ക്രിമിനൽ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കർണാടക ഹൈക്കോടതി

ബെംഗളൂരു : കർണാടക ഹൈക്കോടതി ഇടക്കാല ഉത്തരവിൽ ക്രിമിനൽ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് 90 ദിവസത്തെ സമയപരിധി ഉൾപ്പെടെ നിരവധി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. കോടതി പുറപ്പെടുവിച്ച 17 മാർഗ്ഗനിർദ്ദേശങ്ങളിൽ, പരാതിക്കാരുടെ ജീവനും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനായി സാക്ഷി സംരക്ഷണ പദ്ധതി നടപ്പാക്കുന്നത് ഉൾപ്പെടുന്നു. ജസ്റ്റിസ് എസ് സുനിൽ ദത്ത് യാദവ് നിസ്സാര കുറ്റങ്ങൾ അന്വേഷിക്കുന്നതിന് 60 ദിവസവും ഗുരുതരവും ഹീനവുമായ കുറ്റകൃത്യങ്ങൾക്ക് 90 ദിവസമായി സമയപരിധി നിശ്ചയിച്ചു. എന്നാൽ, സാധുവായ കാരണങ്ങളാൽ അന്വേഷണ ഏജൻസി നീട്ടാൻ ആവശ്യപ്പെടുകയാണെങ്കിൽ, മജിസ്‌ട്രേറ്റുകൾക്കും ജഡ്ജിമാർക്കും സമയപരിധി നീട്ടാൻ കഴിയും.

  'നിഗൂഢ' ഡിസ്‌കൗണ്ട്; ബെംഗളൂരുവിൽ നിങ്ങൾ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ നഷ്ടം ആർക്ക്? ഭക്ഷണ വിതരണ ആപ്പുകളുടെ 'രഹസ്യക്കളി' പുറത്ത്

ബെൽഗാം സൗത്ത് നിയോജക മണ്ഡലത്തിൽ നിന്ന് രണ്ട് തവണ എംഎൽഎയായ അഭയ് കുമാർ പാട്ടീലിനെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് സുജിത് മുൽഗുണ്ട് നൽകിയ ഹർജിയിലാണ് മെയ് 17 ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പാട്ടീലിന്റെ അനധികൃത സ്വത്തുക്കൾ സംബന്ധിച്ച് അന്വേഷണം വേണമെന്നായിരുന്നു പരാതി. പരാതി നൽകിയതുമുതൽ തനിക്ക് ജീവനുനേരെ നിരന്തരമായി ഭീഷണിയും നിരന്തരമായ പീഡനവും നേരിടേണ്ടി വന്നതായി പരാതിക്കാരൻ ആരോപിച്ചു. പാട്ടീലും കൂട്ടാളികളും മുൾഗുന്ദിനെ പീഡിപ്പിക്കുകയും പരാതി പിൻവലിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നു.

  കുംഭമേളയിലെ വൈറൽ സുന്ദരി കേരളത്തിലെ തമ്പാനൂർ സ്റ്റേഷനിൽ; പിന്നിൽ സിനിമയെ വെല്ലുന്ന പ്രണയകഥ

രാഷ്ട്രീയക്കാരനെതിരെ അഴിമതിയാരോപണവുമായി മുൾഗുണ്ട് സ്വകാര്യ പരാതി നൽകിയിരുന്നു. കേസിൽ ക്രമാതീതമായ കാലതാമസം ചൂണ്ടിക്കാട്ടി, 2012ലാണ് പരാതി ആദ്യം സമർപ്പിച്ചതെന്നും എന്നാൽ നാളിതുവരെ അന്വേഷണ പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ബെലഗാവിയിലെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) ആണ് കേസ് ഇപ്പോൾ അന്വേഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'റൂമിനുള്ളിൽ ഒറ്റപ്പെട്ട മൂന്ന് വർഷങ്ങൾ, അച്ഛൻ പോയപ്പോൾ ഫൈസ്റ്റാർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയവർ'; കയ്പ്പേറിയ അനുഭവങ്ങൾ തുറന്നുപറഞ്ഞ് കിച്ചു സുധി
[masterslider id="10"]

Related posts

Click Here to Follow Us