ബെംഗളൂരു : കുഞ്ചാലുവിലെ പശു കശാപ്പ് സംഭവവുമായി ബന്ധപ്പെട്ട് വർഗീയ പരമാർശം നടത്തിയ സംഭവത്തിൽ വിശ്വഹിന്ദു പരിഷത്ത് നേതാവ് ശരൺ പമ്പുവെല്ലിനെതിരെ കേസ്. ഉഡുപ്പി ടൗൺ പൊലീസ് സ്റ്റേഷനിലാണ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്. കേസ് അന്വേഷണം പൂർത്തിയാകുന്നതിന് മുന്നേ തന്നെ പ്രതിയായ ശരൺ പമ്പുവെൽ വാർത്തസമ്മേളനം നടത്തുകയും പ്രകോപനപരമായ പരാമർശങ്ങൾ നടത്തുകയും ചെയ്‌തു. പൊതുസമാധാനത്തിനും ഐക്യത്തിനും ഭംഗം വരുത്തുന്നതും അസ്വസ്ഥത സൃഷ്ടിക്കുന്നതുമായ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് ഇയാൾക്കെതിരായ പ്രധാന ആരോപണം. വീഡിയോ ദൃശ്യങ്ങളിൽ ശരൺ പമ്പുവെൽ സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന രീതിയിലും, കേസുമായി…
Read MoreAuthor: WebDesk
ഡി.കെ. ശിവകുമാറിനെതിരായ അപകീർത്തി കേസിൽ കർണാടക ഹൈക്കോടതിയുടെ സ്റ്റേ
ബെംഗളൂരു : കർണാടക ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാറിനെതിരെ ബി.ജെ.പി കർണാടക യൂനിറ്റ് നൽകിയ അപകീർത്തി കേസിൽ ഇടക്കാല സ്റ്റേ. കർണാടക ഹൈകോടതിയാണ് സ്റ്റേ അനുവദിച്ച് . കഴിഞ്ഞ ബി.ജെ.പി സർക്കാറിനെതിരെ 2023ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസ് പുറത്തിറക്കിയ ‘അഴിമതി റേറ്റ് കാർഡ്’ പരസ്യമാണ് കേസിനിടയാക്കിയത്. സംഭവത്തിൽ ഡി കെ ശിവകുമാറിന് പുറമേ കർണാടക കോൺഗ്രസിനെയും പ്രതിയാക്കി പരാതി നൽകിയിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ സിദ്ധരമായ്യ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവരെയും പരാതിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച്…
Read Moreസ്വർണക്കടത്ത് കേസ്; നടി രന്യ റാവുവിൻ്റെ കോടികൾ വിലമതിക്കുന്ന സ്വത്ത് കണ്ടുകെട്ടി ഇഡി
ബെംഗളൂരു : ബെംഗളൂരു സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി നടിയും മോഡലുമായ രന്യ റാവുവിന്റെ 34.12 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിക്ടോറിയ ലേഔട്ടിലെ വീട്, അർക്കാവതി ലേഔട്ടിലെ റെസിഡൻഷ്യൽ പ്ലോട്ട്, തുമകൂരുവിലെ വ്യവസായ ഭൂമി, ആനേക്കലിലെ കൃഷിഭൂമി എന്നിവയാണ് കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ കണ്ടുകെട്ടിയത്. മാർച്ച് മൂന്നിന് ദുബൈയിൽനിന്നെത്തിയ രന്യ റാവു, ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡി.ആർ.ഐ വിഭാഗം നടത്തിയ പരിശോധനയിലാണ് 12.56 കോടി വിലവരുന്ന 14.2 കിലോ സ്വർണം പിടിച്ചെടുത്തത്.…
Read Moreകടുത്ത ജാതി വിവേചനവും അമിത ജോലിഭാരവും ; ബെംഗളൂരു സർവകലാശാലയിൽനിന്ന് ദലിത് പ്രഫസര്‍മാരുടെ കൂട്ടരാജി
ബെംഗളൂരു : കടുത്ത ജാതിവിവേചനത്തെ തുടര്‍ന്ന് രാജി വെച്ച് ബെംഗളൂരു യൂനിവേഴ്‌സിറ്റിയിലെ പത്ത് ദളിത് പ്രഫസര്‍മാര്‍. ജാതി വിവേചനത്തെ തുടർന്ന് ആനുകൂല്യങ്ങള്‍ ഉൾപ്പടെ നിഷേധിച്ചെന്നും അധിക ഉത്തരവാദിത്വങ്ങൾ നൽകി കഷ്ട്ടപ്പെടുത്തുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് കൂട്ട രാജി. അധ്യാപകരുടെ ജോലിക്ക് പുറമേ ഭരണപരമായ ഉത്തരവാദിത്തങ്ങളും സര്‍വകലാശാല ഇവര്‍ക്ക് നല്‍കിയിരുന്നു. അവധികള്‍ പോലും എടുക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യമുണ്ടായി. തങ്ങളുടെ പ്രയാസങ്ങൾ ആവര്‍ത്തിച്ച് അഭ്യർഥിച്ചിട്ടും സര്‍വകലാശാലാ അധികൃതരില്‍ നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ലെന്നും അതിനാല്‍ എല്ലാവരും രാജി വെക്കുകയാണെന്നാണ് പ്രഫസര്‍മാരുടെ കത്തില്‍ വ്യകത്മാക്കിയത് അംബേദ്കര്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍…
Read MoreTVKയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു; ബിജെപിയുമായി സഹകരിക്കില്ലെന്ന് നിലപാട്
ചെന്നൈ : ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു. വിജയ്യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രം സഖ്യം, ഓഗസ്റ്റിൽ ടിവികെ സംസ്ഥാന സമ്മേളനം, സെപ്റ്റംബർ മുതൽ ഡിസംബർ വരെ വിജയ്യുടെ സംസ്ഥാന പര്യടനം എന്നിവ ഉണ്ടാകുമെന്നും യോഗത്തിൽ പ്രഖ്യാപനമുണ്ടായി. ടിവികെ AIADMK സഖ്യത്തിലേക്കില്ലെന്ന് വിജയ് പറഞ്ഞു. ബിജെപിയുടെ ക്ഷണവും വിജയ് നിരസിച്ചു. ബിജെപി തങ്ങളുടെ രാഷ്ട്രീയ എതിരാളികളാണെന്നും ബിജെപി മതപരമായി ജനങ്ങളെ വിഭജിക്കുന്ന പാർട്ടിയെന്നും പറഞ്ഞ വിജയ് ബിജെപിയുടെ നീക്കം തമിഴ്നാട്ടിൽ ഫലം കാണില്ലെന്നും കൂട്ടിച്ചേർത്തു ബിജെപി യുമായോ ഡിഎംകെയുമായോ സമരസപ്പെടില്ലെന്നും വിജയ് അഭിപ്രായപ്പെട്ടു. പരന്തൂർ…
Read Moreവ്യാപാര യുദ്ധം മുറുകുന്നു; യു.എസ് ഉൽപന്നങ്ങൾക്കുമേൽ പകര തീരുവ ചുമത്താൻ ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യൻ ഓട്ടോമൊബൈൽ ഉൽപന്നങ്ങൾക്ക് തീരുവകൾ ചുമത്തിയതിന് പിന്നാലെ യു.എസിന് നേരേ ലോക വ്യാപാര സംഘടനയുടെ മാനദണ്ഡങ്ങൾ പാലിച്ച് തീരുവ ചുമത്താനൊരുങ്ങി ഇന്ത്യ. ഇന്ത്യയിൽ നിന്നുള്ള ചില ഓട്ടോമൊബൈൽ ഭാഗങ്ങളുടെ ഇറക്കുമതി,പാസഞ്ചർ വാഹനങ്ങൾ, ലൈറ്റ് ട്രക്കുകൾ എന്നിവയ്ക്ക് 2025 മാർച്ച് 26ന് യു.എസ് 25 ശതമാനം തീരുവ നടപടി സ്വീകരിച്ചിരുന്നു. ഓട്ടോമൊബൈൽ ഭാഗങ്ങളുടെ വിഷയത്തിൽ 2025 മെയ് 3 മുതൽ അനിശ്ചിത കാലയളവിലേക്ക് ഇത് പാലിക്കണം. അതെസമയം ഇങ്ങനെയൊരു നടപടികൾ യു.എസ് ഡബ്ല്യു.ടി.ഒയെ അറിയിച്ചിരുന്നില്ല. അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള നടപടികൾ 1994ലെ ഗാട്ട് (വ്യാപാരവും…
Read Moreനോൺ എസി ബസ് സർവീസ് തുടങ്ങുന്നു ; വിമാനത്താവള യാത്ര എളുപ്പത്തിലും ചെലവ് കുറഞ്ഞ രീതിയിലും
ബെംഗളൂരു : കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് ചെലവ് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരവുമായി ബിഎംടിസിയുടെ നോൺ എസി ബസ് സർവീസ്. സർവീസ് ആഗസ്റ്റ് 4ന് ആരംഭിക്കും. റൂട്ട് നമ്പർ 293 എപി ബസ് ശിവാജിനഗറിൽ നിന്ന് ഹെന്നൂർ, കന്നൂർ, ബാഗലൂർ, ബേഗൂർ വഴി വിമാനത്താവളത്തിലെത്തിചേരും. രാവിലെ 7.05, 7.50, 9, 11, വൈകിട്ട് 3.10, 3.25, 4.25, രാത്രി 7.20, 7.50. വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് രാവിലെ 5.20, 6, 7.05, 8.40, 9, 10.10, 11.20, 1.30, 2.05, വൈകിട്ട് 5,…
