ബെംഗളൂരു : വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിൽ യുവാവിനെതിരായ കേസ് റദ്ദാക്കി കർണാടക ഹൈകോടതി.യുവാവിന് പുറമേ ഇയാളുടെ അമ്മയും അയൽവാസിയും കേസിൽ പ്രതികളായിരുന്നു. യുവാവും പരാതിക്കാരിയും തമ്മിൽ ആറ് മാസമായി പരിചയത്തിലായിരുന്നുവെന്നും വിവാഹവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് പരാതിയെത്തിയത്. 18 വയസ് മുതൽ യുവതിയും യുവാവും പരിചയത്തിലായിരുന്നു. അതിനിടെ യുവതി മറ്റൊരു വിവാഹം കഴിച്ചു. യുവതിയുടെ ഭർത്താവിന്റെ മരണശേഷം ഇരുവരും വീണ്ടും അടുത്തു. ഇതിനിടെ വിവാഹം സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെ യുവതി യുവാവിനെതിരെ പരാതി നൽകുകയായിരുന്നു. ചർച്ചകളിൽ തീരുമാനമാകാത്തതിനെ തുടർന്നായിരുന്നു പരാതി. തുടർന്ന് പൊലീസ്…
Read MoreTag: karnataka high court
ചിന്നസ്വാമി സ്റ്റേഡിയ ദുരന്തം; തടഞ്ഞുവെച്ച റിപ്പോർട്ടിൻ്റെ പകർപ്പ് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന് കൈമാറാൻ സർക്കാറിനോട് ഹൈക്കോടതി
ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും ഉണ്ടായ അപകടത്തിൻ്റെ തൽസ്ഥിതി റിപ്പോർട്ടിൻ്റെ പകർപ്പ് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഡി.എൻ.എ എന്റർടൈൻമെന്റ് നെറ്റ്‌വർക്കുകൾ എന്നിവയ്ക്ക് നൽകാൻ സംസ്ഥാന സർക്കാറിനോട് നിർദേശിച്ച് കർണാടക ഹൈകോടതി. ഒരു തരത്തിലുള്ള ന്യായീകരണവും നടത്തി റിപ്പോർട്ട് തടഞ്ഞുവെക്കുന്നതിനുള്ള അധികാരം സംസ്ഥാനത്തിനില്ലെന്നും സർക്കാർ ഉന്നയിക്കുന്ന ഒരു വാദവും ഈ കേസിൽ ബാധകമല്ലെന്നും കോടതി പറഞ്ഞു. തിക്കിലും തിരക്കിലും പെട്ടതിനെക്കുറിച്ച് സ്വമേധയാ ഉള്ള പൊതുതാൽപര്യ കേസിൽ ഉൾപ്പെട്ട കക്ഷികൾക്ക് റിപ്പോർട്ട് പരിശോധിക്കാൻ അവസരം നൽകണമോ എന്ന് തീരുമാനിക്കുന്നതിനിടെയാണ്…
Read Moreവിദ്വേഷ പ്രസംഗങ്ങൾ ആവർത്തിക്കരുത് ; ബി.ജെ.പി എം.എൽ.എയ്ക്ക് ഹൈകോടതി നിർദേശം
ബെംഗളൂരു : ഇടയ്ക്കിടെ വിദ്വേഷ പ്രസ്താവനകൾ നടത്തുന്ന ബി.ജെ.പി എം.എൽ.എ ഹരീഷ് പൂഞ്ചക്ക് കർണാടക ഹൈകോടതിയുടെ താക്കീത്. ഇനി വിദ്വേഷ പ്രസംഗങ്ങൾ നടത്തരുതെന്നും ഹരീഷിനെതിരെ നിലവിലുള്ള ക്രിമിനൽ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്നുമാണ് കോടതി നിർദേശം. മംഗളൂരു സ്വദേശി ഇബ്രാഹിം ഹരീഷിനെതിരെ നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. ദക്ഷിണ കന്നട ജില്ലയിൽ മുസ്ലിം സമുദായത്തെ ലക്ഷ്യംവെച്ചുള്ള പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുക, വർഗീയ സംഘർഷം ഉണ്ടാക്കുന്ന വിധത്തിൽ പ്രവർത്തിച്ചു എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹരിഷ് പൂഞ്ചക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തത്. അതെസമയം എഫ്.ഐ.ആർ രജിസ്റ്റർ…
Read Moreമുഡ ഭൂമി കേസ്; സിദ്ധരാമയ്യയുടെ ഭാര്യയ്ക്ക് ഹാജരാകാൻ കർണാടക ഹൈകോടതി നോട്ടീസ്
