എംഎൽഎയുടെ യുവതിക്കൊപ്പമുള്ള അശ്ലീല ചിത്രങ്ങൾ വൈറൽ 

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടിക ശനിയാഴ്ച പുറത്തുവരാനിരിക്കെ പാര്‍ട്ടി പുത്തൂര്‍ എംഎല്‍എ സഞ്ജീവ മറ്റന്തൂര്‍ ഗുരുതര വിവാദത്തില്‍. ഒരു യുവതിക്കൊപ്പമുള്ള ഇദ്ദേഹത്തിന്റെ അശ്ലീലചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. എംഎല്‍എ വ്യഴാഴ്ച ഉപ്പിനങ്ങാടി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ സ്വന്തം പാര്‍ട്ടിയെയാണ് പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. പാര്‍ട്ടിയില്‍ തന്റെ പതനം ഉറപ്പാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് മറ്റന്തൂര്‍ പറഞ്ഞു. ചിത്രങ്ങള്‍ വൈറലാക്കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നല്‍കിയ പരാതിയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്‌ട് പ്രകാരം പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.…

Read More

അഴിമതി നടത്തിയ എംഎൽഎ യെ കർണാടക ഹൈക്കോടതി അയോഗ്യനാക്കി 

ബെംഗളൂരു: തുമകുരു റൂറലില്‍ നിന്നുള്ള ജെ.ഡി-എസ് എം.എല്‍.എ ഡി.സി. ഗൗരി ശങ്കര്‍ സ്വാമിയെ അയോഗ്യനാക്കി കര്‍ണാടക ഹൈക്കോടതി വിധി.തെരഞ്ഞെടുപ്പിലെ അഴിമതി സംബന്ധിച്ച കേസിലാണ് വിധി. അതേസമയം, അയോഗ്യത വിധി ഒരു മാസത്തേക്ക് തടഞ്ഞുവെച്ച ഹൈക്കോടതി, ഗൗരി ശങ്കര്‍ സ്വാമിക്ക് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സമയം അനുവദിച്ചു. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ബി.ജെ.പിയുടെ സുരേഷ് ഗൗഡ നല്‍കിയ പരാതിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. 2018ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യാജ ഇന്‍ഷുറന്‍സ് ബോണ്ടുകള്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയതായാണ് പരാതി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ഗൗരി ശങ്കര്‍…

Read More

കോൾ വന്നപ്പോൾ പോൺ വീഡിയോ അബദ്ധത്തിൽ പ്ലേ ആയതെന്ന് എംഎൽഎ

ത്രിപുര: നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കണ്ടതില്‍ വിശദീകരണവുമായി ബിജെപി എംഎല്‍എ ജാദവ് ലാല്‍നാഥ്. ബജറ്റ് ചര്‍ച്ചക്കിടെ പോണ്‍ ചിത്രം കണ്ടെന്ന ആരോപണം ജാദവ് നിഷേധിച്ചു. മന:പൂര്‍വ്വം അശ്ലീലചിത്രം കണ്ടതല്ലെന്നും കോള്‍ വന്നപ്പോള്‍ വീഡിയോ അബദ്ധത്തിൽ പ്ലേ ആയതാണെന്നുമാണ് ജാദവ് ലാല്‍നാഥ് നല്‍കുന്ന വിശദീകരണം. നേരത്തെ ബജറ്റ് ചര്‍ച്ചക്കിടെ പോണ്‍ വീഡിയോ കാണുന്ന ജാദവിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. എംഎല്‍എക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് എത്തിയിരുന്നു. ഇതോടെ ബിജെപി നേതൃത്വവും ഈ വിഷയത്തില്‍ പ്രതിസന്ധിയിലായിരുന്നു. ഇതേ തുടര്‍ന്ന് എംഎല്‍എയോട് വിശദീകരണം നേടാന്‍…