Read Moreപശുക്കടത്ത് ആരോപണം : പ്ലൈവുഡ് കയറ്റിയ ലോറി തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു
ബെംഗളൂരു : സകലേശ്പുര താലൂക്കിലെ ബാലുപേട്ടിനടുത്ത് പശുക്കളെ കടത്തുന്നു എന്നാരോപിച്ച് സംഘ്പരിവാർ പ്രവർത്തകർ പ്ലൈവുഡ് കയറ്റി പോവുകയായിരുന്ന ലോറി ഡ്രൈവറെ ആക്രമിച്ചു. ആക്രമിക്കുക മാത്രമല്ല, പണം കവർന്നതായും ആരോപണം. മുഹമ്മദ് നിഷാനാൻ (40) എന്നയാളാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ ദീരജ്, നവീൻ, രാജു എന്നിവരെ അറസ്റ്റ് ചെയ്‌തു. പ്രതികൾ സഞ്ചരിച്ച കാറും അക്രമത്തിന് ഉപയോഗിച്ച വടികളും പൊലീസ് പിടിച്ചെടുത്തു. നിഷാൻ 15 വർഷമായി ലോറി ഡ്രൈവറായി ജോലി ചെയ്‌ത് വരികയാണ്. ബുധനാഴ്ച രാത്രി ഒരു മണിയോടെ മംഗളൂരുവിൽ നിന്ന് ബെംഗളൂരുവിലേക്ക് പ്ലൈവുഡ് കൊണ്ടുപോകുന്നതിനിടെ ലോറി…
Read Moreകടം വാങ്ങിയ പണം തിരിച്ച് നൽകിയില്ല; ബെംഗളൂരുവിൽ ബന്ധുവിന്‍റെ വീടിന് തീവെച്ച് യുവാവ്
ബെംഗളൂരു : സാമ്പത്തിക തർക്കത്തെ തുടർന്ന് ബെംഗളൂരു വിവേക് നഗറിൽ യുവാവ് ബന്ധുവിന്‍റെ വീടിനു തീവെച്ചു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. സംഭവത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഏകദേശം 8 വർഷം മുൻപ് പരാതിക്കാരന്‍റെ ബന്ധു പാർവതി, വെങ്കട്ടരാമൻ എന്ന ആളിൽ നിന്ന് 5 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പല തവണ പണം തിരികെ ചോദിച്ചിട്ടും തിരികെ നൽകാൻ തയാറായില്ല. അടുത്തിടെ ഒരു വിവാഹ ചടങ്ങിൽ വെച്ച് വീണ്ടു പണം തിരികെ ചോദിച്ചത് തർക്കത്തിലേയ്ക്ക് വഴി വെച്ചു. ഒടുവിലത് തീവെപ്പിൽ കലാശിക്കുകയായിരുന്നു.…
Read Moreബെംഗളൂരു സ്റ്റേഡിയം ദുരന്തം: പൊലീസുകാരുടെ സസ്പെൻഷനിൽ റിപ്പോർട്ട് തേടി ഹൈകോടതി
ബെംഗളൂരു: സ്റ്റേഡിയം ദുരന്തത്തെ തുടർന്ന് അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തതില റിപ്പോർട്ട് തേടി കർണാടക ഹൈകോടതി. സംസ്ഥാന സർക്കാറിനോടാണ് ദുരന്തത്തിന് പിന്നാലെയുണ്ടായ സസ്പെൻഷൻ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈകോടതി നിർദേശിച്ചിരിക്കുന്നത്. ജൂൺ നാലിന് നടന്ന ദുരന്തത്തിൽ 11 പേർ മരിച്ചിരുന്നു. ജസ്റ്റിസുമാരായ എസ്.ജി പണ്ഡിറ്റ്, ടി.എം നദാഫ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഇതുസംബന്ധിച്ച ഹരജി പരിഗണിച്ചത്. ജീവനക്കാരുടെ സസ്പെൻഷൻ അത്യാവശ്യമാണോ അതോ സ്ഥലംമാറ്റിയാൽ മതിയോയെന്നും കോടതി ആരാഞ്ഞു. ഐ.പി.എസ് ഓഫീസറായ വികാസ് കുമാറിന്റെ സസ്പെൻഷൻ പിൻവലിച്ച സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിനെതിരായി സംസ്ഥാന സർക്കാറാണ് കോടതിയിൽ…
Read More