ബെംഗളൂരു : ചരക്ക് കയറ്റി വന്ന കാറിന് മുകളിലേയ്ക്ക് ലോറി മറിഞ്ഞ് കാർ യാത്രികർക്ക് ദാരുണാന്ത്യം. ബാഗൽകോട്ട് കെസനുർ സ്വദേശി രമേശ് ഹുഗർ (45), ഗദ്ദൻകേരി സ്വദേശി അക്ബർ നബി സാബ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസമാണ് അപകടം. അപകടത്തിൽ കാർ പൂർണമായും തകർന്നു. പൊലീസും, അഗ്നിരക്ഷാസേനയും ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തിയാണ് കാറിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. സിമികേരിയിൽനിന്ന് ഹുബ്ബള്ളി ഭാഗത്തേക്ക് യാത്ര ചെയ്തവരാണ് കാറിലുണ്ടായിരുന്നത്.മധ്യപ്രേദേശിലേക്ക് ചരക്കുമായി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. അമിത വേഗതയിൽ വന്ന ചരക്ക് ലോറിമുന്നിലുള്ള ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ കാറിന് മുകളിലേക്ക്…
Read MoreAuthor: WebDesk
വിവാദ ഫോൺസംഭാഷണം പുറത്ത്; ഡിസിസി പ്രസിഡന്റ് സ്ഥാനം രാജി വെച്ച് പാലോട് രവി
തിരുവനന്തപുരം: വിവാദ ഫോൺ സംഭാഷണത്തിന് പിന്നാലെ ഡിസിസി പ്രസിഡന്റ് സ്ഥാനം രാജി വെച്ച് പാലോട് രവി. പാലോട് രവി സമര്‍പ്പിച്ച രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ വ്യക്തമാക്കി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടി വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. പാർട്ടി സമ്മർദ്ദത്തെ തുടർന്നാണ് രവിയുടെ രാജിയെന്നാണ് സൂചന. പ്രാദേശിക കോൺഗ്രസ് നേതാവുമായുള്ള രവിയുടെ ഫോൺ സംഭാഷണം പുറത്തുവന്നത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്…
Read Moreതീരുമാനത്തിൽ മാറ്റമില്ല; ബി.എം.ടി.സി, കെ.എസ്.ആർ.ടി.സി ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിലേക്ക്
ബെംഗളൂരു : ബി.എം.ടി.സി, കർണാടക സ്റ്റേറ്റ് ആർ.ടി.സി ജീവനക്കാർ ആഗസ്റ്റ് അഞ്ചുമുതല്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്. കര്‍ണാടകയിലെ നാല് പൊതു ഗതാഗത കോർപറേഷനുകളായ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ് ആര്.ടി.സി), നോർത്ത് വെസ്റ്റ് കർണാടക ആർ.ടി.സി (എന്‍.ഡബ്ല്യു.കെ ആര്.ടി.സി), കല്യാൺ കർണാടക ആർ.ടി.സി (കെ.കെ.ആര്.ടി.സി), ബാംഗ്ലൂർ മെട്രോ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി) എന്നിവ പണിമുടക്കിനെ സംയുക്തമായി പിന്തുണക്കും. ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്കെന്ന് സംസ്ഥാന ഗതാഗത കോർപറേഷന് യൂനിയനുകളുടെ സംയുക്ത ആക്ഷൻ കമ്മിറ്റി അഭിപ്രയപ്പെട്ടു. തടഞ്ഞുവെച്ച 38 മാസത്തെ…
Read Moreസ്ത്രീകളെ മോശമായി ചിത്രീകരിച്ചുള്ള ആസ്വാദനം വേണ്ട; 20 ഒടിടി ആപ്പുകള്‍ നിരോധിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: ലൈംഗികത ഉള്ളടക്കമാക്കിയിട്ടുള്ള ഒരു പറ്റം ഒടിടി ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രം. സ്ത്രീകളെ മോശമായ രീതിയിൽ ചിത്രീകരിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നിരോധനം. സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്ന അള്‍ട്ട്, ഉല്ലു എന്നിങ്ങനെ ഇരുപതിലേറെ ആപ്പുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്. “ഈ ആപ്പുകളുടെ വെബ്സൈറ്റുകളിലേക്കുള്ള പൊതു ആക്സസ് പ്രവര്‍ത്തനരഹിതമാക്കാനോ നീക്കം ചെയ്യാനോ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ തയ്യാറാകണമെന്ന്” ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിർദേശം നൽകി. സ്ത്രീകളോടുള്ള ബഹുമാനം, സ്ത്രീകളുടെ അഭിമാനവും അന്തസും കാത്ത് സൂക്ഷിക്കുക തുടങ്ങിയ ഇന്ത്യന്‍ നിയമങ്ങളിലെ വ്യവസ്ഥകള്‍ ഇത്തരം ആപ്പുകള്‍ ലംഘിച്ചതായി…
Read Moreധർമസ്ഥല കൂട്ടക്കൊല ആരോപണം; അന്വേഷണം ആരംഭിച്ച് എസ്.ഐ.ടി സംഘം
ബെംഗളൂരു : ധർമസ്ഥലയിൽ കൂട്ടക്കൊല ആരോപണത്തിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ബെൽത്തങ്ങാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കും. സംഘം കഴിഞ്ഞ ദിവസം സംഭവസ്ഥലത്തെത്തി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഡി.ഐ.ജി എം.എൻ. അനുചേത്, വെസ്റ്റേൺ റേഞ്ച് ഐ.ജി അമിത് സിങ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനോട് ചേർന്ന് പുതുതായി നിർമിച്ച പൊലീസ് റെസിഡൻഷ്യൽ ക്വാർട്ടേഴ്സിലാണ് എസ്.ഐ.ടി സംഘത്തിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നത്. കേസിൽ നിഷ്‌പക്ഷവും,സുതാര്യവുമായ അന്വേഷണം നടത്തി വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ പ്രത്യേക അന്വേഷണ വിഭാഗത്തിന്…
Read Moreസ്കൂൾ മേൽക്കൂര തകർന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവം; അപകട മുന്നറിയിപ്പ് നൽകി : അധ്യാപകർ അപ്പോഴും ആഹാരം കഴിക്കുന്ന തിരക്കില്ലെന്ന് വിദ്യാർത്ഥികൾ
ജയ്‌പൂർ : രാജസ്ഥാനിൽ സ്കൂൾ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ അധ്യാപകർക്കെതിരെ രൂക്ഷ വിമർശനവുമായി വിദ്യാർത്ഥികൾ. മേൽക്കൂരയിൽ നിന്ന് കല്ലുകൾ വീഴുന്നുവെന്ന കാര്യം കുട്ടികൾ നേരത്തെ അധ്യാപകരെ അറിയിച്ചിരുന്നു. എന്നാൽ ഒന്നും സംഭവിക്കില്ലെന്നും കുട്ടികളോട് ക്ലാസിൽ തന്നെ തുടരാനായിരുന്നു അധ്യാപകരുടെ നിർദേശം. അന്വേഷണത്തിൻ്റെ ഭാഗമായി സംഭവത്തിൽ വീഴ്ച വരുത്തിയ അഞ്ച് സ്കൂൾ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് രാജസ്ഥാൻ ഝലാവറിലെ സർക്കാർ സ്കൂൾ കെട്ടിടം തകർന്ന് 7 കുട്ടികൾ മരിക്കുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. മേൽക്കൂരയിലെ കല്ലുകൾ അടർന്ന്…
Read Moreസ്കൂളിൽ വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണത്തിനൊപ്പം കോഴിമുട്ട വിളമ്പരുത്; പ്രതിഷേധവുമായി രക്ഷിതാക്കൾ
ബെംഗളൂരു : സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണത്തിനൊപ്പം കോഴിമുട്ട വിളമ്പുന്നതിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം. മാണ്ഡ്യ ജില്ലയിലാണ് സംഭവം. മുട്ട വിതരണം തുടരുകയാണെങ്കിൽ കുട്ടികളെ സ്കൂളിലയക്കില്ലെന്നാണ് രക്ഷിതാക്കളുടെ ഭീഷണി. അളകെരെ ഗ്രാമത്തിലെ ഗവ. ഹയർ പ്രൈമറി സ്കൂളിലെ ഒരുവിഭാഗം വിദ്യാർഥികളുടെ രക്ഷിതാക്കളാണ് പ്രതിഷേധിച്ചത്. സർക്കാർ മുട്ട വിതരണം പൂർണമായും നിർത്തുക, അല്ലെങ്കിൽ കുട്ടികളുടെ ടി.സി നൽകുക എന്നീ ആവശ്യങ്ങളാണ് രക്ഷിതാക്കൾ മുന്നോട്ട് വെച്ചത്. സ്കൂൾ ക്ഷേത്രത്തിന് സമീപമെന്നിരിക്കെ മുട്ട വിതരണം ഗ്രാമവാസികളുടെ മതവികാരം വ്രണപ്പെടുത്തു എന്നാണ് ഇവർ ഉന്നയിക്കുന്ന വാദം. ഗ്രാമത്തിൽ വർഷങ്ങളായി ഈ പാരമ്പര്യം…