Read More

നിയമസഭയിലിരുന്ന് പോൺ വീഡിയോ കാണുന്ന എംഎൽഎ യുടെ ദൃശ്യങ്ങൾ പുറത്ത്

ത്രിപുര:നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കാണുന്ന ബി.ജെ.പി എംഎല്‍എയുടെ ദൃശ്യങ്ങള്‍ പുറത്ത്. ബാഗ്ബസ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ആയ ജദബ് ലാല്‍ നാഥ് സഭാ സമ്മേളനത്തിനിടെ പോണ്‍ വീഡിയോ കാണുന്ന ദൃശ്യങ്ങളാണ് കാമറയില്‍ പതിഞ്ഞത്. എം.എല്‍.എ പോണ്‍ കാണുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എം.എല്‍.എയുടെ പ്രവൃത്തി അപമാനകരമാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. മാര്‍ച്ച്‌ 24-നാണ് ത്രിപുര നിയമസഭയുടെ സമ്മേളനം ആരംഭിച്ചത്. നിയമസഭയില്‍ ബജറ്റ് ചര്‍ച്ച നടക്കുന്നതിനിടെയാണ് എം.എല്‍.എ മൊബൈലില്‍ പോണ്‍ വീഡിയോ കണ്ടത്. അദ്ദേഹത്തിന്റെ പിന്നിലെ സീറ്റില്‍ ഇരുന്നിരുന്ന ആളാണ് പോണ്‍…

Read More

എംഎൽഎക്ക് ജാമ്യം ലഭിച്ചതിൽ വ്യാപക വിമർശനം

ബെംഗളൂരു: ലോകായുക്ത രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ ഒന്നാം പ്രതിയായ  ബി.ജെ.പി എം.എല്‍.എ മദാല്‍ വിരുപക്ഷപ്പക്ക് അതിവേഗം ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ വ്യാപകവിമര്‍ശനം. സാധാരണഗതിയില്‍ മുന്‍കൂര്‍ ജാമ്യ നടപടികള്‍ക്കായി ഹൈക്കോടതി ദിവസങ്ങളും ആഴ്ചകളും എടുക്കുമെന്നിരിക്കേ, വിരുപക്ഷപ്പയുടെ ജാമ്യഹർജി ഒരു ദിവസത്തിനുള്ളിലാണ് കോടതി കേട്ടതെന്ന് ബംഗളൂരു അഡ്വക്കറ്റ്സ് അസോസിയേഷന്‍ ആരോപിച്ചു. സാധാരണ ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥകളില്‍ വിശ്വാസം നഷ്ടപ്പെടാന്‍ ഇത് ഇടയാക്കും. കോടതികള്‍ എം.എല്‍.എമാരെയും സാധാരണക്കാരെ പോലെയാണ് പരിഗണിക്കേണ്ടത്. ഇനി മുതല്‍ എല്ലാ മുന്‍കൂര്‍ ജാമ്യാപേക്ഷകളിലുള്ള നടപടികളും ഒറ്റദിനം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന്…

Read More

കൈക്കൂലി കേസിൽ മുൻ‌കൂർ ജാമ്യം തേടി ബിജെപി എം.എൽ.എ

ബെംഗളൂരു: കൈക്കൂലി കേസില്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എ മദല്‍ വിരുപാക്ഷപ്പ മുന്‍കൂര്‍ ജാമ്യം തേടി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് ജസ്റ്റിസ് കെ.നടരാജന്‍ ബെഞ്ചിനെ സമീപിച്ചത്. ചൊവ്വാഴ്ച ലിസ്റ്റ് ചെയ്ത ശേഷം വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു. കൈക്കൂലി കേസില്‍ വിരൂപാക്ഷപ്പയെ ഒന്നാം പ്രതിയാക്കി ലോകായുക്ത എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എം.എല്‍.എയുടെ മകന്‍ വി.പ്രശാന്ത് മദലിന്‍റെ പക്കല്‍നിന്ന് എട്ട് കോടി രൂപ ലോകായുക്ത കണ്ടെത്തിയിരുന്നു. വിരുപാക്ഷപ്പ ചെയര്‍മാനായിരുന്ന കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജെന്റ്‌സ് ലിമിറ്റഡിന്റെ ഓഫീസില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്.…

Read More

ലോകായുക്ത റെയ്ഡ്: എംഎൽഎ കെഎസ്ഡിഎൽ ചെയർമാൻ സ്ഥാനം രാജിവച്ചു

ബെംഗളൂരു: ലോകായുക്ത റെയ്ഡില്‍ വന്‍ തുക വീട്ടില്‍നിന്ന് പിടിച്ചെടുത്തതിന് പിന്നാലെ കര്‍ണാടക എംഎല്‍എ മദല്‍ വിരുപാക്ഷപ്പ രാജിവച്ചു. കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്‍റ്സ് ലിമിറ്റഡ്( കെഎസ്ഡിഎല്‍) ചെയര്‍മാന്‍ സ്ഥാനമാണ് രാജിവച്ചത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നിര്‍ദേശപ്രകാരമാണ് രാജി. ലോകായുക്ത ഉടന്‍ എംഎല്‍എയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. ഇന്ന് രാവിലെ ബിജെപി എംഎല്‍എയുടെ വസതിയില്‍ നടന്ന ലോകായുക്ത റെയ്ഡില്‍ ആറ് കോടി രൂപ കണ്ടെടുത്തിരുന്നു. 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എംഎല്‍എയുടെ മകന്‍ പ്രശാന്ത് നെ ലോകായുക്ത ഇന്നലെ അര്‍ധരാത്രിയോടെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

