ബെംഗളൂരു: ഹൃദയാഘാതങ്ങൾ കാരണം കോവിഡ് വാക്സിനാണെന്ന പ്രസ്താവനയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ഇന്ത്യൻ ശാസ്ത്രജ്ഞരേയും സ്റ്റാർട്ട് അപുകളേയും അപമാനിക്കുന്ന പ്രസ്താവനയാണ് സിദ്ധരാമയ്യയിൽ നിന്നും ഉണ്ടായത്. ലോകത്തിന്റെ ഫാർമസിയായ ഒരു രാജ്യത്തിന്റെ മുഖ്യമന്ത്രിയിൽ നിന്നാണ് ഇത്തരമൊരു പ്രസ്താവന വന്നതെന്നത് ഖേദകരമായ കാര്യമാണെന്നും പിയൂഷ് ഗോയൽ വ്യക്തമാക്കി. രാജ്യത്തിന് മുഴുവൻ സൗജന്യമായി വാക്സിൻ നൽകുകയാണ് ഇന്ത്യ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടകയിലെ ഹാസനിൽ ഹൃദയാഘാതം മൂലം ആളുകൾ മരിച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. കോവിഡ് വാക്സിനാണോ മരണത്തിന്…
Read MoreAuthor: WebDesk
കർണാടകയിൽ മുഹറം ചടങ്ങുകൾക്കിടെ തീയിലേക്ക് വീണ് ഒരാൾക്ക് ദാരുണാന്ത്യം
ബെംഗളൂരു : കർണാടകയിൽ മുഹറം ചടങ്ങുകൾക്കിടെ തീയിലേക്ക് വീണ് ഒരാൾക്ക് ദാരുണാന്ത്യം. റായിച്ചൂർ ജില്ലയിൽ ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 40കാരൻ മുഹറം ചടങ്ങുകൾക്കായുള്ള ഒരുക്കത്തിനിടെ തീയിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ഇയാളെ ലായ്ഗേശ്വറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച വ്യക്തിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മറ്റൊരു സംഭവത്തിൽ ബിഹാറിൽ മുഹറത്തിന്റെ ഭാഗമായുള്ള ജാഥക്കിടെ വൈദ്യുതാഘാതമേറ്റ് ഒരാൾ മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്. പള്ളിയുടെ രൂപവുമായിട്ടായിരുന്നു മുഹറത്തിന്റെ…
Read Moreബൈക്ക് ടാക്സി നിരോധനം; വാദം കേൾക്കൽ വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി കർണാടക ഹൈക്കോടതി
ബെംഗളൂരു : കർണാടകയിലെ ബൈക്ക് ടാക്സി നിരോധനവുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുന്നത് അടുത്ത വ്യാഴാഴ്ചത്തേക്ക് നീട്ടി. ബൈക്ക് ടാക്സി നിരോധനത്തിന് പിന്നാലെ ഓൺലെൻ ടാക്സി സർവിസ് ദാതാക്കളായ ഒല, ഊബർ, റാപിഡോ എന്നിവ നൽകിയ ഹരജിയിലാണ് വാദം കേൾക്കുന്നത്. ഹൈകോടതി ചീഫ് ജസ്റ്റിസ് ഡോ. കാമേശ്വര റാവുവിൻ്റെ നേതൃത്വത്തിലുള്ള രണ്ടംഗ ഡിവിഷൻ ബെഞ്ചാണ് വാദം കേൾക്കുക. കർണാടക ഹൈകോടതി സിംഗ്ൾബെഞ്ച് നിർദേശ പ്രകാരം സർക്കാർ ജൂൺ 16 മുതൽ ഓൺലൈൻ ബൈക്ക് ടാക്സി സേവനങ്ങൾ തടയുകയായിരുന്നു. ബൈക്ക് ടാക്സി സേവനവുമായി ബന്ധപ്പെട്ട് കൃത്യമായ…
Read Moreസഹപാഠിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; ഒളിവിൽപോയ യുവാവ് അറസ്റ്റിൽ
ബെംഗളൂരു : ദക്ഷിണ കന്നട ജില്ലയിലെ പുത്തൂർ മേഖലയിൽ ലൈംഗിക പീഡന കേസിൽ ഒളിവിൽ പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. വിവാഹ വാഗ്ദാനം നൽകി സഹപാഠിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും പെൺകുട്ടി പ്രസവിച്ച വിവരം അറിഞ്ഞ് പ്രതി ഒളിവിൽ പോവുകയുമായിരുന്നു. മുതിർന്ന ബി.ജെ.പി നേതാവ് പി.ജി. ജഗന്നിവാസ റാവുവിൻ്റെ മകൻ കൃഷ്ണ ജെ. റാവുവാണ് (21) അറസ്റ്റിലായത്. പീഡനത്തിന് ഇരയായത് സഹപാഠിയായ ബി.എസ്സി വിദ്യാർഥിനിയാണ്. നാട്ടുകാരുടെയും, പെൺകുട്ടിയുടെ ബന്ധുക്കളുടെയും രോഷത്തെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreപൊതുപരിപാടിയിൽ ആകാശത്തേയ്ക്ക് വെടിയുതിർത്ത് ബി.ജെ.പി എം.എൽ.എയുടെ മകൻ, സമൂഹമാധ്യമങ്ങളിൽ വിമർശന പെരുമഴ
