ബെംഗളൂരു : ശൈശവ വിവാഹം തടയുന്ന സുപ്രധാന നീക്കത്തിൻ്റെ ഭാഗമായി 2025ലെ ശൈശവ വിവാഹ നിരോധന (കർണാടക ഭേദഗതി) ബില്ലിന് കർണാടക മന്ത്രിസഭയുടെ അംഗീകാരം.
വരാനിരിക്കുന്ന നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്ന് നിയമ-പാർലമെന്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ വ്യക്തമാക്കി.
2023-24 കാലയളവിൽ സംസ്ഥാനത്ത് 700ലേറെ ശൈശവ വിവാഹങ്ങൾ റിപ്പോർട്ട് ചെയ്ത വാർത്തകൾ പുറത്ത് വന്നിരുന്നു.
വിഷയം ഗൗരവമെന്നിരിക്കെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നിരുന്നു. ശൈശവ വിവാഹം തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി കർശന നിർദേശം നൽകിയിരുന്നു.
തുടർന്നാണ് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന വിവാഹനിശ്ചയം പോലും ശിക്ഷാർഹമായ കുറ്റമാക്കുന്ന 2025ലെ ശൈശവ വിവാഹ നിരോധന (കർണാടക ഭേദഗതി) ബില്ലിന് കർണാടക മന്ത്രിസഭ അംഗീകാരം നൽകിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]