പശുക്കൾ ചൊറി പിടിച്ച് ചാവുന്നു, പാൽ ഉത്പാദനം കുറഞ്ഞു

ബെംഗളൂരു: ഗോസുരക്ഷക്ക് നിയമമുള്ള കര്‍ണാടകയില്‍ കന്നു കാലികള്‍ കൂട്ടത്തോടെ ചൊറിപിടിച്ച്‌ ചാവുന്നതായി റിപ്പോർട്ട്‌.

ഈച്ചകളും കൊതുകുകളും രോഗം പരത്തി മുന്നേറുമ്പോള്‍ നിവാരണ, പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാർ സംവിധാനങ്ങള്‍ പരാജയമെന്നാണ് നിലവിലെ ആക്ഷേപം. ഇതിന്റെ പ്രത്യാഘാതമായി സംസ്ഥാനത്തെ ക്ഷീരോല്പാദനം പ്രതിദിനം ശരാശരി 10 ലക്ഷം ലിറ്റര്‍ കുറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കൊടും വരള്‍ച്ചക്കാലത്ത് പോലും സംഭവിക്കാത്ത ഇടിവാണിത്. രോഗബാധിത പശുക്കളുടെ പാല്‍ സ്വീകരിക്കുന്നതില്‍ അറബ് രാജ്യങ്ങളുടെ വൈമുഖ്യം ക്ഷീര കയറ്റുമതിയിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

  ബെംഗളൂരുവിലെ ലംബോർഗിനി 'ഡ്രിഫ്റ്റിംഗ്' വിവാദം: അത് സ്റ്റണ്ടല്ല, ബ്രേക്ക് പിടിച്ചപ്പോൾ തെന്നിയതെന്ന് റിക്കി റായിയുടെ അഭിഭാഷകൻ

കര്‍ണാടക മില്‍ക് ഫെഡറേഷന്റെ  കണക്കുകള്‍ പ്രകാരം കഴിഞ്ഞ ജൂലൈ മുതല്‍ പാലുല്‍പാദനം ദിവസം ശരാശരി 10ലക്ഷം ലിറ്റര്‍ കുറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിയമസഭ തെരഞ്ഞെടുപ്പ്; വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് പിണറായി വിജയൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us