ബെംഗളൂരു : പൊതു പരിപാടിക്കിടെ ആകാശത്തേയ്ക്ക് വെടിയുതിർത്ത് ബി.ജെ.പി എം.എൽ.എ രമേശ് ജാർക്കിഹോളിയുടെ മകൻ സന്തോഷ് ജാർക്കിഹോളി. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. ബെളഗാവി ജില്ലയിലെ ഗോകക്കിൽ ശനിയാഴ്ച നടന്ന മഹാലക്ഷ്മി മേളക്കിടെയാണ് സംഭവം. ഭണ്ഡാരയിൽ ഒക്കുലി ആഘോഷങ്ങളിൽ ജനക്കൂട്ടം വളഞ്ഞിരിക്കെ ആകാശത്തേക്ക് ഒരു റൗണ്ട് വെടിവെച്ചു. പിന്നാലെ ഒപ്പമുണ്ടായിരുന്നവർ ആർപ്പുവിളിക്കുകയും മുദ്രാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ വിവാദമായതിന് പിന്നാലെ ടെ ഗോകക് സിറ്റി പൊലീസ് സന്തോഷ് ജാർക്കിഹോളിക്കെതിരെ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. അതെസമയം സമൂഹമാധ്യമങ്ങളിലെ വീഡിയോയ്ക്ക് താഴെ വലിയ…
Read Moreബെംഗളൂരു മെട്രോ യെലോ ലൈൻ ; ആവശ്യത്തിന് ട്രെയിനുകളില്ല, ഇനിയും കാത്തിരിക്കണം
ബെംഗളൂരു : മെട്രോ ആർവി റോഡ്–ബൊമ്മസന്ദ്ര പാതയിലെ (യെലോ ലൈൻ) സർവീസ് പൂർത്തിയാക്കാൻ സമയമെടുക്കും. 2025 മാർച്ച് മാസം വരെയെങ്കിലും പദ്ധതി പൂർത്തീകരണത്തിനായി സമയമെടുക്കും. പാത നിർമ്മാണം പൂർത്തിയായെങ്കിലും ട്രെയിനുകൾ ലഭിക്കാത്തതാണ് കാലതാമസത്തിന് കാരണം. പൂർണമായി സർവീസ് നടത്തണമെങ്കിൽ 15 ട്രെയിനുകളാണ് വേണ്ടത്. അടുത്ത മാസം ഒരു ട്രെയിൻ കൂടി ലഭിക്കുന്നതോടെ യെലോ ലൈനിൽ 4 ട്രെയിനുകൾ സർവീസിന് സജ്ജമാകും. നിർമ്മാണം പൂർണമായി ഇന്ത്യയിൽ നിർമിച്ച തരത്തിലാണ്. ഓഗസ്റ്റ് അവസാനവാരം 5 സ്റ്റേഷനുകളെ ബന്ധിപ്പിച്ച് സർവീസ് നടത്താൻ ബിഎംആർസി പദ്ധതിയിടുന്നുണ്ട്. 19.15 കിലോമീറ്റർ പാതയിൽ…
Read Moreബ്രേക്ക് തകരാറിലായി, അമർനാഥിലേക്ക് തീർത്ഥാടകരുമായി പോയ ബസുകൾ കൂട്ടിയിടിച്ചു; 36 പേർക്ക് പരിക്ക്
ശ്രീനഗർ : ജമ്മു- ശ്രീനഗർ ഹൈവേയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. അമർനാഥിലേക്ക് തീർത്ഥാടകരുമായി പോയ ബസുകളാണ് കൂട്ടിയിടിച്ചത്. 36 തീർത്ഥാടകർക്ക് പരിക്കേറ്റു. പരിക്കേറ്റവർക്ക് റംബാനിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കി. നിയന്ത്രണം വിട്ട ബസ് നിർത്തിയിട്ടിരുന്ന മറ്റ് ബസുകളിലേക്ക് പോയി ഇടിക്കുകയായിരുന്നു. അപകടത്തിൽ 4 ബസുകൾക്ക് കേട് പാടുകൾ സംഭവിച്ചു. രാവിലെ എട്ട് മണിക്കാണ് അപകടം. ജമ്മു-ശ്രീനഗർ ദേശീയപാതയിൽ ചന്ദർകൂട്ടിന് സമീപമാണ് അപകടമുണ്ടായത്. സഞ്ചരിച്ച ബസിൽ ഒന്നിൻ്റെ ബ്രേക്ക് തകരാറിലായതാണ് മറ്റ് ബസുകളിൽ പോയി കൂട്ടിയിടിക്കാൻ കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി. അതെസമയം പരിക്ക് പറ്റിയവരുടെ…
