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ബിബിഎംപി നൽകിയ നോട്ടീസുകളോട് കമ്പനി പ്രതികരിക്കുകയോ കോടതിയിൽ തങ്ങളെ പ്രതിനിധീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ഈജിപുര ജംക്‌ഷൻ മുതൽ കേന്ദ്രീയ സദൻ വരെയുള്ള രണ്ടര കിലോമീറ്റർ ദൈർഘ്യമുള്ള മേൽപ്പാലം നിർമാണം വൈകുന്നത് വൻ നഷ്ടമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി കോറമംഗല സ്വദേശി ആദിനാരായണൻ ഷെട്ടി…
Read More