ബെംഗളൂരു : സകലേശ്പുര താലൂക്കിലെ ബാലുപേട്ടിനടുത്ത് പശുക്കളെ കടത്തുന്നു എന്നാരോപിച്ച് സംഘ്പരിവാർ പ്രവർത്തകർ പ്ലൈവുഡ് കയറ്റി പോവുകയായിരുന്ന ലോറി ഡ്രൈവറെ ആക്രമിച്ചു.
ആക്രമിക്കുക മാത്രമല്ല, പണം കവർന്നതായും ആരോപണം. മുഹമ്മദ് നിഷാനാൻ (40) എന്നയാളാണ് ആക്രമണത്തിന് ഇരയായത്.
സംഭവത്തിൽ ദീരജ്, നവീൻ, രാജു എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികൾ സഞ്ചരിച്ച കാറും അക്രമത്തിന് ഉപയോഗിച്ച വടികളും പൊലീസ് പിടിച്ചെടുത്തു.
നിഷാൻ 15 വർഷമായി ലോറി ഡ്രൈവറായി ജോലി ചെയ്ത് വരികയാണ്. ബുധനാഴ്ച രാത്രി ഒരു മണിയോടെ മംഗളൂരുവിൽ നിന്ന് ബെംഗളൂരുവിലേക്ക് പ്ലൈവുഡ് കൊണ്ടുപോകുന്നതിനിടെ ലോറി ദേശീയ പാതയിൽ തടഞ്ഞു നിർത്തി അക്രമി സംഘം ആക്രമിക്കുകയായിരുന്നു. ഡ്രൈവറുടെ കൈവശം ഉണ്ടായിരുന്ന 18000രൂപ അക്രമികൾ തട്ടിയെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.