Read Moreബി.ജെ.പി എം.എൽ.സിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഐ.എ.എസ് അസോസിയേഷൻ
ബെംഗളൂരു: ബി.ജെ.പി എം.എൽ.സി രവികുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് കർണാടക ഐ.എ.എസ് ഓഫീസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പരാതി നൽകി. ചീഫ് സെക്രട്ടറി ശാലിനി രജനീഷിനെതിരായ പരാമർശങ്ങളിൽ നടപടി ആവശ്യപ്പെട്ടാണ് കത്ത്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സിവിൽ സർവീസ് ഓഫീസറുടെ ആത്മാഭിമാനത്തിന് നേരയുള്ള ആക്രമണമാണ് എം.എൽ.സി നടത്തിയത്. ഇയാൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ഐ.എ.എസ് ഓഫീസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. എം.എൽ.സി പരസ്യമായി മാപ്പ് പറയുകയും വേണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം, സിദ്ധരാമയ്യ ഉൾപ്പെട്ട സംഭവങ്ങളിൽ ഐ.എ.എസ് അസോസിയേഷന്റെ മൗനത്തെ വിമർശിച്ച് കർണാടക ബി.ജെ.പി പ്രസിഡന്റ്‍ വിജയേന്ദ്ര…
Read Moreപി.ജി വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; അധ്യാപകന് സസ്പെൻഷൻ
ബെംഗളൂരു : പി.ജി വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലിനെ തുടർന്ന് ശിവമൊഗ്ഗ മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം അസി. പ്രഫ. ഡോ. അശ്വിന് ഹെബ്ബാറിനെ സസ്പെന്‍ഡ് ചെയ്തു. ഡോ. അശ്വിനും സഹപ്രവര്‍ത്തകരും വിദ്യാർഥികളും ഹോട്ടലില്‍ സംഘടിപ്പിച്ച ഡിന്നര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. പാർട്ടിക്കിടെ അശ്വിന് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്നാണ് ആരോപണം. കോളജിലെ ഇന്റേണൽ കമ്മിറ്റിയിൽ ഇത് സംബന്ധിച്ച് വിദ്യാർഥിനി പരാതിപ്പെട്ടു. പിന്നാലെ കോളജ് അധികൃതര്‍ അശ്വിന് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് അശ്വിനോട് ഹാജരാകാൻ നിർദേശിച്ചെങ്കിലും അശ്വിൻ തയ്യാറായില്ല. തുടര്‍ന്ന് യുവതി സ്റ്റേഷനില്‍ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ…
Read Moreകർണാടകയിൽ കടുവകൾ ചത്ത സംഭവം; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ബെംഗളൂരു: കർണാടകയിൽ കടുവകൾ ചത്ത സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. വനംമന്ത്രി ഈശ്വർ ഖാണ്ഡറേയാണ് സസ്പെൻഡ് ചെയ്തത്. ഡ്യൂട്ടിയിൽ വീഴ്ചവരുത്തിയതിനാണ് നടപടി. കർണാടകയിലെ എം.എം ഹിൽസിലാണ് അഞ്ച് കടുവകൾ ചത്തത്. ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ വൈ.ചക്രപാണിയെ സസ്പെൻഡ് ചെയ്യാൻ മന്ത്രി ശിപാർശ ചെയ്തുവെന്നും അധികൃതർ അറിയിച്ചു. ർണാടകയിൽ പെൺകടുവയും നാല് കടുവക്കുട്ടികളും ചത്തതുമായി ബന്ധപ്പെട്ട കേസിൽ മൂന്നുപേർ അറസ്റ്റിലായിരുന്നു. കടുവയെ കൊല്ലുന്നതിന് പശുവിന്റെ ജഡത്തിൽ കീടനാശിനി പ്രയോഗിച്ച സംഭവത്തിൽ കൊപ്പ ഗ്രാമനിവാസികളായ കൊണപ്പ, മദരാജ്, നാഗരാജ് എന്നിവരെ അറസ്റ്റുചെയ്തതായി വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. വനംവകുപ്പിന്റെ പതിവ്…
Read More