Read More

ബിജെപി എംഎൽഎ യുടെ അഴിമതിക്കെതിരെ പേ ക്യാമ്പയിൻ പോസ്റ്ററുകൾ

ബെംഗളൂരു: ബിജെപി പ്രാദേശിക എംഎൽഎയുടെ അഴിമതിയ്ക്കെതിരെ പേ ക്യാമ്പയിൻ. നഗരത്തിന്റെ പല ഭാഗങ്ങളിലും കോൺഗ്രസ്‌ പ്രവർത്തകർ പ്രാദേശിക എംഎൽഎ ജ്യോതി ഗണേഷിന്റെ ഫോട്ടോ പതിച്ച പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. എന്തെങ്കിലും ജോലികൾ ചെയ്യണമെങ്കിൽ എനിക്ക് പണം തരൂ എന്നാണ് പോസ്റ്ററിൽ അച്ചടിച്ചിട്ടുള്ളത്. പോസ്റ്റർ വൈറൽ ആയതോടെ ബിജെപി പ്രവർത്തകരും പോലീസും ചേർന്ന് ഇത് നീക്കം ചെയ്തു.  

Read More

വ്യവസായി ആത്മഹത്യ ചെയ്തു, ബിജെപി എംഎൽഎ ക്കെതിരെ ആരോപണം

ബെംഗളൂരു: വ്യവസായി സ്വയം വെടിയുതിര്‍ത്ത് മരിച്ചു. അമ്പളിപുര വൈറ്റഫീല്‍ഡില്‍ താമസിക്കുന്ന പ്രദീപ് എസി (47) യാണ് ജീവനൊടുക്കിയത്. ബിജെപി എംഎല്‍എ അടക്കമുള്ള ആറ് പേര്‍ തന്നെ ചതിച്ചതില്‍ വിഷമിച്ചാണ് താന്‍ ജീവനൊടുക്കുന്നതെന്ന് പറയുന്ന ആത്മഹത്യ കുറിപ്പ് ലഭിച്ചതായി പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ കഗ്ഗളിപുര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കാറില്‍ വെടി വെച്ചു മരിച്ച നിലയില്‍ പ്രദീപിനെ കണ്ടെത്തിയത്. എട്ട് പേജുള്ള ആത്മഹത്യ കുറിപ്പില്‍ ബിജെപി എംഎല്‍എ അരവിന്ദ് ലിംബാവലിയുടെ പേരും മറ്റ് ചിലരുടെ പേരുകളുമുണ്ട്. 2010…

Read More

ബിജെപി എംഎൽഎ  വിവാദത്തിൽ

ബെംഗളൂരു: ബെംഗളൂരു കോർപ്പറേഷന്റെ നീക്കത്തെ എതിർത്ത സ്ത്രീക്കെതിരെ അസഭ്യം പറയുകയും ഭീഷണിമുഴക്കുകയും ചെയ്ത കർണാടക ബിജെപി എംഎൽഎ  വിവാദത്തിൽ. ബിജെപിയുടെ അരവിന്ദ് ലിംബവല്ലിയാണ് വിവാദത്തിൽ ആയിരിക്കുന്നത്. സ്ത്രീക്കെതിരേ തെറിവിളിക്കുന്ന ദൃശ്യങ്ങൾ വൈറലായതോടെയാണ് വിവാദത്തിന്റെ തുടക്കം. എംഎൽഎ യുടെ ആവശ്യപ്രകാരം ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. എഫ്ഐആറും രജിസ്റ്റർ ചെയ്തു. സർക്കാരുദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്നാണ് കേസ്. സ്ത്രീസുരക്ഷയിൽ ബിജെപിയുടെ ഇരട്ടത്താപ്പാണ് ഈ സംഭവത്തിലൂടെ വെളിവാകുന്നത് എന്ന് നേതാവ് രൺദീപ് സർജെവാല പറഞ്ഞു. ജനപ്രതിനിധി എന്ന നിലയിൽ ഒരു സ്ത്രീയോട് നിങ്ങളുടെ പാർട്ടിയിലെ അരവിന്ദ് ലിംബാവലി പെരുമാറിയ രീതി…

Read More
Click Here to Follow Us