ശൈശവ വിവാഹം മാത്രമല്ല; വിവാഹ നിശ്ചയവും കുറ്റമാവുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം

ബെംഗളൂരു : ശൈശവ വിവാഹം തടയുന്ന സുപ്രധാന നീക്കത്തിൻ്റെ ഭാഗമായി 2025ലെ ശൈശവ വിവാഹ നിരോധന (കർണാടക ഭേദഗതി) ബില്ലിന് കർണാടക മന്ത്രിസഭയുടെ അംഗീകാരം. വരാനിരിക്കുന്ന നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്ന് നിയമ-പാർലമെന്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ വ്യക്തമാക്കി. 2023-24 കാലയളവിൽ സംസ്ഥാനത്ത് 700ലേറെ ശൈശവ വിവാഹങ്ങൾ റിപ്പോർട്ട് ചെയ്ത വാർത്തകൾ പുറത്ത് വന്നിരുന്നു. വിഷയം ഗൗരവമെന്നിരിക്കെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നിരുന്നു. ശൈശവ വിവാഹം തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി കർശന നിർദേശം നൽകിയിരുന്നു. തുടർന്നാണ് പ്രായപൂർത്തിയാകാത്തവർ…

Read More
Click Here to Follow Us