Read Moreമദ്യപിച്ചെത്തി സ്കൂൾ വരാന്തയിലെ ഉറക്കം പതിവ് സംഭവം; പ്രധാനധ്യാപകന് സസ്‌പെൻഷൻ
ബെംഗളൂരു : ജോലി സമയത്ത് സ്കൂളിലെ പ്രധാനധ്യാപകനെ മദ്യപിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്തു. റായ്ച്ചൂർ ജില്ലയിൽ സർക്കാർ പ്രൈമറി സ്കൂളിലെ പ്രധാനധ്യാപകൻ കെ.വി. നിംഗപ്പക്കെതിരെയാണ് നടപടി. കഴിഞ്ഞ ദിവസമാണ് സ്കൂളിലെ ഉച്ചഭക്ഷണ മുറിക്കുപുറത്തുള്ള വരാന്തയിൽ മദ്യപിച്ച് ബോധമില്ലാതെ ഉറങ്ങുന്ന തരത്തിൽ അധ്യാപകനെ കണ്ടെത്തിയത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ രക്ഷിതാക്കളും, വിദ്യാർത്ഥികളും പങ്കുവെച്ചതിന് പിന്നാലെയാണ് ഹെഡ്മാസ്റ്ററെ സസ്‌പെൻഡ് ചെയ്തത്. ഇതാദ്യമായല്ല ഇങ്ങനെയൊരു സംഭവമെന്നും സ്ഥിരമായി പ്രധാനധ്യാപകൻ സ്കൂളിൽ മദ്യപിച്ചാണ് വരാറുള്ളതെന്നും അധ്യാപന ചുമതലകൾ അവഗണിക്കുന്നുവെന്നും ആരോപിച്ച് രക്ഷിതാക്കൾ ആവർത്തിച്ച് പരാതി നൽകിയിരുന്നെങ്കിലും വിഷയത്തിൽ…
Read Moreശൈശവ വിവാഹം മാത്രമല്ല; വിവാഹ നിശ്ചയവും കുറ്റമാവുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം
ബെംഗളൂരു : ശൈശവ വിവാഹം തടയുന്ന സുപ്രധാന നീക്കത്തിൻ്റെ ഭാഗമായി 2025ലെ ശൈശവ വിവാഹ നിരോധന (കർണാടക ഭേദഗതി) ബില്ലിന് കർണാടക മന്ത്രിസഭയുടെ അംഗീകാരം. വരാനിരിക്കുന്ന നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്ന് നിയമ-പാർലമെന്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ വ്യക്തമാക്കി. 2023-24 കാലയളവിൽ സംസ്ഥാനത്ത് 700ലേറെ ശൈശവ വിവാഹങ്ങൾ റിപ്പോർട്ട് ചെയ്ത വാർത്തകൾ പുറത്ത് വന്നിരുന്നു. വിഷയം ഗൗരവമെന്നിരിക്കെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നിരുന്നു. ശൈശവ വിവാഹം തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി കർശന നിർദേശം നൽകിയിരുന്നു. തുടർന്നാണ് പ്രായപൂർത്തിയാകാത്തവർ…
Read Moreകഠിനമായ വയറുവേദന; യുവതിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 41 റബ്ബർബാൻഡുകൾ : ഇതൊരു അപൂർവ അവസ്ഥയെന്ന് ഡോക്ടർ
തിരുവനന്തപുരം : വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ സ്ത്രീക്ക് ശസ്ത്രക്രിയ നടത്തിയപ്പോൾ കണ്ടെത്തിയത് 41 റബ്ബർബാൻഡുകൾ. റബ്ബർബാൻഡുകൾ കൂട്ടമായി വൃത്താകൃതിയിലാണ് കണ്ടെത്തിയത്. സ്ഥിരമായി വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും മാറ്റമുണ്ടായില്ല. തുടർന്നാണ് പാറശ്ശാല സരസ്വതി ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്നത്. സ്കാനിങ്ങിൽ ചെറുകുടലിലെ പ്രശ്‌നമാണ് വയറുവേദനയ്‌ക്ക് കാരണമെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അടിയന്തര ശസ്ത്രക്രിയയിലാണ് ചെറുകുടലിൽ കാണപ്പെട്ട മുഴ തുറന്നുനോക്കിയപ്പോൾ റബ്ബർബാൻഡുകൾ കൂട്ടമായി കണ്ടെത്തിയത് . പിന്നാലെ 41 റബ്ബർബാൻഡുകളാണ് നീക്കം ചെയ്‌തത്. റബ്ബർബാൻഡ് വായിലിട്ട് ചവയ്ക്കുന്ന ശീലം യുവതിക്ക് ഉണ്ടായിരുന്നതായി ബന്ധുക്കൾ വെളപ്പെടുത്തി.…
Read More