ബെംഗളൂരു : മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാട് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്ക് ഹാജരാകാൻ കർണാടക ഹൈകോടതിയുടെ നോട്ടീസ്. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ സ്നേഹമയി കൃഷ്ണ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് നോട്ടീസ് അയക്കാൻ നിർദേശിച്ചത്. ബി.എം. പാർവതിക്ക് പുറമെ, മുഖ്യമന്ത്രി സിദ്ധരാമയ്യ, പാർവതിയുടെ സഹോദരൻ, പഴയ ഭൂവുടമ എന്നിവരും എതിർ കക്ഷികളാണ്. കേസിൽ സിദ്ധരാമയ്യ ഒന്നാം പ്രതി, ഭാര്യ പാർവതി രണ്ടാം പ്രതി എന്നിങ്ങനെയാണ്. ഹരജിയുമായി ബന്ധപ്പെട്ട് മുന്നേ നോട്ടീസിന് ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ…
Read Moreബെംഗളൂരു സ്റ്റേഡിയം ദുരന്തം: അനുമതിയില്ലാതെ ചാർജ് ഷീറ്റ് ഫയൽ ചെയ്യരുത് -ഹൈകോടതി
ബെംഗളൂരു: ജൂൺ നാലിന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും ആളുകൾ മരിച്ച സംഭവത്തിൽ അനുമതിയില്ലാതെ ചാർജ് ഷീറ്റ് സമർപ്പിക്കരുതെന്ന് സർക്കാറിനോട് ഹൈകോടതി. ജസ്റ്റിസ് എസ്.ആർ കൃഷ്ണകുമാറാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. റോയൽ ചലഞ്ചേഴ്സ് നൽകിയ ഹരജിയിലാണ് നടപടി. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇതിനിടയിൽ ചാർജ് ഷീറ്റ് സമർപ്പിച്ചാൽ വലിയ നഷ്ടമുണ്ടാകുമെന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകർ പറഞ്ഞു. എന്നാൽ അടുത്ത പത്ത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികളുണ്ടാവില്ലെന്ന് സംസ്ഥാന സർക്കാറും കോടതിയെ അറിയിച്ചു. അന്വേഷണം പൂർത്തിയാവാൻ ഒരു മാസത്തെ സമയമെങ്കിലും വേണ്ടിവരുമെന്നാണ് സംസ്ഥാന സർക്കാറിന്റെ…
Read Moreബൈക്ക് ടാക്സി നിരോധനം; വാദം കേൾക്കൽ വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി കർണാടക ഹൈക്കോടതി
ബെംഗളൂരു : കർണാടകയിലെ ബൈക്ക് ടാക്സി നിരോധനവുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുന്നത് അടുത്ത വ്യാഴാഴ്ചത്തേക്ക് നീട്ടി. ബൈക്ക് ടാക്സി നിരോധനത്തിന് പിന്നാലെ ഓൺലെൻ ടാക്സി സർവിസ് ദാതാക്കളായ ഒല, ഊബർ, റാപിഡോ എന്നിവ നൽകിയ ഹരജിയിലാണ് വാദം കേൾക്കുന്നത്. ഹൈകോടതി ചീഫ് ജസ്റ്റിസ് ഡോ. കാമേശ്വര റാവുവിൻ്റെ നേതൃത്വത്തിലുള്ള രണ്ടംഗ ഡിവിഷൻ ബെഞ്ചാണ് വാദം കേൾക്കുക. കർണാടക ഹൈകോടതി സിംഗ്ൾബെഞ്ച് നിർദേശ പ്രകാരം സർക്കാർ ജൂൺ 16 മുതൽ ഓൺലൈൻ ബൈക്ക് ടാക്സി സേവനങ്ങൾ തടയുകയായിരുന്നു. ബൈക്ക് ടാക്സി സേവനവുമായി ബന്ധപ്പെട്ട് കൃത്യമായ…
Read Moreആർ.എസ്.എസ് നേതാക്കളുടെ വീടുകളിൽ രാത്രി റെയ്ഡ് നടത്തിയ സംഭവം; ദക്ഷിണ കന്നട ജില്ല എസ്.പിക്ക് ഹൈകോടതി നോട്ടീസ്
ബെംഗളൂരു : ആർ.എസ്.എസ് നേതാക്കളുടെയും, തീവ്ര ഹിന്ദുത്വ പ്രവർത്തകരുടെയും വീടുകളിൽ അർധരാത്രി നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് ഹൈകോടതി ജില്ല പൊലീസ് സൂപ്രണ്ടിന് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി പൊലീസ് നടപടി ചോദ്യം ചെയ്ത് ഉപ്പിനങ്ങാടി സ്വദേശി യു.ജി. രാധ സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് സുനിൽദത്തിൻ്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ഹരജിക്കാരിക്ക് വേണ്ടി അഭിഭാഷകൻ അരുൺ ശ്യാം കോടതിയിൽ ഹാജരായി. റെയ്ഡുകളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സമർപ്പിക്കാൻ എസ്.പി ഡോ. കെ. അരുൺ കുമാറിനോട് ഹൈകോടതി നിർദേശിച്ചു. അതെസമയം നിയമം ലംഘിക്കുന്ന തരത്തിൽ…
