പരീക്ഷ എഴുതാൻ നിറഞ്ഞൊഴുകുന്ന നദി മുറിച്ചുകടക്കുന്ന അച്ഛന്റെയും മകളുടെയും വീഡിയോ വൈറലാകുന്നു

ബെംഗളൂരു : വിദ്യാർത്ഥിനി പരീക്ഷ എഴുതാൻ ജീവൻ പണയപ്പെടുത്തി കരകവിഞ്ഞൊഴുകുന്ന നദി മുറിച്ചുകടന്ന സംഭവമാണ് കൽബുറഗിയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പരീക്ഷ എഴുതാൻ അവളുടെ അച്ഛൻ ആണ് അവളെ സഹായിച്ചത്. കലബുറഗി ജില്ലയിലെ സെദം താലൂക്കിലെ സംഗവി (ടി) ഗ്രാമത്തിലാണ് സംഭവം നടന്നത്, ഇതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

ബിഎ അവസാന വർഷ വിദ്യാർത്ഥിനിയായ റാണിയാണ് ഈ സാഹസികത നടത്തിയത്. ബിഎ ആറാം സെമസ്റ്റർ പരീക്ഷ എഴുതാൻ സെദാം പട്ടണത്തിലേക്ക് പോകേണ്ടതായിരുന്നു അവൾ. എന്നാൽ രാവിലെ പെയ്ത കനത്ത മഴയെത്തുടർന്ന് കഗിന നദി കരകവിഞ്ഞൊഴുകി, പാലത്തിൽ വെള്ളം അരയോളം എത്തി. സെദാം പട്ടണത്തിലേക്ക് പോകണമെങ്കിൽ, പാലത്തിന്റെ മറുവശത്തുള്ള ഒരു ബസിൽ പോകണമായിരുന്നു. നിറഞ്ഞൊഴുകുന്ന നദി മുറിച്ചുകടക്കാൻ ഡ്രൈവർമാർ വിസമ്മതിച്ചു. ഈ സാഹചര്യത്തിൽ, യുവതി പാലം കടക്കാൻ ധൈര്യപ്പെട്ടത്.

  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന

ഇതോടെ അച്ഛൻ അവളെ സഹായിക്കുകയായിരുന്നു, അച്ഛന്റെ കൈ പിടിച്ച് അവൾ കഗിന നദി മുറിച്ചുകടന്നു, ബാഗ് തോളിൽ ചുമന്നു, മകളുടെ കൈ പിടിച്ചു അച്ഛൻ നദി മുറിച്ചുകടത്തി നൽകി. തുടർന്ന് അവൾ പരീക്ഷ എഴുതി. നിറഞ്ഞൊഴുകുന്ന നദി മുറിച്ചുകടക്കുന്ന അച്ഛന്റെയും മകളുടെയും വീഡിയോയാണ് ഇപ്പോൾ വൈറലായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരിക്കാൻ പാളത്തിൽ കിടന്ന് മലയാളി യുവാവ്; പോലീസിനെ വെട്ടിച്ച് ഓടിയത് രണ്ട് കിലോമീറ്റർ; ഒടുവിൽ ബെം​ഗളൂരു പോലീസ് രക്ഷിച്ചത് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡികെ ശിവകുമാറിന്റെ മന്ത്രിസഭയിൽ 2 മലയാളികൾ മന്ത്രിസ്ഥാനം ഉറപ്പിച്ചു; കൂടെ സിദ്ധരാമയ്യയുടെ മകനും ഖർഗെയുടെ മകനും
[masterslider id="10"]

Related posts