Read Moreആംനെസ്റ്റി ഇന്ത്യയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച ഇ. ഡി നടപടി കർണാടക ഹൈക്കോടതി റദ്ദാക്കി
ബെംഗളൂരു: ആംനെസ്റ്റി ഇൻറർനാഷണൽ ഇന്ത്യയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻറെ നോട്ടീസ് കർണാടക ഹൈക്കോടതി റദ്ദാക്കി. 2018ലെ വിദേശ വിനിമയ ചട്ടം, ഐ.ടി ആക്‌ട് എന്നിവ പ്രകാരം 2018ലെ ആംനെസ്റ്റിയുടെ തലവനെ മരവിപ്പിക്കാൻ നോട്ടീസ് പുറപ്പെടുവിച്ചു. ഇ.ഡി.യുടെ നടപടി ചോദ്യം ചെയ്ത് ആംനെസ്റ്റി ഇൻറർനാഷണൽ ഇന്ത്യയും ഇന്ത്യൻസ് ഫോർ ആംനെസ്റ്റി ഇന്റർനാഷണൽ ട്രസ്റ്റും കോടതിയെ സമീപിക്കുകയായിരുന്നു. നോട്ടീസിന് 60 ദിവസത്തെ സാധുത മാത്രമാണുള്ളതെന്ന് ചൂണ്ടികാട്ടിയാണ് കോടതി നോട്ടീസ് റദ്ദാക്കിയത്. 2020ലാണ് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇൻറർനാഷണൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചത്. 2018ൽ ആംനെസ്റ്റിയുടെ…
Read Moreവിവാഹ സമയത്ത് വധുവിന് 18 തികഞ്ഞില്ലെങ്കിലും ഹിന്ദു വിവാഹ നിയമപ്രകാരം അസാധുവല്ല ; കർണാടക ഹൈക്കോടതി
ബെംഗളൂരു: വിവാഹ സമയത്ത് വധുവിന് പതിനെട്ടു വയസ്സു പൂര്‍ത്തിയായില്ലെന്ന കാരണത്താല്‍ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം അസാധുവാണെന്നു പറയാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. കുടുംബ കോടതി ഉത്തരവു റദ്ദാക്കിക്കൊണ്ടാണ്, ജസ്റ്റിസുമാരായ അലോക് ആരാധെ, എസ് വിശ്വജിത് ഷെട്ടി എന്നിവരുടെ ബെഞ്ചിന്റെ വിധി. കുടംബ കോടതി വിധിക്കെതിരെ ചെന്നപട്ന താലൂക്കിലെ ഷീല നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഹിന്ദു വിവാഹ നിയമത്തിലെ പതിനൊന്നാം വകുപ്പു ചൂണ്ടിക്കാട്ടിയാണ്, വിവാഹം അസാധുവാണെന്നു കുടുംബ കോടതി വിധിച്ചത്. എന്നാല്‍ വധുവിന്റെ പ്രായം ഈ വകുപ്പു പ്രകാരമുള്ള അസാധുവായ വിവാഹങ്ങളുടെ പരിധിയില്‍ വരില്ലെന്ന്…
Read Moreഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള പ്രായപരിധി 18 ൽ നിന്ന് 16 ലേക്ക് ചുരുക്കണം ; കർണാടക ഹൈക്കോടതി
ബെംഗളൂരു: ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനുളള പ്രായപരിധി 18ല്‍ നിന്ന് 16 ആയി ചുരുക്കണമെന്ന് നിയമ കമ്മീഷനോട് ശുപാര്‍ശ ചെയ്ത് കര്‍ണാടക ഹൈക്കോടതി. കൗമാരക്കാര്‍ക്ക് ഉഭയ സമ്മതത്തോടെയുളള ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ അനുമതിയില്ലാത്തതാണ് പോക്സോ കേസുകള്‍ വര്‍ധിക്കുന്നത് എന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു കോടതിയുടെ ശുപാര്‍ശ. ജസ്റ്റിസ് സൂരജ് ഗോവിന്ദ് രാജ്, ജസ്റ്റിസ് ജി ബസവരാജ എന്നിവരടങ്ങിയ ധര്‍വാഡ് ബെഞ്ചിന്റേതാണ് നിരീക്ഷണം. ‘പതിനാറ് വയസിന് മുകളില്‍ പ്രായമുളള പെണ്‍കുട്ടികള്‍ പ്രണയത്തിലാകുന്നതും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ നിയമ കമ്മീഷന്റെ നിരീക്ഷണമാണ് ഞങ്ങള്‍ പരിഗണിച്ചത്. യാഥാര്‍ത്ഥ്യങ്ങള്‍ കണക്കിലെടുത്ത്…
Read More